ഷവര്‍മ്മ : മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

September 5th, 2022

chicken-shawarma-ePathram
തിരുവനന്തപുരം : ആരോഗ്യത്തിന്ന് ഹാനികരമായ രീതിയില്‍, വൃത്തി ഹീനമായ സാഹചര്യങ്ങളിൽ ഷവർമ്മ ഉണ്ടാക്കുന്നതും വിൽപന നടത്തുന്നതും നിയന്ത്രിക്കുവാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഭക്ഷ്യ വിഷബാധ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ലൈസൻസ് ഇല്ലാതെ ഷവർമ്മ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും.

എഫ്. എസ്. എസ്. എ. ഐ. (FSSAI) അംഗീകാരം ഉള്ള വ്യാപാരികളിൽ നിന്നും മാത്രമേ ഷവർമ്മക്കുള്ള ഉൽപ്പന്നങ്ങൾ വാങ്ങാന്‍ പാടുള്ളൂ. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഷവര്‍മ്മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. പാർസൽ നൽ‌കുന്ന ഷവർമ്മ പാക്കറ്റുകളില്‍ അത് ഉണ്ടാക്കിയ തീയ്യതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിനു ശേഷം ഉപയോഗിക്കുവാന്‍ പാടില്ല എന്നും രേഖപ്പെടുത്തണം.

ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചു എന്ന് ഉറപ്പു വരുത്തണം. ബീഫ് 71 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും കോഴിയിറച്ചി 74 ഡിഗ്രി സെൽ‌ഷ്യസിൽ 15 സെക്കൻഡും രണ്ടാമത് വേവിക്കണം. ഷവര്‍മ്മക്ക് ഉപയോഗിക്കുന്ന ഇറച്ചി മുറിക്കുവാന്‍ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം. ഇതിന്‍റെ സ്റ്റാൻഡ് വ‍ൃത്തി യുള്ളതും പൊടി പിടിക്കാത്തതും ആയിരിക്കണം.

മയോണൈസ് ഉണ്ടാക്കാൻ പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ ഉപയോഗിക്കാവൂ. പുറത്തെ താപ നിലയിൽ 2 മണിക്കൂറില്‍ അധികം മയോണൈസ് വെക്കാന്‍ പാടില്ല. ഉപയോഗിച്ച ശേഷം ബാക്കി വരുന്ന മയോണൈസ്സ് 4 ഡിഗ്രി സെല്‍ഷ്യസിൽ സൂക്ഷിക്കണം. 2 ദിവസത്തിനു ശേഷം ഇവ ഉപയോഗിക്കുവാനും പാടില്ല. ബ്രഡിലും ഖുബ്ബ്സിലും അവയുടെ ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഉണ്ടാകണം.

തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകണം. ഷവര്‍മ്മ ഉണ്ടാക്കുന്നവർ ഗ്ലൗസ്സ്, ഹെയർ ക്യാപ് എന്നിവ ധരിക്കണം. തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പു വരുത്തണം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വനിതാ രത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

August 21st, 2022

logo-wcd-ministry-of-women-and-child-development-ePathram
തിരുവനന്തപുരം : സമൂഹത്തിന്‍റെ വിവിധ മേഖല കളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന 2022 ലെ വനിതാ രത്‌ന പുരസ്‌കാരത്തിനായി വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വനിതകൾക്ക് അപേക്ഷിക്കാം.

സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച് മേഖലകളിലാണ് പുരസ്‌കാരം നൽകുന്നത്. ഓരോ പുരസ്‌കാര ജേതാവിനും ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തി പത്രവും നൽകും. ജില്ലാ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്‍റെ ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷയോടൊപ്പം പ്രവർത്തന മേഖലകളെ കുറിച്ച് വിശദീകരിക്കുന്ന രേഖകൾ (പുസ്തകം, സി. ഡി. കൾ ഫോട്ടോകൾ, പത്ര ക്കുറിപ്പ്) എന്നിവ ഉൾപ്പെടുത്തണം. വ്യക്തികൾക്കും സംഘടനകൾക്കും വനിതകളെ അവാർഡിനായി നാമ നിർദേശം ചെയ്യാം.

അപേക്ഷകളും നോമിനേഷനുകളും അതത് ജില്ലാ വനിതാ ശിശു ക്ഷേമ വികസന ഓഫീസർക്ക് സമർപ്പിക്കേണ്ട അവസാന തീയതി 2022 നവംബർ 25 ആണ്. അർഹമായ അപേക്ഷകൾ ലഭിക്കാത്ത പക്ഷം ഉചിതമായ വ്യക്തികളെ ജില്ലാ തല സെലക്ഷൻ കമ്മിറ്റിക്ക് തീരുമാനിക്കാം.

കഴിഞ്ഞ അഞ്ച് വർഷം എങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ച വ്യക്തി ആയിരിക്കണം അപേക്ഷക. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങള്‍ ആർജ്ജിച്ച വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കും.

വിശദ വിവരങ്ങൾ WCD വെബ്‌ സൈറ്റിൽ ലഭിക്കും. വനിതാ ശിശു ക്ഷേമ വികസന വകുപ്പിന്‍റെ സര്‍ക്കുലര്‍ ഇവിടെ വായിക്കാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശീതീകരിച്ച അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി

August 18th, 2022

t-n-prathapan-opens-air conditioned nursery-in-orumanayoor-ePathram
ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ കരുവാരക്കുണ്ട് 34ാം നമ്പർ അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി. ആർ. എം. കബീർ മുഹമ്മദാലി എന്ന വ്യക്തി സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകിയ 3 സെൻറ് സ്ഥലത്താണ് ശിശു സൗഹൃദവും ശിതീകരിച്ച ക്ലാസ് റൂമുകളോട് കൂടിയ അത്യാധുനിക അങ്കണവാടി നിർമ്മിച്ചത്.

കുട്ടികളുടെ ആരോഗ്യപരവും ബുദ്ധി പരവുമായ ആദ്യ കാൽവെപ്പുകൾക്ക് മാതൃകയാകും വിധമാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. 504 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ഹാൾ, അടുക്കള, വരാന്ത, ശുചി മുറി, ബേബി ഫ്രണ്ട്ലി ടോയ്ലറ്റ്, സ്റ്റോർ റും എന്നിവയുണ്ട്. കുട്ടികൾക്ക് കൗതുകം ഏകാൻ മനോഹര മായ ആർട്ട് വർക്കും നടത്തി യിട്ടുണ്ട്. ആറ് മാസം കൊണ്ടാണ് ഒരുമനയൂര്‍ പത്താം വാർഡിലെ ഈ അങ്കണ വാടിയുടെ പണി പൂർത്തീകരിച്ചത്.

ടി. എൻ. പ്രതാപൻ എം. പി. അങ്കണവാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി. സി. ഷാഹിബാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആഷിത കുണ്ടിയത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഇ. ടി. ഫിലോമിന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, പഞ്ചായത്ത് അംഗങ്ങൾ, ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെ. എച്ച്. കയ്യുമ്മു ടീച്ചർ സ്വാഗതം പറഞ്ഞു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി അനിത രാമൻ നന്ദി പറഞ്ഞു.

ടി. എൻ. പ്രതാപൻ എം. പി. യുടെ 2019 -20 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒരുമനയൂർ പഞ്ചായത്തിലെ ആദ്യത്തെ ശീതീകരിച്ച അങ്കണവാടി യഥാർത്ഥ്യം ആക്കിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യത്തെ ആദ്യ ഓൺ ലൈൻ ടാക്സി ‘കേരള സവാരി’ തുടക്കമായി

August 18th, 2022

kerala-savaari-online-auto-taxi-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺ ലൈൻ ഓട്ടോ – ടാക്സി സംവിധാനം ‘കേരള സവാരി’ സംസ്ഥാന മുഖ്യമന്ത്രി പിണാറിയ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. കനകക്കുന്നിൽ നടന്ന ചടങ്ങിലാണ് കേരള സവാരി തുടക്കമായത്. രാജ്യത്തിനു മാതൃകയാണ് കേരള സവാരി പദ്ധതി. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗര ത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയിൽ സംസ്ഥാനത്ത് ഒട്ടാകെ പദ്ധതി നടപ്പിലാക്കുവാനാണ് തീരുമാനം.

കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗര സഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും. തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ‘കേരള സവാരി’ ഒരുക്കിയിരിക്കുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കും എട്ട് ശതമാനം സർവ്വീസ് ചാർജ്ജും മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺ ലൈൻ ടാക്സികളിൽ സര്‍വീസ് ചാര്‍ജ്ജ് 20 % മുതൽ 30 ശതമാനം വരെയാണ്.

ചൂഷണം ഇല്ലാത്ത ഒരു വരുമാന മാർഗ്ഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരി എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു.

സുരക്ഷ മുന്‍ നിറുത്തിയാണ് കേരള സവാരി രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഓരോ ഡ്രൈവർക്കും പോലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും.

അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി കേരള സവാരി ആപ്പിൽ ഒരു പാനിക്ക് ബട്ടണുണ്ട്. ഡ്രൈവർക്കും യാത്രക്കാര്‍ക്കും പരസ്പരം അറിയാതെ ഈ ബട്ടൺ അമർത്താന്‍ കഴിയും. ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികളുടെ സേവനം വേഗത്തിൽ നേടാൻ ഇത് സഹായകമാവും.

തൊഴിലാളികളുടെയും യാത്രക്കാരുടെയും താല്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടണം എന്നും അക്കാര്യം സർക്കാർ ഉറപ്പു വരുത്തും എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാവറട്ടി ഖാദി സൗഭാഗ്യ നവീകരിച്ചു

August 11th, 2022

p-jayarajan-inaugurated-pavaratty-khadi-show-room-ePathram

ഗുരുവായൂര്‍ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന മുല്ലശ്ശേരി ബ്ലോക്കിലെ പാവറട്ടി ഖാദി സൗഭാഗ്യ നവീകരിച്ചു. ഖാദി സൗഭാഗ്യ പുതിയ ഷോ റൂം ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവ്വഹിച്ചു.

സൗന്ദര്യ സങ്കൽപ്പങ്ങൾക്കും അപ്പുറം ഖാദിക്ക് തനതായ പാരമ്പര്യം ഉണ്ട് എന്നും അത് നില നിർത്തി മേഖലയെ നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ ത്തിൽ കൂടുതൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്താൻ ആലോചനയുണ്ട്. ചക്കില്‍ ആട്ടിയ വെളിച്ചെണ്ണ, തേൻ, നെല്ലിക്ക തുടങ്ങി വിവിധങ്ങളായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പരിഗണിക്കും. ഖാദി യുടെ പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നവീകരണത്തിന് വിധേയമാക്കിയും മേഖലയെ സംരക്ഷിക്കുകയാണ് ബോര്‍ഡിന്‍റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശം ഉയര്‍ത്തി നവീന ഫാഷനിലുള്ള ഖാദി വസ്ത്ര ങ്ങളും വൈവിധ്യ മാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും വിപണയിലിറക്കി ഓണത്തെ വരവേൽക്കുകയാണ് ഖാദി ബോര്‍ഡ്. ആഴ്ചയില്‍ ഒരിക്കല്‍ ഖാദി വസ്ത്രം എന്ന സര്‍ക്കാര്‍ ഉത്തരവ് ഖാദി മേഖലയില്‍ വരുത്തിയ മാറ്റത്തിന്‍റെ ചുവടു പിടിച്ചാണ് കൂടുതല്‍ കരുത്തോടെ ഖാദി ഇത്തവണ വിപണിയില്‍ എത്തുന്നത്.

ഉല്‍ഘാടന ചടങ്ങിൽ മുരളി പെരുനെല്ലി എം. എൽ. എ. അദ്ധ്യക്ഷത വഹിച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽ കുമാർ സമ്മാന ക്കൂപ്പൺ വിതരണവും ആദ്യ വിൽപ്പനയും നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി. എം. മുഹമ്മദ് ഗസ്സാലി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ. ജെ. ഷാജൻ, മുല്ലശ്ശേരി ബ്ലോക്ക് വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

11 of 531011122030»|

« Previous Page« Previous « പാഠ ഭാഗങ്ങള്‍ ഒഴിവാക്കണം എന്നുള്ള കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയില്ല എന്ന് കേരളം
Next »Next Page » തെരുവ് നായ്ക്കൾക്ക് പേ വിഷ പ്രതിരോധ വാക്സിൻ നൽകും »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine