അബ്‌ദുള്‍ നാസര്‍ മ‌അദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി

February 25th, 2012
madani-epathram
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിസ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി. ഡി. പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അദനി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. ബാംഗ്ലൂര്‍ ഒന്നാം ചീഫ് മെട്രോപോളിറ്റന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.ചട്ടങ്ങള്‍ പാലിക്കാതെയാണ് കേസെടുത്തിരിക്കുന്നതെന്നും സാക്ഷിമൊഴികള്‍ മാത്രമാണ് ഇതിനായി അടിസ്ഥാനമാക്കിയിട്ടുള്ളതെന്നും മ‌അദനിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല.   കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും അറസ്റ്റിലായ മദനി കര്‍ണ്ണാടകത്തിലെ ജയിലിലാണ്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നോക്കുകൂലിക്കേസില്‍ റിമാന്റ്; തൊഴില്‍ വകുപ്പിന്റെ അറിവോടെ അല്ലെന്ന് മന്ത്രി

February 25th, 2012

shibu-baby-john-epathram

കൊല്ലം: നോക്കുകൂലി വാങ്ങിയതിനു തൊഴിലാളികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ തൊഴില്‍ വകുപ്പിനു പങ്കില്ലെന്ന്  സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര കയര്‍ മേളയില്‍ പ്രദര്‍ശനത്തിനായി സ്റ്റാള്‍ ഒരുക്കാനെത്തിയവരില്‍ നിന്നും ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ നാലു തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.  ആലപ്പുഴ സ്വദേശികളായ ഇല്ലിക്കല്‍ പുരയിടത്തില്‍ കബീര്‍, പാണാവള്ളി പുരയിടത്തില്‍ ഹാരിസ്, മുട്ടത്തിപ്പറമ്പില്‍ ശിവദാസ്, തൈക്കാവ് പുരയില്‍ വേണു എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
നോക്കുകൂലി വാങ്ങിയതിനു തൊഴിലാളികള്‍ക്കെതിരെ നിരവധി പരാതികള്‍ സംസ്ഥാനത്തുടനീളം ഉയരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം കേസില്‍ പ്രതികള്‍ റിമാന്റിലാകുന്നത്. പരസ്യമായി നോക്കുകൂലിയെ തള്ളിപ്പറയുമെങ്കിലും വിവിധ ട്രേഡ്‌ യൂണിയനില്‍ പെട്ട തൊഴിലാളികള്‍ പൊതു ജനത്തെ കൊള്ളയടിക്കുന്നത് പരസ്യമായ രഹസ്യമാണ്. തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തതും പിന്നീട് കോടതി റിമാന്റ് ചെയ്തതതും സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.  നോക്കുകൂലി വാങ്ങിയതിന്റെ പേരില്‍ പോലീസും കോടതിയും ഇടപെടുന്നത് ന്യായമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വ്യാഖ്യാനം. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന നോക്കുകൂലിയെന്ന പകല്‍ കൊള്ളയ്ക്കെതിരെ ഉണ്ടായ ഈ നടപടിയില്‍ പൊതുജനം സന്തോഷത്തിലാണ്.  ഏതു വിധത്തിലും നോക്കുകൂലി നിര്‍ത്തണമെന്ന് വര്‍ഷങ്ങളായി  ആവശ്യം ഉയരുന്നുണ്ടെങ്കിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുള്ള തൊഴിലാളി യൂണിയനുകളുടെ സംഘടിത ശക്തിക്കു മുമ്പില്‍ പലപ്പോഴും  പൊതുജനം നിസ്സഹായരാകുകയാണ്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കയറ്റിറക്ക് മേഘലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നോക്കുകൂലി ചൂഷണം നടക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലാലൂര്‍; നിരാഹാരം കിടന്ന വേണുവിനെ അശുപത്രിയിലേക്ക് മാറ്റി

February 22nd, 2012
laloor-epathram
തൃശ്ശൂര്‍:ലാലൂര്‍ മാലിന്യ പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന കെ. വേണുവിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂടിയതായി പരിശോധനയില്‍ കണ്ടിരുന്നു. ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് കെ. വേണു പറഞ്ഞു. ലാലൂര്‍  മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനിച്ചിരുന്ന ലാമ്പ്‌സ് പദ്ധതി നടപ്പിലാക്കുന്നതില്‍  കാലതാമസം വരുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഫെബ്രുവരി 14 നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ കെ. വേണു ലാലൂര്‍ മലിനീകരണ വിരുദ്ധ സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരാഹാര സമരം ആരംഭിച്ചത്.   കക്ഷി രാഷ്ടീയമന്യേ ലാലൂരിലെ ജനങ്ങള്‍  ഒന്നടങ്കമാണ് മലിനീകരണ പ്രശ്നത്തില്‍ പ്രതിഷേധവുമായി രംഗത്തുള്ളത്. ഇവര്‍ക്ക് പിന്തുണയുമായി പല പരിസ്തിതി പ്രവര്‍ത്തകരും ഇതിനോടകം രംഗത്തു വന്നിട്ടുണ്ട്.  വികേന്ദ്രീകൃത മാലിന്യ നിക്ഷേപവും സംസ്കരണവുമാണ് സമര സമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നോട്ട് വെക്കുന്ന ആവശ്യം. കെ. വേണു നിരാഹാര സമരം ആരംഭിച്ചതോടെ സമരത്തിനു പുതിയ മാനം കൈവന്നിട്ടുണ്ട്. ഇത്  മുതലെടുക്കുവാന്‍ സി. പി. എം ഉള്‍പ്പെടെ ചില  കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.  എന്നാല്‍ സമര സമിതിയെ ഒഴിവാക്കിക്കൊണ്ട് സ്വന്തം നിലക്ക് സമരവുമായി മുന്നോട്ടു പോകുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെ സംബന്ധിച്ച് ജനങ്ങളീല്‍ സംശയം ജനിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാചകന്റെ മുടിക്കല്ല വാക്കുകള്‍ക്കാണ് പ്രാധാന്യം: പിണറായി വിജയന്‍

February 21st, 2012
pinarayi-vijayan-epathram
കൊച്ചി: പ്രവാചകന്റെ മുടിക്കല്ല, വാക്കുകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന്  സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുറിച്ചു കളഞ്ഞ നഖവും മുടിയും മാലിന്യമാണെന്നും പറഞ്ഞ പിണറായി മത കാര്യങ്ങളില്‍ ഇടപെട്ടില്ലെന്നും വര്‍ഗ്ഗീയത ആരോപിച്ചാല്‍ മുട്ടുവിറക്കുന്നവരുടെ പാര്‍ട്ടിയല്ല സി. പി. എം എന്നും വ്യക്തമാക്കി. തിരുകേശത്തെ കുറിച്ച് അഭിപ്രായം പറയുവാന്‍ പിണറായി വിജയനോ അന്യമതസ്ഥര്‍ക്കോ അധികാരമില്ലെന്ന്  കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

നേഴ്സുമാര്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കുവാന്‍ ഉത്തരവിട്ടു

February 21st, 2012
nurses-strike-epathram
കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളം ബാങ്കു വഴി നല്‍കണമെന്ന് തൊഴില്‍ വകുപ്പ് ഉത്തരവിട്ടു. ചെക്കായിട്ടായിരിക്കും ശമ്പളം നല്‍കുക. മിനിമം വേതനം നല്‍കുന്നുണ്ടെന്നും രേഖകളില്‍ കൂടുതല്‍ തുക കാണിച്ച് കുറഞ്ഞ വേതനം നല്‍കുന്ന പ്രവണത ഇല്ലാതാക്കുന്നതിനുമാണ് ഈ നടപടി. ഇതിലൂടെ നേഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും തൊഴില്‍ വകുപ്പ് കരുതുന്നു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടും ചൂഷണം അവസാനിപ്പിക്കുന്നതിനുമായി കേരളത്തിലെ വിവിധ ആശുപത്രികളില്‍ നേഴ്സുമാര്‍ സമരം നടത്തി വരികയാണ്. നേഴ്സുമാരുടെ സമരം മൂലം വിവിധ ആശുപത്രികളില്‍ രോഗികള്‍ ദുരിതം അനുഭവിക്കുകയാണ്. ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥയും ഉണ്ടാകുന്നുണ്ട്.
കേരളത്തിലെ പല  സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നേഴ്സുമാര്‍ വലിയ തോതില്‍ തൊഴില്‍ ചൂഷണം അനുഭവിച്ചു വരുന്നവരാണ്. അസംഘടിതരായിരുന്നതിനാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. മുംബൈ, കല്‍ക്കട്ട തുടങ്ങിയ ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നടന്ന സമരങ്ങള്‍ കേരളത്തിലെ  സ്വകാര്യ മേഘലയില്‍ തൊഴില്‍ ചെയ്യുന്ന നേഴ്സുമാര്‍ക്കും സംഘടിക്കുവാനും സമരം ചെയ്യുന്നതിനും ശക്തമായ പ്രചോദനമായി. മികച്ച സേവനം നല്‍കുന്ന അഭ്യസ്ഥവിദ്യരായ സ്വകാര്യ മേഘലയിലെ നേഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ  പല മടങ്ങാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്ക് ലഭിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുന്നംകുളത്ത് ആനയിടഞ്ഞു, ഒരാളെ അടിച്ചു കൊന്നു
Next »Next Page » പ്രവാചകന്റെ മുടിക്കല്ല വാക്കുകള്‍ക്കാണ് പ്രാധാന്യം: പിണറായി വിജയന്‍ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine