കൊച്ചിയില്‍ “കെട്ടുവള്ളപ്പാലം” വരുന്നു

May 3rd, 2011

kettuvallapaalam-kochi-epathram

അനുദിനം ആധുനികതയിലേക്ക് കുതിക്കുന്ന കേരളത്തിന്റെ മുഖമാണ് കൊച്ചി. എന്നാല്‍ അധുനികതയ്ക്കൊപ്പം പ്രൌഡമായ പാരമ്പ്യത്തിന്റെ തനിമയും ഇവിടെ കാണാം. കരയും കടലും കായലും ഒത്തു ചേരുന്നു എന്നതു മാത്രമല്ല വ്യത്യസ്ഥമായ സംസ്കാരങ്ങളുടേയും ജീവിത ശൈലികളുടേയും സമന്വയം കൂടെയാണ് കൊച്ചി. അറബിക്കടലിന്റെ റാണിയെന്ന പദവി അലങ്കരിക്കുവാന്‍ മറ്റൊരിടം കണ്ടെത്തുക പ്രയാസം. കൊച്ചിയുടെ ഹൃദയമെന്ന് കരുതപ്പെടുന്ന മറൈന്‍ ഡ്രൈവില്‍ തലയെടുപ്പോടെ നില്‍ക്കുന്ന രണ്ടു പാലങ്ങളാണ് മഴവില്‍‌ പാലവും ചീനവേലി പാലവും. ഇതിന്റെ തുടര്‍ച്ചയായി മറൈന്‍ ഡ്രൈവില്‍ നിന്നും ഗോശ്രീ പാലങ്ങ ള്‍ക്കടുത്തേക്ക് പുതിയ ഒരു നടപ്പാത നിര്‍മ്മിക്കുവാനായി തീരുമാനിച്ചപ്പോള്‍ അവിടെ  റെയില്‍‌വേ കനാലിനു കുറുകെ ഒരു പാലവും നിര്‍മ്മിക്കേ ണ്ടതായി വരും. കൊച്ചിയുടെ സാംസ്കാരിക തനിമയും ആധുനിക മുഖവും ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണം പുതിയ പാലമെന്ന് ജി. സി. ഡി. എ. യ്ക്ക് നിര്‍ബന്ധ മുണ്ടായിരുന്നു. അതിനുസരിച്ച് ഡിസൈനര്‍മാര്‍ക്ക് നല്‍കുവാനായി ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശവും അവര്‍ വെച്ചു. തുടര്‍ന്ന് ഡിസൈന്‍ തയ്യാറാക്കുവാനായി ഐ. ഐ. എ. യുടെ കൊച്ചിന്‍ ചാപ്റ്ററിനെ ജി. സി. ഡി. എ. സമീപിച്ചു. ഇരു കൂട്ടരും ചേര്‍ന്ന് മികച്ച ഡിസൈന്‍ കണ്ടെത്തുവാനായി ആര്‍ക്കിടെക്റ്റു മാര്‍ക്കിടയില്‍ ഒരു മത്സരം സംഘടിപ്പിച്ചു.

ps-binoy-architect-epathramആര്‍ക്കിടെക്റ്റ് പി. എസ്. ബിനോയ്

അതില്‍ മികച്ച ഡിസൈനായി സെല്‍കട് ചെയ്യപ്പെട്ടത് ആര്‍ക്കിടെക്റ്റ്  പി. എസ്. ബിനോയ് സമര്‍പ്പിച്ച “കെട്ടുവള്ളപ്പാലം” ആയിരുന്നു. ദുബായില്‍ ഒരു ഹൃസ്വ സന്ദര്‍ശന ത്തിനായി എത്തിയ ആര്‍ക്കിടെക്ട് ബിനോയി e പത്ര ത്തിനു നല്‍കിയ ഒരു അഭിമുഖം.

മറൈന്‍ ഡ്രൈവില്‍ പുതുതായി വരുന്ന പാലത്തിനായി ബിനോയിയുടെ ഡിസൈന്‍ സെലക്ട് ചെയ്യപ്പെട്ടപ്പോള്‍ എന്തു തോന്നുന്നു?

ഒരു ആര്‍ക്കിടെക്ട് എന്ന നിലയില്‍ എനിക്ക് ലഭിച്ച വലിയ ഒരു അംഗീകാരമാണിത്. പഠിക്കുന്ന കാലത്ത് മറൈന്‍ ഡ്രൈവിലൂടെ കടന്നു പോകുമ്പോള്‍ ഈ പാലങ്ങളെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു ഐക്കണിക്കായ എന്തെങ്കിലും മറൈന്‍ ഡ്രൈവില്‍ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹം തോന്നാറുണ്ട്. ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യം ആയിരിക്കുന്നു. അതില്‍ വളരെ സന്തോഷം ഉണ്ട്, തീര്‍ച്ചയായും മറ്റു രണ്ടു പാലങ്ങളെ പോലെ ഇതും ഒരു ഐക്കണ്‍ ആകുമെന്നതില്‍ സംശയമില്ലെന്നും നിലവില്‍ ഉള്ളവയേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നതായിരിക്കും കെട്ടുവള്ളപാലം എന്നുമാണ് കരുതുന്നത്.  ഇവിടെയുള്ള മറ്റു രണ്ടു പാലങ്ങളെന്ന പോലെ ഭാവിയില്‍ “കെട്ടുവള്ളപ്പാലവും” ഏറെ ശ്രദ്ധിക്കപ്പെടും എന്ന് ഡിസൈന്‍ കണ്ട പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

എങ്ങിനെയാണ് ഇത്തരത്തില്‍ ഒരു ആശയം മനസ്സിലേക്ക് വരുന്നത്?

ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും ധാരാളം സഞ്ചാരികള്‍ എത്തുന്ന ഒരു സ്ഥലമാണ് കൊച്ചി. അപ്പോള്‍ തീര്‍ച്ചയായും അവിടെ ഒരു പാലം ഡിസൈന്‍ ചെയ്യുമ്പോള്‍ അത് കേരളത്തിന്റെ സാംസ്കാരിക ത്തനിമയുമായി ബന്ധമുള്ള ഒന്നായാല്‍ നന്നായിരിക്കും എന്ന് തോന്നി. കേരളത്തിന്റെ മാത്രം പൈതൃകത്തിന്റെ പ്രതീകം കൂടെയാണ് കെട്ടുവള്ളങ്ങള്‍. കൂടാതെ കായലുമായി അഭേദ്യമായ ബന്ധവും. അങ്ങിനെയാണ് ഡിസൈന്‍ കെട്ടുവള്ളത്തിന്റെ ആകൃതിയില്‍ ആകാം എന്ന ആശയം മനസ്സില്‍ വരുന്നത്.

kettuvallapaalam-epathram

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

എത്ര സമയം എടുത്തു ഇത്തരം ഒരു കണ്‍സപ്റ്റ് പൂര്‍ത്തിയാക്കുവാന്‍?

ഒരു ഡിസൈന്‍ പേപ്പറിലോ കമ്പ്യൂട്ടറിലോ വരച്ചെടുക്കുവാന്‍ എടുക്കുന്ന സമയത്തെ മാത്രം കണക്കിലെടുക്കുന്നത് ശരിയല്ല. ഡിസൈനിനെ പറ്റി ആര്‍ക്കിടെക്റ്റിന്റെ മനസ്സില്‍ ആലോചന തുടങ്ങുന്ന സമയം മുതല്‍ കണക്കാക്കേണ്ടി വരും. ആശയം മനസ്സില്‍ രൂപപ്പെട്ടപ്പോള്‍  പിന്നെ സ്കെച്ച് ചെയ്യാന്‍ ഇരുപത് മിനിറ്റിലധികം എടുത്തില്ല.

ഒരു ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ എന്താണ് ദുബായില്‍ ഏറ്റവും ശ്രദ്ധയില്‍ പെട്ടത്?

തീര്‍ച്ചയായും ബുര്‍ജ് ഖലീഫയെ പോലെ ആര്‍ക്കിടെക്ചറല്‍ രംഗത്തെ ഒരു മഹാല്‍ഭുതം തന്നെയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. കൂടാതെ ഇവിടെയുള്ള വൈവിധ്യം നിറഞ്ഞ കെട്ടിടങ്ങളും മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനവും തന്നെ. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ തീര്‍ച്ചയായും അഭിനന്ദിക്കുക തന്നെ വേണം. കേരളത്തില്‍ മാലിന്യ സംസ്കരണം ഒരു വലിയ പ്രശ്നമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ഭരണാധികാരികള്‍ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട കാലം വളരെയധികം അതിക്രമിച്ചിരിക്കുന്നു.

എന്താണ് കേരളത്തിലെ ആര്‍ക്കിടെക്ചറല്‍ രംഗത്തെ പുതിയ മാറ്റങ്ങള്‍?

കേരളത്തിന്റെ ആര്‍ക്കിടെക്ചറല്‍ രംഗത്തെ അഭിരുചി മാറുന്നു എന്നുണ്ട്. പുതിയ നിര്‍മ്മാണ ശൈലികളും നിര്‍മ്മാണ സാമഗ്രികളും നമ്മള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. ഇടക്കാലത്ത് കേരളത്തിന്റെ പാരമ്പര്യ ശൈലിയില്‍ നിന്നും ഓടു പതിച്ച റൂഫും, നടുമുറ്റം, ചാരുപടി, പൂമുഖം തുടങ്ങിയ കുറേ എലിമെന്റുകളും ഉള്‍പ്പെടുത്തി ക്കൊണ്ടുള്ള നിര്‍മ്മാണ രീതിയ്ക്കായിരുന്നു പ്രചാരം. എന്നാല്‍ ഇപ്പോള്‍ കണ്ടമ്പററി ഡിസൈനുകളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രവാസികളാണ് അധികവും കേരളത്തില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ പുതുതായി അറിയുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളില്‍ ചിലതെങ്കിലും തങ്ങളുടെ വീടുകളിലേക്ക് കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുമുണ്ട്. ഈ മാറ്റങ്ങള്‍ മറ്റുള്ളവരും സ്വാഭാവികമായും സ്വീകരിക്കുന്നു.

മലയാളി മറ്റു പലതിലും നല്‍കുന്ന പ്രാധാന്യം ലക്ഷങ്ങള്‍ ചിലവിടുന്ന വീടുകളുടെ ഡിസൈന്‍ തയ്യാറാക്കുന്നതില്‍ ഇല്ലെന്ന് പറഞ്ഞാല്‍?

തീര്‍ച്ചയായും വലിയ ഒരു അളവു വരെ അത് ശരിയാണ്. പഴയ കാലഘട്ടത്തെ അപേക്ഷിച്ച് മാറ്റം ഉണ്ടെങ്കിലും ഇനിയും ഇക്കാര്യത്തില്‍ മലയാളി ഏറേ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. നല്ല ഒരു ഡിസൈന്‍ എന്ന് പറയുമ്പോള്‍ അത് ചുറ്റുപാടുകളോട് യോജിക്കുന്ന രീതിയിലും ശില്പ ഭംഗി നിറഞ്ഞതും ക്ലയന്റിന്റെ അഭിരുചിക്കും ബഡ്ജറ്റിനും ഇണങ്ങുന്ന തുമായിരിക്കണം. നിര്‍മ്മിക്കുവാന്‍ പോകുന്ന കെട്ടിടത്തെ പറ്റി പൂര്‍ണ്ണമായും ക്ലയന്റിന് മനസ്സിലാക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഡിസൈന്‍ തയ്യാറാക്കുന്നത് നന്നായിരിക്കും.

ബിനോയ് അധികവും എത്തരം കെട്ടിടങ്ങളാണ് ഡിസൈന്‍ ചെയ്യുന്നത്?

കൊമേഴ്സ്യലും റസിഡന്‍ഷ്യലുമെല്ലാം ചെയ്യുന്നുണ്ട്. ഇപ്പോള്‍ അധികവും ഫ്ലാറ്റുകളുടേയും മറ്റും ഡിസൈനുകളാണ് ചെയ്യുന്നത്. വില്ല പ്രോജക്ടുകള്‍ പൊതുവില്‍ കുറവാണ് ഇപ്പോള്‍ ചെയ്യുന്നത്. വില്ലകള്‍ ചെയ്യുമ്പോള്‍ അതിനായി ധാരാളം സമയവും വ്യക്തികളുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയും നല്‍കേണ്ടതായി വരുന്നു. തിരക്കുകള്‍ മൂലം വേണ്ടത്ര സമയം കണ്ടെത്തുവാന്‍ ആകാത്തതു കൊണ്ട് അത്തരം പ്രോജക്ടുകളുടെ എണ്ണം കുറക്കുന്നു എന്ന് മാത്രം.

കേരളം പോലെ ധാരാളം മഴ ലഭിക്കുന്ന ഒരു പ്രദേശത്ത് കണ്ടമ്പററി ഡിസൈനുകള്‍ക്ക് പരിമിതികള്‍ ഇല്ലേ?

മഴ ധാരാളം ഉള്ളതിനാല്‍ എക്സ്റ്റീരിയറില്‍ ചില പരിമിതികള്‍ ഉണ്ടെന്നത് നേരു തന്നെയാണ്. എന്നാല്‍ പരിചയ സമ്പന്നനായ ഒരു ആര്‍ക്കിടെക്റ്റിനെ സംബന്ധിച്ച് വ്യത്യസ്ഥമായ ഡിസൈനുകളിലൂടെ അതിനെ അനായാസം മറി കടക്കാവുന്നതേ ഉള്ളൂ. ആത്യന്തികമായി മഴയെ ഒരു അനുഗ്രഹമായി കാണുകയാണ് വേണ്ടത്. മഴ വെള്ളത്തെ കണക്കിലെടുത്തും നിര്‍മ്മാണ സാമഗ്രികള്, തൊഴിലാളികള്‍ ഇവയെ പറ്റി വ്യക്തമായ ധാരണയോടെ   കണ്ടമ്പററി ഡിസൈന്‍ ചെയ്തില്ലെങ്കില്‍ അത് പരാജയമാകും. ഒരു പക്ഷെ സമീപ ഭാവിയില്‍ നേരിടാന്‍ പോകുന്ന ഒരു പ്രശ്നം വേണ്ടത്ര ധാരണയില്ലാത്തവര്‍ ഡിസൈന്‍ ചെയ്യുന്ന കണ്ടമ്പററി കെട്ടിടങ്ങള്‍ക്ക് മഴക്കാലത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ ആയിരിക്കും.

കോര്‍ട്ട്‌യാഡുകള്‍ ഇന്ന് മിക്ക വീടുകളുടേയും ഭാഗമാകുന്നുണ്ടല്ലോ?

അത് പുതുതായി വന്നതല്ല. നടുമുറ്റങ്ങള്‍ നമ്മുടെ പാരമ്പര്യ ആര്‍ക്കിടെക്ചറിന്റെ ഭാഗമായിരുന്നു. ആഗോള തലത്തില്‍ ഉള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിന്റെ കാലാവസ്ഥയിലും കാര്യമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. ചൂട് വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. വീട്ടില്‍ കോര്‍ട്ട്‌യാഡുകളും ഡബിള്‍ ഹൈറ്റുകളും നല്‍കുന്നത് വായു സഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനും കെട്ടിടത്തിനകത്തെ ചൂടിന്റെ അളവ് കുറക്കുന്നതിന് സഹായകമാകും.  കോര്‍ട്ട്‌യാഡുകള്‍ നടുവില്‍ നല്‍കുമ്പോള്‍ അത് ധാരാളം സ്ഥലം അപഹരിക്കും. അതിനാല്‍ സൈഡ്‌യാഡുകളാകും നന്നാകുക.

വാസ്തുവിന്റെ വലിയ തോതിലുള്ള സ്വാധീനം എപ്രകാരമാണ് ബാധിക്കുന്നത്?

കെട്ടിടത്തിനകത്ത് വായുവും വെളിച്ചവും വേണ്ടത്രയുണ്ടാകുക എന്നതാണ് ഡിസൈനിങ്ങില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം. വ്യക്തിപരമായി വാസ്തുവിനോട് വലിയ താല്പര്യം ഇല്ല. ക്ലയന്റിന് താല്പര്യമുണ്ടെങ്കില്‍  വാസ്തുവിന്റെ കാര്യങ്ങള്, കണക്കുകള്‍ ഉള്‍പ്പെടുത്തുവാന്‍ ഈ രംഗത്തുള്ള ആരുടെയെങ്കിലും സഹായം തേടാറുണ്ട്. എന്നാല്‍ അത് ഞാന്‍ ചെയ്യുന്ന ഡിസൈനിനെ ബാധിക്കാത്ത രീതിയില്‍ ഉള്ള കാര്യങ്ങള്‍ മാത്രമേ സ്വീകരിക്കാറുള്ളൂ. എന്നെ സംബന്ധിച്ച് കേവലം വാസ്തു അളവുകളുടെ പീടിവാശികള്‍ക്കപ്പുറം “ഫങ്ങ്ഷണല്‍” ആയിരിക്കണം കെട്ടിടം എന്ന നിര്‍ബന്ധമുണ്ട്.

ഇന്റീരിയര്‍ രംഗത്തെ മാറ്റങ്ങളെ കുറിച്ച്?

മുമ്പ് വുഡന്‍ പാനലിങ്ങും മറ്റുമായിരുന്നു ഇന്റീരിയര്‍ എന്ന ഒരു പൊതു ധാരണ. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ കേരളത്തില്‍ വലിയ ഒരു കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങള്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലായിക്കോണ്ടിരിക്കുന്നു. ആധുനികതയുടെ പല നല്ല വശങ്ങളും നമ്മുടെ ഇന്റീരിയറിന്റെ ഭാഗമായി. മിനിമലിസമാണ് ഇന്ന് നമ്മുടെ ഇന്റീരിയറിന്റെ മുഖമുദ്ര. എന്നാല്‍ എടുത്തു പറയേണ്ട ഒരു കാര്യം കണ്ടമ്പററി ഡിസൈനുകള്‍ക്ക് അനുയോജ്യമായ ഫര്‍ണ്ണീച്ചറുകളുടെ ലഭ്യത വളരെ കുറവാണ്. പുതിയ ട്രന്റിനനുസരിച്ച് ഫര്‍ണ്ണീച്ചര്‍ രംഗത്ത് ഇനിയും ധാരാളം മാറ്റങ്ങള്‍ വന്നേ തീരൂ.

അവസാനമായി ഒരു ചോദ്യം കൂടെ. കേരളത്തില്‍ നിര്‍മ്മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കു ന്നവരാണല്ലോ പ്രവാസികള്‍. ഇവരോട് എന്താണ് പറയുവാനുള്ളത്?

വളരെ ബുദ്ധിമുട്ടിയാണ് ഭൂരിഭാഗം പ്രവാസികളും പണം സമ്പാദിക്കുന്നത്. അവരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായി ഒരു വീടെന്നത്. പലപ്പോഴും കൃത്യമായ പ്ലാനിങ്ങിന്റെ അഭാവമാണ്  നിര്‍മ്മാണ ചിലവ് വര്‍ദ്ധിപ്പിക്കുന്നതും പ്രതീക്ഷിച്ച രീതിയിലുള്ള വീട് പൂര്‍ത്തിയാക്കുവാന്‍ ആകാത്തതും. അതു കൊണ്ടു തന്നെ തീര്‍ച്ചയായും വ്യക്തമായ പ്ലാനിങ്ങോടെ പരമാവധി പാഴ്ചിലവുകള്‍ കുറച്ചു കൊണ്ട് വേണം വീട് നിര്‍മ്മാണം ആരംഭിക്കുവാന്‍. ചൂഷണത്തിനും ചതികള്‍ക്കും ഉള്ള സാധ്യതകളെ മുന്‍‌കൂട്ടി ക്കണ്ട് വേണം കാര്യങ്ങള്‍ ചെയ്യുവാന്‍. വീടു നിര്‍മ്മാണം പൂര്‍ണ്ണമായും കോണ്ട്രാക്ടര്‍ക്ക് / മേസന്മാര്‍ക്ക് വിട്ടു കൊടുക്കുന്ന പ്രവണത ഒഴിവാക്കി സൂപ്പര്‍ വൈസിങ്ങിന് മികച്ച ആളുകളെ നിയമിക്കുക. കോണ്ട്രാക്ട് നല്‍കുകയാണെങ്കില്‍ നിര്‍മ്മാണത്തിനു മുമ്പ് തന്നെ വിശദാംശങ്ങള്‍ എഴുതി കോണ്ട്രാക്ട് തയ്യാറാക്കുകയും അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. ഒരു കാരണവശാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതേ കുറിച്ച് ധാരണയില്ലാത്ത ബന്ധുക്കളേയോ സുഹൃത്തുക്കളെയൊ ഏല്പിക്കാതിരിക്കുക. അപനിര്‍മ്മിതികള്‍ ഉണ്ടാകുമ്പോള്‍ പാഴായി പോകുന്നത് പണം മാത്രമല്ല പ്രകൃതി വിഭവങ്ങള്‍ കൂടെയാണെന്ന് ഓര്‍ക്കണം.

(അഭിമുഖം : എസ്. കുമാര്‍)

-

വായിക്കുക: ,

1 അഭിപ്രായം »

വല്ലാര്‍പ്പാടം ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനും കേരള ജനതയ്ക്കും സമര്‍പ്പിച്ചു

February 12th, 2011

കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായ വല്ലാര്‍പ്പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനും കേരള ജനതക്കും സമര്‍പ്പിച്ചു. വികസനകാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകണമെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അഭ്യര്‍ത്ഥിച്ചു. വ്യവസായ വികസനത്തില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നതിനു സമ്പന്നമായ മനുഷ്യവിഭവശേഷിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സവിശേഷതകളെ ഉപയോഗിക്കാത്തതിന് ഒരു ന്യായീകരണമില്ല.

മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായി കേരളം മാറണം. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ വന്‍ തരംഗമുണര്‍ത്തുന്ന വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് രാഷ്ട്രത്തിനു സമര്‍പ്പിച്ചപ്പോള്‍ കേരളത്തിനത് അഭിമാനനിമിഷം കൂടിയായി.

കേരളത്തോടു കേന്ദ്രസര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ പ്രതീകമാണു വല്ലാര്‍പാടം കണെ്ടയ്‌നര്‍ ടെര്‍മിനലെന്നു പ്രധാനമന്ത്രി പറഞ്ഞു. പൊതുമേഖല-സ്വകാര്യ പങ്കാളിത്തം പൊതുനന്മയ്ക്ക് എങ്ങനെ പ്രയോജനകരമാകുമെന്നതിന്റെ ദൃഷ്ടാന്തമാണു പദ്ധതി. ഐക്യ അറബ് എമിറേറ്റ്‌സ് അടക്കം പശ്ചിമേഷ്യയിലെ നമ്മുടെ അയല്‍ക്കാരുമായി നാം ആഗ്രഹിക്കുന്ന അടുത്ത ബന്ധം എന്നെന്നും നിലനില്‍ക്കുമെന്നതിന്റെ സൂചകം കൂടിയാണിത്.

സാമ്പത്തിക-ലോജിസ്റ്റിക്കല്‍ ഹബ്ബായി കൊച്ചിയെ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിയുടെ ആണിക്കല്ലായും ഇതു തീരും. ഈ ടെര്‍മിനല്‍ സജ്ജമായതോടെ നമ്മുടെ കയറ്റുമതിക്കാര്‍ക്കു മെയിന്‍ലൈന്‍ കണെ്ടയ്‌നര്‍ കപ്പലുകള്‍ക്കായി കൊച്ചിയിലേക്ക് എത്തിയാല്‍ മതി. ഭാവിയില്‍ തുറമുഖാധിഷ്ഠിതമായ നിരവധി സേവന വ്യവസായങ്ങള്‍ ഇവിടെ വികസിക്കും. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ സ്ഥലത്തു നിര്‍മാണത്തിലിരിക്കുന്ന ആധുനിക എല്‍എന്‍ജി ഇറക്കുമതി, റീഗ്യാസിഫിക്കേഷന്‍ കേന്ദ്രം 2012 മാര്‍ച്ചിനകം പ്രവര്‍ത്തനസജ്ജമാ കും. 2013 ഒക്‌ടോബര്‍ ഒന്നിനു മുമ്പു പദ്ധതി പൂര്‍ണമായും കമ്മീഷന്‍ ചെയ്യും- പ്രധാനമന്ത്രി പറഞ്ഞു.

പൗരപ്രമുഖരും സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെസമാദരണീയരുമട ങ്ങുന്ന പ്രൗഢസദസിനെ സാക്ഷിയാക്കിയായിരുന്നു അറബിക്കടലിന്റെ റാണിക്കു മഹനീയ കിരീടധാരണം. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന ടെര്‍മിനല്‍ വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്നലെ കമ്മീഷന്‍ ചെയ്തത്. ഇതോടെ കൊളംബോ, ദുബായി, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യാന്തര ട്രാന്‍സ്ഷിപ്‌മെന്റ് കണെ്ടയ്‌നര്‍ ടെര്‍മിനലുകളോടു കിടപിടിക്കുന്ന തുറമുഖമായി കൊച്ചി മാറി. കണെ്ടയ്‌നര്‍ ടെര്‍മിനലിനൊപ്പം പുതിയ റോഡിന്റെയും റെയിലിന്റെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. വല്ലാര്‍പാടം ടെര്‍മിനലിന്റെ ആദ്യഘട്ടം രാജ്യത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മഖ്തൂം എന്നിവര്‍ ആമുഖപ്രസംഗം നടത്തി.

കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെതന്നെ വികസനചരിത്രത്തില്‍ ഇതൊരു സുദിനമാണെ ന്നു വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സ്ഥലം വിട്ടുനല്കിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ആ കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കു പദ്ധതിയില്‍ തൊഴില്‍ നല്കണമെന്നും ആവശ്യപ്പെട്ടു. എല്‍എന്‍ജി ടെര്‍മിനല്‍ യഥാസമയം കമ്മീഷന്‍ ചെയ്യണം. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ അലോട്ട്‌മെന്റില്‍ കേരളത്തിനു പ്രത്യേക പരിഗണന നല്കി ന്യായവില നിശ്ചയിക്കണം. മെട്രോ റെയില്‍ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം.

പാലക്കാട്ട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും ഇടപെടണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി. കെ. വാസന്‍ സ്വാഗതം പറഞ്ഞു. ഗവര്‍ണര്‍ ആര്‍.എസ്. ഗവായി, കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, വ്യോമയാന മന്ത്രി വയലാര്‍ രവി, ഉപരിതല ഗതാഗത മന്ത്രി സി.പി. ജോഷി, സഹമന്ത്രിമാരായ പ്രഫ.കെ.വി. തോമസ്, മുകുള്‍ റോയ്, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, യുഎഇ വിദേശ വ്യാപാരമന്ത്രി ഷെയ്ഖാ ലുബ്‌ന അല്‍ഖ്വാസിമി തുടങ്ങിയവര്‍ പങ്കെടുത്തു.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എം. ലീലാവതിക്ക്

November 1st, 2010

dr-m-leelavathy-epathramകൊച്ചി : സംസ്ഥാന സര്‍ക്കാരിന്‍റെ   ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതി അര്‍ഹയായി. മലയാള ഭാഷ യ്ക്കും സാഹിത്യ ത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം, ഡിസംബര്‍ ആദ്യവാരം തിരുവനന്ത പുരം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സമ്മാനിക്കും.
 
പ്രൊഫ.  ഒ. എന്‍. വി. കുറുപ്പ് അദ്ധ്യക്ഷനായും സുഗതകുമാരി, പി. വത്സല, എം. എന്‍. കാരശ്ശേരി എന്നിവര്‍ അംഗങ്ങളു മായുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി എം. എ. ബേബിയുടെ നേതൃത്വ ത്തില്‍, സമിതി അംഗങ്ങള്‍ ഞായറാഴ്ച വൈകീട്ട് തൃക്കാക്കര യിലെ ഡോ. എം. ലീലാവതി യുടെ വസതിയില്‍ എത്തിയാണ് അവാര്‍ഡ് വിവരം അറിയിച്ചത്.
 
ഗുരുവായൂരി നടുത്ത്‌ കോട്ടപ്പടി യില്‍ 1927 ലാണ്‌ ലീലാവതി ജനിച്ചത്‌. കേരള സര്‍വ്വകലാ ശാല യില്‍നിന്ന്‌ 1972 ല്‍ പി. എച്ച്‌. ഡി. നേടി.
.
പാലക്കാട്‌ വിക്‌ടോറിയ കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌, തലശേരി ബ്രണ്ണന്‍ കോളജ്‌ എന്നിവിട ങ്ങളില്‍ അദ്ധ്യാപിക യായിരുന്നു. 1983 ല്‍ വിരമിച്ചു. കവിത യും ശാസ്‌ത്രവും അര്‍ഥാന്തരങ്ങള്‍, വര്‍ണ്ണരാജി, കവിതാധ്വനി, അപ്പുവിന്‍റെ അന്വേഷണം എന്നിവയാണ്‌ പ്രധാന കൃതികള്‍.  ‘വര്‍ണ്ണരാജി’ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ‘കവിതാ ധ്വനിക്ക്‌’ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അപ്പുവിന്‍റെ അന്വേഷണത്തിന്‌ വയലാര്‍ അവാര്‍ഡും ലഭിച്ചു.

1978 ല്‍ ഓടക്കുഴല്‍ അവാര്‍ഡ്‌, 1980 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, 1986 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലീലാവതി യെ തേടിയെത്തി. 1999 ല്‍ ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്‌, 2002 ല്‍ വള്ളത്തോള്‍ അവാര്‍ഡ്‌, 2005 ല്‍ ബഷീര്‍ പുരസ്‌കാരം, 2007 ല്‍ ഗുപ്‌തന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌ എന്നിവയ്‌ക്കും ലീലാവതി അര്‍ഹ യായിട്ടുണ്ട്‌.  2007ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.

- pma

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

വയലാര്‍ പുരസ്കാരം പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്

October 9th, 2010

vishnu-narayanan-namboothiri-epathram
ഇത്തവണത്തെ വയലാര്‍ പുരസ്കാരം പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ ചാരുലത എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. എസ്. വി. വേണു ഗോപാലന്‍ നായര്‍, എം. തോമസ് മാത്യു, കെ. എസ്. രവി കുമാര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്. കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും, 25,000 രൂപയുമാണ് പുരസ്കാരമായി നല്‍കുക. മലയാള ഭാഷയിലെ മികച്ച രചനകള്‍ക്കായി 1977-ലാണ് വയലാര്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓ.എന്‍.വി.ക്ക് ജ്ഞാനപീഠം

September 25th, 2010

onv-kurup-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി ഓ. എന്‍. വി. കുറുപ്പിന് രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം ലഭിച്ചു. ജ്ഞാന പീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് അദ്ദേഹം. ജി. ശങ്കരക്കുറുപ്പ്, എസ്. കെ. പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം. ടി. വാസുദേവന്‍ നായര്‍ എന്നിവരാണ് ജ്ഞാനപീഠം ലഭിച്ച മറ്റു മലയാളികള്‍.

2007ല്‍ നല്‍കേണ്ട 43ആമത്തെ ജ്ഞാനപീഠം പുരസ്കാരമാണ് ഓ. എന്‍. വി. ക്ക് ലഭിച്ചത്.

മാനവികതയിലൂടെ സഞ്ചരിക്കുമ്പോഴും സാമൂഹിക പ്രത്യയ ശാസ്ത്രം മുറുകെ പിടിച്ച ഓ.എന്‍.വി. സമകാലിക കവികളില്‍ അദ്വിതീയ സ്ഥാനമാണ് അലങ്കരിക്കുന്നത് എന്ന് കവി കെ. സച്ചിദാനന്ദന്‍ അംഗമായ ജ്ഞാനപീഠം സമിതി വിലയിരുത്തി. “ഉജ്ജയിനി”, “സ്വയംവരം” എന്നീ കവിതകളെ പേരെടുത്തു ശ്ലാഘിച്ച പുരസ്കാര സമിതി ഓ.എന്‍.വി. കവിതകളിലെ പാരിസ്ഥിതിക അവബോധവും കേരളത്തിന്റെ നാടന്‍ പാരമ്പര്യവും പ്രത്യേകം പരാമര്‍ശിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

18 of 2110171819»|

« Previous Page« Previous « റിയാലിറ്റി ഷോയുടെ റിയാലിറ്റി
Next »Next Page » തിരുവില്വാമലയില്‍ ആനയിടഞ്ഞു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine