“കള്ളന്‍ കോരയ്ക്ക്”സ്വീകരണം നല്‍കി ഡി.വൈ.എഫ്.ഐയുടെ പുതിയ പ്രതിഷേധം

March 21st, 2015

കോട്ടയം: മോഷിടിച്ച കിണ്ടിയുമായി അലങ്കരിച്ച തുറന്ന വാഹനത്തില് നാടുനീളെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറുന്ന കള്ളന്‍ കോരമാണി‍, അകമ്പടിയായി അനൌണ്‍സ്‌മെന്റും നൂറുകണക്കിനു ബൈക്കുകളും. കാഴ്ചക്കാര്‍ ആദ്യം ഒന്ന് അമ്പരന്നു പിന്നെയാണ് കാര്യം മനസ്സിലായത്. കോഴയാരോപണം നേരിടുന്ന ധനകാര്യമന്ത്രി കെ.എം.മാണിയ്ക്ക് പാലായില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുന്നതിനെ പരിഹസിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ നടത്തിയ ആക്ഷേപ റാലിയാണതെന്ന്. നൂറു മോഷണം പൂര്‍ത്തിയാക്കിയ കോരമാണി എന്ന സാങ്കല്പിക “കള്ളന്“ സ്വീകരണം നല്‍കിക്കൊണ്ടുള്ള വ്യത്യസ്ഥമായ പ്രതിഷേധ രൂപം കുറിക്ക് കൊണ്ടു. നൂറാമത്തെ മോഷണ മുതല്‍ ഒരു കിണ്ടിയുമായാണ് “പാലായുടെ സ്വന്തം കള്ളന്‍ കോര“ ചിരിച്ചും കൈകൂപ്പിയും കൈവീശിക്കാട്ടിയും കൊട്ടാരമറ്റം ബസ്റ്റാന്റ് മുതല്‍ നഗരത്തെ അഭിസംബോധന ചെയ്തു മുന്നോട്ട് നീങ്ങിയത്.

പ്രകടനം അവസാനിപ്പിച്ചപ്പോള്‍ കോരയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടേയും മറ്റും പ്രച്ഛന്ന വേഷങ്ങളും ഉണ്ടായിരുന്നു. ചുറ്റും കൂടിയ ആളുകള്‍ കോരയെ ചുമ്പനവും ലഡ്ഡുവും നല്‍കി അഭിനന്ദിക്കുകയും ചെയ്തു. കോരയുടെ യാത്രയെ മൊബൈലില്‍ പകര്‍ത്തുവാനും പ്രകടനം കഴിഞ്ഞ് കള്ളന്‍ കോരയ്ക്കൊപ്പം സെല്ഫിയെടുക്കുവാനുംവലിയ തിരക്കായിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയായിലും “കള്ളന്‍ കോര” വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

ബാര്‍ കോഴ ഉള്‍പ്പെടെ അഴിമതിയുമായി ബന്ധപ്പെട്ട് കെ.എം.മാണിയ്ക്കെതിരെ പ്രതിപക്ഷം നിയമ സഭയ്ക്ക്കത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങളാണ് നടത്തിവരുന്നത്. ഇപ്പോള്‍ അദ്ദേഹത്തിനെതിരായി സ്വന്തം പാര്‍ട്ടിയില്‍ തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാണിയുടെ രാജിയ്ക്കായി രഹസ്യമായി നീക്കങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് വക്താവ് കൂടെയായ പന്തളം സുധാകരന്‍ കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ മാണിക്ക് വിശ്രമം നല്‍കണമെന്നും ആ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എസ്.എസ്.എല്‍.സി ചോദ്യപേപ്പറിലെ ചന്ദ്രക്കലവിവാദം; വിദ്യാഭ്യാസവകുപ്പ് കൈകഴുകുന്നു

March 18th, 2015

തിരുവനന്തപുരം:എസ്.എസ്.എല്‍.സി ചോദ്യപ്പേപ്പറില്‍ ചന്ദ്രക്കലയും നക്ഷത്രവും ഉള്‍പ്പെടുത്തിയ സംഭവത്തില്‍ അച്ചടിച്ച സ്ഥാപനത്തെ പഴി ചാരി വിദ്യാഭ്യാസ വകുപ്പ് കൈകഴുകുന്നു. അരുടേയും നിര്‍ദേശപ്രകാരമല്ല ചന്ദ്രക്കലയും നക്ഷത്രവും ഉള്‍പ്പെടുത്തിയതെന്നും പ്രസ്സിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ.അബ്ദുറബ് പറഞ്ഞു. മുസ്ലിം ലീഗിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് ചന്ദ്രക്കല ഉള്‍പ്പെടുത്തിയതെന്നും വിദ്യാഭ്യാസ രംഗത്ത് ലീഗ് വല്‍ക്കരണമാണ് നടക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.ചോദ്യപേപ്പര്‍ അച്ചടിക്കുന്നത് സംസ്ഥാനത്തിനു പുറത്ത് തികച്ചും രഹസ്യ സ്വഭാവത്തിലാണെന്നും ചോദ്യപേപ്പര്‍ അവസാനിച്ചു എന്നത് സൂചിപ്പിക്കുവാനായി പ്രസ്സുകാര്‍ തന്നെയാണ് ചിഹ്നം തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ സയന്‍സ് ചോദ്യക്കടലാസിലാണ് ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവും ഉള്‍പ്പെടുത്തിയിതായി ആദ്യം കണ്ടത്. മറ്റു ചോദ്യപേപ്പറുകളിലും ഇത് ഉള്‍പ്പെടുത്തിയതായി സംശയിക്കുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

പ്രസ്സിനെതിരെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. ചോദ്യക്കടലാസിന്റെ അവസാനം എന്തെങ്കിലും ചിഹ്നം ഉപയോഗിക്കുവാനോ ഉള്‍പ്പെടുത്തുവാനോ അനുമതിയോ, നിര്‍ദേശമോ പരീക്ഷാഭവനില്‍ നിന്നോ ചോദ്യകര്‍ത്താക്കളില്‍ നിന്നോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ ടീച്ചര്‍മാര്‍ പച്ചബ്ലൌസ് ധരിച്ചെത്തണമെന്ന്വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ധരിച്ചെത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയത് നേരത്തെ വിവാദമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേരു അബ്ദുറബ് മാറ്റിയിരുന്നു. മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍മാരെ നിയോഗിക്കുന്നതുള്‍പ്പെടെ വ്യാപകമായ ലീഗ് വല്‍ക്കരണമാണ് നടക്കുന്നതെന്ന് വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാടി വിമര്‍ശനം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിയമസഭ യിലെ അക്രമം : നടപടി വേണമെന്ന് ഗവര്‍ണര്‍

March 14th, 2015

തിരുവനന്തപുരം : നിയമ സഭ യില്‍ വെള്ളിയാഴ്ച നടന്ന അക്രമ സംഭവ ങ്ങളില്‍ നടപടി വേണം എന്ന് ഗവര്‍ണര്‍ പി. സദാശിവം ആവശ്യപ്പെട്ടു.

സംഭവിക്കാന്‍ പാടില്ലാത്ത താണ് സഭ യില്‍ നടന്നത്. ഇതിനെ ഗൗരവ മായാണ് കാണുന്നത്. ഭാവി യില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാ തിരി ക്കാന്‍ ശ്രദ്ധിക്കണം എന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

നടന്ന സംഭവങ്ങളെ പ്പറ്റി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും. ആര്‍ട്ടിക്ക്ള്‍ 356 പ്രകാരം നടപടി എടുക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തക്ക ഗുരുതര മാണ് കഴിഞ്ഞ ദിവസം സഭ യില്‍ ഉണ്ടായ സംഭവ വികാസ ങ്ങള്‍ എന്നും ഗവര്‍ണര്‍ അറിയിച്ചു.

ബജറ്റ് അവതരിപ്പിച്ചത് അനുമതി നല്‍കിയതിന് ശേഷമാണ് എന്നുള്ള സ്പീക്കറുടേയും നിയമ സഭാ സെക്രട്ടറി യുടേയും വിശദീകരണം തനിക്ക് കിട്ടിയിട്ടില്ലാ എന്നും സഭ യിലെ നടപടി ക്രമങ്ങളെ ക്കുറിച്ച് സ്പീക്കറുടെ വിശദീകരണം അംഗീകരി ക്കുന്നു എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രതിപക്ഷ അംഗ ങ്ങളുടെ ബഹളത്തെ ക്കുറിച്ചുള്ള നിയമ സഭാ സെക്രട്ടറി യുടെ റിപ്പോര്‍ട്ടും സ്പീക്കറുടെ കത്തും വീഡിയോ ദൃശ്യ ങ്ങളും മാധ്യമ റിപ്പോര്‍ട്ടു കളും ഗവര്‍ണറുടെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്.

ചില അംഗങ്ങള്‍ സ്പീക്കര്‍ക്ക് എതിരെ വളരെ മോശ മായാണ് പെരുമാറിയത്. നിയമ നിര്‍മാണ സഭയുടെ പ്രധാന ഭാഗം എന്ന നില യില്‍ ഈ സംഭവ ങ്ങളില്‍ കനത്ത ആശങ്ക യുണ്ട് എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും പാസ്സാക്കി ഭരണ പ്രതിസന്ധി ഒഴിവാക്കണം. മാര്‍ച്ച് 3 നകം ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസ്സാ ക്കിയില്ല എങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും എന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on നിയമസഭ യിലെ അക്രമം : നടപടി വേണമെന്ന് ഗവര്‍ണര്‍

എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍

March 13th, 2015

n-shaktan-epathram

തിരുവനന്തപുരം : എന്‍. ശക്തന്‍ കേരള നിയമ സഭ യുടെ ഇരുപത്തി ഒന്നാമത്തെ സ്പീക്കറായി തെരഞ്ഞെടുക്ക പ്പെട്ടു.

ശക്തന് 74 വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യായ അയിഷാ പോറ്റിക്ക് 66 വോട്ടും കിട്ടി.

പ്രോടെം സ്പീക്കര്‍ ഡൊമിനിക് പ്രസന്റേഷന്റെ അദ്ധ്യക്ഷതയില്‍ നിയമസഭയില്‍ രഹസ്യ ബാലറ്റിലൂടെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്.

- pma

വായിക്കുക: ,

Comments Off on എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍

സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ സംസ്കാരം ഇന്ന് വൈകീട്ട്

March 7th, 2015

തിരുവനന്തപുരം: ഇന്നലെ രാവിലെ അന്തരിച്ച കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മൃതദേഹം ഇന്ന് വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. ബാംഗ്ലൂരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പത്തു മുതല്‍ പതിനൊന്നു മണി വരെ കെ. പി. സി. സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളിലും ആര്യനാട് സ്കൂളിലും പൊതു ദര്‍ശനത്തിനു വെക്കും. വൈകീട്ട് നാലു മണിക്ക് തിരുവനന്തപുരത്തെ വസതിയില്‍ പൊതു ദര്‍ശനത്തിനു ശേഷമായിരിക്കും വിലാപ യാത്രയായി ശാന്തി കവാടത്തിലേക്ക് കൊണ്ടു പോകുക. സ്പീക്കറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥനത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു
Next »Next Page » കതിരൂര്‍ മനോജ് വധം; സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine