കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാകുന്നു

September 3rd, 2010

common-wealth-games-baton-epathram

കൊച്ചി: കേരളത്തില്‍ എത്തിയ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ കൊച്ചിയില്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാകുന്നു.  ബാറ്റണ്‍ മൃഗങ്ങളുടെ മേല്‍ വെയ്ക്കുന്നത് ബാറ്റണ്‍ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ചുള്ള നിയമാവലികള്‍ക്ക് വിരുദ്ധമാണെന്നും വന്യജീവി നിയമത്തിനും എതിരാണെന്നും ആരോപിച്ച് ആനപ്രേമി സംഘം പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തി. ജില്ലാ കളക്ടര്‍ ഡോ. ബീനയുള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് ബാറ്റണ്‍ ആനപ്പുറത്ത് കയറ്റി പ്രദര്‍ശിപ്പിച്ചത്. ഇതു സംബന്ധിച്ച് പരാതി പ്രധാനമന്ത്രി യുള്‍പ്പെടെ ഉള്ളവര്‍ക്ക് നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ആനപ്രേമി സംഘം പ്രസിഡണ്ട് വെങ്കിടാചലം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി താരം പ്രണോയിക്ക് വെള്ളി

August 20th, 2010

haseena-sunil-kumar-prannoy-epathramസിംഗപ്പൂര്‍ : യൂത്ത് ഒളിമ്പിക്സില്‍ ആണ്‍ കുട്ടികളുടെ ബാഡ്മിന്റണില്‍ മലയാളി താരം എച്ച്. എസ്. പ്രണോയ് വെള്ളി മെഡല്‍ നേടി. മികച്ച പ്രകടനം കാഴ്ച വെച്ച പ്രണോയ്ക്ക് സ്വര്‍ണ്ണ പ്രതീക്ഷ യുണ്ടായിരുന്നു എങ്കിലും ഫൈനലില്‍ തായ്‌ലന്റിന്റെ പിസിത് പൂഡ് ചലാറ്റിനു മുമ്പില്‍ അടിയറവു പറഞ്ഞു. 15-21, 16-21 ആയിരുന്നു സ്കോര്‍ നില. സിംഗപ്പൂരില്‍ മത്സരം നടന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കാണികളുടെ പിന്തുണ തായ്‌ലന്റ് താരത്തിനായിരുന്നു.

hs-prannoy-singapore-youth-olympics-epathram

സിംഗപ്പൂര്‍ യൂത്ത്‌ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം മലയാളിയായ ഹസീന സുനില്‍ കുമാര്‍ പ്രണോയ്, സ്വര്‍ണ്ണ മെഡല്‍ ജേതാവായ തായ്‌ലാന്റ് താരം പൂട്ചലാത് പിസിത്‌, വെങ്കല മെഡല്‍ ജേതാവ് കൊറിയന്‍ താരം കാംഗ് ജി വൂക്ക്‌ എന്നിവര്‍ പുരസ്കാര ദാന ചടങ്ങില്‍ തങ്ങളുടെ മെഡലുകള്‍ ഉയര്‍ത്തി കാണിക്കുന്നു.

യൂത്ത് ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി താരം ആണ് പ്രണോയ്. തിരുവനന്തപുരം ആനയറ സ്വദേശി തിരുമുറ്റത്ത് സുനില്‍ കുമാറിന്റേയും ഹസീനയുടേയും മകനായ ഹസീന സുനില്‍ കുമാര്‍ പ്രണോയ് ചെറുപ്പം മുതലേ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ഓള്‍ ഇന്ത്യ ജൂനിയര്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതോടെയാണ് ഈ യുവ താരം ശ്രദ്ധിക്കപ്പെട്ടത്. സീഡഡല്ലാത്ത പ്രണോയ് അന്ന് ടോപ്‌ സീഡ്‌ ആന്ധ്രാപ്രദേശ് താരം സുമിത്‌ റെഡ്ഢിയെ പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണം നേടിയത്‌. പിന്നീട് യൂണിയന്‍ ബാങ്ക് ഓള്‍ ഇന്ത്യ അണ്ടര്‍ നൈന്റീന്‍ ബോയ്സ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പും സുനില്‍ കരസ്ഥമാക്കി.

യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നഷ്ടമായെങ്കിലും പ്രണോയിയുടെ പ്രകടനം ഇനി വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കും എന്ന പ്രതീക്ഷ നല്‍കുന്നതാണ്. പ്രണോയിയുടെ നേട്ടത്തില്‍ കേരള സര്‍ക്കാര്‍ അഭിനന്ദിച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നെഹ്രു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങി

August 14th, 2010

nehru-trophy-boat-race-epathram

ആലപ്പുഴ : ആഘോഷ ത്തിമര്‍പ്പിന്റെ ആവേശത്തിലാണ് ആലപ്പുഴ. അല്പ സമയം കൂടിക്കഴിഞ്ഞാല്‍ ജല രാജാക്കന്മാരുടെ പോരാട്ടം തുടങ്ങും. അതോടെ ആവേശം അതിന്റെ പരകോടിയില്‍ എത്തും. 58-ആമത് നെഹ്രു ട്രോഫി വള്ളം കളി മത്സരം ആരംഭിക്കുവാന്‍ ഇനി അധിക സമയം ഇല്ല. ഒരു പാട് പേരുടെ കഠിനാധ്വാ നത്തിന്റേയും ഒരുക്കങ്ങളുടേയും ഫലമാണ് ഓരോ വര്‍ഷത്തേയും വള്ളം കളി. വീറും വാശിയും ഒട്ടും കുറയാതെ വിവിധ ജല രാജാക്കന്മാര്‍ നെഹ്രു ട്രോഫിയില്‍ മുത്തമിടുവാന്‍ പരസ്പരം മത്സരിക്കുന്നു. ആവേശകരമായ ഈ കാഴ്ച കാണുവാന്‍ നാടും നഗരവും ആലപ്പുഴയിലെ കായല്‍ തീരത്തേയ്ക്ക് ഒഴുകി എത്തി ക്കൊണ്ടിരിക്കുന്നു.

ആദ്യ പ്രധാന മന്ത്രിക്ക് നല്‍കിയ വരവേല്പിന്റെ ഓര്‍മ്മ പുതുക്കലാണ് ഓരോ വരഷവും ആലപ്പുഴയില്‍ അരങ്ങേരുന്ന നൃഹ്രു ട്രോഫി വള്ളം കളി. അലങ്കരിച്ച വള്ളങ്ങള്‍ കായല്‍‌ പരപ്പില്‍ കാഴ്ച വെച്ച മത്സര പ്രദര്‍ശനം നെഹ്രുവിനെ ആവേശ ഭരിതനാക്കി. അന്നത്തെ വള്ളംകളിയില്‍ വാശിയോടെ പങ്കെടുത്ത ചുണ്ടന്‍ വള്ളങ്ങളില്‍ പയ്യനാ‍ട് ചാക്കോ മാപ്ല അമരക്കാരനായ നടുഭാഗം ചുണ്ടന്‍ ട്രോഫിയില്‍ മുത്തമിട്ടു. വള്ളംകളിയുടെ ആവേശം മനസ്സില്‍ സൂക്ഷിച്ച ജവഹര്‍ലാല്‍ നെഹ്രു ദില്ലിയില്‍ എത്തിയയുടനെ വെള്ളിയില്‍ തീര്‍ത്ത് തന്റെ കയ്യൊപ്പോടു കൂടിയ ഒരു ട്രോഫി സംഘാടകര്‍ക്ക് അയച്ചു കൊടുത്തു. പിന്നീട് എല്ലാ വര്‍ഷവും പുന്നമടക്കായലില്‍ വള്ളംകളിയുടെ ആരവം ഉയര്‍ന്നു. പ്രൈമിനിസ്റ്റേഴ്സ് ട്രോഫിയെന്ന് അന്ന് അറിയപ്പെടുകയും പിന്നീട് ജവഹര്‍ ലാല്‍ നെഹ്രുവിന്റെ മരണ ശേഷം നെഹ്രു ട്രോഫി എന്ന് അറിയപ്പെടുകയും ചെയ്ത ആ ട്രോഫി സ്വന്തമാക്കുവാന്‍ പങ്കെടുക്കുന്ന ചുണ്ടന്മാരുടെ വീറും വാശിയും വര്‍ദ്ധിച്ചു.

കരുവാറ്റ ചുണ്ടനും, ജവഹര്‍ തായങ്കരിയും, ശ്രീ വിനായകനും, ചെറുതന, പായിപ്പാട് ചുണ്ടനുമെല്ലാം മത്സരത്തിന്റെ ആവേശം വര്‍ദ്ധിപ്പിച്ചു. കൈക്കരുത്തും ആവേശവും ഒന്നു ചേര്‍ന്ന് ഒറ്റ മനസ്സോടെ അവര്‍ പുന്നമട ക്കായലില്‍ തുഴയെഞ്ഞു. ഒപ്പം വഞ്ചിപ്പാട്ടിന്റെ താളവും കാണികളുടെ കയ്യടിയും ആരവവും ജല മേളയുടെ കൊഴുപ്പു കൂട്ടി. വിവിധ കരക്കാര്‍ ഒത്തു കൂടി പണം പിരിച്ചാ‍ണ് ആദ്യ കാലങ്ങളില്‍ വള്ളങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. കരക്കാരുടെ അഭിമാനത്തിന്റെ കൂടെ ഭാഗമായി ഈ ചുണ്ടന്മാര്‍ പരിഗണിക്കപ്പെട്ടു. മത്സരത്തിന്റെ വീറും വാശിയും കൂടിയതോടെ വിവിധ ദിക്കുകളില്‍ നിന്നും തുഴക്കാരെയും അമരക്കാരെയും കൊണ്ടു വന്നു. കായല്‍ പരപ്പില്‍ കരക്കാരുടെ മത്സരത്തിന്റെ തീപ്പൊരി ചിതറി.

കായല്പരപ്പിലെ ചുണ്ടന്മാരുടെ മത്സരത്തിന്റെ ഓളങ്ങള്‍ കാണികളിലേക്ക് ആവേശം പടര്‍ത്തുന്ന കാഴ്ചയെ ചാനലുകള്‍ ഒപ്പിയെടുത്ത് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേയ്ക്ക് എത്തിച്ചു തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ലെങ്കിലും അതിനും മുമ്പു തന്നെ കേട്ടറിഞ്ഞും കായല്‍ രാജാക്കന്മാരുടെ മത്സരം കാണുവാന്‍ വിദേശികള്‍ കേരളത്തിലേക്ക് എത്തി ത്തുടങ്ങിയിരുന്നു. ഇത്തവണയും ധാരാളം വിദേശികള്‍ വള്ളം കളി കാണുവാന്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് സൌകര്യ പ്രദമായ രീതിയില്‍ ഇരുന്ന് കളി കാണുവാന്‍ ഉള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലേയും വിദേശത്തേയും പല പ്രമുഖരും ആലപ്പുഴയിലെ നെഹ്രു ട്രോഫി വള്ളം കളി കാണുവാന്‍ എത്തിയിട്ടുണ്ട്. ഇത്തവണ ഇന്ത്യയുടെ പ്രഥമ വനിത ശ്രീമതി പ്രതിഭാ പാട്ടീല്‍ ആണ് ആഘോഷങ്ങളിലെ വിശിഷ്ടാഥിതി. കനത്ത സുരക്ഷയാണ് വള്ളം കളിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

മൊത്തം 57 വള്ളങ്ങളാണ് കളിയില്‍ പങ്കെടുക്കുവാന്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പതിനെട്ടെണ്ണം ചുണ്ടന്‍ വള്ളങ്ങളാണ്. വെപ്പ് എ, ബി, ഇരുട്ടുകുത്തി എ, ബി, തുടങ്ങി വിവിധ ഭാഗങ്ങളായി മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളെ തിരിച്ചിട്ടുണ്ട്. ഇനി ഏതാനും മണിക്കൂറു കള്‍ക്കുള്ളില്‍ ആരംഭിക്കുന്ന വള്ളംകളി ക്കായി എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തി യായിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കായിക വിനോദം ചൂതാട്ടത്തിന് വഴി വെയ്ക്കരുത് – ഐ. എസ്. എം.

August 14th, 2010

കോഴിക്കോട്: കായിക വിനോദം ചൂതാട്ടത്തിന് വഴി മാറുന്നത് അപലപനീയവും കായിക ഇനങ്ങളുടെ താത്പര്യങ്ങള്‍ ഹനിക്കുന്ന തുമാണെന്ന് ഐ. എസ്. എം. സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ജീവിതത്തിന്റെ ലക്ഷ്യം വിസ്മരിച്ച് കായിക ആസ്വാദനം ദിനചര്യയുടെ ഭാഗമാക്കുന്ന വിധത്തിലുള്ള പുതിയ തലമുറയുടെ സമീപനം ഗുരുതരമായ സാമൂഹിക ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

ആരോഗ്യം, സമയം, ധനം എന്നിവ രാജ്യത്തിന്റെ വികസനത്തിനും, സാമൂഹിക ക്ഷേമത്തിനും ക്രിയാത്മകമായി ഉപയോഗി ക്കേണ്ടതിനു പകരം ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്കു വേണ്ടി ധൂര്‍ത്തടിക്കുന്നത് ദൈവീക അധ്യാപനങ്ങളെ നിഷേധിക്കുന്നതിന് തുല്ല്യമാണ്.

കായിക ജ്വരത്തെ നിരുത്സാഹ പ്പെടുത്താന്‍ മത രാഷ്ട്രീയ സാമൂഹിക നേതൃത്വം ക്രിയാത്മകമായ ഇടപ്പെടല്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. എന്തിന്റെ പേരിലായാലും ചൂതാട്ടത്തെ ഇസ്ലാം ശക്തമായി നിരാകരി ക്കുന്നുണ്ടെന്ന് മുസ്ലിം സമൂഹം തിരിച്ചറിയണം.

കായിക വിനോദങ്ങളുടെ മറവില്‍ കുത്തക കമ്പനികള്‍ തങ്ങളുടെ ഉല്പനങ്ങള്‍ വിറ്റഴിക്കുന്നതിന് ഒരുക്കുന്ന കെണിയില്‍ പെടാതിരിക്കാനും, ഉപഭോഗ സംസ്കാരത്തിന്റെ അടിമത്വ ത്തിലേക്ക് സമൂഹം തെന്നി മാറാതിരിക്കാനും കടുത്ത ജാഗ്രത പാലിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

സമൂഹത്തില്‍ കായിക മത്സരങ്ങള്‍ ജ്വരമായി വളര്‍ത്തുന്ന വിധം പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെ സമീപനം മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥി യുവജന ങ്ങള്‍ക്കിടയില്‍ പക്വതയുളള കായിക സംസ്കാരം വളത്തിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍ ആവഷ്കരി ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിസഡണ്ട് സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ജനല്‍ സെക്രട്ടറി ടി. കെ. അഷ്റഫ്, നബീല്‍ രണ്ടാത്താണി, ശംസുദ്ദീന്‍ പാലത്ത്, അബ്ദുല്‍ ഖാദര്‍ പറവണ്ണ, അബ്ദുറഹ്മാന്‍ അന്‍സാരി, അഡ്വ. ഹബീബു റഹ്മാന്‍, കെ. സജ്ജാദ്, അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളത്തിന് പത്ത് ഗോള്‍ ജയം

July 25th, 2010

കോല്‍ക്കത്ത :   സന്തോഷ്‌ ട്രോഫിയില്‍ ഇന്നലെ  നടന്ന കേരളത്തിന്‍റെ രണ്ടാം മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെ   എതിരില്ലാത്ത 10  ഗോളിന്   കേരളം തോല്‍പ്പിച്ചു.

കേരളത്തിനു വേണ്ടി ഒ. കെ.  ജാവേദ്‌  3 ഗോള്‍ അടിച്ചു ഹാട്രിക്‌ സ്വന്തമാക്കി. കെ.  രാജേഷ്‌  , സക്കീര്‍ എന്നിവര്‍ 2 വീതവും, മാര്‍ട്ടിന്‍ ജോണ്‍, ബിജേഷ്, സുബൈര്‍ എന്നിവര്‍ 1 വീതവും  ഗോളുകള്‍ നേടി.

കേരളത്തിന്റ  അടുത്ത മത്സരം നാളെ ക്ലെസ്റ്റെര്‍  7  ല്‍ മുന്‍നിരയിലുള്ള ആസാമുമായാണ്.   ഈ  മല്‍സരത്തില്‍ കേരളത്തിനു വിജയിക്കാന്‍ കഴിഞ്ഞാല്‍ പ്രീ കോര്‍ട്ടറില്‍  എത്താന്‍ കഴിയും.  ഹിമാചല്‍പ്രദേശനെതിരെയുള്ള  10 ഗോള്‍ വിജയത്തിന്റെ മനക്കരുത്ത്  നാളത്തെ നിര്‍ണ്ണായക മല്‍സരത്തിനു സഹായകകരമാകും എന്നതാണ്   ഇന്നലത്തെ വിജയത്തിന്റെ പ്രധാന നേട്ടം.

-

വായിക്കുക:

അഭിപ്രായം എഴുതുക »

5 of 6456

« Previous Page« Previous « സ്വത്വ രാഷ്ട്രീയക്കാര്‍ ഒളിച്ചു കളിക്കുന്നു – എം. എം. നാരായണന്‍
Next »Next Page » മുഖ്യ മന്ത്രിയുടെ പ്രസ്താവന ന്യൂനപക്ഷ വിരുദ്ധം »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine