മുല്ലപ്പെരിയാർ: ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി

May 8th, 2014

mullaperiyar-dam-epathram

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുവാനുള്ള തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 136 അടിയിൽ നിന്നും 142 അടിയായി ജലനിരപ്പ് ഉയർത്തുന്നത് തടഞ്ഞ് കൊണ്ട് കേരളം കൊണ്ടു വന്ന നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നും സുപ്രീം കോടതി വിധിച്ചു.

കോടതി നിയമിച്ച വിദഗ്ദ്ധ സംഘം അണക്കെട്ട് സുരക്ഷിതമാണ് എന്ന് കണ്ടെത്തിയതായി കോടതി അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച 2006ലെ കോടതി വിധിക്ക് വിരുദ്ധമായി യാതൊന്നും പിന്നീട് നടത്തിയ അന്വേഷണത്തിലോ, ശാസ്ത്രീയ പരിശോധനകളിലോ, പഠനങ്ങളിലോ കണ്ടെത്താനായിട്ടില്ല എന്നും കോടതി ഓർമ്മിപ്പിച്ചു.

ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് എന്നത് ജനോപകാരപ്രദമായ ഒരു പരിഹാരം അസാദ്ധ്യമാക്കുന്നതായ് കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നിർദ്ദേശം തമിഴ്നാടിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ആവില്ല എന്ന് കോടതി പറഞ്ഞു. എന്നാൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയിൽ എത്തിയാൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം എന്നും ബുധനാഴ്ച്ച പുറപ്പെടുവിച്ച വിധിയിൽ സുപ്രീം കോടതി അറിയിച്ചു.

എന്നാൽ കേരളത്തിന്റെ ആശങ്കകൾ ദൂരീകരിക്കുവാൻ ഒരു മൂന്നംഗ സമിതിയെ കോടതി നിയോഗിക്കും. തമിഴ്നാടിന്റേയും കേരളത്തിന്റേയും പ്രതിനിധികൾക്ക് പുറമെ കേന്ദ്ര ജല കമ്മിഷന്റെ പ്രതിനിധിയും ഈ സമിതിയിൽ ഉണ്ടാവും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുന്ന പ്രക്രിയ കേന്ദ്ര ജല കമ്മിഷൻ പ്രതിനിധി അദ്ധ്യക്ഷനായുള്ള ഈ സമിതിയുടെ പൂർണ്ണമായ മേൽനോട്ടത്തിലാവും നടത്തുക.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എല്‍. ഡി. എഫ്. പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്

October 27th, 2013

chief-minister-oommen-chandi-ePathram
കണ്ണൂര്‍ : സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എല്‍. ഡി. എഫ്. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പരിക്ക്. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വണ്ടിയുടെ ചില്ലു കള്‍ തകര്‍ന്നു. ചിതറിയ ചില്ലു കള്‍ തറച്ച് മുഖ്യ മന്ത്രി യുടെ നെറ്റിയില്‍ മുറിവേല്‍ക്കുക യായിരുന്നു.

വൈകീട്ട് അഞ്ചര മണി യോടെ കായിക മേള നടക്കുന്ന പോലീസ് മൈതാന ത്തേയ്ക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പാണ് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവ കാറിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വാഹന ത്തിന്റെ ചില്ലു തകരുകയും ആ ചില്ലു തറച്ച് മുഖ്യമന്ത്രിക്ക് നെറ്റിയില്‍ രണ്ടിടത്ത് മുറിവേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി ഇരുന്ന ഭാഗ ത്താണ് ഗ്ലാസ്സില്‍ കല്ലുകള്‍ കൊണ്ടത്.

പോലീസ് കായിക മേള യില്‍ സമ്മാന ദാനം നിര്‍വഹിച്ച ശേഷം മുഖ്യ മന്ത്രിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഇതിനു ശേഷം അദ്ദേഹം കണ്ണൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ വിശദീകരണ യോഗ ത്തില്‍ പങ്കെടുക്കാന്‍ പോയി.

സി. പി. എമ്മിന്റെ മുതിര്‍ന്ന നേതാക്കളായ പി. ജയരാജന്‍, എം. വി. ജയരാജന്‍, പി. കെ. ശ്രീമതി എന്നിവര്‍ മൈതാന ത്തിന് സമീപത്തു നില്‍ക്കുമ്പോള്‍ തന്നെയാണ് കല്ലേറുണ്ടായത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് ബസ്സപകടം 14 പേര്‍ മരിച്ചു നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

September 6th, 2013

മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തല്‍ മണ്ണ പട്ടിക്കാടിനടുത്ത് മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളും രണ്ടു പേര്‍പുരുഷന്മാരുമാണ്. മേല്‍ക്കുളങ്ങര സ്വദേശി ചെറിയക്കന്‍ (55), ഫസീന (17) മറിയ (60),സരോജിനി,നീതു (18) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൌലാന ആശുപത്രിയില്‍ 9 പേരുടെ മൃതദേഹങ്ങള്‍സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരില്‍ പലരും വിദ്യാര്‍ഥികളാണ്. 6 പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയരുവാന്‍ സാധ്യതയുണ്ട്. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൌലാന, അല്‍ശിഫ തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെരിന്തല്‍ മണ്ണയില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്ക് പോയ ഫ്രണ്ട്സ് ബസ്സാണ് ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആണ് അപകടത്തില്‍ പെട്ടത്. ഒരു വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന ബസ്സില്‍ നിന്നും നാട്ടുകാരാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഈ പ്രദേശത്ത് ഇടുങ്ങിയ റോഡാണ് ഉള്ളത്. കാലപ്പഴക്കം ചെന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. വാഹന സൌകര്യം കുറഞ്ഞ മേല്‍ക്കുളങ്ങരയിലേക്കുള്ള ഈ ബസ്സില്‍ അപകടം നടക്കുമ്പോള്‍ തിങ്ങി നിറഞ്ഞാണ് യാത്രക്കാര്‍ ഉണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് മലപ്പുറം ജില്ലയില്‍ കുട്ടികളടക്കം എട്ടുപേര്‍ മറ്റൊരു അപകടത്തില്‍ മരിച്ചത്. ജനപ്രതിനിധികലും കളക്ടര്‍ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

അപകടം നടക്കുമ്പോള്‍ അമ്പതോളം ആളുകള്‍ ബസ്സില്‍ ഉണ്ടയിരുന്നതായി കരുതപ്പെടുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബസ്സ് അമിതവേഗതയില്‍ ആയിരുന്നു എന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ഋഷിരാജ് സിങ്ങ് ഐ.പി.എസ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

താനൂരില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു; നാട്ടുകാര്‍ ബസ്സ് കത്തിച്ചു

August 31st, 2013

accident-epathram

താനൂർ: താനൂരിലെ മുക്കോല അങ്ങാടിക്ക് സമീപം അമിത വേഗതതയില്‍ വന്ന എ. ടി. എ. എന്ന സ്വകാര്യ ബസ്സ് ഓട്ടോയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. ഒരു വിവാഹ വിരുന്നില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഓട്ടോ ഡ്രൈവര്‍ കൊടക്കാട് കളാരം കുണ്ടില്‍ കബീര്‍ (26), കബീറിന്റെ സഹോദരന്‍ അയൂബിന്റെ ഭാര്യ സഹീറ (22), മക്കളായ തബ്ഷിറ (4), തബ്ഷീര്‍ (7), അന്‍സാര്‍ (1), മറ്റൊരു സഹോദരന്‍ ഉമ്മറിന്റെ ഭാര്യ ആരിഫ (27), മകള്‍ ഫാത്തിമ(7) അടുത്ത ബന്ധുവായ അര്‍ഷക്ക് (21) എന്നിവരാണ് മരിച്ചത്.

രോഷാകുലരായ നാട്ടുകാര്‍ ബസ്സ് കത്തിച്ചു. പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മന്ത്രിമാരും എം. എൽ. എ. മാരും ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ അനുശോചനം രേഖപ്പെടുത്തുവാന്‍ എത്തിയിരുന്നു.

ബസ്സ് ഡ്രൈവറുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കുകയും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്ങ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നാട്ടുകാരെ ഭയന്ന് പാപ്പാന്‍ കൊലയാനയുടെ കാല്‍ക്കല്‍ അഭയം തേടി

April 21st, 2013

കടയ്ക്കല്‍: നാട്ടുകാ‍രുടെ അടിസഹിക്ക വയ്യാതെ പാപ്പാന്‍ കൊലയാനയുടെ കാല്‍ക്കീഴില്‍ അഭയം തേടി. കടയ്ക്കലില്‍ തടിപിടിക്കുവാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ കുത്തികൊലപ്പെടുത്തിയിരുന്നു. ഇന്നലെ വൈകീട്ട് കടയ്ക്കല്‍ കിഴക്കുംഭഗം ജംഗ്ഷനിലാണ് സംഭവം നടന്നത്. തടിപിടിക്കുവാനായി കൊണ്ടുവന്ന വര്‍ക്കല കണ്ണന്‍ എന്ന ആന പാപ്പാന്മാരുടെ പീഡനം മൂലം ഇടഞ്ഞിരുന്നു. തുടര്‍ന്ന് ആന പുറത്തിരുന്ന രണ്ടാം പാപ്പാനെ തട്ടിയിട്ട് കുത്തി കൊലപ്പെടുത്തി. മടത്തറ വേങ്കോള ശാസ്താം നട വെളിയങ്കാല ചതുപ്പില്‍ കൊച്ചുകുഞ്ഞിന്റെ മകന്‍ ശശാങ്കനാണ് ആനയുടെ കുത്തെറ്റ് മരിച്ചത്. ആന ശശാങ്കനെ കുത്തുന്നത് കണ്ട് ആളുകള്‍ ബഹളം വെച്ചെങ്കിലും കാലുകള്‍ക്കിടയില്‍ വച്ച് കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് ആന പിന്‍‌വാങ്ങിയത്. ഇതിനിടയില്‍ ഒന്നാം പാപ്പാന് ആനയെ തളച്ചു. തുടര്‍ന്ന് പോലീസ് എത്തി ശശാങ്കന്റെ മൃതദേഹം സംഭവ സ്ഥലത്തുനിന്നും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ആന ബന്ധവസ്സില്‍ ആയതോടെ ക്ഷുഭിതരായ നാട്ടുകാര്‍ ഒന്നാം പാപ്പാനെ മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കാതായപ്പോള്‍ അയാള്‍ കൊലയാനയുടെ കാല്‍ക്കല്‍ അഭയം തേടുകയായിരുന്നു. പിന്നീട് ആളുകള്‍ ശാന്തരായതിനു ശേഷമാണ് ഇയാള്‍ ആനയുടെ കാല്‍ക്കല്‍ നിന്നും പുറത്ത് പോയുള്ളൂ. നാട്ടുകാരുടെ മര്‍ദ്ദനം സഹിക്കവയ്യാതെ ഒരാളെ കൊന്ന ആനയുടെ കാല്‍ക്കല്‍ പാപ്പാനു അഭയം പ്രാപിക്കേണ്ടി വന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 2578920»|

« Previous Page« Previous « അഴകിന്റെ തമ്പുരാന്‍: തിരുവമ്പാടി ശിവസുന്ദറിന്റെ ജീവചരിത്രം
Next »Next Page » പറഞ്ഞാല്‍ തീരാത്ത തൃശ്ശൂര്‍പൂരപ്പെരുമയിലൂടെ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine