തിരുവനന്തപുരം : ഉപരി പഠത്തിന് ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര് ത്ഥി കള്‍ക്ക് കൂടുതല്‍ സീറ്റു കള്‍ അനു വദിച്ചു കൊണ്ട് സര് ക്കാര് ഉത്തരവ്.
എല്ലാ സര്‍വ്വ കലാ ശാല കളിലേയും അഫിലി യേറ്റഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജു കളി ലേയും എല്ലാ കോഴ്സു കളിലും ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര് ത്ഥി കള്‍ ക്കായി രണ്ടു സീറ്റു കളാണ് അധികം അനു വദി ച്ചിട്ടു ള്ളത്.
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗ ത്തിണ്ടേ സമഗ്ര പുരോ ഗതി യുടെ ഭാഗ മായി സാമൂഹിക നീതി വകുപ്പി ന്റെ ശുപാര്‍ശ അനു സരിച്ച് ഉന്നത വിദ്യാ ഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പെടു വിച്ചത്.
ഇവരെ സമൂഹ ത്തിന്റെ മുഖ്യ ധാര യിലേക്ക് കൊണ്ടു വരുന്നതിനും സാമൂഹ്യ നീതി ഉറപ്പു വരുത്തു ന്നതിനും വേണ്ടി യാണ് ഈ നടപടി.
തൃത്താല : ലോക കപ്പ് ഫുട് ബോൾ നടക്കുന്നത് അങ്ങ് ദൂരെ റഷ്യ യിൽ ആണെങ്കിലും കളിയുമായി ബന്ധ പ്പെട്ട ആഘോഷ ങ്ങൾ എല്ലാം അര ങ്ങേറു ന്നത് കേരള ത്തിലെ ഗ്രാമ ങ്ങളിൽ ആണെന്ന് പറയേണ്ടി വരും. അത്ര മാത്രം ഏറ്റെടുത്തു കഴിഞ്ഞു മലയാളി കൾ ഈ കാൽപ്പന്തു കളി മഹോത്സവ മാമാങ്കം.
കളിയിൽ പങ്കെടുക്കുന്ന എല്ലാ രാജ്യ ങ്ങളുടെയും പിറ കിൽ ഓരോ ആൾ ക്കൂട്ട ങ്ങളായി ഇവിടുത്തെ ഓരോ മുക്കിലും മൂല യിലും ഫാൻസ് അസോസ്സി യേഷനുകൾ ഉണ്ട്.
സ്വന്തം രാജ്യം പോലെ യാണ് അവർക്ക് ഓരോ ഇഷ്ട ടീമു കളും അവരുടെ കൊടി കളും. ആ കൊടി കൾക്ക് ഇട യിൽ തങ്ങളുടെ രാജ്യ ത്തിന്റെ കൊടിയും ഉയർന്നു കാണാൻ ആഗ്രഹി ക്കുന്ന ഒരുകൂട്ടം യുവാക്ക ളുടെ സ്വപ്ന ത്തിനു നിറം പകരുന്ന ഒരു സംഗീത വുമാ യിട്ടാണ് ആറങ്ങോട്ടു കര വയലി നാട്ടുകൂട്ടം നേതൃത്വം നൽകുന്ന വയലി ബാംബൂ ഫോക്സ് ബാൻഡ്, തൃത്താല യിലെ ടി. എഫ്. സി. ക്ലബ്ബും ചേർന്ന് മുള വാദ്യങ്ങ ളാൽ വേറിട്ട ഒരു ലോക കപ്പ് തീം സോംഗ് ഒരുക്കി രംഗത്തു വന്നി രിക്കു ന്നത്.
ഇതിനകം തന്നെ സോഷ്യൽ മീഡിയ യിൽ വൈറൽ ആയി ക്കഴിഞ്ഞ ഈ തീം സോംഗ് ചിത്രീ കരി ച്ചത് പെരി ങ്ങോട് ഹൈ സ്കൂളിലും തൃത്താല ഹൈ സ്കൂൾ ഗ്രൗണ്ടി ലും വെച്ചാണ്. ടി. എഫ്. സി. ക്ലബ്ബ് തൃത്താല യിലെ കളി ക്കാ രാണ് ഫുട്ബോൾ രംഗ ത്തിൽ ആവേശം നിറക്കുന്നത്.
നിഗീഷ് കുറ്റിപ്പുറം, അബിത് കുമ്പിടി, സജി കുമ്പിടി, മുബഷിർ പട്ടാമ്പി എന്നിവരാണ് ക്യാമറ ചലിപ്പിച്ചത്. ഏഡിറ്റിങ് : കെ. വിപിൻ. അലിഫ് ഷാ, വിജേഷ് ആർ. മാലിക് എന്നിവർ ചേർന്നാണ് ഈ ദൃശ്യ വിസ്മയം സംവിധാനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം : എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി യായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചു. ആന്ധ്ര പ്രദേശി ന്റെ ചുമതല യാണ് അദ്ദേഹ ത്തിന് നൽകുക. ദിഗ് വിജയ് സിംഗി നെ മാറ്റി യാണ് ഉമ്മൻ ചാണ്ടിക്കു സ്ഥാനം നൽകി യത്.
എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി യായി നിയമിക്ക പ്പെടുന്ന തോടെ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗ മായി മാറി. അടുത്ത ലോക്സഭാ തെര ഞ്ഞെടു പ്പില്‍ ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസ്സി നെ ശക്തി പ്പെടുത്തുക എന്ന ചുമതലയാണ് ഇതോടെ ഉമ്മന്‍ ചാണ്ടി യില്‍ വന്നു ചേര്‍ന്നിരിക്കുന്നത്.
ബംഗാൾ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു കളുടെ ചുമ തല യില്‍ നിന്നും സി. പി. ജോഷി യെയും മറ്റി. പകരം ഗൗരവ് ഗൊഗോയ് ക്കാണ് പുതിയ ചുമതല നല്കി യിരി ക്കുന്നത്. ഇരുവരും ഉടൻ തന്നെ പുതിയ ഉത്തര വാദി ത്വങ്ങള്‍ ഏറ്റെടുക്കണം എന്ന് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേര് വിജയിച്ചു. 4,41,103 പേര് പരീക്ഷ എഴുതി യതില്‍ 4,31,162 പേര് വിജ യിച്ചു. 34,313 പേർ മുഴുവൻ എ പ്ലസ് നേടി. കഴിഞ്ഞ വർഷ ത്തേ ക്കാ ൾ (95.98 ശതമാനം) ഉയര് ന്നതാണ് ഇത്ത വണ ത്തെ വിജയ ശത മാനം.
517 സർക്കാർ സ്കൂളു കളും 659 എയ്ഡഡ് സ്കൂളു കളും ഈ വര്‍ഷം 100 ശത മാനം വിജയം കരസ്ഥ മാക്കി.
പട്ടാമ്പി : ആറാമത്തെ തവണ കേരളം സന്തോഷ് ട്രോഫി യില്‍ മുത്തമിട്ടപ്പോള്‍ താര മായത് ഗോൾ കീപ്പർ മിഥുൻ. കളി യിൽ ഉടനീളം കാണിച്ച മിടുക്ക് ഷൂട്ട് ഔട്ടിലും തുടർന്ന പ്പോൾ കേരളം ചരിത്രം കുറിക്കുക യായി രുന്നു. വിജയം ഉറപ്പിച്ച എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം ശങ്കർ സർക്കാർ തൊടുത്ത ഫ്രീ കിക്ക് ഗോൾ പോലും മിഥുനെ തളർത്തിയില്ല.
തളരുന്നതിനു പകരം വിജയം വേണം എന്ന നിശ്ചയ ദാർഡ്യം ആയിരുന്നു ആ മുഖത്ത് അപ്പോൾ തെളിഞ്ഞത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളി ന്റെ രണ്ട് കിക്കുകള്‍ തടുത്ത് കേരള ത്തിന് കിരീടംസമ്മാനിച്ച് ഹീറോ ആയ ഗോള്‍ കീപ്പര്‍ മിഥുന്റെ വീടാണ് മയൂരം.
മത്സരം നടക്കുമ്പോള്‍ മിഥുന്റെ പിതാവും പൊലീസ് ടീം മുന്‍ ഗോള്‍ കീപ്പറും എടക്കാട് സ്പെഷല്‍ ബ്രാഞ്ച് എസ്. ഐ. യുമായ വി. മുരളിയും കാവും ഭാഗം ഹൈസ്കൂള്‍ അദ്ധ്യാപിക യായ മാതാവ് കെ. പി. മഹിജ യും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റിട്ടും മകന് പതറാതെ കളിച്ചു എന്ന് മുരളി പറഞ്ഞു. എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തില്‍ പിറന്ന ഫ്രീകിക്ക് ഗോള്‍ കേരള ത്തിന് വിജയം നഷ്ട പ്പെടു ത്തുമാ യിരുന്നു. എന്നാല്‍, ഷൂട്ടൗട്ടില്‍ മിഥുന് യഥാര്‍ഥ മികവ് പുറത്തെടുത്തു. അര്‍ഹിച്ച വിജയ മാണ് ടീമി ന്റേത് എന്നും മുരളി പറയുന്നു.
നിലവില്‍ എസ്. ബി. ഐ. ക്കു വേണ്ടി യാണ് മിഥുന് കളി ക്കുന്നത്. ഗോള്‍ കീപ്പർ എന്ന നിലയില്‍ മിഥുന്റെ ആദ്യ ഗുരു അച്ഛന് മുരളി യാണ്. 2007, 2009 വര്‍ഷ ങ്ങളില്‍ കേരള പൊലീസ് ടീമിന്റെ ഗോള്‍ കീപ്പർ ആയി രുന്നു ഇദ്ദേഹം.
കണ്ണൂര്‍ എസ്. എന്‍. കോളജിനു വേണ്ടി യാണ് മിഥുന് ആദ്യം കളിച്ചത്. കണ്ണൂര്‍ സര്‍വ്വ കലാ ശാലയുടെ ഗോള്‍ കീപ്പർ ആയും എറണാ കുളത്തെ ഈഗിൾ എഫ്. സി.ക്കു വേണ്ടി യും മിഥുൻ കളിച്ചിട്ടുണ്ട്.