ബി.ജെ.പി നേതാവിന്റെ കൊലപാതകം; നാലു സ്ത്രീകള്‍ അറസ്റ്റില്‍

February 14th, 2015

ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസില്‍ നാലു സ്ത്രീകള്‍ അറസ്റ്റിലായി. സ്മിത, രജനി, ഗിരിജ, ഗിരിജയുടെ മകള്‍ ഗ്രീഷ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വേണുഗോപാല്‍ കഴിഞ്ഞ മാസം 29 ന് ആണ് കൊലചെയ്യപ്പെട്ടത്. കൊട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ്കൊ ലപാതകത്തിനു പിന്നില്‍ എന്നായിരുന്നു പ്രാഥമിക നിഗമനം.

അന്വേഷണം പുരോഗമിച്ചതോടെയാണ് കൊലയ്ക്ക് പിന്നില്‍ പെണ്‍പകയുണ്ടെന്ന് തിരിച്ചറിഞ്ഞത്. അറസ്റ്റിലായ സ്മിതയുടെ ഭര്‍ത്താവ് ചന്ദ്രലാലിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു പുതുവേലിച്ചിറ ഐ.ടി.സി. കോളണിയിലെ വേണുഗോപാല്‍. ഭര്‍ത്താവിനെ കൊന്നവരോട് പ്രതികാരം ചെയ്യുംമെന്ന് ശവസംസ്കാര ചടങ്ങില്‍ സ്മിത പറഞ്ഞിരുന്നു. തുടര്‍ന്ന് സ്മിതയും ചന്ദ്രലാലിന്റെ സഹോദരിമാരായ രജനി, ഗിരിജ, ഗിരിജയുടെ മകള്‍ ഗ്രീഷ്മ എന്നിവര്‍ ചേര്‍ന്ന് കൊലപാതകത്തിനു ഗൂഢാലോചന നടത്തി. തുടര്‍ന്ന് കൊല്ലപ്പെട്ട ചന്ദ്രലാലിന്റെ ഉറ്റ സുഹൃത്ത് വഴി കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി. മൊബൈല്‍ ഫോണിന്റെ വിശദാശങ്ങള്‍ പരിശോധിച്ച് പിടിക്കപ്പെടാതിരിക്കുവാന്‍ വ്യാജ പേരില്‍ സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു ഇവരുടെ നീക്കങ്ങള്‍.

വേണുഗോപാലിന്റെ വീടിനടുത്ത് താമസിച്ചിരുന്ന രജനി,ഗിരിജ എന്നിവര്‍ കൊട്ടേഷന്‍ സംഘത്തിനു വിവരങ്ങള്‍ നല്‍കി. അതനുസരിച്ച് പുലര്‍ച്ചെ വീട്ടു മുറ്റത്ത് നില്‍ക്കുകയായിരുന്ന വേണുഗോപാലിനെ ബൈക്കില്‍ എത്തിയ കൊട്ടേഷന്‍ സംഘം അതിക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ കഴുത്ത് ഏറെക്കുറെ അറ്റ നിലയില്‍ ആയിരുന്നു. കൊലപാതകത്തില്‍ നാലംഗ വനിതാ സംഘത്തിനു സഹായം ചെയ്തവരില്‍ രണ്ടു പേരൊഴികെ മറ്റുള്ളവര്‍ പോലീസ് പിടിയിലായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാര്‍ത്തകള്‍ വ്യാജം ഞാന്‍ ഒളിവിലല്ല : മനോജ് നിരക്ഷരന്‍

January 14th, 2015

കൊച്ചി: കൊച്ചിമേയര്‍ ടോണി ചമ്മിണിയെ കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ ലൈക്കും കമന്റും അടിച്ചു എന്നതിന്റെ പേരില്‍ കേസെടുത്തത് വിവാദമാകുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്കെതിരെയും നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നിരക്ഷരന്‍ എന്ന പ്രൊഫൈലിന്റെ ഉടമയെ പോലീസ് തിരയുന്നു എന്ന്‍ ഒരു പ്രമുഖ പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് മനോജ് പറയുന്നു. അദ്ദേഹം പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 16 ന് പോയി സ്റ്റേറ്റ്മെന്റ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചാല്‍ പോകുവാന്‍ മടികാണിക്കുന്ന ആളല്ല എന്ന് ഇതില്‍ നിന്നും വ്യക്തം.

കൊച്ചിയില്‍ സ്ഥിരതാമസക്കാരനാനാണ് മനോജ്. ഗ്രീന്‍ വെയിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ മനോജ് അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടെയാണ്. പൊതു സമൂഹവുമായി ഫേസ്ബുക്ക് വഴിയും നേരിട്ടും നിരന്തരം സംവദിക്കുന്ന വ്യക്തി ഒളിവിലാണെന്ന ധ്വനിയുള്ള പത്രവാര്‍ത്തകള്‍ക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.

മാലിന്യ സംസ്കരണ രീതികള്‍ പഠിക്കുന്നതിനായും മറ്റും മൂന്ന് വര്‍ഷത്തിനിടെ 12 തവണ മേയര്‍ ടോണി ചമ്മിണി വിദേശ യാത്ര നടത്തിയതായ വാര്‍ത്ത വന്നിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും സഞ്ചാര സാഹിത്യകാരനുമായ മനോജ് രവീന്ദ്രന്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഒരു കുറിപ്പിട്ടിരുന്നു.

‘മാലിന്യസംസ്ക്കരണം പഠിക്കാന്‍ 12 പ്രാവശ്യം വിദേശത്ത് പോകേണ്ട കാര്യമൊന്നുമില്ല മേയറേ. തൊട്ടപ്പുറത്തെ ജില്ലയിലെ (കൊടുങ്ങല്ലൂരിലെ ചപ്പാറ) മാലിന്യസംസ്ക്കരണ പ്ലാന്റ് ഒന്ന് പോയി കണ്ടാല്‍ മതി. അതിനാവശ്യമായേക്കാവുന്ന ചിലവ് കണക്ക് ഇപ്രകാരം.
കാറിന്റെ ഇന്ധനച്ചിലവ് :- പരമാവധി 1000 രൂപ
പോക്കുവരവ് സമയം :- ട്രാഫിക് ബ്ലോക്ക് അടക്കം 4 മണിക്കൂര്‍.
പഠനസമയം :- മേയറുടെ തലച്ചോറിന്റെ കപ്പാസിറ്റിക്കനുസരിച്ച്.
12 പ്രാവശ്യം പോയി വരാന്‍ ചിലവ് :- 12000 രൂപ.
കുടുംബത്തോടൊപ്പം പോയാലും ചിലവില്‍ വ്യത്യാസമൊന്നും ഇല്ല.‘
ഇതായിരുന്നു വാര്‍ത്തയുടെ സ്ക്രീണ്‍ ഷോട്ടിനൊപ്പം മനോജ് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ്. ഈ വാര്‍ത്തയും പോസ്റ്റും തീര്‍ച്ചയായും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് യാത്ര നടത്തുകയും അതേ സമയം പ്രായോഗികമായി കാര്യമായ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അധികാര കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരിക്കാം. കൊച്ചിയില്‍ ഇപ്പോളും രൂക്ഷമായ മാലിന്യ പ്രശ്നം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന വസ്തുത നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം.

‘ടോണി ചമ്മിണിയുമായി എനിക്ക് ഇതിനു മുമ്പോ ഇപ്പോഴോ വ്യക്തിപരമായോ പാര്‍ട്ടിപരമായോ വൈരാഗ്യമില്ല. മറ്റേതൊരു
ഭരണാധികാരിയായിരുന്നെങ്കിലും ഞാന്‍ ഇതപോലെത്തന്നെയായിരിക്കും പ്രതികരിക്കുക. വ്യക്തിഹത്യാപരമായി ഞാനൊന്നും പറഞ്ഞിട്ടുമില്ല. പോലീസ് വിളിച്ചതു പ്രകാരം സി.ഐ ഓഫീസില്‍ ചെന്ന് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പിന്നീട് ഒരു മാസത്തിനു ശേഷം ഞാന്‍ കേള്‍ക്കുന്നത് പോലീസ് എന്നെ തിരയുന്നു എന്ന വാര്‍ത്തയാണ്.’ മനോജ് പറയുന്നു.

വസ്തുതകളുടെ പിന്‍ബലത്തോടെ നവ മാധ്യമങ്ങള്‍ ഭരണാധികാരികളുടെ തെറ്റായ രീതികളെ തുറന്നു കാട്ടുന്നതില്‍ ഉള്ള അമര്‍ഷമാകാം ഒരു പക്ഷെ ഐടി ആക്ട് പ്രകാരം കേസെടുക്കുവാന്‍ പ്രേരിപ്പിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാലക്കാട്ടും വയനാട്ടിലും ആക്രമണം നടത്തിയത് മാവോവാദികള്‍?

December 22nd, 2014

പാലക്കാട്/മാനന്തവാടി: സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോവാദികള്‍ എന്ന് സംശയിക്കുന്ന സംഘങ്ങളുടെ ആക്രമണം. സൈലന്റ്
വാലിയിലെ റേഞ്ച് ഓഫീസിനു നേരെ പുലര്‍ച്ചെ ഒന്നരയോടെ ആണ് ആക്രമണ ഉണ്ടായത്. സംഭവ സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. പാലക്കാട്
നഗരത്തിലെ ചന്ദ്രനഗറിലെ കെ.എഫ്.എസി റസ്റ്റോറന്റിനു നേരെയും ആക്രമണം നടന്നു. തുണികൊണ്ട് മുഖം മൂടിയ ചിലര്‍ ആണ് ആക്രമണം നടത്തിയത്.
സംബവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

സൈലന്റ് വാലിയിലെ റേഞ്ച് ഓഫീസിനു മുമ്പിലുണ്ടയിരുന്ന ജീപ്പ് അക്രമികള്‍ കത്തിച്ചു. ഓഫീസിലുണ്ടായിരുന്ന നാലു കമ്പ്യൂട്ടറുകള്‍ തകര്‍ക്കുകയും
ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുദ്രാവാക്യം മുഴക്കിയ സംഘം സായുധ വിപ്ലവത്തിനു ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
ബഹളം കേട്ട് സമീപത്തെ കോര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉണര്‍ന്നെങ്കിലും സംഘത്തിന്റെ കൈവശം ആയുധങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന്
പിന്മാറി. പത്തിലധികം പേര്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. പാലക്കാട്ടെ വിവിധ വനമേഘലകളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു. തണ്ടര്‍ ബോള്‍ട്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വെള്ളമുണ്ട കുഞ്ഞോത്തെ ഫോറസ്റ്റ് ഔട്ട്പോസ്റ്റിനു നേരെ ഉണ്ടായ ആക്രമണത്തില്‍ ഓഫീസിലെ ജനാല ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഫീസിലെ ചില
ഫര്‍ണ്ണീച്ചറുകള്‍ക്ക് തീയ്യിട്ടിട്ടുണ്ട്. വെള്ളത്തിന്റേയും മണ്ണിന്റേയും കാടിന്റേയും അവകാശാം സ്ഥാപിക്കുക സി.പി.ഐ (മാവോയിസ്റ്റ്) എന്നെഴുതിയ പോസ്റ്ററുകള്‍
ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.

ആക്രമണം നടത്തിയത് മാവോയിസ്റ്റുകള്‍ ആണെന്ന് ഇന്റലിജെന്‍സ് വൃത്തങ്ങള്‍ സ്ഥിതീകരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ പാലക്കാട്ടെയും വയനാട്ടിലേയും ആക്രമണങ്ങള്‍ നടത്തിയത് മാവോയിസ്റ്റുകള്‍ അല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജനശ്രദ്ധ കിട്ടുവാനായി മാവോയിസ്റ്റുകളുടെ പേരില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന ആക്രമണങ്ങളാണ്. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണുവരുമെന്നും സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ ചെറുക്കുന്നതിന് സര്‍ക്കാരിനൊപ്പം ജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു

December 4th, 2014

justice-vr-krishnaiyer-epathram

കൊച്ചി: മുന്‍ സുപ്രീം കോടതി ജസ്റ്റിസും മുന്‍ മന്ത്രിയുമായ പത്മഭൂഷണ്‍ വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് നവംബര്‍ 24 ന് ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം മോശമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വൈകുന്നേരം ആറുമണിയോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് എറണാകുളത്തെ വ്തിയായ സദ്‌ഗമയിലേക്ക് കൊണ്ടു പോകും.ഭാര്യ പരേതയായ ശാരദാംബാള്‍. രമേശ്, പരമേശ് എന്നിവര്‍ മക്കളാണ്.

നിയമഞ്ജന്‍, മന്ത്രി, സാമൂഹ്യ-മനുഷ്യാവകാശപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ കൃഷ്ണയ്യരുടെ അഭിപ്രായങ്ങളും നിലപാടുകളും എന്നും വേറിട്ടു നിന്നിരുന്നു. സാദാരണക്കാര്‍ക്ക് നീതിലഭിക്കണമെന്ന കൃഷ്ണയ്യരുടെ നിലപാട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പല പുതിയ മാറ്റങ്ങള്‍ക്കും വഴിയൊരുക്കി. നിര്‍ണ്ണായകമായ പല വിധികളും അദ്ദേഹം ജഡ്ജിയായിരിക്കെ പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ 15 നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.

1915 നവംബര്‍ 15 നു പാലക്കാട് വൈദ്യനാഥപുര വി.വി.രാമയ്യരുടേയും നാരായണി അമ്മാളുടേയും മകനായാണ് കൃഷ്ണയ്യര്‍ ജനിച്ചത്. അഭിഭാഷകനായ പിതാവിന്റെ പാത പിന്തുടര്‍ന്ന കൃഷ്ണയ്യര്‍ നിയമത്തിന്റെ ലോകത്തെത്തി. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1930 കളില്‍ മലബാര്‍ കുടക് കോടതി കളില്‍ അഭിഭാഷകനായി. 1948-ല്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. 1968-ല്‍ ഹൈക്കോടതി ജഡ്ജിയായി. 1970-ല്‍ ലോ കമ്മീഷന്‍ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതിയില്‍ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. സാധാരണക്കാരുടേയും, സ്ത്രീകളുടേയും, തൊഴിലാളികളുടേയും അവകാശ സംരക്ഷണത്തിനായി കീഴ്‌വഴക്കങ്ങളെ മാറ്റിമറിച്ച പല വിധിന്യായങ്ങളും അദ്ദേഹത്തില്‍ നിന്നും ഉണ്ടായി. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസില്‍ കൃഷ്ണയ്യര്‍ നടത്തിയ വിധി പ്രസ്താവം ചരിത്രത്തിന്റെ ഭാഗമായി. തീഹാര്‍ ജയിലിലെ തടവുകാരന്‍ അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ക്ക് ഉത്തരവിട്ട സുനില്‍ ബാത്ര കേസ് തടവുകാരുടെ മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലോക ശ്രദ്ധ പിടിച്ചുപറ്റി.

1952-ല്‍ മദ്രാസ് നിയമസഭയിലും 1957-ല്‍ കേരളത്തിലെ നിയംസഭയിലും വി.ആര്‍.കൃഷ്ണയ്യര്‍ അംഗമായി. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 65-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതോടെ സജീവ രാഷ്ടീയം ഉപേക്ഷിച്ചു.

‘വാണ്ടറിങ്ങ് ഇന്‍ മെനി വേള്‍ഡ്സ്‘ ആണ് ആത്മകഥ. ‘ലൈഫ് ആഫ്റ്റര്‍ ഡെത്ത്’ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങളും നൂറുകണക്കിനു ലേഖനങ്ങളും കൃഷ്ണയ്യര്‍ എഴുതിയിട്ടുണ്ട്. 1999-ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്, സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, ശ്രീ ജഹാംഗീര്‍ ഗാന്ധി മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തെടിയെത്തിയിട്ടുണ്ട്.1995-ല്‍ ലിവിംഗ് ലജന്‍ഡ് ഓഫ് ലാ എന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ ബാര്‍ കൌണ്‍സില്‍ അദ്ദേഹത്തെ ആദരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , , , , , ,

1 അഭിപ്രായം »

ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നേഴ്സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

November 13th, 2014

നാദാപുരം: പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നാലര വയസ്സുകാരിയായ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ അതേ സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചതായി പരാതി.സംഭവം പ്രതിഷേധിച്ചും കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും രക്ഷിതാക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം സ്കൂള്‍ ഉപരോധിച്ചു. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. ഇതിനിടയില്‍ സംഭവം ഒത്തു തീര്‍ക്കുവാനുള്ള ശ്രമങ്ങള്‍ നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഒക്ടോബര്‍ 30 നാണ് സംഭവം നടന്നതാ‍യി പറയുന്നത്. സ്കൂളിലെ ടോയ്‌ലറ്റിനോട് ചേര്‍ന്നുള്ള ഹോസ്റ്റല്‍ മുറിയിലേക്ക് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ എത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പീഡനം നടന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ഇവര്‍ പിന്നീട് വളയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പീഡനത്തിനിരയായ കുട്ടി ഇപ്പോളും ചികിത്സയിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അതികായന്‍ അരങ്ങൊഴിഞ്ഞു
Next »Next Page » സൌത്ത് ലൈവ് ന്യൂസ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine