പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി.

February 3rd, 2019

dr-k-vasuki-ias-ePathram
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല യോട് അനു ബന്ധിച്ച് ഉത്സവ മേഖല യായി പ്രഖ്യാ പിച്ചി ട്ടുള്ള സ്ഥല ങ്ങളിൽ ഫെബ്രു വരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് ഉപ യോഗം നിരോ ധിച്ചു കൊണ്ട് ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉത്തരവ് ഇറക്കി.

ഭക്ഷണം പൊതിഞ്ഞു കൊണ്ടു വരുന്ന പ്ലാസ്റ്റിക് കവറു കൾ, പ്ലാസ്റ്റിക് കാരി ബാഗു കൾ, പ്ലാസ്റ്റിക് വാട്ടർ ബോട്ടി ലുകൾ, തെർമോ ക്കോൾ പാത്ര ങ്ങൾ, ഒറ്റ ത്ത വണ മാത്രം ഉപയോഗിച്ച് ഉപേക്ഷി ക്കുന്ന പ്ലാസ്റ്റിക്  അനു ബന്ധ വസ്തു ക്കൾ, അലൂ മിനിയം ഫോയിൽ, ടെട്രാ പാക്കു കൾ, പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, മൾട്ടി ലെയർ പാക്കിംഗ് ആഹാര പദാർത്ഥ ങ്ങൾ, എന്നിവ യാണ് നിരോധന പരിധി യിൽ വരിക.

തിരുവനന്തപുരം കോർപ്പ റേഷൻ പരിധി യിൽ ആറ്റു കാൽ, കുര്യാത്തി, മണക്കാട്, കളിപ്പാൻ കുളം, കമലേ ശ്വരം, അമ്പല ത്തറ, ശ്രീവരാഹം, പാൽ ക്കുള ങ്ങര, ശ്രീകണ്‌ഠേ ശ്വരം, ഫോര്‍ട്ട്, തമ്പാനൂർ, ആറൂർ, വലിയ ശാല, കാലടി, നെടും കാട്, ചാല, കരമന, തൈക്കാട്, പാളയം, വഞ്ചി യൂർ, ജഗതി, മുത്തറ, മേലാം കോട്, മാണിക്ക വിളാകം, വഴുത ക്കാട്, തിരു വല്ലം, ചാക്ക, പാപ്പനം കോട്, നേമം തുടങ്ങിയ വാർഡു കളി ലാണു ഫെബ്രുവരി 12 മുതൽ 21 വരെ പ്ലാസ്റ്റിക് നിരോ ധനം ഏര്‍ പ്പെടു ത്തിയിരി ക്കുന്നത്.

ഉത്തരവ് ലംഘി ക്കുന്ന വര്‍ക്ക് എതിരെ കർശ്ശന നിയമ നടപടി സ്വീക രിക്കും എന്നും ജില്ലാ കളക്ടർ അറി യിച്ചു.

(പി. ആർ. പി. 135/2019)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്

January 31st, 2019

wedding_hands-epathram

കൊടുങ്ങല്ലൂര്‍ : ന്യൂന പക്ഷ ക്ഷേമ വകുപ്പ്‌ കൊടു ങ്ങ ല്ലൂര്‍ ചേര മാന്‍ ജുമാ മസ്‌ജിദ്‌ മഹല്ല്‌ കമ്മിറ്റി യു മായി സഹ കരിച്ച്‌ സംഘ ടിപ്പി ക്കുന്ന വിവാഹ പൂര്‍വ്വ കൗണ്‍ സിലിംഗ് ഫെബ്രു വരി 1, 2, 11 എന്നീ തീയ്യതി കളി ലായി (വെള്ളി, ശനി, തിങ്കള്‍ ദിവസ ങ്ങള്‍) നടക്കും.

ക്ലാസ്സു കളില്‍ പങ്കെ ടുക്കു വാന്‍ താല്‍ പര്യ മുളള വര്‍ക്ക്‌ ഈ നമ്പറില്‍ വിളിക്കാം. ഫോണ്‍ : 0480 – 280 48 59.

വിവരങ്ങള്‍ക്ക് : പബ്ലിക് റിലേഷന്‍ വകുപ്പ്

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇരിങ്ങാലക്കുട യില്‍ ഭിന്ന ശേഷി വിഭാഗം മെഡിക്കല്‍ ക്യാമ്പ്‌ 2 ന്‌

January 31st, 2019

kerala-govt-dismissed-doctors-medical-education-department-ePathram
ഇരിങ്ങാലക്കുട : നഗര സഭ യിലെ ഭിന്ന ശേഷി ക്കാര്‍ക്ക്‌ ഉപ കരണ ങ്ങള്‍ വിതരണം ചെയ്യു ന്നതി ന്റെ ഭാഗ മായി ആവശ്യക്കാരെ കണ്ടെ ത്തുന്നതിന്‌ ഫെബ്രുവരി 2 ന്‌ ഇരി ങ്ങാല ക്കുട ഗവ. ജനറല്‍ ആശു പത്രി യില്‍ വെച്ച് ക്യാമ്പ് സംഘ ടിപ്പി ക്കുന്നു.

40 ശതമാന ത്തി ല്‍ അധികം വൈകല്യമുള്ള വര്‍ക്ക്‌ മെഡി ക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം. വൈകല്യം തെളി യി ക്കുന്ന സര്‍ട്ടി ഫിക്കറ്റ്‌, റേഷന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌ എന്നി വ യുടെ ഒറിജി നലും ഓരോ കോപ്പി കളും കൂടെ ഫെബ്രുവരി 2 ശനി യാഴ്ച രാവിലെ 10 മണിക്ക്‌, ഇരി ങ്ങാല ക്കുട ഗവ. ജനറല്‍ ആശു പത്രി യില്‍ എത്തണം.

കൂടുതല്‍ വിവര ങ്ങള്‍ക്ക്‌   (ഫോണ്‍ : 98 46 43 68 44).

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭക്ഷണ – പ്രസാദ വിതരണ ത്തിന്‌ ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബ്ബന്ധം : ജില്ലാ കളക്‌ടര്‍

January 31st, 2019

tv-anupama-ias-ePathram
തൃശൂര്‍ : ആരാധനാലയ ങ്ങളിലെ ഭക്ഷണ വിത രണം, പ്രസാദ ഊട്ട്‌, തിരുനാള്‍ ഊട്ട്‌ എന്നിവക്ക് ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബ്ബന്ധം എന്ന് തൃശൂര്‍ ജില്ലാ കളക്‌ടര്‍ ടി. വി. അനുപമ. ഭക്ഷ്യ സുരക്ഷാ വകുപ്പി ന്റെ നേതൃത്വ ത്തില്‍ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗ ത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ആരാധനാ ലയ ങ്ങളും 2019 മാര്‍ച്ച്‌ ഒന്നിനു മുന്‍ പായി ലൈസന്‍സ്‌, രജിസ്‌ട്രേ ഷനു കള്‍ എടു ക്കണം. വലിയ തോതില്‍ ദിവസവും ഭക്ഷണം, പ്രസാദം എന്നിവ വിതരണം ചെയ്യുന്ന ആരാ ധനാ ലയ ങ്ങള്‍ക്ക്‌ ലൈസന്‍ സും ഇട വിട്ടുള്ള ഭക്ഷണ, പ്രസാദ വിതരണം നട ത്തുന്ന ആരാ ധനാ ലയ ങ്ങള്‍ക്ക്‌ രജിസ്‌ട്രേഷനു മാണ്‌ വേണ്ടത് എന്നും കളക്‌ടര്‍ വ്യക്തമാക്കി.

നിയോജക മണ്ഡലം അടിസ്ഥാന ത്തിലാണ്‌ ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ എന്നിവ നടത്തേ ണ്ടത്‌. രജിസ്‌ട്രേഷനു വേണ്ടി ആരാ ധനാ ലയ ങ്ങളിലെ ഉത്തര വാദ പ്പെട്ട വരുടെ മെഡി ക്കല്‍ സര്‍ട്ടി ഫിക്കറ്റ്‌, ഫോട്ടോ, ഐ. ഡി. കാര്‍ഡ്‌, നൂറു രൂപ ഫീസ്‌ എന്നിവ വേണം.

ലൈസന്‍സ്‌ എടുക്കു ന്നതി നായി ലോക്കല്‍ ബോഡി യുടെ സമ്മത പത്രം, ഫോട്ടോ, തിരി ച്ചറി യല്‍ കാര്‍ഡ്‌, മെഡി ക്കല്‍ സര്‍ട്ടി ഫിക്കറ്റ്‌, കുടി വെള്ള റിപ്പോര്‍ട്ട്‌ എന്നിവയും ലൈസന്‍സ്‌ ഫീസായി 2000 രൂപയും നല്‍ക ണം.

രജി സ്‌ട്രേഷന്‍, ലൈസന്‍സ്‌ എന്നിവ വര്‍ഷം തോറും പുതു ക്കണം. അഞ്ചു വര്‍ഷത്തേക്ക്‌ ഒരുമിച്ച്‌ രജി സ്‌ട്രേ ഷനും ലൈസന്‍സും എടു ക്കാവു ന്നതാണ്‌.

ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗ മായി ആരാ ധനാലയ ങ്ങളിലെ പാചക പ്പുര യിലെ ശുചിത്വവും ഉറപ്പു വരു ത്തും. പാചകം ചെയ്യുന്ന സ്ഥലം, ഭക്ഷണ അവ ശിഷ്‌ട ങ്ങള്‍ നിക്ഷേ പിക്കുന്ന സ്ഥലം എന്നിവ നിശ്ചിത അക ലത്തില്‍ ആയിരിക്കണം എന്നും കളക്‌ടര്‍ നിര്‍ദ്ദേ ശിച്ചു.

face book page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആരോഗ്യ മേഖല യുടെ നേട്ടം : ആയുര്‍ വ്വേദ ത്തിനു മുഖ്യ പങ്ക്‌ എന്ന് മുഖ്യ മന്ത്രി

January 15th, 2019

pinaray-vijayan-inaugurate-ayurveda-institute-ePathram
തൃശൂര്‍ : ആരോഗ്യ രംഗത്ത്‌ കേരളം നേടിയ മികച്ച നേട്ട ങ്ങളില്‍ ആയുര്‍വ്വേദ ത്തിന്ന് മുഖ്യ പങ്ക് എന്ന് മുഖ്യ മന്ത്രി പിണ റായി വിജയന്‍. തൃശൂരില്‍ കേരള ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട്സ് ആയുര്‍ വ്വേദ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റ റും ഔഷധി പഞ്ച കര്‍മ്മ ആശു പത്രി ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റി റ്റ്യൂട്ടും ഉദ്‌ഘാടനം ചെയ്‌ത്‌ സംസാ രി ക്കുക യായിരുന്നു മുഖ്യ മന്ത്രി പിണ റായി വിജയന്‍.

ചികിത്സകര്‍ അറിവ്‌ എവിടെ നിന്നായാലും സ്വീകരി ക്കണം. വിപുലവും വ്യത്യസ്‌ത വുമാണ്‌ ആയുര്‍ വ്വേദ ചികിത്സാ ശാഖ. ശാസ്‌ത്ര കുതുകി കള്‍ക്ക്‌ ഉത്തരം കിട്ടാന്‍ പ്രയാസം കാണുന്ന അത്ഭുത ങ്ങള്‍ ഈ ചികിത്സാ രീതി യില്‍ കാണാം. നമ്മള്‍ പഠിച്ച തോ അറിഞ്ഞതോ ആണ്‌ സത്യം എന്ന്‌ വിചാരി ച്ചാല്‍ ശരിയല്ല.

oushadhi-institute-of-sports-ayurveda-research-in-trishur-ePathram

സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്ത വരെല്ലാം അയോഗ്യരാണ്‌ എന്നൊരു ധാരണ പൊതുവെ യുണ്ട്‌. എന്നാല്‍ ആയുര്‍ വ്വേദ ചികിത്സാ ശാഖ യില്‍ ഇത്‌ ശരിയല്ല. അറിവു കള്‍ സ്വീകരിക്കാനും അറിയാ നുളള ത്വര എല്ലാവ ര്‍ക്കും ഉണ്ടാകണം. സ്വയംചികിത്സ ആയുര്‍ വ്വേദ രീതി യില്‍ ആയാല്‍ പോലും ശരിയല്ല. വൈദ്യന്റെയും ഡോക്‌ടറു ടെയോ ഉപദേശം സ്വീകരി ക്കുന്ന താണ്‌ ഉത്തമം.

മരുന്ന് അറിഞ്ഞാലും മരുന്നി ന്റെ ചേരുവ എന്താണ് എന്ന് അറിയാത്ത വരാണ്‌ പുതു തല മുറ യിലെ ഭൂരി ഭാഗം ചികിത്സ കരും.ചിലര്‍ക്ക്‌ ചേരുവ എന്തെന്ന് അറി ഞ്ഞാലും ഔഷധ ചെടി എന്തെന്ന്‌ തിരിച്ചറിയാന്‍ കഴി യില്ല. ഇവ മനസ്സി ലാക്കു ന്നത്‌ ഉത്തമ മാണ്‌ എന്നും മുഖ്യ മന്ത്രി പറഞ്ഞു. കേരളത്തി ന്റെ മാത്രം പ്രത്യേകത യാണ്‌ പഞ്ച കര്‍മ്മ യും ഉഴിച്ചിലും. ഇത്രയധികം ദുരുപ യോഗി ക്കപ്പെട്ട മറ്റൊരു രംഗം വേറെയില്ല. ഈ മേഖ ലയില്‍ യോഗ്യ രായ ചികിത്സ കരെ അത്യാ വശ്യ മാണ്‌. അവിദഗ്‌ധ രുടെ ചികിത്സ ഈ രംഗ ത്തിന്‌ അപ ചയം ഉണ്ടാകും. നമ്മുടെ നാടിന്റെ തനതായ ശീല മാണ്‌ ആയുര്‍വ്വേദം. അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

 

logo-ayurveda-ePathram

ഔഷധ സസ്യ കൃഷി വ്യാപനവും ഔഷധ സസ്യ വിപ ണന സംവി ധാനവും നടപ്പിലാ ക്കുന്ന തിനും ആയുര്‍ വ്വേദ ചികിത്സാ രംഗത്ത്‌ ഗവേഷണ പദ്ധതി കള്‍ സര്‍ ക്കാര്‍ ആലോചി ക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥത യില്‍ 9 കോടി രൂപ ചെലവി ലാണ്‌ സ്‌പോര്‍ട്‌സ്‌ ആയുര്‍വ്വേദ റിസര്‍ച്ച്‌ ആശുപത്രി പണി കഴി പ്പിച്ചത്‌. ഔഷധി പഞ്ച കര്‍മ്മ ആശു പത്രിക്ക്‌ 8 കോടി രൂപ ചെലവായി.

ആയുര്‍വ്വേദ മേഖല യില്‍ ഇന്ത്യ യിലെ ആദ്യത്തെ ആശു പത്രി യാണ്‌ തൃശൂരിലേത്‌.

ചടങ്ങില്‍ ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ, തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ. സി. മൊയ്‌തീന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ. വി. എസ്‌. സുനില്‍ കുമാര്‍, ജില്ലാ കളക്‌ടര്‍ ടി. വി. അനുപമ, മേയര്‍ അജിത വിജ യന്‍, സി. എന്‍. ജയദേവന്‍ എം. പി., ഔഷധി ചെയര്‍ മാന്‍ ഡോ. കെ. ആര്‍. വിശ്വംഭരന്‍, ഔഷധി എം. ഡി. കെ. വി. ഉത്തമന്‍, ഉദ്യോഗ സ്ഥര്‍, ജന പ്രതി നിധി കള്‍ എന്നി വര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിവിൽ സർവ്വീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം
Next »Next Page » വേണു നാഗവള്ളി ഷോർട്ട് ഫിലിം ഫെസ്റ്റ് ശനിയാഴ്ച »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine