കോഴിക്കോട് അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ റെയ്ഡ്: ആറുപേര്‍ അറസ്റ്റില്‍

May 20th, 2013

കോഴിക്കോട്: ജില്ലയിലെ അനധികൃത പലിശയിടപാടുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് നടത്തിയ റെയ്ഡില്‍ പണവും രേഖകളും ചെക്കുകളും ആധാരങ്ങളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ ഒക്ടോപസ് എന്ന പേരില്‍ വടകര, കോഴിക്കോട്, പയ്യോളി, കൊയിലാണ്ടി, അത്തോളി, നാദാപുരം, ഉ‌ള്ള്യേരി എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റു ചെയ്തു.

വടകര റൂറല്‍ എസ്.പി ടി.കെ.രാജ്‌മോഹന്റെ നേതൃത്വത്തില്‍ താമരശ്ശേരി, വടകര ഡി.വൈ.എസ്.പി മാരും നിരവധി പോലീസുകാരും പങ്കെടുത്തു. 17 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ 8 മണി മുതല്‍ ആണ് റെയ്ഡ് ആരംഭിച്ചത്. അനധികൃത പണമിടപാരുകാരെ സംബന്ധിച്ച് ജില്ലയിലെ വിവിധ പോലീസ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കൊള്ളപ്പലിശക്കാരുടെ കൈകളില്‍ അകപ്പെട്ട് പലര്‍ക്കും കിടപ്പാടവും നഷ്ടപ്പെട്ടു. ഇതിന്റെ അടിസ്ഥനത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തും അനധികൃത പണമിടപാടുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. അവിടേയും നിരവധി രേഖകളും പിടിച്ചെടുക്കുകയും കുപ്രശസ്ത ഗുണ്ടകളെ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീശാന്തിനും രഞ്ജിനി ഹരിദാസിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

May 18th, 2013

കൊച്ചി: ഐ.പി.എല്‍ ക്രിക്കറ്റ് കളിയില്‍ വാതുവെപ്പുകാരില്‍ നിന്നും പണം വാങ്ങി ഒത്തുകളിനടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്‍ അറസ്റ്റിലായ ബൌളറും മലയാളിയുമായ ശ്രീശാന്തിനെതിരെ ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധം. കളിക്കളത്തില്‍ സജീവമായ കാലം മുതല്‍ നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ശ്രീശാന്ത് പക്ഷെ ഇപ്പോള്‍ ഗുരുതരമായ ആരോപണമാണ് നേരിടുന്നത്. മുംബൈയില്‍ നിന്നും ദില്ലി പോലീസ് അറസ്റ്റു ചെയ്ത ശ്രീശാന്ത് ഇപ്പോള്‍ ജയിലിലാണ്. 40 ലക്ഷം രൂപയ്ക്ക് വാതുവെപ്പുകാരുമായി ഒത്തു കളി നടത്തിയെന്നും മറ്റു കളിക്കാരെ അതിനായി പ്രേരിപ്പിച്ചു എന്നുമാണ് ശ്രീശാന്തിനെതിരെ ഉള്ള കുറ്റം. അറസ്റ്റു ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം മൂന്ന് പെണ്ണുങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

പൊതു ഇടങ്ങളിലേയും കളിക്കളങ്ങളിലേയും മാന്യമല്ലാത്ത പെരുമാറ്റം അദ്ദേഹത്തിനെതിരെ ജനങ്ങളില്‍ മതിപ്പ് കുറയുവാന്‍ ഇടവരുത്തിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് കോഴവിവാദത്തില്‍ കുടുങ്ങിയ സന്ദര്‍ഭത്തില്‍ പലരുടേയും പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്. കളിക്കിടെ സച്ചിന്‍ ടെണ്ടുല്‍ക്കറെ തുറിച്ചു നോക്കിയതു മുതല്‍ ഒരു ചാനല്‍ നടത്തിയ ന്യൂസ്മേക്കര്‍ പരിപാടിയ്ക്കിടെ രാജ്യത്തെ അറിയപ്പെടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന പിന്നീട് എം.എല്‍.എ ആയ അല്‍‌ഫോണ്‍സ് കണ്ണന്താനത്തോട് മോശമായ രീതിയില്‍ പ്രതികരിച്ചതുള്‍പ്പെടെ ആളുകള്‍ പ്രതിഷേധ വാചകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു വിദേശ പര്യടനം കഴിഞ്ഞ് വരുമ്പോള്‍ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കുള്ള ക്യൂവില്‍ മറ്റു യാത്രക്കാരുടെ മുമ്പില്‍ കയറി നില്‍ക്കുവാന്‍ ശ്രമിച്ച അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസാണ് സോഷ്യല്‍ മീഡിയായില്‍ ജനങ്ങളുടെ പ്രതിഷേധത്തിനിരയായ മറ്റൊരു സെലിബ്രിറ്റി. രഞ്ജിനിയുടെ നടപടിയെ ചോദ്യം ചെയ്ത പ്രവാസിയായ ബിനോയ് ചെറിയാന്‍ എന്ന യാത്രക്കാരനു നേരെ അവര്‍ ഷട്ടപ്പ് എന്ന് പറഞ്ഞ് ആക്രോശിച്ചു. മറ്റു രണ്ടു പേരെ കൂടെ രഞ്ജിനി ക്യൂവില്‍ തിരുകി കയറ്റി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ബിനോയിയും രഞ്ജിനിയും തമ്മില്‍ വാക്‍തര്‍ക്കം ഉണ്ടായി. മറ്റു യാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു. ഇതിനിടയില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പോലീസും രംഗത്തെത്തി. രഞ്ജിനിയെ അറിയില്ലേ എന്ന രീതിയിലാണ് അധികൃതര്‍ ഇടപെട്ടതെന്ന് ആരോപണമുണ്ട്. ആരായാലും ക്യൂ പാലിക്കണമെന്ന നിലപാടില്‍ ബിനോയ് ഉറച്ചു നിന്നു. തുടര്‍ന്ന് തന്നെ അസംഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് ബിനോയ്ക്കെതിരെ രഞ്ജിനി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബിനോയിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രഞ്ജിനി ക്യൂ തെറ്റിച്ച് ഇടയില്‍ കയറിയത് വ്യക്തമാകുകയും ചെയ്തു. രഞ്ജിനിയ്ക്കെതിരെ ബിനോയിയുടെ ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്.

രഞ്ജിനിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ അവരോട് മാന്യമായിട്ടാണ് സംസാരിച്ചതെന്നുമാണ് അമേരിക്കന്‍ മലയാളിയായ ബിനോയ് പറയുന്നത്. ബിനോയിയെ അനുകൂലിച്ച് രഞ്ജിനിയ്ക്കെതിരായി വന്‍ തോതില്‍ പ്രതികരണങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയാകളില്‍ വന്നു കൊണ്ടിരിക്കുകയാണ്. പ്രവാസികള്‍ വന്‍ തോതില്‍ ബിനോയിയെ അനുകൂലിക്കുന്നു. മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍കലാം ക്യൂവില്‍ ക്ഷമയോടെ തന്റെ ഊഴത്തിനായി കാത്തുനില്‍ക്കുന്ന ചിത്രങ്ങളും ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

രഞ്ജിനിയെയും ശ്രീശാന്തിനേയും പൊതു ജനം എങ്ങിനെ നോക്കിക്കാണുന്നു എന്നതിന്റെ സൂചനകളാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ബൌളിങ്ങില്‍ മികവുണ്ടായിട്ടും ശ്രീശാന്തിനു ജനങ്ങളുടെ മനസ്സില്‍ ഇടം നേടുവാന്‍ ആയില്ല. അഞ്ചുവര്‍ഷത്തിലേറെയായി ജനങ്ങള്‍ കണ്ടു കൊണ്ടിരുന്ന ഒരു റിയാലിറ്റി ഷോയുടെ അവതാരകായിട്ടു പോലും രഞ്ജിനിയ്ക്കും ജന മനസ്സില്‍ ബഹുമാനമോ സ്നേഹമോ നേടുവാന്‍ ആയില്ല. ഇരുവരേയും അഹങ്കാരികള്‍ എന്ന രീതിയിലാണ് ജനമനസ്സില്‍ ഇടം കണ്ടെതെന്ന് ഇവര്‍ക്കെതിരെ ഉള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

മുന്‍ മന്ത്രി എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവ്

May 9th, 2013

തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ എളമരം കരീമിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷനത്തിനു ഉത്തരവ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് ടെക്സ്റ്റയില്‍ കോര്‍പ്പറേഷനു കീഴിലെ പഴയ മില്ലുകള്‍ നവീകരിക്കുവാനും പുതിയ മില്ലുകള്‍ ആരംഭിക്കുവാനും യന്ത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് 23 കോടി രൂപ നഷ്ടം വരുത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം. ഉദ്ഘാടന ചടങ്ങിന് 33 ലക്ഷം രൂപ ധൂര്‍ത്തടിച്ചതായും ആരോപണമുണ്ട്. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. എളമരം കരീമിനെ കൂടാതെ കോര്‍പ്പറേഷന്‍ എം.ഡി. ഗണേശിനെതിരെയും അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി ഗണേശിനെ എം.ഡി.സ്ഥാനത്തു നിന്നും നീക്കുവാന്‍ വേണ്ട നടപടികള്‍ വ്യവസായ വകുപ്പ് കൈകൊണ്ടു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത് കോണ്‍ഗ്രസ്സിന്റെ അഴിമതിയ്ക്കെതിരെ നിരന്തരം പ്രതിഷേധിക്കുന്ന സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അതിതിഥിയുടെ മരണം: രണ്ടാനമ്മ റം‌ല എന്ന ദേവകി അന്തര്‍ജ്ജനം മോഷണക്കേസ് പ്രതി

May 2nd, 2013

കോഴിക്കോട്: ഏഴുവയസ്സുകാരിയായ അതിഥിതിയെ പീഡിപ്പിച്ച് കൊന്ന കെസിലെ പ്രതിയായ രണ്ടാനമ്മ റം‌ല എന്ന ദേവകി അന്തര്‍ജ്ജനം മുമ്പ് മോഷണക്കേസില്‍ പ്രതി. ആലുവയില്‍ ക്ഷേത്രത്തില്‍ നടന്ന തിരുവാഭരണ മോഷണക്കേസില്‍ വിചാരണ നടന്നു വരികയാണ്. മുസ്ലിം സമുദായാംഗമായിരുന്ന റം‌ല ഇതിനോടകം മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. പതിമൂന്ന് വയസ്സുള്ളപ്പോള്‍ ആയിരുന്നു ആദ്യ വിവാഹം. പെരുമ്പാവൂ‍രില്‍ താമശിച്ചു വരവെ രാമന്‍ നമ്പൂതിരിയെ വിവാഹം കഴിച്ച ശേഷം മതം മാറി ദേവകി അന്തര്‍ജ്ജനമാകുകയായിരുന്നു. പിന്നീടാണ് അതിഥിതിയുടെ പിതാവ് സുബ്രമണ്യന്‍ നമ്പൂതിരിയെ വിവാഹം കഴിച്ചത്. രണ്ടാനമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും ഏറ്റ പീഡനങ്ങളെതുടര്‍ന്ന് ചികിത്സയില്‍ ഇരിക്കവെ ആയിരുന്നു അതിഥിതി മരിച്ചത്. തുടര്‍ന്ന് സുബ്രമണ്യന്‍ നമ്പൂതിയേയും റം‌ല എന്ന ദേവകിയെയും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്ന്നു. കോടതി ഇരുവരേയും പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാറാട് കൂട്ടക്കൊല; ഗൂഢാലോചന പുറത്തുകൊണ്ടുവരുവാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡോ.സുബ്രമണ്യം സ്വാമി

May 1st, 2013

കോഴിക്കോട്: മാറാട് കേസില്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരുവാന്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി നല്‍കുമെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാറാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറാട് കേസിലെ ഉന്നത തല അന്വേഷണത്തിനുള്ള ഉത്തരവുമായി താന്‍ കോഴിക്കോട് വരുമെന്നും അദ്ദെഹം പറഞ്ഞു.

മാറാട് ജുഡീഷ്യല്‍ കമ്മീഷനും, ഹൈക്കോടതിയും സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 2003-ല്‍ നടന്ന കൂട്ടക്കൊലയെ കുറിച്ച് പുനര്‍ അന്വേഷണം സാധ്യമല്ലെന്ന് 2006-ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ അതിലുമെത്രയോ പഴയ കേസുകള്‍ പുനരന്വേഷണം നടത്താവുന്നതാണെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സുബ്രമണ്യം സ്വാമി ചൂണ്ടിക്കാട്ടി. മാറാട്ടെ കൂട്ടക്കുരുതിയെ കേരളത്തിലെ ഒരു സംഭവമല്ല ഒരു ദേശീയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. പൊതു താല്പര്യ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് അഡ്വ.ബി.എന്‍.ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ആര്‍.വി.ബാബു, എ.സ്.ബിജു, സംസ്ഥന സെക്രട്ടി പി.ജിജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറി,രമേശ് ചെന്നിത്തല അയോഗ്യന്‍: വെള്ളാപ്പള്ളി
Next »Next Page » ജനങ്ങള്‍ ഇരുട്ടില്‍ ; മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത് »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine