രണ്ടു രൂപക്ക് അരി വിതരണം സുപ്രീം കോടതി തടഞ്ഞു

March 31st, 2011

election-epathramന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ച 2 രൂപയ്ക്ക് അരി എന്ന പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് സുപ്രീം കോടതി സ്റ്റേ ചെയ്തു. അരി വിതരണം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് കഴിയും വരെ പദ്ധതി നിര്‍ത്തി വെയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കമ്മീഷന്റെ വാദം ഹൈക്കോടതി തള്ളി. ഇതിനെ തുടര്‍ന്ന് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കമ്മീഷന്റെ നിലപാടിനെതിരെ നേരത്തെ രാജാജി മാത്യു എം. എല്‍. എ. ഹൈക്കോടതിയെ സമീപിച്ചിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടെങ്ങും വി. എസ്. അനുകൂല പ്രകടനങ്ങള്‍

March 16th, 2011

vs-achuthanandan-epathram

കാസര്‍കോട്: ജനകീയനായ  മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍. പലയിടത്തും പ്രതിഷേധ ക്കാരുടെ കൂട്ടത്തില്‍ സ്ത്രീകളും അണി നിരന്നു. ചിലയിടങ്ങളില്‍ പ്രതിഷേധ സൂചകമായി പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലുമാണ് പ്രധാനമായും പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യതയുണ്ട്. ഇതു കൂടാതെ ഇന്റര്‍നെറ്റിലും വി. എസിന്റെ സ്ഥാനാര്‍ഥിത്വം സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നു. പുതു തലമുറയിലും വി. എസ്. തന്നെയാണ് കേരളത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന് വ്യക്തമാക്കുന്നതാണ് പല പ്രതികരണങ്ങളും. വി. എസിനു സീറ്റ് നിഷേധിച്ചതിന്റെ അനുരണനം ബാലറ്റില്‍ പ്രതിഫലിക്കും എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പാര്‍ട്ടിയിലെ പ്രമുഖ വിഭാഗം എതിര്‍ക്കുമ്പോളും ജനങ്ങള്‍ വി. എസിന് അനുകൂലമായി നില കൊള്ളുന്നു എന്ന് അടുത്തിടെ നടന്ന ഒരു സര്‍വ്വേ ഫലം വ്യക്തമാക്കിയിരുന്നു. അതില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം പേര്‍ അനുകൂലിച്ചത് വി. എസിനെ ആയിരുന്നു. മുപ്പതു ശതമാനം പേര്‍ വി. എസിനെ അനുകൂലിച്ചപ്പോള്‍ കേവലം പത്തു ശതമാനം പേര്‍ മാത്രമായിരുന്നു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ അനുകൂലിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

മുല്ലപ്പെരിയാര്‍ : സമരം ആറാം വര്‍ഷത്തിലേക്ക്‌

March 7th, 2011

mullaperiyar-dam-epathram

ഉപ്പുതറ : മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണിക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി നടന്നു വരുന്ന മുല്ലപ്പെരിയാര്‍ നിരാഹാര സമരം അഞ്ചു വര്ഷം പിന്നിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയോടെ 1530 ദിവസം പിന്നിട്ട നിരാഹാര സമരം സംസ്ഥാനത്തെ തന്നെ ഇത്തരത്തില്‍ സമാധാനപരമായി നടക്കുന്ന ഏറ്റവും നീണ്ട സമരമാണ്.

അണക്കെട്ട് പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണുന്നത് വരെ ഈ സമരം തുടരും എന്ന് സമരത്തിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഉപ്പുത്തറയില്‍ മുല്ലപ്പെരിയാര്‍ സമര സമിതി സംഘടിപ്പിച്ച റാലിയില്‍ സമിതി ചെയര്‍മാന്‍ സി. പി. റോയ്‌ പറഞ്ഞു. കേരളവും തമിഴ്നാടും തമ്മിലുള്ള ഒരു ജല തര്‍ക്കമായി ഈ പ്രശ്നത്തെ മാറ്റാനുള്ള ഒരു സംഘടിത നീക്കം നടക്കുന്നുണ്ട്. എന്നാല്‍ അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അണക്കെട്ട് ഉയര്‍ത്തുന്ന ആപത്ത്‌ മാത്രമാണ് തങ്ങളുടെ പ്രശ്നം. രാഷ്ട്രീയത്തിനതീതമായി തങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ തങ്ങളുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശ്നം പഠിക്കാന്‍ സുപ്രീം കോടതി ഉന്നത അധികാര സമിതിയെ നിയോഗിച്ച നടപടി സമര സമിതി സ്വാഗതം ചെയ്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു.ഡി.ഫ് ആരോപണങ്ങള്‍ക്ക് വി.എസ്സിന്റെ ചുട്ട മറുപടി

February 27th, 2011

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിലായി തനിക്കും മകന്‍ അരുണ്‍ കുമാറിനും എതിരെ യു.ഡി.ഫ് പാളയത്തില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി വി.എസ്സ്  അച്ചുതാനന്ദന്‍ രംഗത്തെത്തി. ലോട്ടറി വിഷയത്തില്‍ അട്ടിമറിക്കുവാന്‍ കൂട്ടുനിന്നവരുടെ കൂട്ടത്തില്‍ തന്റെ മകന്‍ മകന്‍ ഉണ്ടെങ്കില്‍ അതും ചേര്‍ത്ത് അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതുമെന്ന് വി.എസ് പറഞ്ഞു. ലോട്ടറി കേസില്‍ അന്വേഷണം ആവശ്യപ്പെട്ടത് താന്‍ ആണെന്നും അതിനാല്‍ തന്നെ താനെന്തിനു അത് അട്ടിമറിക്കണമെന്നും വി.എസ്സ് ചോദിച്ചു. കേസുകള്‍ അട്ടിമറിക്കുവാന്‍ ലോട്ടറിമാഫിയ തന്റെ മകന് പണം നല്‍കിയതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മറ്റൊന്ന് ചന്ദനഫാക്ടറികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണമാണ്. തന്റെ മകനെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് എഴുതിത്തരട്ടെ എന്നും ആര് അന്വേഷിക്കണമെന്നും അവര്‍ക്ക് നിശ്ചയിക്കാമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്ന ഏതു ഏജന്‍സിയെകൊണ്ടും അന്വേഷിപ്പിക്കാമെന്നും വി.എസ്സ് പറഞ്ഞു. വ്യക്തിപരമായ ആരോപണങ്ങള്‍ നിയമപരമായി നേരിടുവാന്‍ മകനോട് പറഞ്ഞിട്ടുണ്ടെന്നും  ഒരു സാധാരണ ഇന്ത്യന്‍ പൌരനും നല്‍കുന്ന പരിഗണന മാത്രമേ മകനും നല്‍കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലകൃഷ്ണപിള്ള ജയിലില്‍ പോയി. കേരള്‍ കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിലെ സജീവനും അകത്തു പോയി. കുഞ്ഞാലിക്കുട്ടിയുടെ അന്വേഷണം നടക്കുമ്പോള്‍ അടുത്തയാള്‍ക്കും പോകാമെന്നും പിന്നെ ജയിലില്‍ യു.ഡി.ഫിന് സ്ഥിരമായി കമ്മറ്റി കൂടാവുന്നതാണെന്നും വി.എസ്സ് തന്റെ സ്വതസിദ്ധമായ രീതിയില്‍ പരിഹസിച്ചു. ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് പൂജപ്പുരം ജയിലില്‍ ആയതും കുഞ്ഞാലിക്കുട്ടിക്കെതിരെ റൌഫ് നടത്തിയ വെളിപ്പെടുത്തലും കേരള കോണ്‍ഗ്രസ്സ് മാണിഗ്രൂപ്പും യൂത്ത് കോണ്‍ഗ്രസ്സും പി.ജെ. ജോസഫിന്റെ പേരില്‍ തെരുവില്‍ തമ്മിലടിച്ചതുമെല്ലാം ചേര്‍ന്നപ്പോള്‍ യു.ഡി.ഫ് ക്യാമ്പ് ശരിക്കും അങ്കലാപ്പിലായിരുന്നു. അതിനു മറുപടിയെന്നോണം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വി.എസ്സിനേയും മകനേയും ആരോപണങ്ങള്‍ കൊണ്ട് മൂടുവാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം അക്ഷരാര്‍ഥത്തില്‍ പ്രതിപക്ഷത്തിനു പുതിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

February 21st, 2011

km-mani-pj-joseph-epathram

തൊടുപുഴ : സീറ്റു വിഭജനം തുടങ്ങും മുമ്പെ തൊടുപുഴ സീറ്റില്‍ പി. ജെ. ജോസഫ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച  കെ. എം. മാണിയ്ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇതിനെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും മാണി വിഭാഗവും തമ്മില്‍ തെരുവില്‍ ഏറ്റു മുട്ടിയിരുന്നു. പി. ജെ. ജോസഫിന്റേയും കെ. എം. മാണിയുടേയും പോസ്റ്ററുകളും ഫ്ലക്സുകളും വ്യാപകമായി നശിപ്പിച്ചു. ഇന്നലെ രാത്രിയിലും ഇന്നു പകലും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍  കെ. എം. മാണിയുടെ കോലം കത്തിക്കുകയും ചെയ്തു.

നിലവില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളാണ്  തൊടുപുഴ മണ്ഡലത്തില്‍ മത്സരി ക്കുന്നതെന്നും മുന്നണി മാറി വന്ന ജൊസഫിനു ആ സീറ്റ് അവകാശപ്പെടുവാന്‍ ആകില്ലെന്നും  യു. ഡി. എഫിലെ ജില്ലയിലെ പല  നേതാക്കളും അഭിപ്രായപ്പെട്ട് രംഗത്തു വന്നു. വിമാന യാത്രയ്ക്കിടെ സഹ യാത്രികയോട് അപമര്യാദയായി  പെരുമാറിയതിന്റെ പേരില്‍ പേരില്‍ പി. ജെ. ജോസഫിനെതിരെ കേസുണ്ടായിരുന്നു എന്നും കോടതി വെറുതെ വിട്ടെങ്കിലും ഇത് തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു ദോഷകരമായി ബാധിക്കും എന്നും ചിലര്‍  ചൂണ്ടിക്കാട്ടുന്നു. കെ. എം. മാണിയുടെ തന്ത്രമാണ്  ആരവം ഉണ്ടാക്കുന്നതിനു പിന്നിലെന്നും മാണിയുടെ മകന്‍ ജോസ് കെ. മാണിയെ മന്ത്രിയാക്കാനുള്ള ശ്രമമാകാം ഇതെന്നും താന്‍ കരുതുന്നതായി പി. സി. തോമസ് പറഞ്ഞു. മുന്നണി സംവിധാനത്തെ പറ്റി നന്നായി അറിയാവുന്ന മാണിയുടെ പ്രസ്താവന തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് ടി. എം. ജേക്കബ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സുകാരെ കയറൂരി വിടരുതെന്നും ഇത്തരം പരിപാടികള്‍ മുന്നണി സംവിധാനത്തിനു പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കെ. എം. മാണി ശ‌ക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കി. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ തൊടുപുഴയില്‍ മത്സരിക്കുമെന്ന് പി. ജെ. ജോസഫ് വ്യക്തമാക്കി. പ്രകടനം നടത്തുവാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവരെ ആക്രമിക്കുന്ന രീതിയില്‍ ആകരുതെന്നും ജോസഫ് കൂട്ടിചേര്‍ത്തു. എന്നാല്‍ മാണിയുടെ പ്രസ്താവനയെ പറ്റി പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

128 of 1391020127128129»|

« Previous Page« Previous « ഒളിമ്പ്യന്‍ സുരേഷ് ബാബു അന്തരിച്ചു
Next »Next Page » ആറന്മുള പൊന്നമ്മ അന്തരിച്ചു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine