മൂന്നു വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇന്ത്യ ക്കാരെ മോചി പ്പിക്കും : ഷാര്‍ജ ഭരണാ ധികാരി

September 26th, 2017

inside-prison-cell-epathram
തിരുവനന്തപുരം : ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍ പ്പെടാത്ത ഇന്ത്യ ക്കാരെ മോചി പ്പിക്കും എന്ന് ഷാര്‍ജ ഭരണാധി കാരി ഡോ. ശൈഖ് സുല്‍ ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

കാലിക്കറ്റ് സർവ്വ കലാ ശാലയുടെ ഡി – ലിറ്റ് ബിരുദം സ്വീകരിച്ച് രാജ്ഭവനില്‍ വെച്ച് നടത്തിയ പ്രസംഗ ത്തി ലാണ് അദ്ദേഹം ഇക്കാര്യം അറി യിച്ചത്.

മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചവരെ യാണ് മോചി പ്പിക്കുക. ഇവര്‍ക്ക് തുടര്‍ന്നും ഷാര്‍ജയില്‍ താമസി ക്കുന്ന തിനോ ജോലി ചെയ്യുന്ന തിനോ തടസ്സം ഉണ്ടാവു കയില്ലാ എന്നും ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ ദിവസ മാണ് ഷാര്‍ജ ഭരണാധി കാരി ഡോ.ശൈഖ് സുല്‍ ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരള ത്തില്‍ എത്തി യത്.

ഷാര്‍ജയില്‍ മലയാളി കള്‍ക്ക് ഭവന പദ്ധതി ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ച എട്ടു നിര്‍ദ്ദേശ ങ്ങള്‍ പരി ഗണിക്കും എന്നും അദ്ദേഹം ഉറപ്പു നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അതിരപ്പിള്ളി പദ്ധതി യുടെ പ്രാരംഭ നടപടി കൾ ആരംഭിച്ചു

August 9th, 2017

athirapally-waterfall-epathram
തിരുവനന്തപുരം : അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി യുടെ പ്രാരംഭ നടപടി കൾ ആരംഭിച്ചു എന്ന് വൈദ്യുതി വകുപ്പു മന്ത്രി എം. എം. മണി നിയമസഭ യെ അറിയിച്ചു.

വനേതര പ്രവർത്തന ങ്ങൾക്കു വന ഭൂമി ഉപയോഗി ക്കുവാ നുള്ള നടപടി കള്‍ പൂർത്തീ കരിച്ചു എന്നും മന്ത്രി പറഞ്ഞു. വി. കെ. ഇബ്രാഹിം കുഞ്ഞ് എം. എല്‍. എ. ക്കു രേഖാമൂലം നല്‍കിയ മറുപടി യിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര വൈദ്യുതി അഥോറിറ്റി യും കേന്ദ്ര ജല കമ്മീ ഷനും നടത്തിയ പഠന ത്തില്‍ പദ്ധതി ഗുണകരം എന്നാണ് കണ്ടെത്തി യത് എന്നും വന സംരക്ഷണ നിയമ പ്രകാരം വന ഭൂമി മറ്റ് ആവശ്യ ങ്ങള്‍ക്കു വേണ്ടി ഉപയോഗി ക്കുന്നതിന് സ്വീകരിക്കേണ്ടതായ എല്ലാ നടപടി ക്രമ ങ്ങളും കെ. എസ്. ഇ. ബി. പൂര്‍ത്തീ കരി ച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാവ്യാ മാധവനെ ചോദ്യം ചെയ്തു

July 26th, 2017

actress-kavya-madhavan-ePathram
കൊച്ചി : യുവ നടി ആക്രമിക്ക പ്പെട്ട കേസിൽ ജയി ലില്‍ കഴി യുന്ന നടന്‍ ദിലീപി ന്റെ ഭാര്യയും പ്രമുഖ നടിയുമായ കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു.

ദിലീപിന്റെ ആലുവ യിലെ തറവാട്ടു വീട്ടില്‍ വച്ചാ യിരുന്നു അന്വേഷണ സംഘ ത്തിന്റെ ആറു മണി ക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യല്‍.

പള്‍സര്‍ സുനിയെ കുറിച്ചും അക്രമത്തെ കുറിച്ചുമുള്ള ചോദ്യ ങ്ങൾക്ക് അറിയില്ല എന്ന് മാത്രം കാവ്യ മറുപടി പറഞ്ഞു എന്നും നടി ആക്രമിക്ക പ്പെടാന്‍ ഇട യാക്കിയ സാഹചര്യ ങ്ങളെ പ്പറ്റി അന്വേ ഷണ സംഘം വിവര ങ്ങള്‍ ശേഖരിച്ചു എന്നു മാണ് സൂചന.

യുവ നടി ആക്രമി ക്കപ്പെട്ട സംഭവ ത്തിനു ശേഷം കാവ്യ യുടെ സ്ഥാപന മായ ലക്ഷ്യ യില്‍ എത്തി എന്ന് മുഖ്യ പ്രതി പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കി യിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് കാവ്യ യുടെ സ്ഥാപനത്തിൽ ഏൽപിച്ചു എന്നായിരുന്നു സുനിയുടെ മൊഴി.

കേസ് അന്വേഷണ ത്തിനു മേൽ നോട്ടം വഹിക്കുന്ന എ. ഡി. ജി. പി. ബി.സന്ധ്യ നേരിട്ട് എത്തി യായി രുന്നു കാവ്യ യെ ചോദ്യം ചെയ്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പെട്രോളിയം കമ്പനി കളുടെ തീരു മാനം ജന ങ്ങളെ ബുദ്ധി മുട്ടിക്കും

June 10th, 2017

petroleum-fuel-price-hike-ePathram
കൊച്ചി : ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും എന്നുള്ള പെട്രോളിയം കമ്പനി കളുടെ തീരുമാനം ആവശ്യ മായ മുന്‍ കരു തലു കള്‍ എടു ക്കാതെ എന്നും  ഇത് പൊതു ജന ങ്ങളേയും പമ്പ് ഉടമ കളേയും ഏറെ ബുദ്ധി മുട്ടി ക്കും എന്നും പമ്പ് ഉടമ കളുടെ സംഘടന യായ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്.

നില വില്‍ രണ്ടാ ഴ്ചയില്‍ ഒരിക്കലാണ് രാജ്യ ത്തെ ഇന്ധന വില പുതുക്കുന്നത്. എന്നാൽ ജൂണ്‍ 16 മുതല്‍ രാജ്യത്ത് പെട്രോള്‍ വില യില്‍ ദിവസ വും മാറ്റം വരു ത്തുവാ നാണ് എണ്ണ ക്കമ്പ നി കള്‍ തീരു മാനി ച്ചിരി ക്കുന്നത്.

ഇന്ധന വില ദിവസവും പുതുക്കി നിശ്ചയി ക്കുവാന്‍ ആവശ്യ മായ സാങ്കേതിക സംവി ധാനം കേരള ത്തിലെ 80 ശത മാന ത്തിലേറെ പമ്പു കളിലും ഇല്ല എന്ന് പമ്പ് ഉടമ കളു ടെ സംഘ ടന യുടെ ഭാര വാഹി കള്‍ പറയുന്നു.

ഓട്ടോ മേഷന്‍ സംവി ധാനം ഏര്‍പ്പെടു ത്തു വാന്‍ അഞ്ചു വര്‍ഷം കൊണ്ട് കോടി കള്‍ ചെലവഴിച്ചു എങ്കിലും 20 ശത മാനം പമ്പു കളിലേ സംവിധാനം നില വിലുള്ളൂ എന്നും ഇവർ ചൂണ്ടി ക്കാണി ക്കുന്നു. രാത്രി പ്രവര്‍ത്തി ക്കുന്ന പമ്പു കളില്‍ എല്ലാ ദിവസവും മാനുവ ലായി ഇന്ധന വില മാറ്റേ ണ്ടി വരുന്നത് ഈ സമയ ത്ത് പമ്പു കള്‍ അടച്ചി ടുവാന്‍ നിര്‍ ബ്ബന്ധി തരാക്കും.

എല്ലാ ദിവസവും വില മാറും എന്ന തിനാല്‍ കൂടുതൽ സ്റ്റോക്ക് എടുക്കുക പ്രായോഗി കവുമല്ല. ഇത് കേരള ത്തിലെ ഭൂരി പക്ഷം പമ്പു കളും കാലി യാകു വാനേ ഇടയാക്കൂ എന്നും ഭാര വാഹികൾ ഓർമ്മ പ്പെടുത്തി.

അതേ സമയം, ഓട്ടോ മേഷന്‍ സംവി ധാനം നടപ്പില്‍ വരുത്തുന്നതിനെ തങ്ങള്‍ പൂര്‍ണ്ണ മായും സ്വാഗതം ചെയ്യുന്നു എന്നും ഇത് കുറ്റമറ്റ രീതി യില്‍ നടപ്പി ലാക്കണം എന്ന താണ് തങ്ങളു ടെ ആവശ്യം എന്നും ഓള്‍ കേരള ഫെഡ റേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാര വാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാഹം രജിസ്റ്റർ ചെയ്യുവാൻ വരനും വധുവും ഒന്നിച്ച് വരണമെന്നില്ല

May 21st, 2017

wedding_hands-epathram
കൊല്ലം : സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷനു മായി ബന്ധ പ്പെട്ട ഉത്തര വുകള്‍ ഏകീ കരിച്ചു കൊണ്ട് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേ ശ ങ്ങള്‍ പുറപ്പെ ടുവിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപ ന ങ്ങളില്‍ ലഭ്യമായ ഫോറം നമ്പര്‍ ഒന്നിലാണ് വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ നല്‍കേണ്ടത്. മതാചാര പ്രകാര മുള്ള വിവാഹ ങ്ങളാണെ ങ്കില്‍ മത സ്ഥാപ നത്തിലെ അധി കാരി യുടെ സാക്ഷ്യ പത്രമോ എം. പി., എം. എല്‍.എ., വാര്‍ഡ് മെമ്പര്‍ എന്നിവരിൽ ആരെങ്കിലും നല്‍കുന്ന സത്യ പ്രസ്താവനയോ ഹാജരാക്കണം. വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ ഓണ്‍ ലൈനായി നല്‍കണം. പകര്‍പ്പില്‍ ദമ്പതി മാരും സാക്ഷി കളും ഒപ്പിട്ട് തദ്ദേശ സ്ഥാപന ത്തില്‍ ഹാജരാക്കണം.

ഹിന്ദു വിവാഹ നിയമ പ്രകാരമുള്ള വിവാഹ ങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 15 ദിവസ ത്തിനകം തദ്ദേശ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കണം. 30 ദിവസ ത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന വിവാഹ ങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട റുടെ അനുമതി യോടെയേ രജിസ്റ്റര്‍ ചെയ്യു വാൻ കഴിയുക യുള്ളൂ. ഹിന്ദു വിവാഹ രജിസ്‌ട്രേഷന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഓഫീ സില്‍ നേരിട്ട് എത്തു കയോ രജിസ്റ്ററില്‍ ഒപ്പു വെക്കു കയോ ചെയ്യേ ണ്ടതില്ല. ഫോറം ഒന്നും അനു ബന്ധ രേഖകളും രജി സ്ട്രാര്‍ക്ക് നേരിട്ടോ രജിസ്റ്റേഡ് തപാലിലോ സമര്‍പ്പി ച്ചാല്‍ മതി യാവും. മൂന്നു രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേ ക്ഷയും പത്തു രൂപ പകര്‍പ്പു ഫീസും നല്‍കിയാല്‍ സര്‍ട്ടി ഫിക്കറ്റ് ലഭിക്കും.

പൊതു വിവാഹ രജിസ്‌ട്രേഷന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ രജിസ്ട്രാര്‍ മുമ്പാകെ നേരിട്ടെത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കണം. എന്നാല്‍ രണ്ടു പേരും ഒരേ സമയം വരണം എന്നില്ല. മാത്രമല്ല രജിസ്റ്ററില്‍ സാക്ഷികളുടെ ഒപ്പ് ആവശ്യ വുമില്ല.

വിശദ  വിവരങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുരുവായൂര്‍ ക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി
Next »Next Page » സെന്‍ കുമാറിനെ പ്രകോപിപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ നടപടി »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine