കവി എ. അയ്യപ്പന്‍ അന്തരിച്ചു

October 22nd, 2010

a-ayyappan-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്‍ അന്തരിച്ചു. 61 വയസായിരുന്നു. വാഹനാപകടത്തില്‍ പെട്ട് ഇന്നലെ രാത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇന്നലെ അര്‍ദ്ധ രാത്രി തന്നെ മരണം സംഭവിച്ചു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ഫ്ലയിംഗ് സ്ക്വാഡാണ് ആശുപത്രിയില്‍ എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.

ഈ വര്‍ഷത്തെ ആശാന്‍ പുരസ്കാര ജേതാവാണ് കവി അയ്യപ്പന്‍. മരണത്തില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അനുശോചനം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ചികിത്സയില്‍ ആയിരുന്ന ആന ചതുപ്പില്‍ വീണു

September 18th, 2010

elephant-stories-epathramപറവൂര്‍: ചികിത്സയില്‍ ആയിരുന്ന ആന ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പില്‍ വീണു. തൊടുപുഴ സ്വദേശി അബ്ബാസിന്റെ സംരക്ഷണ യിലുള്ള കരുവാത്ത കണ്ണന്‍ എന്ന ആനയാണ് ഇന്നലെ പുലര്‍ച്ചെ പാപ്പാന്‍ അറിയാതെ ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പു നിറഞ്ഞ തോട്ടില്‍ വീണത്. വെടിമറ താന്നിപ്പാടം ക്ഷേത്രത്തിനടുത്തുള്ള പുഴയോട് ചേര്‍ന്ന തോട്ടില്‍ ആണ് ആന വീണത്. അവശനായ ആനയെ ചതുപ്പില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ മണിക്കൂറുകളോളം പ്രയത്നിക്കേണ്ടി വന്നു.

കുറച്ചു നാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു ആന. അടുത്തയിടെ ചികിത്സിക്കുവാനായി വെടിമറയ്ക്കടുത്ത് പ്രത്യേകം പന്തല്‍ തയ്യാറക്കിയിരുന്നു. ആള്‍ താമസം കുറഞ്ഞ പ്രദേശത്തായിരുന്നു ഇത്. ആനയെ ബന്ധവസാക്കിയ ശേഷം പാപ്പാന്‍ ഉറങ്ങുവാന്‍ പോയി. രാവിലെ പാപ്പാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ആനയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പാപ്പന്റെ വിളി കേട്ടപ്പോള്‍ അടുത്തുള്ള ചതുപ്പില്‍ നിന്നും ആനയുടെ ശബ്ദം കേട്ടു. തുടര്‍ന്നുള്ള പരിശോധനയില്‍ ചതുപ്പില്‍ അകപ്പെട്ട നിലയില്‍ ആനയെ കണ്ടെത്തി. തുടര്‍ന്ന് മറ്റു പാപ്പന്മാരെയും സഹായികളേയും കൊണ്ട് ആനയെ ചതുപ്പില്‍ നിന്നും കയറ്റുവാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കാല്‍ ചെളിയില്‍ പൂണ്ടു പോയതിനാല്‍ ആനയെ ഉയര്‍ത്തുവാന്‍ ക്രെയിന്‍ ഉപയോഗപ്പെടുത്തേണ്ടി വന്നു. രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ ആനയുടെ ശരീരത്തില്‍ പലയിടത്തും പരിക്കേറ്റിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശ്ശൂരില്‍ വന്‍ തീപിടിത്തം

September 10th, 2010

fire-epathramതൃശ്ശൂര്‍: സ്വരാജ് റൌണ്ടില്‍ ഉണ്ടായ തീപിടിത്തത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ കത്തി നശിച്ചു. രണ്ടു നിലകളിലായി വലിയ തോതില്‍ ലെതര്‍ ഉല്പന്നങ്ങളുടെ സ്റ്റോക്കുള്ള ഒരു സ്ഥാപനത്തിനു തീപിടിത്തത്തില്‍ വന്‍ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ സ്ഥാപനത്തില്‍ നിന്നും പടര്‍ന്ന തീ തൊട്ടടുത്ത തുണിക്കടയിലേക്കും സ്റ്റുഡിയോയിലേക്കും പടര്‍ന്നു.

സ്ഥാപനത്തില്‍ തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ആളുകള്‍ ഇറങ്ങിയോടി. അതിനാല്‍ ആളപായം ഉണ്ടായില്ല. വിവരം അറിഞ്ഞയുടനെ ഫയര്‍ ഫോഴ്സിന്റെ മൂന്നോളം വാഹനങ്ങള്‍ എത്തി തീ അണച്ചു. ഫയര്‍ ഫോഴ്സിന്റേയും നാട്ടുകാരുടെയും കഠിന പരിശ്രമം കൊണ്ടാണ് കൂടുതല്‍ കടകളിലേക്ക് തീ പടരാതിരുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

വിഷക്കള്ള് ദുരന്തം : മരണം 23 ആയി

September 7th, 2010

alcoholism-kerala-epathramമലപ്പുറം: കുറ്റിപ്പുറത്തും വണ്ടൂരിലും ഉണ്ടായ വിഷക്കള്ള് ദുരന്തത്തില്‍ മരണം ഇരുപത്തി മൂന്നായി. ശനിയാഴ്ചയും ഞായറാഴ്ചയുമായി കുറ്റിപ്പുറം റെയില്‍‌വേ സ്റ്റേഷനു സമീപത്തെയും പേരശന്നൂരിലെയും ഷാപ്പുകളില്‍ നിന്നും വ്യാജ കള്ളു കഴിച്ചവര്‍ ആണ് മരിച്ചത്. മരിച്ചവരില്‍ ദമ്പതികളും ഉള്‍പ്പെടുന്നു.

ചിലര്‍ പലയിടങ്ങളിലായി തളര്‍ന്നു വീണു മരിക്കുകയായിരുന്നു. അസ്വസ്ഥത തോന്നിയ ഇരുപതില്‍ പരം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഇതിനിടെ വ്യാജ കള്ള് വിതരണം ചെയ്ത ഷാപ്പില്‍ നിന്നും മദ്യപിച്ചിരുന്ന കീഴേപ്പാട്ട് റഷീദിനെ കാണാന്‍ ഇല്ല.

വണ്ടൂര്‍ സ്വദേശി കുന്നുമ്മേല്‍ രാജന്‍, തിരുനാവായ സ്വദേശി ചാത്തന്‍, പേരശ്ശനൂര്‍ സ്വദേശി ബാലകൃഷ്ണന്‍, ഒട്ടന്‍ചത്രം സ്വദേശി രവിചന്ദ്രന്‍, ആന്ധ്രാ സ്വദേശി നാഗരാജന്‍, തൃപ്രങ്ങോട് എഡ്‌വിന്‍ സോമസുന്ദരന്‍ ‍(55), വാണിയമ്പലം പൂത്രക്കോവ് കാരക്കാട് കോളനിയിലെ തണ്ടുപാറക്കല്‍ കുമാരന്‍ (43), ഭാര്യ മീനാക്ഷി എന്ന കാളി (40), തമിഴ്‌നാട് സ്വദേശികളായ ധനശേഖരന്‍ (35), നിധി (25), പേരശ്ശനൂര്‍ കാരത്തൂര്‍ പറമ്പില്‍ സുബ്രഹ്മണ്യന്‍ (35), പിലാക്കല്‍ ബാലന്‍ (65), തിരുനാവായ കൊടക്കല്‍ കരുവാഞ്ചേരി ജോണ്‍ മോഹന്‍ദാസ് (40), തിരൂരിനടുത്ത പുല്ലൂരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി നവാസ് (32), ആലത്തിയൂര്‍ ബീരാഞ്ചിറ മേപ്പാടത്ത് ഹൗസില്‍ ചാത്തു (48), തിരുനാവായ യില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി പ്രകാശ് ഷേണായി (42), എടപ്പറ്റ സ്വദേശി ഷിജു, തമിഴ്‌നാട് സ്വദേശി ചിന്നസ്വാമി (55), വാണിയമ്പലം പെരു മുണ്ടശ്ശേരി (50), നത്തലക്കുന്ന് എരേപ്പന്‍ വേലായുധന്‍ (40), തിരുവനന്തപുരം സ്വദേശി രാജീവ് (25) എന്നിവരാണ് മരിച്ചത്. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ തമിഴ്നാട് സ്വദേശികളാണെന്ന് സംശയിക്കുന്നു.

ഷാപ്പ് കോണ്‍ട്രാക്ടര്‍ ദ്രവ്യനെ പോലീസ് അറസ്റ്റു ചെയ്തു. ഷാപ്പില്‍ നിന്നും 150 ലിറ്ററോളം കള്ള് അധികൃതര്‍ പിടിച്ചെടുത്തു.

ദുരന്തത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ രണ്ടു ഷാപ്പുകളും തകര്‍ക്കുകയും തീയിടുകയും ചെയ്തു. ഈ ഷാപ്പുകളെ കുറിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നതായി അറിയുന്നു.

സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുമെന്നും കുറ്റവാ‍ളികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി പറഞ്ഞു.

മെതനോള്‍ കലര്‍ത്തിയ കള്ളാണ് ദുരന്തത്തിന് കാരണമായത്‌.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

വെയ്‌റ്റിങ്ങ് ഷെഡ്ഡില്‍ ബസ് പാഞ്ഞു കയറി; നാലു പേര്‍ മരിച്ചു

September 1st, 2010

കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് ദേശീയ പാതയില്‍ കുപ്പത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് വെയ്‌റ്റിങ്ങ് ഷെഡ്ഡിലേക്ക് പാഞ്ഞു കയറി മൂന്നു വിദ്യാര്‍ത്ഥിനികള്‍ അടക്കം നാലു പേര്‍ മരിച്ചു. സീതി സാഹിബ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളായ റിസ്‌വാന, കെ. എം. ഖദീജ, ടി. കെ. കുഞ്ഞാമിന എന്നിവരും കോഴിക്കോട് കല്ലായി സ്വദേശി ഖാദറുമാണ് (50) മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പയ്യന്നൂര്‍ ഭാഗത്തു നിന്നും വന്ന  പി. എന്‍. റോഡ്‌വേയ്സ് ബസ്സ്  രാവിലെ പത്തു മണിയോടെ ബസ്‌ സ്റ്റോപ്പില്‍ ആളെ ഇറക്കുകയായിരുന്ന മറ്റൊരു സ്വകാര്യ ബസ്സില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ബസ് കാത്തു നിന്നിരുന്ന ആളുകളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബസിന്റെ അമിത വേഗതയാണ്` അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. രോഷാകുലരായ നാട്ടുകാര്‍ ബസ് തല്ലിത്തകര്‍ത്തു. തുടര്‍ന്ന് പ്രദേശത്ത് ബസ് ഗതാഗതം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി വെച്ചു. ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്കൂള്‍ അവധി ആയിരുന്നെങ്കിലും സ്പെഷ്യല്‍ ക്ലാസ്സ് ഉണ്ടായിരുന്നതിനാല്‍ അതില്‍ പങ്കെടുക്കുവാന്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ ആണ് അപകടത്തില്‍ പെട്ടത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

24 of 251020232425

« Previous Page« Previous « ഓണ്‍ലൈന്‍ മാധ്യമം ആര്‍ക്കും അവഗണിക്കാന്‍ ആവാത്ത ശക്തി : കെ. എം. ഷാജഹാന്‍
Next »Next Page » ശ്രീകൃഷ്‌ണ ജയന്തി ആഘോഷിച്ചു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine