ബി.ഒ.ടി, ടോള്‍ പിരിവിനെതിരെ കണ്‍വെന്‍ഷന്‍

June 25th, 2011

തൃശൂര്‍: ദേശീയ പാതയിലെ  ബി.ഒ.ടി ടോള്‍ പിരിവിനെതിരെ ജൂണ്‍ 29 നു തൃശൂര്‍ അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഹാഷിം : 0091 94955559055

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി

June 17th, 2011

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ആരോപണങ്ങള്‍ ലോകായുക്തയുടെ അന്വേഷണത്തില്‍ നിന്നും പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

ചന്ദന ഫാക്ടറി ഉടമ ഖാദര്‍ പാലോത്ത് ഏഴ് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍, ഐ.എച്ച്.ആര്‍.ഡിയില്‍ ജോലി ചെയ്യവേ പിഎച്ച്.ഡി രജിസ്‌ട്രേഷന് വ്യാജരേഖ, മറയൂര്‍ ചന്ദനക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കാതെ കുറ്റാരോപിതനായ സി.സി.എഫ് വിരമിച്ചത്, പാലക്കാട് എലപ്പുള്ളിയിലെ ചന്ദന ഫാക്ടറിക്ക് 2004ല്‍ ലൈസന്‍സ് പുതുക്കിയത്, കണ്ണൂര്‍ പവര്‍ പ്രോജക്ടിന്റ മുഴുവന്‍ തുകയായ 1500 കോടി രൂപയുടെ അഞ്ച് ശതമാനം ആയ 75 കോടി രൂപ കെ.പി.പി.നമ്പ്യാരോട് ആവശ്യപ്പെട്ടത്, കയര്‍ഫെഡ് എം.ഡി. ആയിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണം, ചെറി എന്റര്‍പ്രൈസസുമായുള്ള ബിസിനസ് ബന്ധം, തിരുവനന്തപുരം ഗോള്‍ഫ്ക്ലബ്, കോഴിക്കോട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് എന്നിവയിലെ അംഗത്വം സംബന്ധിച്ച സാമ്പത്തിക സ്രോതസ്, നന്ദകുമാറുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കെ.രാംകുമാറിന്റെ ആരോപണം, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ യാത്രകള്‍, സ്വത്ത് എന്നിവ സംബന്ധിച്ച ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം. വി എസ് അധികാരത്തില്‍ ഉള്ളപ്പോള്‍ മകന്‍ അരുണ്‍ കുമാര്‍ തന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇക്കാര്യങ്ങളൊക്കെ നേടിയതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. വി എസ് മകനെതിരെയുള്ള ആരോപണങ്ങള്‍ ലോകയുക്തക്ക് വിട്ടിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിപിഎം പ്രവര്‍ത്തകര്‍ രമേശന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടി

June 15th, 2011

കാസര്‍ഗോഡ്‌: ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്‌ പ്രവേശനം നേടിയത്‌ വന്‍ വിവാദമായ സാഹചര്യത്തില്‍ രമേശന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെങ്കൊടി നാട്ടി. കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാടുള്ള 40 സെന്റ്‌ ഭൂമിയിലാണ്‌ ചെങ്കൊടി നാട്ടിയത്‌. ഈ ഭൂമി രമേശന്‍ വില്‍ക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ്‌ ചെങ്കൊടി നാട്ടിയത്‌. രാവിലെ തന്നെ കൊടി ആരോ മാറ്റുകയും ചെയ്‌തു. ഒരു ഡി.വൈ.എഫ്. ഐ നേതാവിന്റെ  മകള്‍ക്ക്‌ 50 ലക്ഷം മുടക്കി  സീറ്റ്‌ നേടി എന്നത് പാര്‍ട്ടി അണികളെ ഏറെ ആശയക്കുഴപ്പത്തി ലാക്കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. ഇന്ന് അതേ സംഘടനയുടെ സംസ്ഥാന നേതാവ് പരിയാരം മെഡിക്കല്‍ കോളേജില്‍ അമ്പതു ലക്ഷത്തോളം വിലവരുന്ന മെഡിക്കല്‍ സീറ്റ് എന്‍.ആര്‍.ഐ കോട്ടയുടെ മറവില്‍ കൈക്കലാക്കിയത് ഒരു വിഭാഗം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പാര്‍ട്ടി അണികള്‍ സമരം നടത്തുമ്പോള്‍ നേതാക്കന്മാരുടെ മക്കള്‍ സ്വാശ്രയ കോളേജുകളില്‍ പേയ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നത് പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തുമെന്ന് നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്‌ രമേശന്‍ മകളുടെ സീറ്റ്‌ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു എങ്കിലും  രമേശന്‍ ലക്ഷങ്ങള്‍ മുടക്കി മകള്‍ക്ക്‌ സീറ്റ്‌ തരപ്പെടുത്തിയതിനെതിരേ ഡിവൈഎഫ്‌ഐ നേതൃത്വം  തന്നെ പരസ്യമായി രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ രമേഷന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടിയത്

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വെള്ളിയാഴ്ച ഗതാഗത സമരം

May 17th, 2011

ksrtc-bus-strike-epathram
തിരുവനന്തപുരം : ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി സമരം ചെയ്യും. ഡീസല്‍ പെട്രോള്‍ വില വര്‍ദ്ധനവിന് എതിരെയാണ് സമരം. കെ. എസ്. ആര്‍. ടി. സി. തൊഴിലാളികളും സ്വകാര്യ മേഖലയിലെ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നതോടെ സംസ്ഥാനത്തെ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിക്കും എന്നാണ് സൂചന.

അവശ്യ സേവനങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇരു ചക്ര വാഹനങ്ങളെ നിരതിളിരങ്ങാന്‍ അനുവദിക്കില്ല എന്ന് സമരത്തിന്‌ ആഹ്വാനം നല്‍കിയ സംയുക്ത സമര സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചു

April 30th, 2011

punarjanikkaayi-endosulfan-ban-epathram

തിരുവനന്തപുരം : ജൈവ മാലിന്യങ്ങളെ സംബന്ധിച്ച് ജനീവയില്‍ നടന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ അപകടകാരികളായ മാലിന്യങ്ങളെ ആഗോള തലത്തില്‍ നിരോധിക്കുവാനുള്ള കരാറിന്റെ ഭാഗമാക്കി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചു.

സൈലന്റ് വാലി സമരത്തിന്‌ ശേഷം ഇന്ത്യയില്‍ ഇത്രയേറെ ജനശ്രദ്ധ ആകര്‍ഷിച്ച പരിസ്ഥിതി പ്രക്ഷോഭമായ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരത്തോടെ ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള തീരുമാനം ജനീവയില്‍ നിന്നും പുറത്തു വന്നതോടെ ഇതിനായി അശ്രാന്തം പരിശ്രമിച്ച പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനങ്ങളുമായി രംഗത്തെത്തി.

endosulfan-banned-epathramവനം വകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവര്‍ത്തകര്‍

കീടനാശിനി ഉല്‍പ്പാദകരുടെ താളത്തിനൊത്ത് നൃത്തം ചെയ്തു കൊണ്ട് ആഗോള നിരോധനത്തെ സമ്മേളനത്തില്‍ എതിര്‍ത്ത്‌ കൊണ്ട് നിലപാട്‌ എടുത്ത ഇന്ത്യക്ക്‌ വന്‍ തിരിച്ചടിയായി ഈ നിരോധനം. എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ല എന്നായിരുന്നു കോര്‍പ്പൊറേറ്റ്‌ ഏറാന്‍മൂളികളായ കേന്ദ്ര ഭരണാധികാരികള്‍ ഇത്രയും നാള്‍ പറഞ്ഞു പോന്നത്. ഈ നിലപാട്‌ കഴിഞ്ഞ ദിവസങ്ങളില്‍ പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇനിയും മന്ത്രി സ്ഥാനത്ത് തുടരാന്‍ രമേഷ് അര്‍ഹനല്ല എന്ന് കോണ്ഗ്രസ് നേതാവ്‌ വി. എം. സുധീരന്‍ തന്നെ പ്രസ്താവിച്ചത് യു. പി. എ. സര്‍ക്കാരിനും വിശിഷ്യ കേരളത്തിലെ യു. ഡി. എഫ്. നേതൃത്വത്തിനും വന്‍ നാണക്കേടുമായി.

നാണം കെട്ടവര്‍ക്ക് ഇതൊന്നും പുത്തരി അല്ലെങ്കിലും നാണക്കേടിന്റെ കണക്കുകള്‍ ഈ കാര്യത്തില്‍ എടുത്തു പറയാതെ വയ്യ. കേരളത്തില്‍ മാത്രമല്ലേ ഈ പ്രശ്നമുള്ളൂ? അവിടെ നിങ്ങള്‍ ഇത് നിരോധിക്കുകയും ചെയ്തു. പിന്നെ, ഇന്ത്യ മുഴുവന്‍ നിരോധിക്കണം എന്നും പറഞ്ഞു എന്തിനാ നിങ്ങള്‍ സമരം ചെയ്യുന്നത് എന്നായിരുന്നു കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാറിന്റെ ചോദ്യം.

നിങ്ങള്‍ കാണിക്കുന്ന പഠന റിപ്പോര്‍ട്ട് ഒന്നും പോര. ഇനി പുതിയ ഒരു പഠനം ഞങ്ങള്‍ നടത്തട്ടെ. എന്നിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞ പഠിപ്പുള്ള പ്രധാന മന്ത്രിക്ക്‌ ഇനി പ്രശ്നം നേരിട്ട് കണ്ടു പഠിക്കാന്‍ കാസര്‍കോട്‌ വരേണ്ടി വരില്ല.

കേരളത്തില്‍ നിന്നും സ്റ്റോക്ക്‌ഹോം കണ്‍വെന്ഷനില്‍ പങ്കെടുത്ത പ്രതിനിധികള്‍ നല്‍കിയ പഠന റിപ്പോര്‍ട്ടുകളുടെ കോപ്പികള്‍ എടുത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങള്‍ക്കിടയില്‍ മറ്റു രാഷ്ട്രങ്ങള്‍ വിതരണം ചെയ്തതോടെ ഇന്ത്യയുടെ ഔദ്യോഗിക റിപ്പോര്‍ട്ടിലും കൂടുതല്‍ മതിപ്പ്‌ കേരളത്തിന്റെ റിപ്പോര്‍ട്ടിന് വന്നതിലും വലിയ ഒരു മാനഹാനി എന്തുണ്ട്?

കേരള മുഖ്യ മന്ത്രി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി നിരാഹാരം കിടക്കുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴി ജനീവയില്‍ പ്രദര്‍ശിപ്പിച്ചതും ഇത് ലോക നേതാക്കള്‍ ഗൌരവമായി തന്നെ നിരീക്ഷിച്ചതും ശ്രദ്ധേയമായി.

vs-achuthanandan-endosulfan-hunger-strike-epathramമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരം

ഏതായാലും അണ്ണാ ഹസാരെ തുടങ്ങി വെച്ച ജനകീയ മുന്നേറ്റത്തിന്റെ പുതിയ സാദ്ധ്യതകള്‍ വീണ്ടും വ്യക്തമാക്കിയ എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ വിജയം തങ്ങള്‍ക്കു സമ്മാനിച്ച ജാള്യത ഭരണമാറ്റം എന്ന പഞ്ചവത്സര സര്‍ക്കസിലൂടെ കേരള ജനത മെയ്‌ 13 ന് മാറ്റി തരും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ യു. ഡി. എഫ്. നേതാക്കള്‍.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

98 of 1061020979899»|

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ : ഇന്ത്യന്‍ പ്രതിനിധികള്‍ ആജ്ഞാനുവര്‍ത്തികള്‍
Next »Next Page » വെള്ളാപ്പള്ളി വീണ്ടും ജനറല്‍ സെക്രട്ടറി »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine