തിരുവനന്തപുരത്ത് പുതിയ ടെര്‍മിനല്‍ തുറന്നു; സംസ്ഥാന സര്‍ക്കാരിന് അവഗണന

February 12th, 2011

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ഗവര്‍ണര്‍ ആര്‍.എസ് ഗവായ്, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, സുരേന്ദ്രന്‍പിള്ള എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ സംസ്ഥാന മന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വിവാദമായി

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സമ്മേളനത്തില്‍ പറയുകയും ചെയ്തു. വല്ലാര്‍പാടം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ എന്നതുപോലെ ഇവിടെയും സംസ്ഥാന മന്ത്രിമാരെ അവഗണിച്ചെന്നും അവഗണന സാരമില്ല, പദ്ധതി യാഥാര്‍ത്ഥ്യമായതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവള വികസനം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ശക്തിപകരും. ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര പരിശ്രമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വല്ലാര്‍പാടം പദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ഇതിനെതിരേ മന്ത്രിമാര്‍ നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അവഗണനയ്‌ക്കെതിരേ മുഖ്യമന്ത്രി തെന്ന നേരിട്ട് പ്രതിഷേധം പ്രകടിപ്പിച്ചത്.

ഒരേ സമയം 1600 യാത്രക്കാരെയും പ്രതിവര്‍ഷം 18 ലക്ഷം പേരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പുതിയ ടെര്‍മ്മനലിന് ഉള്ളത്. എയര്‍, റോഡ്, റെയില്‍, കടല്‍, ഉള്‍നാടന്‍ ജലപാത എന്നിങ്ങനെ ഗതാഗതസൗകര്യം രൂപപ്പെടുത്താന്‍ കഴിയുന്ന വിമാനത്താവളം എന്ന ബഹുമതിയും തിരുവനന്തപുരം വിമാനത്താവളത്തിനുണ്ട്. ഗ്ലാസും സ്റ്റീലുംകൊണ്ട് പടുത്തുയര്‍ത്തിയ 32000 ചതുരശ്രമീറ്റര്‍ ടെര്‍മിനലില്‍ മുപ്പത് ചെക്ക്ഇന്‍ കൗണ്ടറുകളാണുള്ളത്. ‘ക്യൂട്ട് എന്ന സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ നിശ്ചിത കൗണ്ടറുകള്‍ ഓരോ എയര്‍ലൈനുകള്‍ക്ക് നല്‍കുന്നതിന് പകരം ഏത് കൗണ്ടര്‍ വേണമെങ്കിലും യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.

ബന്ധുക്കള്‍ക്ക് ചെക്ക് ഇന്‍കൗണ്ടര്‍ വരെ പ്രവേശനമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ട് നിലകള്‍ക്ക് നടുവില്‍ പണിതിട്ടുള്ള ‘മെസാനിന്‍ എന്ന ഇടത്തട്ടിലാണ് സുരക്ഷാ പരിശോധനയുള്ളത്. എഴുനൂറ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഒത്ത നടുക്ക് എക്‌സിക്യൂട്ടീവ് ലോഞ്ച്. തൂക്ക് ലോഞ്ച് എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. മുകളില്‍ നിന്നും തൂക്കിയിട്ട കമ്പികളില്‍ പിടിപ്പിച്ചിട്ടുള്ള പ്ലാറ്റ്‌ഫോമാണിത്. ഒരു കോടിരൂപയാണ് ഇവയുടെ നിര്‍മാണ ചെലവ്. അമ്പതോളം പേര്‍ക്ക് ഇവിടെയിരിക്കാം. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നവര്‍ക്കായി മൂന്ന് എയ്‌റോബ്രിഡ്ജുകള്‍. എയ്‌റോ ബ്രിഡ്ജില്‍ നിന്ന് ഇമിഗ്രേഷന്‍ ഭാഗത്ത് എത്തുന്നതിനുമുമ്പ് ഇവയുടെ സംഗമസ്ഥാനമുണ്ട് ‘കോണ്‍കോര്‍ഡ്. ഒരു വിമാനത്തിന്റെ ആകൃതിയിലുള്ള കോണ്‍കോര്‍ഡില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചറിയിക്കുവാന്‍ പടുകൂറ്റന്‍ ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.

-

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മഅദ്‌നിക്ക് മോചനമില്ല; ജാമ്യാപേക്ഷ തളളി

February 12th, 2011

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതി പി.ഡി.പി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅ്‌ദനിയുടെ ജാമ്യാപേക്ഷ തളളി. കര്‍ണ്ണാടക ഹൈക്കോടതിയാണ്‌ അപേക്ഷ തളളിയത്‌. മഅ്‌ദനിക്കെതിരെയുളള കേസ്‌ അങ്ങേയറ്റം ഗൗരവമുളളതാണെന്നും പ്രഥമദൃഷ്‌ട്യ കേസ്‌ നിലനില്‍ക്കുന്നതാണെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകളില്‍ പ്രതിയായവര്‍ക്ക്‌ ഈ സമയത്ത്‌ ജാമ്യം നല്‍കാവാന്‍ കഴിയില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി. ജഗനാഥന്‍ ഉത്തരവിട്ടു. അതോടൊപ്പം മഅദനിക്ക് ജയിലില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാറിനു നിര്‍ദേശം നല്കിയിട്ടുണ്ട്.

ബാംഗ്ലൂര്‍ സെഷന്‍സ് കോടതി സപ്തംബര്‍ 13നു ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഡിസംബര്‍ 13നാണ് മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. അതേസമയം, ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ പി. ഉസ്മാന്‍ പറഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ട വിധി പ്രഖ്യാപനത്തില്‍ സുപ്രീം കോടതിയടക്കം വിവിധ കോടതികളുടെ സമാന്തര ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. ജഗനാഥന്‍ ജാമ്യഹര്‍ജി തള്ളിയത്. ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി രാജ്യസുരക്ഷയ്‌ക്കെതിരെ നടന്ന ഗൂഢാലോചനയില്‍ മഅദനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തി. ബാംഗ്ലൂര്‍ സ്‌ഫോടനം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കേസിലെ പ്രതികള്‍ രാജ്യത്തുണ്ടായ മറ്റു സ്‌ഫോടനങ്ങളിലും പ്രതികളാണ്. സ്‌ഫോടന ഗൂഢാലോചനയില്‍ മഅദനിക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടുണ്ട്.

കേസില്‍ ഒന്നാം പ്രതിയായ തടിയന്റവിട നസീറുമായി സ്‌ഫോടനത്തിനു മുമ്പും ശേഷവും മഅദനി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . രാജ്യ ദ്രോഹപരമായ കുറ്റകൃത്യം അറിഞ്ഞിട്ടും അത് വെളിപ്പെടുത്താതിരിക്കുന്നവര്‍ കുറ്റകൃത്യം നടപ്പാക്കുന്നവരെപ്പോലെതന്നെ കുറ്റവാളികളാണെന്ന് മുന്‍കാല സുപ്രീംകോടതി ഉത്തരവുകള്‍ പരാമര്‍ശിച്ച് കോടതി വിലയിരുത്തി. മഅദനിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കേസിലെ പ്രധാന സാക്ഷികളായ റഫീക്ക്, യോഗാനന്ദ എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിച്ച തെഹല്‍ക്ക കേരള പ്രതിനിധി ഷാഹിനയ്‌ക്കെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്ത കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി . ജയിലില്‍ കഴിയുമ്പോള്‍ മഅദനി പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു തെളിവുണ്ട്. മാത്രമല്ല, കേസിലെ പ്രധാന പ്രതികളുമായി മഅദനി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.

2007 ജൂലായ് മുതല്‍ 2008 ജൂണ്‍ വരെ മഅദനി നടത്തിയ ഫോണ്‍വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പിഴവില്ലാത്തതാണെന്നും മഅദനിക്കെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനു വേണ്ടി സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ അശോക് ഹരനഹള്ളിയായിരുന്നു ഹാജരായത്. ബാംഗ്ലൂരിലെ പ്രമുഖ നിയമ ഗ്രൂപ്പായ ഹെഗ്‌ഡെ അസോസിയേറ്റ്‌സിലെ അഭിഭാഷകരായ ഉസ്മാനും മുതിര്‍ന്ന അഭിഭാഷകനായ ബി.വി. ആചാര്യയോടൊപ്പം കോടതിയില്‍ ഹാജരായിരുന്നു.

-

വായിക്കുക: , , , , , , , , ,

1 അഭിപ്രായം »

സംസ്ഥാന ബജറ്റ് 2011 പൂര്‍ണ്ണരൂപം

February 10th, 2011

ശബരിമല വികസനം: ആദ്യഘട്ടത്തിന് 100 കോടി
കേബിള്‍ ടി.വി വരിസംഖ്യ കുറയും
ജൈവവളത്തിനും ചെങ്കല്ലിനും വില കുറയും
ചെമ്മണ്ണിന് വില കൂടും
ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് 20 കോടി
പൂജാ സാധനങ്ങളുടെ വില കുറയും
നൈലോണ്‍ പ്ലാസ്റ്റിക് കയറുകളുടെ വില കുറയും
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീട്ടെയ്ല്‍ മാനോജ്‌മെന്റിന് 5 കോടി
ആരാധനാലയങ്ങളിലും സമീപത്തും വില്‍ക്കുന്ന പൂജാദ്രവ്യങ്ങള്‍ക്ക് നികുതിയില്ല
ആലപ്പുഴയിലും കോഴിക്കോടും കെ.ടി.ടി.സി ഹോട്ടലുകള്‍ക്ക് 5 കോടി
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 1 കോടി
50 ചെക്ക് ഡാമുകള്‍ നിര്‍മിക്കും
ഇരിങ്ങാലക്കുടയില്‍ കുടുംബക്കോടതി

രണ്ട് മദ്യ പരിശോധനാ ലാബുകള്‍ സ്ഥാപിക്കും
മെട്രോനഗരങ്ങളില്‍ കെ.എസ്.എഫ്.ഇ ശാഖകള്‍ ആരംഭിക്കും
പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
കോഴിക്കോട് നഗര വികസനത്തിന് 182 കോടി
ശിവഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 1 കോടി
രജിസ്‌ട്രേഷന്‍ വകുപ്പിലെ കമ്പ്യൂട്ടറൈസേഷന്‍ 4 കോടി
പോലീസിന് 32 കോടി
കൊച്ചി ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 5 കോടി
കൊച്ചിയില്‍ ബസ് ടെര്‍മിനിലിന് 5 കോടി
ആരോഗ്യമേഖലയ്ക്ക് 252 കോടി
സഹകരണ മെഡിക്കല്‍ കോളേജുകള്‍ക്ക് 10 കോടി
കുടുംബശ്രീക്ക് 100 കോടി
തലസ്ഥാന നഗരവികസന പദ്ധതിക്ക് പത്തരക്കോടി
സഹകരണ മേഖലയ്ക്ക് 43 കോടി
ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും
കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി
കെ.എസ്.ഇ.ബി മീറ്റര്‍ വാടക ഒഴിവാക്കി
വിശപ്പില്ലാ നഗരം പദ്ധതിക്കായി 2 കോടി
ജപ്പാന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 400 കോടി
10 പുതിയ ഐ.ടി.ഐകള്‍

മെഡിക്കല്‍ കോളേജ് ജൂനിയര്‍ ഡോക്ടര്‍ സ്‌റ്റൈപ്പന്റ് 23000 രൂപയാക്കി
കുഷ്ടം, ക്യാന്‍സര്‍, ക്ഷയം എന്നിവയുടെ ചികിത്സയ്ക്ക് ധനസഹായം
കൊച്ചിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ 400 കോടി മുടക്കി എക്‌സിബിഷന്‍ സെന്റര്‍
ആലപ്പുഴയില്‍ ടി.വി തോമസ് സ്മാരക സഹകരണ ആസ്​പത്രി സ്ഥാപിക്കാന്‍ 1 കോടി
ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പില്‍ ഫിലിംഫെസ്റ്റുവലകള്‍ക്കും ഫിലിം സൊസൈറ്റികള്‍ക്കും 50 ലക്ഷം
അഹാഡ്‌സ് മാതൃകയില്‍ വയനാടിന് പ്രത്യേക പദ്ധതി
വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ബസിനായി 6 കോടി
അടുത്ത ര്‍ഷം 1 കോടി സി,.എഫ് ലാമ്പുകള്‍ നല്‍കും
50 കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍
കാസര്‍കോട് കേന്ദ്രസര്‍കലാശാലയ്ക്ക് 220 കോടി
സര്‍വകലാശാലകളില്‍ മലയാളം വികസനത്തിന് 10 കോടി
ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് 22 കോടി
കലാമണ്ഡലത്തിന് 6 കോടി
എറണാകുളം ജില്ലയ്ക്ക് 202 കോടി
മലപ്പുറം പ്രസ് ക്ലബിന് 15 ലക്ഷം

പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4000 രൂപയാക്കി
അനാഥാലയങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ്
മള്‍ട്ടിപ്ലക്‌സുകള്‍ക്ക് ആദ്യ 5 വര്‍ഷം വിനോദ നികുതി ഇളവ്
കലാ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്ക് 80 കോടി
ജലാശയങ്ങളുടേയും കുളങ്ങളുടേയും വികസനത്തിന് 43 കോടി
റീജണല്‍ ക്യാന്‍സര്‍ സെന്റിന് 25 കോടി
മൊയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡിന് 50 ലക്ഷം
ദേശീയ ഗെയിംസ് സ്‌റ്റേജഡിയം നവീകരണത്തിന് 120 കോടി
സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 12 കോടി
മേഴ്‌സിക്കുട്ടന്‍ അക്കാദമിക്ക് 25 ലക്ഷം
നീര്‍ത്തട വികസനത്തിന് 35 കോടി
വീട്ടുജോലിക്കാര്‍ക്ക് ക്ഷേമനിധി രൂപവത്ക്കരിക്കും

ദേശീയ ജലപാതാ വികസനത്തിന് 94 കോടി
റോഡ് വികസനത്തിന് 120 കോടിയുടെ കൊല്ലം പാക്കേജ്
10 പുതിയ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും
ഉന്നത വിദ്യാഭ്യാസത്തിന് 2296 കോടി വകയിരുകത്തും
വെറ്റിനറി, മെഡിക്കല്‍, കേന്ദ്ര സര്‍വകലാശാലകള്‍ക്കായി 30 കോടി
കാര്‍ഷിക സര്‍വകലാശാലയ്ക്കായി 45 കോടി
കൊച്ചി സര്‍കലാശാലയ്ക്കായി 12 കോടി
ജൈവകൃഷിക്ക് 5 കോടി
നാളികേര കൃഷിക്ക് 30 കോടി
കുട്ടനാട്ടില്‍ പുറംബണ്ട് നിര്‍മാണത്തിന് 75 കോടി
ഹരിത ഫണ്ടിലേക്ക് 100 കോടി കൂടി
വനം വകുപ്പിലെ മുഴുവന്‍ ഫീല്‍ഡ് സ്റ്റാഫിനും മൊബൈല്‍ ഫോണ്‍ നല്‍കും
വനിതാ വികസന വകുപ്പ് രൂപവത്ക്കരിക്കും
സ്ത്രീകള്‍ക്ക് രാത്രി താമസത്തിന് സൗകര്യം ഏര്‍പ്പെടുത്തും
ഇസ്‌ലാമിക് ബാങ്ക് അല്‍ബറാക് പ്രവര്‍ത്തന ക്ഷമമാക്കും
40 വയസ് മുതലുള്ള അവിവാഹിതകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കും
142 കോടിയുടെ തൃശ്ശൂര്‍ പാക്കേജ്
നെല്ലിന്റെ സംഭരണവില 14 രൂപയാക്കും
മത്സ്യമേഖലയ്ക്കായി 80 കോടി
വനിതാ ക്ഷേമത്തിനായി 770 കോടി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി
കയര്‍മേഖലയ്ക്ക് 82 കോടി
രാത്രികാലങ്ങളില്‍ ട്രെയിനുകളില്‍ വനിതാ പോലീസിനെ നിയമിക്കും
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് മൂത്രപ്പുര സ്ഥാപിക്കും
വിധവകള്‍ക്കും വിവാഹമോചിതരായവര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ ഒന്നര കോടി
പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം
ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിതരണത്തിന് 20 കോടി
കൊച്ചി മെട്രോയുടെ അനുബന്ധ ജോലികള്‍ക്ക് 156കോടി
ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ പ്രത്യേക പദ്ധതി
മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായം 366 രൂപയാക്കി
കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് 5 കോടി
ഖാദി വ്യവസായത്തിന് 9 കോടി
വിലക്കയറ്റം നിയന്ത്രിക്കാന്‍ 100 കോടി
വികലാംഗ പെന്‍ഷന്‍ 400 രൂപയാക്കി
മൈത്രി ഭവനവായ്പ പൂര്‍ണ്ണമായി എഴുതിത്തള്ളും
ബാര്‍ബര്‍മാരുടെ ക്ഷേമനിധിക്ക് 1 കോടി
കൈത്തറി കശുവണ്ടി മേഖലകള്‍ക്ക് 52 കോടി
റോഡ് വികസനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 528 കോടി
കൈത്തറി യൂണിഫോമാക്കുന്ന സ്‌കൂളുകള്‍ക്ക് സൗജന്യമായി തുണി
മാരക രോഗമുള്ള കുട്ടികളുടെ ചികിത്സക്കായി 6 കോടി

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉയര്‍ത്തി
സ്വകാര്യ ആസ്​പത്രികളിലെ നേഴ്‌സുമാര്‍ക്കും ജിവനക്കാര്‍ക്കും ക്ഷേമപദ്ധതി എര്‍പ്പെടുത്തും
കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി
റേഷന്‍കടവഴി 300 രൂപയുടെ കിറ്റ് 150 രൂപയ്ക്ക് നല്‍കും
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്‌സീഡി 75 കോടി
ആശ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന വിഹിതം 300 രൂപയാക്കി
മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്ക് 10 കോടി
കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ ഓപ്പേറേഷന് 2 കോടി
പാചകത്തൊഴിലാളികള്‍ക്കും ക്ഷേമനിധി
ആലപ്പുഴ മാസ്റ്റര്‍പ്ലാനിന് 10 കോടി
കൊടുങ്ങല്ലൂര്‍ പട്ടണം മ്യൂസിയത്തിന് 5 കോടി
അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി
കുട്ടികളുടെ ഹൃദയ വൃക്ക ചികിത്സകള്‍ക്ക് ധനസഹായം
10 സംസ്ഥാന പാതകളുടെ വികസനത്തിന് 1920 കോടി
ദേശീയപാതാ വികസനം: നഷ്ടപരിഹാരത്തിന് 25 കോടി
3000 റേഷന്‍കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഫ്രാഞ്ചൈസികളാക്കും
ഐ.ടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടി
20 കോടി മുടക്കി സീതാറാം മില്‍ നവീകരിക്കും
ടൂറിസത്തിന് 105 കോടി
ഓരോ നവജാത ശിശുവിനും 10,000 രൂപയുടെ ഇന്‍ഷുറന്‍സ്

ക്ഷേമ പെന്‍ഷന്‍ 300 ല്‍ നിന്ന് 400 രൂപയാക്കി
അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള സംസ്ഥാന വിഹിതം 1000 രൂപയാക്കി
40 ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍ കുടുംബങ്ങളായി അംഗീകരിക്കും
കെല്‍ 20 ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിക്കും
പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം നിര്‍മിക്കും
കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടി
പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് നവീകരിക്കും
കെ.എം.എം.എല്‍ കാമ്പസില്‍ മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്
വിഴിഞ്ഞം പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തിന് 150 കോടി
സ്‌പൈസ് റൂട്ട് പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി

ആലപ്പുഴയിലും കോഴിക്കോട്ടും കെ.ടി.ഡി.സി ഹോട്ടലുകള്‍ക്ക് 5 കോടി
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 1 കോടി
മ്യൂസിയങ്ങള്‍ക്ക് 1 കോടി
മലബാര്‍ സ്​പിന്നിംഗ് ആന്‍ഡ് വീവിങ്ങില്‍ 15 കോടിയുടെ നെയ്ത്തുശാല നിര്‍മിക്കും
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കലിന് 15 കോടി
കിന്‍ഫ്ര പാര്‍ക്കുകള്‍ക്കായി 62 കോടി രൂപ അനുവദിക്കും
വാതകപൈപ്പ്‌ലൈനിന് 12 കോടി
12 ജലവൈദ്യുത പദ്ധതികള്‍ക്കായി 141 കോടി
തെക്കുവടക്ക് പാതയുടെ സര്‍വെ നടത്തും
കണ്ണൂര്‍ വിമാനത്താവളം 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
തങ്കശ്ശേരി പോര്‍ട്ട് വികസനത്തിന് 160 കോടി
പൊന്നാനി പോര്‍ട്ടിന് 761 കോടി
കോഴിക്കോട് വിമാനത്താവളത്തിന് 25 കോടി
250 കോടിയുടെ തിരുവനന്തപുരം പാക്കേജ്
കണ്ണൂര്‍ വിമാനത്താവളത്തിന് 10 കോടി
പലിശരഹിത സ്ഥാപനങ്ങളില്‍ നിന്ന് 40,000 കോടി സ്വരൂപിക്കും
രണ്ട് പുതിയ സംസ്ഥാന പാതകള്‍ക്ക് അനുമതി
1000 കോടിയുടെ ബൈപ്പാസ് പാക്കേജ് നടപ്പിലാക്കും

പാറശ്ശാല – കൊല്ലം മലയോര പാത നിര്‍മിക്കും
10 സംസ്ഥാന പാതകള്‍ വികസിപ്പിക്കും
റോഡ്ഫണ്ട് ബോര്‍ഡിന്റെ കീഴില്‍ പുതിയ സംവിധാനം
പൂവാര്‍-പൊന്നാനി തീരദേശ പാത നിര്‍മിക്കും
36 ജില്ലാറോഡുകള്‍ രണ്ടു വരിപ്പാതയാക്കും
റോഡ്‌സ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസിനും വായ്പയെടുക്കാന്‍ അനുവാദം നല്‍കും
സംസ്ഥാന നികുതി വരുമാനം കൂടി
ചെലവ് കൂടിയെങ്കിലും ധനക്കമ്മി പിടിച്ചു നിര്‍ത്തി
ട്രഷറി ഒരു ദിവസം പോലും അടച്ചിടേണ്ടു വന്നില്ല
കേന്ദ്രസഹായം കുറഞ്ഞു
2001-2006 ല്‍ റവന്യൂക്കമ്മി 28.5 ശതമാനമായിരുന്നു
2010-1011 ല്‍ ഇത് 15.5 ശതമാനമായിക്കുറഞ്ഞു

-

വായിക്കുക: , , , , , ,

1 അഭിപ്രായം »

1000 കോടി രൂപയുടെ ബൈപ്പാസ് പാക്കേജ്

February 10th, 2011

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന റോഡു വികസനത്തിന് ബജറ്റില്‍ പ്രത്യേക പരിഗണന. 4000 കോടി രൂപയാണ് റോഡ് വികസനത്തിനും നവീകരണത്തിനുമായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 6 ജില്ലാ റോഡുകള്‍ രണ്ടുവരി പാതയാക്കും. 1000 കോടിയുടെ ബൈപ്പാസ് പാക്കേജ് നടപ്പാക്കും. പാറശാല-കൊല്ലം മലയോര ഹൈവേ, പൂവാര്‍-പൊന്നാനി തീര ദേശ ദേശീയ പാത എന്നീ രണ്ടു പുതിയ പാതകള്‍ നിര്‍മിക്കും. 10 സംസംസ്ഥാന ഹൈവേകള്‍ വികസിപ്പിക്കും.

ഉടമസ്ഥാവകാശം നോക്കാതെ തകര്‍ന്ന റോഡുകള്‍ നവീകരിക്കുന്നതിന് പിഡബ്ല്യുഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡ് നവീകരണത്തിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം രണ്ടു ഘട്ടമായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ഇതിനായി 150 കോടി മാറ്റിവച്ചു.

റോഡ് വികസനത്തിന് 1000 കോടിയുടെ പലിശ രഹിത വായ്പ ലഭ്യമാക്കും. റോഡ് നവീകരണത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ശക്തമായ ഗവേഷണത്തിന്റെ പിന്തുണ ആവശ്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കും. അഞ്ച് കോടി രൂപ ഇതിനായി മുതല്‍മുടക്കും.

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ബജറ്റ് 2011-അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍

February 10th, 2011

തിരുവനന്തപുരം: വി.എസ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നിര്‍വ്വഹിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് ബജറ്റ്. സംസ്ഥാനത്ത് പൊതുമേഖലയില്‍ അഞ്ച് പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തോടൊപ്പം അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കിയുള്ളതാണ് ബജറ്റ്. സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനാണ് ബജറ്റില്‍ ഏറ്റവുമധികം ഊന്നല്‍ നല്‍കിയിട്ടുള്ളത്. അവശ ജനവിഭാഗങ്ങള്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും പുതിയ ക്ഷേമപദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള പദ്ധതികളും ബജറ്റിലുണ്ട്.

‘പാലിച്ചു വാഗ്ദാനമേറെയന്നാകിലും പാലിക്കുവാനിനിയുമുണ്ടേറെ’ എന്ന ഒ.എന്‍.വിയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റില്‍ ധന- റവന്യൂക്കമ്മി കുറഞ്ഞതായി ധനമന്ത്രി അവകാശപ്പെട്ടു. നികുതി വരുമാനം ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി വര്‍ധിച്ചു. സംസ്ഥാന കടം 70 ശതമാനം ഉയര്‍ന്നെങ്കിലും കടം പെരുകുന്നതിന്റെ തോത് ഈ സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെലവ് കൂടിയെങ്കിലും ധനക്കമ്മി പിടിച്ചു നിര്‍ത്തിയതായി ധനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യുകമ്മി 15.5 ശതമാനമായി കുറഞ്ഞെന്ന് ബജറ്റ് പറയുന്നു. 2001-2006 കാലത്ത് ഇത് 28.5 ശതമാനമായിരുന്നു. കേന്ദ്രസഹായത്തില്‍ കുറവുണ്ടായെങ്കിലും, സംസ്ഥാനത്തെ ട്രഷറി ഒരു ദിവസം പോലും അടച്ചിടേണ്ടി വന്നില്ല എന്നത്, സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ മികവായി ധനമന്ത്രി ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി ആയിരം കോടിയുടെ ബൈപ്പാസ് പക്കേജ് നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. പത്ത് സംസ്ഥാനപാതകള്‍ വികസിപ്പിക്കും. അതിനായി 1920 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ദേശീയപാതാ വികസനത്തിന് നഷ്ടപരിഹാരം നല്‍കാന്‍ 25 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് ഫണ്ട് ബോര്‍ഡിന് കീഴില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. ഈ ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസിനും വായ്പയെടുക്കാന്‍ അനുമതി നല്‍കും. പൂവാര്‍-പൊന്നാനി തീരദേശ പാത നിര്‍മിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. സംസ്ഥാനത്തെ 36 റോഡുകല്‍ രണ്ടുവരി പാതയാക്കും.

പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം, കെ.എം.എം.എല്‍ കാമ്പസില്‍ മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, മലബാര്‍ സ്​പിന്നിംഗ് ആന്‍ഡ് വീവിങ്ങില്‍ 15 കോടിയുടെ നെയ്ത്തുശാല ഉള്‍പ്പടെ അഞ്ച് പുതിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതു കൂടാതെ നിലവിലുള്ള സ്ഥാപനങ്ങള്‍ നവീകരിക്കാനുള്ള സഹായവും വകയിരുത്തിയിട്ടുണ്ട്. തൃശ്ശൂരിലെ സീതാറാം മില്‍ നവീകരണത്തിന് 20 കോടി മുതല്‍മുടക്കുമെന്ന് ബജറ്റ് പറയുന്നു. കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടിയും വകയിരുത്തിയിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടിസ്ഥാന വികസനത്തിന് 10 കോടിയും, ഭൂമി ഏറ്റെടുക്കലിന് 15 കോടിയും ബജറ്റില്‍ വകയിരുത്തി. കോഴിക്കോട് വിമാനത്താവള വികസനത്തിന് 25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി തങ്കശ്ശേരി തുറമുഖ വികസനത്തിന് 160 കോടിയും, പൊന്നാനി തുറമുഖത്തിന് 761 കോടിയും വകയിരുത്തി. വിഴിഞ്ഞം പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ആ പദ്ധതിയുടെ ആദ്യഘട്ടത്തിന് 150 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 12 ജലവൈദ്യുത പദ്ധതികള്‍ക്കായി 141 കോടിയും പ്രഖ്യാപിച്ചു.

ഐ.ടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടിയും, ടൂറിസത്തിന് 105 കോടിയും ബജറ്റില്‍ വകയിരുത്തി. സില്‍ക്ക് റൂട്ടിന്റെ മാതൃകയില്‍ ‘സ്‌പൈസ് റൂട്ട്’ എന്ന പേരില്‍ ഒരു പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. സ്‌പൈസ് റൂട്ട് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി രൂപ വകയിരുത്തി. ആലപ്പുഴയിലും കോഴിക്കോട്ടും കെ.ടി.ഡി.സി.ഹോട്ടലുകള്‍ക്ക് അഞ്ചുകോടി പ്രഖ്യാപിച്ചു. പട്ടണം മ്യൂസിയത്തിന് അഞ്ച് കോടിയും ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ടിന് ഒരു കോടിയും വകയിരുത്തി.

വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള പരിപാടികളും ബജറ്റില്‍ ഉള്‍പ്പെടുത്തി. റേഷന്‍കടകള്‍ വഴി 300 രൂപായുടെ കിറ്റ് 150 രൂപായ്ക്ക് നല്‍കും. അവശ്യസാധനങ്ങള്‍ ന്യായമായ വിലയ്ക്ക് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി വകയിരുത്തി. 3000 റേഷന്‍ കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേന്‍ ഫ്രാഞ്ചൈസികളാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്‌സിഡിയായി 75 കോടി അനുവദിച്ച ധനമന്ത്രി, റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉയര്‍ത്തി. ന്യായവിലയ്ക്ക് പച്ചക്കറി വിതരണം നടത്താന്‍ ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷന് 20 കോടി വകയിരുത്തി. 40 ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍. കുടുംബങ്ങളായി അംഗീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ക്ഷേമപെന്‍ഷന്‍ 300 ല്‍ നിന്ന് 400 രൂപയായി ഉയര്‍ത്തിയ ധനമന്ത്രി, അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള സംസ്ഥാന വിഹിതം 1000 രൂപയായി ഉയര്‍ത്തി. പാചകത്തൊഴിലാളികള്‍ക്കും സ്വകാര്യ ആസ്​പത്രിയിലെ നഴ്‌സുമാര്‍ക്കും ക്ഷേമനിധി പ്രഖ്യാപിച്ചു. മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്ക് പത്തുകോടി വകയിരുത്തിയപ്പോള്‍, ആശ സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന വിഹിതം 300 രൂപയാക്കി വര്‍ധിപ്പിച്ചു. പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ 2500 ല്‍ നിന്ന് 4000 രൂപയാക്കി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി രൂപ വകയിരുത്തി.

ഓരോ നവജാത ശിശുവിനും പതിനായിരം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മാരകരോഗമുള്ള കുട്ടികളുടെ ചികിത്സയ്ക്ക് ആറ് കോടി രൂപ വകയിരുത്തി, കേള്‍വിശക്തിയില്ലാത്ത കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് രണ്ട് കോടിയും. ഹൃദയം, വൃക്ക തുടങ്ങിയവയ്ക്ക് തകരാറുള്ള കുട്ടികളുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായവും ധനമന്ത്രി പ്രഖ്യാപിച്ചു.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് കഠിന തടവ്‌
Next »Next Page » 1000 കോടി രൂപയുടെ ബൈപ്പാസ് പാക്കേജ് »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine