കെ. എസ്. സേതു മാധവൻ -ചലച്ചിത്ര രംഗത്തെ രാജ ശില്പി : ഇൻസൈറ്റ്

December 28th, 2021

film-director-the-legend-k-s-sethu-madhavan-ePathram
പാലക്കാട് : തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ രാജ ശിൽപ്പി ആയിരുന്നു ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ വിഖ്യാത സംവിധായകന്‍ കെ. എസ്. സേതുമാധവൻ എന്നും കഴിഞ്ഞ അഞ്ചു കൊല്ലമായി ഇൻസൈറ്റിനു അദ്ദേഹം നൽകിയ ഉപദേശ നിർദ്ദേശങ്ങൾ വില മതിക്കാന്‍ കഴിയാത്തവ ആയിരുന്നു എന്നും പാലക്കാടു കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.

ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും സൃഷ്ടികളും സിനിമാ പ്രവർത്ത കർക്കും ചലച്ചിത്ര വിദ്യാർത്ഥികൾക്കും ഒരു പാഠ പുസ്തകം തന്നെയായി ചരിത്രത്തിൽ ഇടം പിടിക്കും എന്ന് ഇൻസൈറ്റ് കൂട്ടായ്മ അനുശോചന പ്രമേയത്തിൽ പറഞ്ഞു.

നല്ല സിനിമക്കായുള്ള സമഗ്ര സംഭവനക്കും ആയുഷ്കാല നേട്ടങ്ങൾക്കും ‘ഇൻസൈറ്റ് അവാർഡ്’ അദ്ദേഹ ത്തിനു സമ്മാനിക്കുവാന്‍ കഴിഞ്ഞത് മഹാഭാഗ്യം തന്നെ എന്നും അനുശോചന യോഗം വിലയിരുത്തി.

ജീവിത സായാഹ്നത്തിൽ ഇൻസൈറ്റുമായി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഗാഢ ബന്ധവും ഗുരു തുല്യമായ സഹകരണവും പ്രോത്സാഹനങ്ങളും ഇൻസൈറ്റ് പ്രവർത്തകർ നന്ദിയോടെ സ്മരിച്ചു. കൂട്ടായ്മയുടെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അറിയിക്കു കയും അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു.

ഇൻസൈറ്റ് ഓഫീസിൽ വച്ചു നടന്ന അനുസ്മരണ യോഗത്തിൽ കെ. ആർ. ചെത്തല്ലൂർ, കെ. വി. വിൻസെന്‍റ്, സി. കെ. രാമ കൃഷ്ണൻ, ശ്രീലക്ഷ്മി, ഡോ. അനഘ കോമളൻ കുട്ടി, ഷാനി ആന്‍റണി, മാണിക്കോത്ത് മാധവ ദേവ്‌, മേതിൽ കോമളൻകുട്ടി എന്നിവർ കെ. എസ്. സേതു മാധവനെ അനുസ്മരിച്ചു സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം

December 27th, 2021

short-film-competition-ePathram
കാസര്‍ഗോഡ് : സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍റെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവ് പ്രോഗ്രാമിന്‍റെ ഭാഗമായി സ്‌കൂള്‍, കോളേജ് തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

ലഹരി വിരുദ്ധ ആശയം ഉള്‍ക്കൊളളുന്ന ഷോര്‍ട്ട് ഫിലിമുകളാണ് നിര്‍മ്മിക്കേണ്ടത്. നാല് മിനുട്ട് മുതല്‍ എട്ട് മിനുട്ട് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ക്യാമറയിലോ മൊബൈല്‍ ഫോണിലോ ചിത്രീകരിക്കാം. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഷോര്‍ട്ട് ഫിലിം തയ്യാറാക്കേണ്ടത്. അദ്ധ്യാപകരുടെ സഹായം തേടാം.

ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപ യും ലഭിക്കും.

പൂര്‍ണ്ണമായ മേല്‍ വിലാസം, പഠിക്കുന്ന സ്‌കൂള്‍ / കോളേജ്, ക്ലാസ്, ഇ – മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ത്ത് സ്‌കൂള്‍ / കോളേജ് അധികാരിയുടെ സാക്ഷ്യ പത്രം സഹിതം vimukthiexcise @ gmail. com എന്ന ഇ – മെയില്‍ വിലാസത്തില്‍ ഷോര്‍ട്ട് ഫിലിമുകള്‍ അയക്കണം. അവസാന തിയ്യതി : 2022 ജനുവരി 31.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാളികേര വികസന ബോർഡില്‍ സുരേഷ് ഗോപിക്ക് അംഗത്വം

August 1st, 2021

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
കൊച്ചി : കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് സിനിമാ നടനും എം. പി. യുമായ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. നാളി കേര വിക സന ബോര്‍ഡ് ഡയറക്ടര്‍ വി. എസ്. പി. സിംഗ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

കേരം സംരക്ഷിക്കാൻ കേരളത്തിൽ നിന്ന് തെങ്ങുറപ്പ്! എന്ന തല ക്കെട്ടില്‍ സുരേഷ് ഗോപി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ നിയമന വിവരം അറിയിച്ചു. തന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവ്വഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും എന്നും സുരേഷ് ഗോപി കുറിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഖാദർ അന്തരിച്ചു

December 12th, 2020

malayalam-writer-novelist-ua-khader-ePathram
കോഴിക്കോട് : പ്രശസ്ത എഴുത്തുകാരന്‍ യു. എ. ഖാദർ (85) അന്തരിച്ചു. ഡിസംബര്‍ 12 ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധ മായ അസുഖത്തിനു ചികില്‍സയില്‍ ആയിരുന്നു.

കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, ലേഖകന്‍, പത്ര പ്രവർത്തകൻ എന്നീ മേഖലകളില്‍ തന്റെ പ്രതിഭ തെളിയിച്ച യു. എ. ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ’ മലയാള സാഹിത്യ ത്തിലെ ചരിത്ര സംഭവം എന്നു വിശേഷിപ്പിക്കാം. 1984 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ‘തൃക്കോട്ടൂർ പെരുമ’.

ഖുറൈശിക്കൂട്ടം, ഒരുപിടി വറ്റ്,  മേശ വിളക്ക്, കലശം, വായേ പാതാളം, ഒരു പടകാളി പ്പെണ്ണി ന്റെ ചരിതം, തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണ മണിയിലെ തീ നാളം, അഘോര ശിവം, പൂമര ത്തളിരുകള്‍, കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും, ഓർമ്മകളുടെ പഗോഡ (യാത്രാ വിവരണം) തുടങ്ങിയവയാണ് പ്രധാന രചനകള്‍.

പഴയ ബർമ്മയിലെ (മ്യാൻമർ) ബില്ലിൻ എന്ന ഗ്രാമ ത്തിൽ കൊയിലാണ്ടി ക്കാരനായ ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടിയുടെയും ബർമ്മക്കാരിയായ മാമൈദി യുടെയും മകനായി 1935‌ ലാണ് ഖാദര്‍ ജനിച്ചത്.

മൂന്നാം ദിവസം മാതാവ് മരിക്കുകയും തുടര്‍ന്ന് ഖാദറി ന്റെ ഏഴാമത്തെ വയസ്സിൽ രണ്ടാം ലോക മഹാ യുദ്ധ ക്കാലത്ത് പിതാവിന്റെ കൂടെ കേരളത്തില്‍ എത്തി.

കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞു മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നു പഠിച്ചു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാല പംക്തി യിലാണ് എഴുത്ത് തുടങ്ങിയത്.

1952 ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. 1964 ൽ ആരോഗ്യ വകുപ്പില്‍ ജോലി യില്‍ പ്രവേശിച്ചു. ആകാശവാണി കോഴിക്കോട് നിലയ ത്തിലും പ്രവര്‍ ത്തിച്ചിട്ടുണ്ട്. 1990 ൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അഡ്മിന്‍ വിഭാഗ ത്തിൽ നിന്ന് വിരമിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നി വ യുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. നാലു തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയിലെ അംഗം ആയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചലച്ചിത്ര പുരസ്കാരം : കനി കുസൃതി – സുരാജ് മികച്ച നടീനടന്മാർ

October 13th, 2020

kani-kusruthi-suraj-50-th-state-film-award-winners-ePathram
തിരുവനന്തപുരം : അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി കനി കുസൃതിയെ തെരഞ്ഞെടുത്തു (ചിത്രം: ബിരിയാണി). മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമ കളിലെ പ്രകടനം).

മികച്ച ചിത്രം : വാസന്തി. ഈ സിനിമ യുടെ സംവിധായ കരായ റഹ്‌മാൻ ബ്രദേഴ്‌സിനാണ് മികച്ച തിരക്കഥ ക്കുള്ള പുരസ്കാരം. ജെല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി യാണ് മികച്ച സംവിധായകൻ.

മികച്ച രണ്ടാമത്തെ ചിത്രം : കെഞ്ചിര (മനോജ് കാന). ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ മികച്ച നവാഗത സംവിധായകൻ.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനും വാസന്തി യിലെ അഭിനയ ത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവ നടി യുമായി.

അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം : അന്ന ബെന്‍ (ചിത്രം : ഹെലന്‍), പ്രിയം വദ കൃഷ്ണന്‍ (തൊട്ടപ്പൻ), നിവിന്‍ പോളി (മൂത്തോന്‍). ഗാന രചന : സുജേഷ് ഹരി, സംഗീത സംവിധായന്‍: സുഷിന്‍ ശ്യാം, ഗായകര്‍ : നജീം അര്‍ഷാദ്, മധുശ്രീ നാരായണന്‍.

വാര്‍ത്താ സമ്മേളന ത്തില്‍ മന്ത്രി എ. കെ. ബാലന്‍ പുരസ്കാര ജേതാക്കളുടെ വിവരങ്ങള്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളുടെത് അടക്കം 119 സിനിമകള്‍ മാറ്റുരച്ചു.

പ്രമുഖ ഛായാഗ്രാഹകന്‍ മധു അമ്പാട്ട് ജൂറി ചെയർ മാൻ ആയിരുന്ന കമ്മിറ്റിയില്‍ സംവി ധായകര്‍ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഴുത്തു കാരൻ ബെന്യാമിൻ, നടി ജോമോൾ, എഡിറ്റർ എൽ. ഭൂമി നാഥൻ, സൗണ്ട് എഞ്ചി നീയര്‍ എസ്. രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി. അജോയ് എന്നിവര്‍ ജൂറി അംഗങ്ങൾ ആയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊവിഡ് രോഗി കള്‍ക്ക് കൂട്ടിരിക്കുവാന്‍ സര്‍ക്കാര്‍ അനുമതി
Next »Next Page » അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine