വൈകല്യങ്ങള്‍ തടസമായില്ല; ഷാജിക്ക് മികവുറ്റ വിജയം

September 22nd, 2010

tn-seema-shaji-epathram

പൊന്നറ നഗറിലെ 116 റാം നമ്പര്‍ വീട്ടില്‍ നിറഞ്ഞ ചിരിയുമായി ഡോ. ടി. എന്‍. സീമ ടീച്ചര്‍ എം. പി. എത്തി. കാര്യമറിയാതെ പകച്ചു നിന്ന ഷാജിയുടെ കൈ പിടിച്ചു കുലുക്കി ടീച്ചര്‍ അറിയിച്ചത് ഷാജിയുടെ മികച്ച എസ്. എസ്. എല്‍. സി. എ. ലെവല്‍ പരീക്ഷാ ഫലമാണ് . ഓല മേഞ്ഞ കുടിലില്‍ സന്തോഷത്തിന്റെ ആര്‍പ്പു വിളി. തുടര്‍ പഠനത്തിന് പിന്തുണയറിയിച്ച് ടീച്ചര്‍ മടങ്ങുമ്പോഴും ഷാജിയുടെ അമ്പരപ്പു മാറിയിരുന്നില്ല.

ഫോര്‍ട്ടു ഹൈസ്ക്കൂളിലെ അവധി ദിനങ്ങളെ സജീവമാക്കുന്നത് സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന പത്താം തരം  തത്തുല്യം എ  ലെവല്‍ ക്ലാസുകളാണ്. വിവിധ കാരണങ്ങളാല്‍ പഠനം പൂര്‍ത്തി യാക്കാനാകാത്ത ഒരു പാടു പേര്‍ പ്രായഭേദമേന്യേ  ഈ ക്ലാസുകളില്‍ പങ്കെടുക്കുന്നു.

കഴിഞ്ഞ പത്തു മാസങ്ങളിലായി ഒരു ദിവസം പോലും മുടങ്ങാതെ ക്ലാസിലെത്തുന്ന ഒരു ചെറുപ്പക്കാരനുണ്ട്. പോളിയോ തളര്‍ത്തിയ ശരീരമെങ്കിലും തന്റെ മൂന്നു ചക്രങ്ങളുള്ള സൈക്കിളില്‍ വള്ളക്കടവി നടുത്തുള്ള വീട്ടില്‍ നിന്നും ആവശത കള്‍ക്കവധി നല്‍കി ഷാജി ക്ലാസിലെത്തുന്നു. പോളിയോ സമ്മാനിച്ച വിഷമതകള്‍ക്കു പുറമേ തികച്ചും പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍; ഇതിനിടയില്‍ എവിടെയോ മുടങ്ങിപ്പോയ പഠനം.

1996 ല്‍ ഫോര്‍ട്ട് ഹൈസ്ക്കൂളില്‍ എസ്. എസ്. എല്‍. സി. ക്കു പഠിക്കുമ്പോഴാണ് ഷാജിയുടെ അമ്മ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. അതോടെ പഠനം മുടങ്ങി. തെങ്ങു കയറ്റ ക്കാരനായിരുന്ന അച്ഛന്റെ വരുമാനം കൊണ്ട് പഠന ചിലവ്‌ നടക്കുമാ യിരുന്നില്ല. അതോടെ പഠനം വഴി മുട്ടി.

എസ്. എസ്. എല്‍. സി. വിജയി ക്കണമെന്ന ഉറച്ച ആഗ്രഹമാണ് ഷാജിയെ തത്തുല്യം ക്ലാസിലെത്തിച്ചത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കപ്പെട്ട തത്തുല്യം പരീക്ഷാ ഫലം ഷാജിക്ക് തികഞ്ഞ  സന്തോഷവും അഭിമാനവുമാണ് സമ്മാനിച്ചത്. മുന്നൂറ്റി മുപ്പത്തിയാറു മാര്‍ക്കു നേടി ഷാജി മാതൃകയായി. പ്ലസ് റ്റു വിനു ചേരണമെന്നാണ് ഷാജിയുടെ ആഗ്രഹം. അങ്ങനെ ഒരു സര്‍ക്കാര്‍ ഉദ്യോഗവും ഷാജി സ്വപ്നം കാണുന്നു. പരിശ്രമവും അധ്യാപകരുടെയും കൂട്ടുകാരുടേയും പിന്തുണയുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന്  ഷാജി പറഞ്ഞു.

എ ലെവല്‍ സ്റ്റുഡന്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ രതീഷ് വെണ്‍പാലവട്ടവും സീമ ടീച്ചര്‍ക്കൊപ്പം  ഉണ്ടായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.എന്‍. സീമയ്ക്ക് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അഭിനന്ദനം

September 22nd, 2010

tn-seema-epathram

തിരുവനന്തപുരം : കേരളത്തിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജനപക്ഷ വിദ്യാഭ്യാസ നയത്തെ എ ലെവല്‍ സ്റ്റുഡന്‍സ്‌ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അഭിനന്ദിച്ചു. വിവിധ കാരണങ്ങളാല്‍ എസ്‌ എസ്‌ എല്‍ സി പൂര്‍ത്തീകരിക്കാനാകാത്ത ഒരുപാടു പേരുടെ ആശ്രയമാണ്‌ സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന എസ്‌ എസ്‌ എല്‍ സി എ – ലെവല്‍ തത്തുല്യം കോഴ്സുകള്‍.

2009 – 2010 കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം ഓപ്പണ്‍ സ്ക്കൂള്‍ പ്രവേശന വിജ്ഞാപനത്തിനു ശേഷം വന്നതിനാല്‍ കേരളത്തിലെ നാല്‍പ്പതി നായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഓപ്പണ്‍ സ്ക്കൂള്‍ പ്രവേശനം സാങ്കേതിക കാരണങ്ങളാല്‍ അനിശ്ചിത ത്വത്തിലായിരുന്നു. ഇതു പരിഹരിക്കുന്നതിന്‌ ഡോ. ടി. എന്‍. സീമ എം. പി. യുടെ നേതൃത്വത്തില്‍ സ്റ്റുഡന്‍സ്‌ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം 2009 – 2010 കാലയളവില്‍ വിജയിച്ച എല്ലാവര്‍ക്കും ഓപ്പണ്‍ സ്ക്കൂള്‍ പ്രവേശനം അനുവദിച്ചു കൊണ്ട്‌ വിദ്യാഭ്യാസ വകുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടമാകാതെ ഓപ്പണ്‍ സ്ക്കൂള്‍ പ്രവേശനം സാധ്യമാക്കിയ വിദ്യാഭ്യാസ വകുപ്പു മന്ത്രിയേയും തത്തുല്യം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മികവിന്‌ ഉറച്ച പിന്‍തുണ നല്‍കിയ ഡോ. ടി. എന്‍. സീമ എം. പി. യേയും എ ലെവല്‍ സ്റ്റുഡന്‍സ്‌ കോ ഒ‍ാര്‍ഡിനേഷന്‍ കമ്മിറ്റി അഭിനന്ദിച്ചു. യോഗത്തില്‍ കണ്‍വീനര്‍ രതീഷ്‌ വെണ്‍പാലവട്ടം അധ്യക്ഷത വഹിച്ചു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

പ്രവാസികള്‍ക്ക്‌ അഭിമാനമായി മണികണ്ഠന്‍ പുരസ്കാരം ഏറ്റുവാങ്ങി

September 21st, 2010

p-manikantan-award-speech-epathram

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങള്‍ പുരസ്കാര ജേതാക്കള്‍ ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. കെ. പോക്കര്‍ ആണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. സാംസ്കാരിക വകുപ്പ്‌ മന്ത്രി എം. എ. ബേബി പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളുടെ ലംഘനമാവും എന്നതിനാലാണ് മന്ത്രി ചടങ്ങില്‍ നിന്നും മാറി നിന്നത്.

p-manikantan-award

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാരം പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്ക് ലഭിച്ചത് പ്രവാസി സമൂഹത്തിന് അഭിമാനമായി. പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ , ദുബായ്‌ ആസ്ഥാനമായുള്ള ഒരു എഞ്ചിനിയറിംഗ് കണ്സല്‍ട്ടിംഗ് കമ്പനിയുടെ ഡിസൈന്‍ ആന്‍ഡ്‌ ക്വാളിറ്റി വിഭാഗം മേധാവിയാണ്.

സെപ്തംബര്‍ 15 ബുധനാഴ്ച തിരുവനന്തപുരം നളന്ദ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയം വൈലോപ്പിള്ളി ഹാളില്‍ വെച്ചാണ് പുരസ്കാര ദാനം നടന്നത്.

മറ്റ് പുരസ്കാരങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇവിടെ വായിക്കാം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാര സമര്‍പ്പണം

September 13th, 2010

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങള്‍ സെപ്തംബര്‍ 15 ബുധനാഴ്ച തിരുവനന്തപുരം നളന്ദ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയം വൈലോപ്പിള്ളി ഹാളില്‍ വെച്ച് സാംസ്കാരിക വകുപ്പ്‌ മന്ത്രി എം. എ. ബേബി പുരസ്കാര ജേതാക്കള്‍ക്ക്‌ സമ്മാനിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകളില്‍ സുഗതകുമാരി വിശിഷ്ടാ തിഥിയായിരിക്കും.

ഒന്‍പതു വിഭാഗങ്ങളിലായി ഈ വര്‍ഷത്തെ പുരസ്കാരത്തിന് അര്‍ഹരായവരില്‍ പ്രവാസ ലോകത്ത് നിന്നും ഒരു പ്രതിനിധിയുമുണ്ട് ഈ തവണ. എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചത് ദുബായില്‍ എഞ്ചിനിയര്‍ ആയ പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്കാണ്.

p-manikantan-epathram

പി. മണികണ്ഠന്‍

സാമ്പ്രദായിക സമീപനങ്ങള്‍ ക്കുമപ്പുറം കടന്ന് നമ്മുടെ സ്വത്വത്തെ സൂക്ഷ്മമായി അപഗ്രഥിക്കാനുള്ള ശ്രമമാണ് ഈ കൃതിയില്‍ ഗ്രന്ഥകാരന്‍ നടത്തുന്നത് എന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. എണ്ണപ്പാടങ്ങളായി ചിതറി പ്പാര്‍ക്കുന്നവരുടെ സാഹിത്യം മുതല്‍ പരിസ്ഥിതി പെണ്‍ വാദത്തിന്റെ നവ രാഷ്ട്രീയം വരെയുള്ള വ്യത്യസ്ത വിഷയങ്ങളെ മാനവികമായ ഒരു ദര്‍ശനവുമായി ഉല്‍ഗ്രഥിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിരിക്കുന്നു. പെരുമ്പടവം ശ്രീധരന്‍, ഡോ. അശോകന്‍ മുണ്ടോന്‍, കെ. ഇ. എന്‍. എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരത്തിന് അര്‍ഹമായ രചന തെരഞ്ഞെടുത്തത്


നാല്‍പത്‌ വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം ഡോ. ആര്‍. ബി. ശ്രീകല യുടെ വചന കവിത: ചരിത്രവും വര്‍ത്തമാനവും എന്ന പ്രബന്ധത്തിനാണ്.

വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്മാരക നോവലിനുള്ള പുരസ്കാരം ശ്രീ. ടി. ഡി. രാമകൃഷ്ണന്റെ “ഫ്രാന്‍സിസ്‌ ഇട്ടിക്കോര”, ശ്രീ. ജോസ്‌ പാഴൂക്കാരന്‍ രചിച്ച “അരിവാള്‍ ജീവിതം” എന്നീ നോവലുകള്‍ പങ്കു വെയ്ക്കുന്നു.

നാല്‍പ്പത്‌ വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത ചെറുകഥയ്ക്കുള്ള പുരസ്കാരം ശ്രീ. ബിജു സി. പി. യുടെ ഡാന്യൂബ് നദിയില്‍ ഒരു കോച്ചേരി ത്താഴംകാരന്‍ നേടിയിരിക്കുന്നു.

കെ. എം. ജോര്‍ജ്ജിന്റെ പേരിലുള്ള നിരൂപണ / ഗവേഷണ ഗ്രന്ഥത്തിനുള്ള പുരസ്കാരം ശ്രീ. എന്‍. കെ. രവീന്ദ്രന്‍ രചിച്ച “പെന്നെഴുതുന്ന ജീവിതം” എന്ന കൃതിക്കാണ്.

നാല്‍പ്പത്‌ വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത നിരൂപണ / ഗവേഷണ പുരസ്കാരം ഡോ. ഷംസാദ് ഹുസൈന്റെ മലയാള സിനിമയിലെ മുസ്ലീം സ്ത്രീ പ്രതിനിധാനം എന്ന നിരൂപണ ലേഖനത്തിനാണ്.

ഡോ. എം. പി. കുമാരന്റെ പേരിലുള്ള വിവര്‍ത്തനത്തിനുള്ള പുരസ്കാരം ഡോ. കെ. പി, ശശിധരന്‍ പരിഭാഷ നിര്‍വഹിച്ച ദോസ്തോവ്സ്കിയുടെ “കുറ്റവും ശിക്ഷയും” എന്നതിനാണ് നല്‍കുന്നത്.

നാല്‍പ്പതു വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത വിവര്‍ത്തനത്തിനുള്ള പുരസ്കാരം ശ്രീ രാജേഷ്‌ ചിറപ്പാട് വിവര്‍ത്തനം ചെയ്ത രാംപുനിയാനിയുടെ Fundamentalist Threat to secular democracy എന്ന പുസ്തകത്തിലെ ഹിന്ദുത്വവും ദളിതരും (Hindutva & Dalit), വര്‍ഗ്ഗീയ കലാപം (Communal Violence) എന്നതിനാണ്.

ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുന്ന ചടങ്ങുകളുടെ ഭാഗമായി “സാഹിത്യത്തിലെ സെന്സര്ഷിപ്പ്‌” എന്ന വിഷയത്തില്‍ സംവാദം നടക്കും. സാവിത്രി രാജീവന്‍, ഡോ. വി. സി. ഹാരിസ്‌, കെ. ആര്‍. മല്ലിക, എന്‍ എസ്. മാധവന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കെ. ഇ. എന്‍. മോഡറേറ്റര്‍ ആയിരിക്കും.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

പി. മണികണ്ഠന് എന്‍.വി. കൃഷ്ണവാര്യര്‍ പുരസ്കാരം

August 19th, 2010

p-manikantan-epathram

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാരം പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്ക് ലഭിച്ചു.

p-manikantan-book-epathram

മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍

സാമ്പ്രദായിക സമീപനങ്ങള്‍ ക്കുമപ്പുറം കടന്ന് നമ്മുടെ സ്വത്വത്തെ സൂക്ഷ്മമായി അപഗ്രഥിക്കാനുള്ള ശ്രമമാണ് ഈ കൃതിയില്‍ ഗ്രന്ഥകാരന്‍ നടത്തുന്നത്. എണ്ണപ്പാടങ്ങളായി ചിതറി പ്പാര്‍ക്കുന്നവരുടെ സാഹിത്യം മുതല്‍ പരിസ്ഥിതി പെണ്‍ വാദത്തിന്റെ നവ രാഷ്ട്രീയം വരെയുള്ള വ്യത്യസ്ത വിഷയങ്ങളെ മാനവികമായ ഒരു ദര്‍ശനവുമായി ഉല്‍ഗ്രഥിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിരിക്കുന്നു എന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. പെരുമ്പടവം ശ്രീധരന്‍, ഡോ. അശോകന്‍ മുണ്ടോന്‍, കെ. ഇ. എന്‍. എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരത്തിന് അര്‍ഹമായ രചന തെരഞ്ഞെടുത്തത് എന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. കെ. പോക്കര്‍ അറിയിച്ചു.

2010ലെ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരത്തിനാണ് ഈ കൃതി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ , ദുബായ്‌ ആസ്ഥാനമായുള്ള ഒരു എഞ്ചിനിയറിംഗ് കണ്സല്‍ട്ടിംഗ് കമ്പനിയുടെ ഡിസൈന്‍ ആന്‍ഡ്‌ ക്വാളിറ്റി വിഭാഗം മേധാവിയാണ്.

മലപ്പുറം ജില്ലയിലെ പന്താവൂരില്‍ ജനിച്ച ഇദ്ദേഹം പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനിയറിംഗ് ബിരുദം എടുത്തു. ബോംബെ സര്‍വകലാശാല യുടെ കീഴിലുള്ള എഞ്ചിനിയറിംഗ് കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. തുടര്‍ന്ന് അമേരിക്കയിലെ പി. എം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രൊഫഷണല്‍ പ്രോജക്റ്റ്‌ മാനേജ്മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍ നേടി. ഇന്ത്യന്‍ എന്ജിനിയേഴ്സ് അസോസിയേഷന്‍, യു. എ. ഇ. സൊസൈറ്റി ഓഫ് എന്ജിനിയേഴ്സ് എന്നീ പ്രൊഫഷണല്‍ അംഗത്വങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ ഡോ. സ്മൃതി. മക്കള്‍ ഋത്വിക്‌, അഭിരാം. കഴിഞ്ഞ 18 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം യു.എ.ഇ. യിലെ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ സജീവമാണ്. ആനുകാലികങ്ങളില്‍ സംസ്കാര വിമര്‍ശനങ്ങളും നോവല്‍ പഠനങ്ങളും എഴുതി വരുന്നു.

തന്റെ ആദ്യ കൃതിയായ “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന ഗ്രന്ഥത്തിന് മഹാനായ എന്‍.വി. കൃഷ്ണവാര്യരുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ തനിക്ക്‌ അതിയായ സന്തോഷമുണ്ട് എന്ന് മണികണ്ഠന്‍ e പത്ര ത്തോട് പറഞ്ഞു. എന്നാല്‍ ഇത് തന്നില്‍ വലിയൊരു ഉത്തരവാദിത്തം കൂടിയാണ് ഏല്‍പ്പിക്കുന്നത് എന്ന ബോദ്ധ്യവും തനിക്കുണ്ട്. ഈ ഉത്തരവാദിത്തം നിറവേറ്റാന്‍ ഉള്ള ശ്രമമാവും ഇനിയുള്ള തന്റെ സാഹിത്യ സാംസ്കാരിക സപര്യ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

19 of 2110181920»|

« Previous Page« Previous « തിരിച്ചെടുത്തില്ലെങ്കില്‍ മരണം വരെ ഉപവാസം: കെ.മുരളീധരന്‍
Next »Next Page » മലയാളി താരം പ്രണോയിക്ക് വെള്ളി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine