കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ കുത്തിവെപ്പിനു തുടക്കമായി

January 3rd, 2022

vaccination-mandatory-for-school-admission-in-kerala-ePathram തിരുവനന്തപുരം : പതിനഞ്ചു വയസ്സു മുതല്‍ പതിനെട്ടു വയസ്സു വരെയുള്ള കുട്ടികള്‍ ക്കായുള്ള കൊവിഡ് കുത്തി വെപ്പിന് ഇന്ന് തുടക്കം കുറിച്ചു. കോവിന്‍ പോര്‍ട്ട ലില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം വാക്സിന്‍ സെന്‍ററില്‍ എത്തുക. ഓൺ ലൈന്‍ രജിസ്‌ട്രേഷന്‍ കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. കുത്തി വെപ്പ് കേന്ദ്രങ്ങളിൽ കുട്ടിയുടെ കൂടെ രക്ഷാ കർത്താവ് ഉണ്ടായിരിക്കണം.

ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ സ്റ്റുഡന്‍റ് ഐ. ഡി. കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്, കൂടാതെ  രജിസ്‌ട്രേഷന്‍ ചെയ്ത സമയത്തെ ഫോണ്‍ കയ്യില്‍ കരുതണം. അതിലെ എസ്. എം. എസ്. തുടര്‍ നടപടികള്‍ എളുപ്പമാക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വാക്‌സിനേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുക.

ആരോഗ്യ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായി പിങ്ക് നിറ ത്തില്‍ ഉള്ള ബോര്‍ഡുകളോടെ പ്രത്യേക വാക്‌സിനേഷന്‍ സെന്‍ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ മാസം പത്താം തിയ്യതി വരെ ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും കുത്തി വെപ്പു ലഭ്യമാണ്. കൊവിഡ് പോസിറ്റീവ് ആയിട്ടുള്ള കുട്ടി കള്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതിയാകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഒമിക്രോൺ ഭീതി : പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം

December 29th, 2021

night-curfew-in-kerala-amid-covid-omicron-scare-ePathram
തിരുവനന്തപുരം : കൊവിഡ് ഒമിക്രോൺ വകഭേദം വ്യാപകമാവുന്ന സാഹചര്യത്തിൽ രാജ്യമെങ്ങും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. 2022 നെ വരവേൽക്കാനുള്ള ആഘോഷ പരിപാടികൾക്ക് വിവിധ സംസ്ഥാന സർക്കാരുകൾ കര്‍ശ്ശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രി കാല നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച കൂടിയുള്ള ദിവസങ്ങളില്‍ രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ യാത്രാ നിയന്ത്രണവും ആളുകള്‍ കൂട്ടം കൂടുന്നതും വിലക്കിയിട്ടുണ്ട്.

ഡിസംബർ 31 ന് രാത്രി 10 മണിക്കു ശേഷം പുതുവത്സര ആഘോഷം അനുവദിക്കുകയില്ല. ഹോട്ടലുകൾ, ബാറു കൾ, ക്ലബ്ബുകൾ, തിയ്യേറ്ററുകൾ തുടങ്ങിയവയിലെ സീറ്റിംഗ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും. (പബ്ലിക് റിലേഷന്‍സ്)

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വയോസേവന അവാർഡ് – 2021

December 27th, 2021

excellence-award-ePathram
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി മികച്ച രീതിയിൽ വിവിധ പദ്ധതികളും ക്ഷേമ പ്രവർത്തന ങ്ങളും നടപ്പിലാക്കി വരുന്ന സർക്കാർ – ഇതര വിഭാഗ ങ്ങൾക്കും വിവിധ കലാ – കായിക – സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർ ക്കും സംസ്ഥാന തലത്തിൽ ‘വയോ സേവന അവാർഡ്’ നൽകുന്നു. ഇതേക്കുറിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഇവിടെ വായിക്കാം.

കൃത്യമായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച അപേക്ഷാ ഫോമുകൾ 2022 ജനുവരി 10 ന് മുമ്പായി സാമൂഹ്യ നീതി ഡയറക്ട റേറ്റിലേക്ക് സമർപ്പിക്കുക. അല്ലെങ്കിൽ അതാതു ജില്ലാ സാമൂഹ്യ നീതി ഓഫീസർമാർക്ക് സമർപ്പിക്കണം. സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റിലും ഓഫീസുകളിലും ഫോമുകൾ ലഭ്യമാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്നു

December 27th, 2021

logo-government-of-kerala-ePathram
തിരുവനന്തപുരം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രമേഹ രോഗികളായ വയോ ജനങ്ങൾക്ക് സാമൂഹ്യ നീതി വകുപ്പ് മുഖേന ഗ്ലൂക്കോ മീറ്റർ നൽകുന്ന ‘വയോ മധുരം’ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

തിരുവനന്തപുരം ജില്ലക്കാരായ അപേക്ഷകർക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം 695021 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ നൽകാം. സാമൂഹ്യ നീതി വകുപ്പിന്‍റെ സൈറ്റിൽ അപേക്ഷകൾ  ലഭ്യമാണ്.

പ്രായം തെളിയിക്കുന്നതിനു ആധാർ കാർഡ് പകർപ്പ്, മുൻഗണനാ വിഭാഗത്തിൽ പ്പെടു ന്നതായി തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകൾ, പ്രമേഹ രോഗി എന്നുള്ള സർക്കാർ / NRHM ഡോക്ടറുടെ സാക്ഷ്യപത്രം (എത്ര കാലമായി പ്രമേഹത്തിന് ചികിത്സയിലാണ് എന്നും വ്യക്തമാക്കണം) എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം. വയോമധുരം പദ്ധതിയിയില്‍ ഗ്ലൂക്കോ മീറ്റർ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കൾ വീണ്ടും അപേക്ഷിക്കരുത്. 2022 ജനുവരി 10 ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0471 – 2343241 എന്ന നമ്പറിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമ്പൂർണ്ണ വാക്സിനേഷൻ 75 % പൂര്‍ത്തിയായി : ആരോഗ്യ വകുപ്പു മന്ത്രി

December 22nd, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ്ണ കൊവിഡ് വാക്സിനേഷൻ 75 ശതമാനം പൂര്‍ത്തിയായി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിന്‍ എടുക്കേണ്ട ജന സംഖ്യയുടെ 97.38 % പേർക്ക് (2,60,09,703) ആദ്യഡോസ് വാക്സിനും 75 ശതമാനം പേർക്ക് (2,00,32,229) രണ്ടാം ഡോസ് വാക്സിനും നൽകി.

ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,60,41,932 ഡോസ് വാക്സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരി യേക്കാൾ വളരെ കൂടുതലാണ്.

ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 88.33 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 58.98 ശതമാനവും ആകുമ്പോഴാണ് കേരളം ഈ നേട്ടം കൈ വരിക്കുന്നത്.

സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹ ചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. മൂക്കും വായും മൂടുന്ന വിധം ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സോപ്പ്, സാനി റ്റൈസര്‍ എന്നിവയിൽ ഏതെങ്കിലും ഉപയോ ഗിച്ച് കൈകള്‍ ഇടക്കിടെ വൃത്തിയാക്കുകയും വേണം. ഇതോടൊപ്പം പ്രധാനമാണ് വാക്സി നേഷൻ.

ഒമിക്രോൺ സാഹചര്യത്തിൽ പ്രത്യേക വാക്സിനേഷൻ യജ്ഞങ്ങൾ നടന്നു വരികയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്.പത്തനം തിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ല കളിൽ 100 ശതമാനത്തോളം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.

മലപ്പുറത്ത് 99 % പേരും തിരുവനന്തപുരത്ത് 98 % പേരും കോട്ടയം, കോഴി ക്കോട് ജില്ലകളിൽ 97 % പേരും ആദ്യ ഡോസ് വാക്സിൻ എടുത്തി ട്ടുണ്ട്. 85 % പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയ വയനാട് ജില്ലയാണ് സമ്പൂർണ്ണ വാക്സിനേഷനിൽ മുന്നിലുള്ളത്. 83 % പേർക്ക് സമ്പൂർണ്ണ വാക്സിനേഷൻ നൽകിയ പത്തനം തിട്ട ജില്ലയാണ് തൊട്ട് പുറകിൽ.

ആരോഗ്യ പ്രവർത്തരും കൊവിഡ് മുന്നണി പോരാളി കളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാ ക്രമം 91, 93 % രണ്ടാംഡോസ് വാക്സിനും എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷൻമാരേക്കാൾ കൂടുതല്‍ വാക്സിന്‍ എടുത്തത്.

സ്ത്രീകൾ 2,40,42,684 ഡോസ് വാക്സിനും പുരുഷൻമാർ 2,19,87,271 ഡോസ് വാക്സിനും എടുത്തു.

കൊവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിന്‍ എടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാന്‍ ഉള്ളവർ ഒട്ടും കാല താമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്.

ഇനിയും വാക്സിന്‍ എടുക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണം എന്നും ആരോഗ്യ വകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.

 * പബ്ലിക്ക്  റിലേഷന്‍ വകുപ്പ് (പി. എൻ. എക്സ്. 5149/2021)

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥാപനങ്ങളിൽ ടെലിഫോൺ നിർബ്ബന്ധമാക്കി
Next »Next Page » പി. ടി. തോമസ് അന്തരിച്ചു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine