പ്രമുഖ വന്ധ്യത ചികിത്സാ വിദഗ്ദന്‍ ഡോ.നരേന്ദ്രനാഥ് അന്തരിച്ചു

January 26th, 2013

തൃശ്ശൂര്‍: പ്രമുഖ വന്ധ്യത ചികിത്സാ വിദഗ്ദന്‍ ഡോ.നരേന്ദ്രനാഥ് (49) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തൃശ്ശൂരിലെ വെസ്റ്റ്ഫോര്‍ട് ആശുപത്രിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ആന്റ് ലാപ്രോസൊപ്പ്പിക് വിഭാഗം മേധാവിയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു അദ്ദേഹം. ഇന്നലെ ഒരു സിസേറിയന്‍ ഓപ്പറേഷന്‍ ചെയ്തു പൂര്‍ത്തിയാക്കിയതിനു ശേഷം തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുധവും സിങ്കപ്പൂര്‍ നാഷ്ണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ലാപ്രോസ്കോപ്പിക് സര്‍ജറിയിലും ജര്‍മ്മന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗൈനക്കൊളജിക്കല്‍ എന്‍ഡോസ്കോപ്പിയിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. കേരള ഗൈനക്കോളജിക്കല്‍ എന്‍ഡോസ്കോപ്പിസ്റ്റ് അസോസിയേഷന്റെ സെക്രട്ടറിയാണ്.

പൂത്തോള്‍ കാല്‍‌വരി റോഡില്‍ പരേതനായ മച്ചിങ്ങല്‍ ഗോപാലകൃഷ്ണന്റേയും ജാനകിയുടേയും മകനാണ് ഡോ.നരേന്ദ്രന്‍.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഓഫ്താല്‍‌മോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സ്മിതയാണ് ഭാര്യ. മകന്‍ അശോക് പൂച്ചട്ടി ഭാരതീയ വിദ്യാഭവന്‍ വിദ്യാര്‍ഥിയാണ്. സംസ്കാരം ശനിയാഴ്ച ഒരുമണിക്ക് പാറമേക്കാവ് ശാന്തിഘട്ട് സ്മശാനത്തില്‍ നടക്കും.

കുട്ടികളില്ലാതിരുന്ന നിരവധി ദമ്പതിമാര്‍ക്ക് ഡോ.നരേന്ദ്രന്റെ ചികിത്സയിലൂടെ സന്താനഭാഗ്യം ലഭിച്ചിട്ടുണ്ട്.സൌമ്യമായ പെരുമാറ്റവും പ്രൊഫഷണല്‍ രംഗത്തെ മികവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്ഥനാക്കി. പ്രൊഫഷനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത അവസാനശ്വാസം വരെയും നിലനിര്‍ത്തി. ഒരു രോഗിയുടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി അവസാനത്തെ സ്റ്റിച്ചും ഇട്ടതിനു ശേഷമാണ് അദ്ദേഹം വിടപറഞ്ഞത്. ഡോ.നരേന്ദ്രന്റെ മരണവാര്‍ത്തയറിഞ്ഞ് നൂറുകണക്കിനു പേരാണ് ആശുപത്രിയിലും അദ്ദേഹത്തിന്റെ വീട്ടിലും തടിച്ചു കൂടിയത്. രാത്രി വൈകിയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ തിരക്കായിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയിലൂടെ ലഭിച്ച കുഞ്ഞുങ്ങളുമായിട്ടാണ് മാതാപിതാക്കള്‍ എത്തിയത്. ജീവനറ്റ അദ്ദേഹത്തിന്റെ ശരീരത്തിനരികെ നിന്ന് അവരില്‍ പലരും വിതുമ്പിക്കരയുന്നുണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മുന്‍ മിസ്റ്റര്‍ ഇന്ത്യ റെക്സ് വര്‍ഗീസ് ആത്മഹത്യ ചെയ്തു

January 22nd, 2013

rex-varghese-epathram

തൃശ്ശൂര്‍: മുന്‍ മിസ്റ്റര്‍ ഇന്ത്യ റെക്സ് വര്‍ഗ്ഗീസിനെ (35) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊരട്ടിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊരട്ടി മാമ്പ്ര പറവൂക്കാരന്‍ പി. എ. വര്‍ഗ്ഗീസിന്റെ മകനായ റെക്സ് ബോഡി ബില്‍ഡിങ്ങ് രംഗത്ത് സജീവമായിരുന്നു. 90 കിലോ വിഭാഗത്തില്‍ 2007-ല്‍ മിസ്റ്റര്‍ ഇന്ത്യ ചാമ്പ്യന്‍ പട്ടം നേടിയിട്ടുണ്ട്. 2001-ല്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ജൂനിയര്‍ പട്ടം നേടി. കൂടാതെ മിസ്റ്റര്‍ കേരള, മസില്‍മാന്‍ ഓഫ് കേരള, മിസ്റ്റര്‍ കേരള ഒളിംപിയ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ റെക്സിനെ തേടിയെത്തിയിട്ടുണ്ട്. റെയില്‍‌വെ ഉദ്യോഗസ്ഥന്‍ ആയിരുന്നു. പതിനാറാം വയസ്സില്‍ സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ മിസ്റ്റര്‍ തൃശ്ശൂര്‍ പട്ടം നേടി ക്കൊണ്ടായിരുന്നു അരങ്ങേറ്റം. ദരിദ്ര കുടുംബ പശ്ചാത്തലത്തില്‍ നിന്നും വന്ന റെക്സ് ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ബോഡി ബില്‍ഡിങ്ങ് രംഗത്ത് വളര്‍ന്ന് വന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്ലോഗ്‌ ലോകത്തെ പുണ്യവാളന്‍ വിട പറഞ്ഞു

January 14th, 2013

punyavalan-blog-epathram

തിരുവനന്തപുരം : മലയാള സോഷ്യല്‍ നെറ്റ് വര്‍ക്ക് സംരംഭങ്ങളിലെ പ്രമുഖ കൂട്ടായ്മയായ മനസ്സിന്റെ അഡ്മിനും പ്രശസ്ത ബ്ലോഗ്ഗറും സാഹിത്യ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച യുവ എഴുത്തുകാരനും ആയിരുന്ന ‘പുണ്യവാളന്‍’ (ഷിനു ജി. എസ്. – 28) ഹൃദയ സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് നിര്യാതനായി.

ബുധനാഴ്ച്ച (09.01.2013) രാത്രി യായിരുന്നു മരണം. വ്യാഴാഴ്ച്ച സ്വവസതിയായ പേരൂര്‍ക്കടയില്‍ ശവസംസ്കാരം നടന്നു. സാഹിത്യ ലോകത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇതേ തുടര്‍ന്ന്, വെള്ളിയാഴ്ച്ച (11.01.2013) ഷാര്‍ജയില്‍ നടക്കാനിരുന്ന മനസ്സ് യു. എ. ഇ. മീറ്റ്‌ തല്‍ക്കാലത്തേക്ക് മാറ്റി വച്ചു.

മനസ്സിന് പുറമേ ‘കേള്‍ക്കാത്ത ശബ്ദം’, ‘ഞാന്‍ പുണ്യവാളന്‍’ എന്നീ വ്യക്തിഗത ബ്ലോഗുകളുടെ ഉടമസ്ഥനും ആയിരുന്നു പുണ്യവാളന്‍.

ജോയ് ഗുരുവായൂര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂരില്‍ കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

January 4th, 2013

ഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ആശാന്‍ റോഡിനു സമീപം നാഷ്ണല്‍ ഹൈവേ 17ല്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരു കുടുമ്പത്തിലെ മൂന്ന് പേര്‍ മരിച്ചു. എറണാകുളം തിരുവാങ്കുളം മാമല വേണു ഭവനില്‍ വേണു (61) ഭാര്യ രാധ (55) മകന്‍ ഷിനു (27) എന്നിവരാണ് മരിച്ചത്. ഗുരുവായൂരില്‍ ദര്‍ശനത്തിനു പോകുകയായിരുന്നു വേണുവും കുടുമ്പവും. രാവിലെ ഏഴുമണിയോടെ നടന്ന അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവം നടന്ന ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചെങ്കിലും മൂന്നു പേരും മരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹരിഹര വര്‍മ്മയുടെ കൊലപാതകത്തില്‍ ദുരൂഹത ഏറുന്നു

December 26th, 2012

treasure-epathram

തിരുവനന്തപുരം: രത്ന വ്യാപാരത്തിനിടെ കൊല്ലപ്പെട്ട ഹരിഹര വര്‍മ്മയുടെ മരണത്തെ ചൊല്ലിയും അദ്ദേഹത്തിന്റെ രാജ കുടുംബാംഗത്വത്തെ ചൊല്ലിയുമുള്ള ദുരൂഹതകള്‍ ഏറുന്നു. കൊലപാതകികള്‍ സഞ്ചരിച്ച വാഹനം, ബോധം കെടുത്തുവാന്‍ ഉപയോഗിച്ച ക്ലോറഫോമും പഞ്ഞിയും ഉള്‍പ്പെടെ ഉള്ള പല തെളിവുകളും പോലീസ് കണ്ടെത്തി കഴിഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട വര്‍മ്മയുടെ ഭൂതകാലം ദുരൂഹമായി മാറിയിരിക്കുന്നു. അദ്ദേഹം മാവേലിക്കര രാജ്യ കുടുംബാംഗമല്ലെന്ന് ക്ഷത്രിയ ക്ഷേമ സഭ അറിയിച്ചു. കൂടാതെ മാവേലിക്കര രാജ്യ കുടുംബത്തിലെ മറ്റൊരു മുതിര്‍ന്ന അംഗവും അദ്ദേഹത്തിനു രാജ കുടുംബവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഹരിഹര വര്‍മ്മ രാജ കുടുംബാഗമാണെന്നും ആ പേരിലാണ് 2001-ല്‍ മകളെ വിവാഹം കഴിച്ചതെന്നും വര്‍മ്മയുടെ ഭാര്യാ പിതാവ് പറയുന്നു. ഹരിഹര വര്‍മ്മ രത്ന വ്യാപാരിയാണെന്നും അദ്ദേഹത്തിന്റെ പിതാവ് ഭാസ്കര വര്‍മ്മ മാവേലിക്കര രാജ കുടുംബാഗമാണെന്നും ഭാര്യാ സഹോദരന്‍ രജഗോപാലും മാധ്യമങ്ങളോട് പറഞ്ഞു. വര്‍മ്മയ്ക്ക് രാജ കുടുംബവുമായി നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിഹര വര്‍മ്മയുടെ മരണത്തെ സംബന്ധിച്ചും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രത്നങ്ങളെ കുറിച്ചും വിശദമായ സി. ബി. ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ പന്ത്രണ്ടു മണിയോടെ ആണ് പുതൂര്‍ക്കോണം കേരളാ നഗറിലെ വീട്ടില്‍ വച്ച് വര്‍മ്മ കൊല്ലപ്പെട്ട വിവരം പുറം ലോകം അറിയുന്നത്. വര്‍മ്മയ്ക്കൊപ്പം ആക്രമണത്തിനിരയായ ഹരിദാസ് എന്ന വ്യക്തിയാണ് ഇക്കാര്യം അയല്‍ക്കാരെയും ബന്ധുക്കളേയും അറിയിച്ചത്. വര്‍മ്മയുടെ കൈവശം ഉണ്ടായിരുന്ന രത്നങ്ങള്‍ വാങ്ങുവാന്‍ എത്തിയവര്‍ ക്ലോറഫോം മണപ്പിച്ച് ബോധം കെടുത്തി രത്നങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടി മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

19 of 371018192030»|

« Previous Page« Previous « ഡെല്‍ഹിയില്‍ നിന്നും വന്ന അഞ്ച് എന്‍.സി.സി കേഡറ്റുമാര്‍ പെരിയാറില്‍ മുങ്ങി മരിച്ചു
Next »Next Page » വി. എസിന്റെ വിശ്വസ്തരെ പുറത്താക്കി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine