പി. ഡി. പി. ഹർത്താൽ പിൻ വലിച്ചു

July 25th, 2017

hartal-idukki-epathram
കൊല്ലം :  മകന്റെ വിവാഹ ത്തില്‍ പങ്കെടു ക്കുവാന്‍ പി. ഡി. പി. ചെയർ മാൻ അബ്ദുള്‍ നാസര്‍ മദനി ക്ക് ജാമ്യം നിഷേധിച്ച തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് പ്രഖ്യാ പിച്ച ഹര്‍ത്താ ലില്‍ നിന്നും പി. ഡി. പി. പിന്മാറി. അബ്ദുള്‍ നാസര്‍ മദനി യുടെ നിര്‍ദ്ദേ ശത്തെ തുടര്‍ ന്നാണ് ഹർത്താൽ പിൻ വലിച്ചത്. ആഗസ്റ്റ് ഒമ്പതിന് തലശ്ശേരി യില്‍ വെച്ചാണ് മദനി യുടെ മകന്‍ ഒമര്‍ മുക്താ റിന്റെ വിവാഹം.

madani-epathram

ഇതില്‍ പങ്കെ ടുക്കു വാനായി മദനി നല്‍കിയ ജാമ്യ ഹര്‍ജി ഇന്നലെ ബാംഗളൂര്‍ കോടതി തളളി യിരുന്നു. വിചാരണ ക്കോടതി വിധിക്ക് എതിരെ നാളെ സുപ്രീം കോടതിയിൽ പുന: പരി ശോധന ഹരജി നൽകും എന്നും സുപ്രീം കോടതി യിൽ പ്രതീക്ഷ‍ ഉണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

മദനിയോട് കര്‍ണ്ണാടക ഭരണകൂടം കാണി ക്കുന്നത് കാട്ടു നീതി യാണ് എന്ന് ആരോപിച്ചു കൊണ്ടാണ് പാര്‍ട്ടി നേതൃത്വം സംസ്ഥാന വ്യാപക മായി ഹര്‍ത്താ ലിനു ആഹ്വാനം ചെയ്തി രുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നഴ്സുമാരുടെ സമരം: തൊഴില്‍ മന്ത്രിയുമായി ഇന്നു വീണ്ടും ചര്‍ച്ച

July 4th, 2017

nurse_epathram

തിരുവനന്തപുരം : ശമ്പള വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ നടത്തുന്ന നിരാഹര സമരം ചര്‍ച്ച ചെയ്യാന്‍ ഇന്നു തൊഴില്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വീണ്ടും യോഗം വിളിച്ചു ചേര്‍ത്തു. സമരത്തിന്റെ ഏഴാം ദിവസത്തിലാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി യോഗം വിളിച്ചത്. തിരുവനന്തപുരത്തും കണ്ണൂരും സമരം തുടരുന്ന നഴ്സുമാരെയാണ് യോഗത്തിനു വിളിച്ചിട്ടുള്ളത്.

പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും നഴ്സുമാര്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ 16 മാസമായി ചര്‍ച്ചകള്‍ നടന്നിട്ടും യാതൊരു വിധ തീരുമാനങ്ങളും ഉണ്ടാകാത്ത അവസ്ഥയിലാണ് സമരത്തിലേക്ക് കടന്നതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെട്രോളിയം ഡീലര്‍മാര്‍ ഇന്ധനം ബഹിഷ്കരിക്കും

November 3rd, 2016

petrol-diesel-price-hiked-ePathram-.jpg
കൊച്ചി : കമ്മീഷന്‍ വര്‍ദ്ധന നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് കണ്‍ സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ട്രേഡേഴ്സ് രാജ്യ വ്യാപകമായി നടത്തുന്ന ഇന്ധന ബഹി ഷ്കരണ ത്തിന്‍റെ ഭാഗ മായി 2016 നവംബര്‍ 3, 4 വ്യാഴം, വെള്ളി ദിവസ ങ്ങളില്‍ പെട്രോളിയം ഡീലര്‍ മാര്‍ ഇന്ധനം ബഹിഷ്ക്കരിക്കും.

ആള്‍ കേരളാ ഫെഡ റേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് കേരള ത്തിലും ഇന്ധന ബഹി ഷ്കരണം നടത്തുന്നത്. എണ്ണ ക്കമ്പനി കളില്‍ നിന്ന് ഇന്ധനം എടു ക്കുന്ന താണ് രണ്ടു ദിവസ ത്തേക്ക് നിര്‍ത്തി വെക്കുക. എന്നാല്‍, ഇതിന്‍െറ പേരില്‍ സംസ്ഥാ നത്ത് ഇന്ധന ക്ഷാമം ഉണ്ടാവുക യില്ലാ എന്നും രണ്ടു ദിവസ ത്തെ വില്‍പനക്ക് ആവശ്യമായ ഇന്ധനം പമ്പു കളില്‍ ശേഖരിച്ചിട്ടുണ്ട് എന്നും ഡീലര്‍മാര്‍ അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അസഹിഷ്ണുതാവിവാദം: കെ.ആര്‍.മീര കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുമോ?

December 20th, 2015

തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നു എന്ന് പറഞ്ഞ് എഴുത്തുകാരില്‍ നിന്നും സാംസ്കാരിക പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി എഴുത്തുകാര്‍ തങ്ങള്‍ക്ക് കിട്ടിയ പുരസ്കാരങ്ങള്‍ മടക്കി നല്‍കിയിരുന്നു.കേരളത്തില്‍ നിന്നും സാറടീച്ചറ് അടക്കം പലരും പുരസ്കാരങ്ങള്‍ തിരികെ നല്‍കിയും, അക്കാദമി അംഗത്വം ഉള്‍പ്പെടെ ഉള്ള സ്ഥാനങ്ങള്‍ രാജിവെച്ചും ഈ നീക്കത്തെ പിന്തുണച്ചിരുന്നു. അവരെ പിന്തുടര്‍ന്ന് അസഹിഷ്ണുതയ്ക്കെതിരെ നിലപാടെടുത്തുകൊണ്ട് കെ.ആര്‍.മീരയും ആരാച്ചാര്‍ എന്ന തന്റെ കൃതിക്ക് ലഭിച്ചിരിക്കുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുമോ അതോ സ്വീകരിച്ച ശേഷം തിരികെ നല്‍കുമോ എന്നെല്ലാമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. പുരോഗമന വാദികള്‍ മാത്രമല്ല കടുത്ത ഹിന്ദുത്വ ചിന്താഗതിക്കാരും മീരയുടെ നിലപാടറിയുവാന്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

അസഹിഷ്ണുതയെ പറ്റി കെ.ആര്‍.മീരയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ധാരാളമായി വാചാലയാകാറുണ്ട്. ഇതിനെതിരെ തനിക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും അവര്‍ പറയും. എഴുത്താണ് എന്റെ പ്രതിഷേധമാര്‍ഗമെന്നും എഴുത്താണ് എന്റെ ആക്ടിവിസമെന്നും പറയുന്ന മീര അസഹിഷ്ണുതയ്ക്കെതിരെ ഉള്ള പോരാട്ടം തുടരുമെന്നും അവകാശപ്പെടുന്നു. എന്നാല്‍ പുരസ്കാരം തിരസ്കരിക്കുമോ എന്നതു സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഒരു ഉത്തരം കെ.ആര്‍.മീര ഇനിയും നല്‍കിയിട്ടില്ല.

അതേ സമയം അവര്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കും എന്നും വ്യക്തമാക്കി. ഇതില്‍ നിന്നും അവര്‍ക്ക് അവാര്‍ഡ് നിരസിക്കുവാന്‍ താല്പര്യമില്ല എന്നാണ് മനസ്സിലാക്കുന്നത്. താന്‍ പുരോഗമന പക്ഷത്തിനൊപ്പം നില്‍ക്കുന്നു എന്ന പ്രതീതി വരുത്തുവാന്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്. ഒരു പക്ഷെ അവര്‍ മറുപടി പ്രസംഗത്തിലോ അതല്ലെങ്കില്‍ പ്രസ്ഥാവനയിലൂടെയോ അസഹിഷ്ണുതയ്ക്കെതിരെ സംസാരിക്കുവാനുള്ള സാധ്യതയാണ് കാണുന്നത്. മാധ്യമങ്ങള്‍ക്ക് കൊണ്ടാടാന്‍ തക്ക വിധം ചില വാചകങ്ങളും ചേര്‍ത്ത് ഒരു തന്ത്രപരമായ നിലപാട് സ്വീകരിച്ചാല്‍ അവര്‍ക്ക് അക്കാദമി അവാര്‍ഡ് സ്വന്തമാക്കുകയും ഒപ്പം അസഹിഷ്ണുതാ വിരുദ്ധ ചേരിയില്‍ സ്ഥാനം ഉറപ്പിക്കുകയുംചെയ്യാം.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാഭിമാന യാത്ര ശ്രദ്ധേയമായി

July 27th, 2014

queerala-epathram

കൊച്ചി: ക്വിയര്‍ പ്രൈഡ് കേരളയുടെ നേതൃത്വത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ കൊച്ചിയില്‍ നടത്തിയ അഞ്ചാമത് ലൈംഗിക സ്വാഭിമന ഘോഷ യാത്ര ശ്രദ്ധേയമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ലൈംഗിക ന്യൂനപക്ഷാംഗങ്ങള്‍ പങ്കെടുത്ത ഘോഷയാത്ര അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് ഫ്ളാഗ് ഓഫ് ചെയ്തു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഹൈക്കോടതിയുടെ മുന്നില്‍ നിന്നും ഘോഷയാത്ര ആരംഭിച്ചു. വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞും, ചായം പൂശിയും അണി നിരന്ന പ്രകടനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ളക്കാർഡുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് യുവതീ യുവാക്കളും ഒപ്പം ചേര്‍ന്നു.

മഹാരാജാസ് കൊളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതു സമ്മേളനം തമിഴ്‌നാട്ടില്‍ നിന്നുമുള്ള പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വ്യക്തിയുമായ കല്‍ക്കി സുബ്രമണ്യം ഉദ്‌ഘാടനം ചെയ്തു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ പല തരത്തില്‍ വേട്ടയാടപ്പെടുകയും വിവേചനം അനുഭവിക്കുകയും ചെയ്യുന്നുണ്ടെന്നും, അവര്‍ക്ക് അന്തസ്സോടെ ജീവിക്കുവാന്‍ ഉള്ള അവകാശം ഉറപ്പു വരുത്തണമെന്നും അവര്‍ പറഞ്ഞു. സി. ആര്‍. നീലകണ്ഠന്‍, രാജാജി മാത്യു തോമസ്, സിവിക് ചന്ദ്രന്‍, പി. ഗീത, രേഖ രാജ് എന്നിവര്‍ പ്രസംഗിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 2311121320»|

« Previous Page« Previous « പന്നിയിറച്ചി വിളമ്പിയതിനു അധ്യാപകര്‍ക്ക് സസ്പെന്‍ഷനും മര്‍ദ്ദനവും
Next »Next Page » യുവ മാദ്ധ്യമ പ്രവര്‍ത്തകന്‍ രഘുനാഥ് വര്‍മ്മ അന്തരിച്ചു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine