സാമ്പത്തിക അസമത്വം കര്‍ഷക ആത്മഹത്യക്ക്‌ കാരണമാവുന്നു

November 16th, 2011

kerala-farmer-epathram

തിരുവനന്തപുരം : വര്‍ദ്ധിച്ച കട ബാദ്ധ്യത മാത്രമല്ല കേരളത്തില്‍ കണ്ടു വരുന്ന കര്‍ഷക ആത്മഹത്യയ്ക്ക് കാരണമെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ പ്രസ്താവിച്ചു. ഒട്ടേറെ സാമൂഹികമായ കാരണങ്ങള്‍ കൂടി ഈ ആത്മഹത്യകള്‍ക്ക്‌ പുറകിലുണ്ട് എന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ കര്‍ഷകരുടെ കട ബാദ്ധ്യത കര്‍ണ്ണാടകത്തിലെയോ തമിഴ്‌നാട്ടിലെയോ കര്‍ഷകരുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. എന്നാല്‍ കേരളത്തിലെ സവിശേഷമായ സാമൂഹിക സാഹചര്യത്തില്‍ തങ്ങളുടെ സാമ്പത്തിക പരാധീനത പുറത്തു പറയാന്‍ നാണക്കേടും അപമാനവുമാണ്. മാദ്ധ്യമങ്ങളിലൂടെ വന്‍ തോതില്‍ പ്രചാരം നേടുന്ന വിവേചന രഹിതമായ ഉപഭോഗ ശീലങ്ങളും, സാമ്പത്തിക സ്ഥിതിയ്ക്ക് യോജിക്കാത്ത മോഹങ്ങളും ഉല്‍ക്കര്‍ഷേച്ഛയും അഭിലാഷങ്ങളും മോഹഭംഗങ്ങളിലേക്ക് നയിക്കുന്നതാണ് പലപ്പോഴും ആത്മഹത്യകള്‍ക്ക്‌ കാരണമാവുന്നത്.

കര്‍ഷക ആത്മഹത്യകള്‍ നേരിടാന്‍ ഇടതു പക്ഷ സര്‍ക്കാര്‍ പഠനങ്ങളുടെ വെളിച്ചത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പരിഹാര മാര്‍ഗങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുകയുണ്ടായി. ഇത്തരം പഠനങ്ങള്‍ ഉചിതമായി ഉപയോഗത്തില്‍ വരുത്താന്‍ ഇപ്പോഴത്തെ സര്‍ക്കാരും നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും പ്രൊഫ. ഗുരുക്കള്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

ജൈവ കൃഷിയുടെ മറവില്‍ തട്ടിപ്പ്

December 11th, 2010

organic-farming-epathram

കൊച്ചി: ജൈവ കൃഷിയുടെ മറവില്‍ തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുത്തതിനു മൂന്നു പേര്‍ അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശിനി ഉഷയും, അങ്കമാലി കോട്ടക്കല്‍ വീട്ടില്‍ ലക്ഷ്മി ചന്ദ്, കോതമംഗലം പരണം കുന്നില്‍ വീട്ടില്‍ ഷിജി കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.

കൊച്ചി ഇടപ്പള്ളിയില്‍ നവ ധാന്യം ഫാംസ് ആന്റ് പ്ലാന്റേഷന്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്. ജൈവ കൃഷിയുടെ പേരു പറഞ്ഞ് ഇവര്‍ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയില്‍ 10,000 രൂപ “നിക്ഷേപി” ക്കുന്നവര്‍ക്ക് 150 ദിവസത്തിനു ശേഷം 30,000 രൂപയോ അത്രയും രൂപയ്ക്കുള്ള കാര്‍ഷിക ഉല്പന്നങ്ങളോ തിരികെ നല്‍കും എന്നതാണ് വാഗ്ദാനം. കേരളത്തിനു പുറമേ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ഇവര്‍ സ്ഥാപനത്തിന്റെ പേരില്‍ പാട്ടത്തിനു ഭൂമിയെടുത്തതായി പറയപ്പെടുന്നു. ഇതിന്റെ മറവില്‍ ആയിരുന്നു നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയിരുന്നത്. ഇവരുടെ തട്ടിപ്പില്‍ വിദേശ മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് പണ നഷ്ടമായതായി സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ഗുരുവായൂരില്‍ കാഴ്ചക്കുല സമര്‍പ്പിക്കുവാന്‍ വന്‍ തിരക്ക്

August 22nd, 2010

ഗുരുവായൂര്‍ : ഉത്രാട നാളില്‍ ഗുരുവായൂര്‍ കണ്ണനു മുമ്പില്‍ കാഴ്ചക്കുല സമര്‍പ്പിക്കുവാന്‍ വന്‍ ഭക്ത ജന തിരക്ക് അനുഭവപ്പെട്ടു. രാവിലെ മേല്‍ശാന്തി ആദ്യ കാഴ്ചക്കുല കണ്ണനും മുമ്പില്‍ സമര്‍പ്പിച്ചു,  കാത്തു നിന്ന നൂറു കണക്കിനു ഭക്തരും കുലകള്‍ സമര്‍പ്പിച്ചു. ഇത്തവണയും ധാരാളം കാഴ്ചക്കുലകള്‍ ഗുരുവായൂരില്‍ സമര്‍പ്പിക്കപ്പെട്ടു. ഈ കുലകളില്‍ ഒരു ഭാഗം നാളത്തെ പഴ പ്രഥമന്‍ ഉണ്ടാക്കുവാനായി എടുക്കും. കൂടാതെ ആനക്കോട്ടയിലെ ആനകള്‍ക്കും നല്‍കും. ബാക്കി ലേലത്തില്‍ വില്‍ക്കും.

മോഹ വിലയാണ് കാഴ്ചക്കുലയ്ക്ക്. കാഴ്ചക്കുലയ്ക്കായി പ്രത്യേകം വാഴ കൃഷി ചെയ്യുന്നവരുണ്ട്. കന്നു തിരഞ്ഞെടുക്കുന്നതു മുതല്‍ ഇതിനു പ്രത്യേകം പ്രരിചരണങ്ങള്‍ ഉണ്ട്. കൃത്രിമ വളം തീരെ ഇടില്ല. കുല ഇളം മൂപ്പാകുമ്പോള്‍ അതിന്റെ പടലകള്‍ക്ക് ഇടയില്‍ വാഴയില തിരുകി  ഓരോ പഴവും തമ്മിലും പടലയും തമ്മിലും ഒരേ അകലം വരുത്തുന്നു. കൂടാതെ വാഴക്കുലയെ വെയിലില്‍ നിന്നും രക്ഷിക്കുവാനായി വാഴയില കൊണ്ട് പൊതിയും. മൂത്തു പഴുക്കുമ്പോള്‍ നല്ല സ്വര്‍ണ്ണ വര്‍ണ്ണം ആയിരിക്കും കാഴ്കക്കുലയിലെ പഴത്തിന്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ കാലവര്‍ഷം എത്തി

June 1st, 2010

Photo by : Jisha Sooriyaതിരുവനന്തപുരം : കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരാഴ്ച വൈകിയാണെങ്കിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ അറിയിച്ചു. ഭൂമിയിലെ ഏറ്റവും നാടകീയമായ ഒരു പ്രതിഭാസമാണ് കേരളത്തില്‍ എല്ലാ വര്‍ഷവും വന്നെത്തുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം. ഇന്ത്യയില്‍ ലഭിക്കുന്ന മഴ വെള്ളത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സമ്മാനിക്കുന്ന ഈ കാലവര്‍ഷം, കാര്‍ഷിക രംഗത്തെ ജലത്തിന്റെ ആവശ്യത്തിന് അനിവാര്യവുമാണ്.

ഈ വര്ഷം 98 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത നാലര മാസം കൊണ്ട് ഈ പ്രതിഭാസം വടക്ക്‌ പശ്ചിമ ഘട്ടം വരെ നീങ്ങുകയും പിന്നീട് കിഴക്കോട്ടേക്ക് നീങ്ങി വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ മഴയെത്തിക്കുകയും ചെയ്യും. അതിനു ശേഷം ക്രമേണ തെക്കോട്ട് തന്നെയെത്തി തെക്കേ ഇന്ത്യയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പോയി മറയും. ഇതിനിടയില്‍ രാജ്യത്തെ ജല സംഭരണികളിലും, കൃഷിപ്പാടങ്ങളിലും ജലം നിറയ്ക്കുകയും, ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തുകയും ചെയ്യും.

എന്നാല്‍ ഇതോടൊപ്പം തന്നെ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാവരുതേ എന്ന പ്രാര്ത്ഥനയും കര്‍ഷകനുണ്ട്. കര്‍ഷകന് അനുഗ്രഹമാവുന്ന ഇതേ കാലവര്‍ഷം തന്നെ ചില വര്‍ഷങ്ങളില്‍ അനേകം പേരുടെ ജീവന്‍ അപഹരിക്കുകയും, ഗ്രാമങ്ങള്‍ ഒന്നാകെ തന്നെ നശിപ്പിക്കുകയും ചെയ്യാറുണ്ട്.

ബുധനാഴ്ച മുതല്‍ ഗുജറാത്ത്‌ തീരത്ത് ചുഴലിക്കാറ്റ്‌ അടിക്കുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യബന്ധന പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ്‌ നല്‍കി കഴിഞ്ഞു.

കാലവര്‍ഷം സാധാരണ നിലയില്‍ ലഭിച്ചാല്‍ ഈ വര്ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.5 ശതമാനം ആവുമെന്നാണ് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ കണക്ക്‌ കൂട്ടല്‍. രാജ്യത്തെ യഥാര്‍ത്ഥ ധന മന്ത്രി താനല്ല, കാലവര്‍ഷം ആണെന്ന ധന മന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ പ്രസ്താവനയുടെ അടിസ്ഥാനവും ഇത് തന്നെയാണ്.

ഫോട്ടോ കടപ്പാട് : ജിഷ സൂര്യ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 4234

« Previous Page « നഷ്ടപ്പെട്ട നീലാംബരി…
Next » കോവിലന്‍ അന്തരിച്ചു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine