പി. എസ്. സി പരീക്ഷ ഇനി മുതല്‍ രണ്ടു ഘട്ടങ്ങളില്‍

August 19th, 2020

logo-psc-kerala-public-service-commission-ePathram
തിരുവനന്തപുരം : പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷാ രീതി കളില്‍ മറ്റം വരുത്തും എന്ന് പി. എസ്. സി. ചെയര്‍ മാന്‍ അഡ്വ. എം. കെ. സക്കീര്‍. രണ്ടു ഘട്ട ങ്ങളില്‍ ആയിട്ടാണ് പരീക്ഷകള്‍ നടത്തുക. ആദ്യ ഘട്ടത്തിലെ സ്ക്രീനിംഗ് ടെസ്റ്റ് പാസ്സ് ആവുന്നവര്‍ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടും.

എറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉള്ള തസ്തിക കള്‍ക്ക് ആയിരിക്കും പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. പരീക്ഷാ രീതി മാറുന്ന തോടെ രണ്ടാം ഘട്ട പരീക്ഷക്ക് എത്തുന്നവർ കൂടുതല്‍ കഴിവുള്ളവർ ആയിരിക്കും. യോഗ്യരായവർ നിയമനത്തിന് അർഹത നേടും എന്നും പി. എസ്. സി. ചെയർമാൻ പറഞ്ഞു.

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകള്‍ ഉള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷ കള്‍ ആയിരിക്കും. സ്ക്രീനിംഗ് ടെസ്റ്റി ലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല.

തസ്തികക്ക് അനുസൃതമായ ചോദ്യങ്ങള്‍ ആയിരിക്കും മെയിന്‍ പരീക്ഷക്ക് ഉണ്ടാവുക. കൊവിഡ് വൈറസ് വ്യാപനം മൂലം നീട്ടി വെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളി ലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും.

Image Credit : P S C

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണ ക്കിറ്റ് 

August 12th, 2020

logo-government-of-kerala-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ റേഷൻ കാർഡ് ഉടമ കൾക്കും ഈ വര്‍ഷത്തെ ഓണക്കിറ്റ് നല്‍കും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 11 ഇനം പല വ്യജ്ഞനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 13 വ്യാഴാഴ്ച തുടങ്ങും.

സംസ്ഥാനത്തെ 88 ലക്ഷത്തില്‍ പരം വരുന്ന റേഷന്‍ കാര്‍ഡ് ഉടമ കള്‍ക്ക് മുന്‍ ഗണനാ ക്രമ ത്തിലാണ് ഇതു നല്‍കുക. ജൂലായ് മാസ ത്തില്‍ ഏതു കടയിൽ നിന്നാണോ റേഷൻ വാങ്ങിയത് അവിടെ നിന്നാണ് ഓണക്കിറ്റുകൾ വാങ്ങേണ്ടത്.

സാധനങ്ങളുടെ ഗുണ നില വാരവും തൂക്കവും പരിശോധിച്ച് ഉറപ്പാക്കി സംസ്ഥാനത്തെ രണ്ടായിര ത്തോളം വരുന്ന പാക്കിംഗ് കേന്ദ്ര ങ്ങളില്‍ വെച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ അടക്ക മുള്ള വരുടെ സഹായ ത്തോടെ യാണ് ഓണ ക്കിറ്റുകള്‍ തയ്യാറാക്കുന്നത് എന്നും മുഖ്യ മന്ത്രി അറിയിച്ചു.

ഏകദേശം അഞ്ഞൂറ് രൂപ യോളം വില വരുന്ന നിത്യോപയോഗ ഭക്ഷ്യവിഭവ ങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്.

(പി. എൻ. എക്‌സ്. 2740/2020) 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പോരാളി കള്‍ക്ക് കൂടുതല്‍ പ്രതിഫലം

August 6th, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തന ങ്ങളില്‍ ഏര്‍പ്പെട്ടി രിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന എന്‍. എച്ച്. എം. ജീവനക്കാരുടെ പ്രതിഫലം പരിമിതം ആയതിനാല്‍ കരാര്‍, ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്ക പ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും.  ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും ഏര്‍പ്പെടു ത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാദ്ധ്യതയായി അനുവദിക്കും.

kerala-government-increase-salary-to-health-workers-on-covid-19-ePathram

ഗ്രേഡ് ഒന്നില്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ഓഫീസര്‍, സ്പെഷ്യലിസ്റ്റ് എന്നിവരുടെ കുറഞ്ഞ വേതനം 40,000 എന്നതില്‍ നിന്നും 50,000 രൂപയാക്കി ഉയര്‍ത്തും. 20 % റിസ്ക് അലവന്‍സും അനുവദിക്കും.

സീനിയര്‍ കണ്‍സള്‍ട്ടന്‍റ്, ഡെന്‍റല്‍ സര്‍ജന്‍, ആയുഷ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങു ന്ന രണ്ടാം കാറ്റഗറിക്ക് 20 % റിസ്ക് അലവന്‍സ് അനുവദിക്കും.

മൂന്നാമത്തെ വിഭാഗത്തിലുള്ള സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമ സിസ്റ്റ്, ടെക്നീഷ്യൻ തുടങ്ങിയവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപയിൽ നിന്നും 20,000 രൂപയായി ഉയര്‍ത്തും. 25 % റിസ്ക് അലവന്‍സും അനുവദിക്കും.

ലാസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ക്ക് ദിവസ വേതനത്തിനു പുറമെ 30 % റിസ്ക് അലവന്‍സ് അനു വദിക്കും.

അധിക ജീവനക്കാര്‍ ഉണ്ടെങ്കില്‍ ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും പുതുതായി നിയമിക്ക പ്പെടുന്ന എല്ലാ ജീവന ക്കാര്‍ക്കും നല്‍കും. വിവിധ രോഗങ്ങള്‍ക്കുള്ള കൊവിഡ് ഹെല്‍ത്ത് പോളിസി പാക്കേജു കള്‍ കെ. എ. എസ്. പി. സ്കീമിന്‍റെ പരിധിയില്‍ വരാത്ത ജീവന ക്കാര്‍ക്കും നല്‍കും.

കൊവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യ മന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയില്‍

July 19th, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചാല്‍ രോഗ ലക്ഷണം ഇല്ലാത്തവരും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരുമായ വൈറസ് ബാധിതര്‍ക്ക് വീടു കളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിലവിലുള്ള രോഗികളില്‍ 60 ശതമാന ത്തിനു മുകളില്‍ ഉള്ളവര്‍ രോഗ ലക്ഷണം ഒന്നും തന്നെ കാണിക്കാത്ത വരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതി എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ഉപാധി കളോടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അപകട സാദ്ധ്യതാ വിഭാഗ ത്തില്‍ പ്പെടാത്തവരും രോഗ ലക്ഷണം ഇല്ലാത്ത വരുമായ കൊവിഡ് ബാധിതരെ താമസ സ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രം ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിക്കാം എന്ന് മറ്റു ചില രാജ്യങ്ങളിലേയും അനുഭവം കാണിക്കുന്നു. കൊവിഡ് രോഗികളുടെ എണ്ണം അമിതമായി വര്‍ദ്ധിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കേണ്ടി വന്നേക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പകര്‍ച്ച വ്യാധി നിയമ ഭേദഗതി : പുറത്തിറങ്ങുമ്പോള്‍ മുഖാവരണം നിര്‍ബ്ബന്ധം

July 5th, 2020

face-mask-to-avoid-spread-of-covid-19-ePathram

തിരുവനന്തപുരം : കൊവിഡ് വൈറസി ന്റെ സമൂഹ വ്യാപനം കേരളത്തില്‍ പ്രകടമായ തോടെ പകര്‍ച്ച വ്യാധി നിയമ ഭേദഗതി വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഇതു പ്രകാരം ഫേയ്സ് മാസ്ക് ധരിക്കാത്തവര്‍ പിഴ അടക്കേണ്ടി വരും.

മുഖാവരണം മാത്രമല്ല സാനിറ്റൈസര്‍, സാമൂഹിക അകലം (ആറടി ദൂരം) എന്നിവ ഇനി യുള്ള കാലത്ത് നിര്‍ബ്ബന്ധം. ഒരുവര്‍ഷം വരെയോ ഇതേക്കുറിച്ച് പുതിയ വിജ്ഞാപനം ഇറങ്ങുന്നതു വരെയോ ആണ് നിയന്ത്രണം.

ഈ നിയമം കര്‍ശ്ശന മായി പാലിക്കാത്തവര്‍ക്ക് പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരം 10,000 രൂപ വരെ പിഴയും 2 വർഷം വരെ തടവു ശിക്ഷയും ലഭിക്കും.

വീടിനു പുറത്തേക്ക് ഇറങ്ങിയാല്‍, അതു വാഹന യാത്ര യില്‍ ആയാലും ജോലി സ്ഥലത്ത് ആയാലും പൊതു സ്ഥല ങ്ങ ളില്‍ ആയാലും മൂക്കും വായും മൂടുന്ന തര ത്തില്‍ മുഖാ വരണം ധരിക്കണം.

ഫുട്പാത്തിലും റോഡുകളിലും മറ്റു പൊതു സ്ഥല ങ്ങളിലും തുപ്പരുത്. രേഖാമൂലം മുന്‍കൂര്‍ അനുമതി വാങ്ങാതെ ഘോഷ യാത്ര, സമ്മേളനം, ധര്‍ണ്ണ, സമരം, മറ്റു കൂടി ച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം പരിപാടി കളില്‍ പരമാവധി 10 പേർക്കു മാത്രം പങ്കെടുക്കു വാന്‍ അനുമതിയുള്ളൂ. മാത്രമല്ല ഇവര്‍ തമ്മില്‍ ആറടി അകലം പാലിക്കുകയും വേണം.

കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങ ളിലും ഒരു സമയം 25 പേരിൽ കൂടുതൽ പാടില്ല. ഇവിട ങ്ങളില്‍ പ്രവേശിക്കുന്ന വര്‍ക്ക് സാനിറ്റൈസർ കടയുടമ ലഭ്യമാക്കണം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം
Next »Next Page » സ്വപ്‍നയും സന്ദീപും റിമാന്റിൽ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine