പ്രവാസി അമേച്വർ നാടകോത്സവം : സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു

October 24th, 2022

logo-kerala-sangeetha-nataka-akademi-ePathram
തൃശൂർ : കേരള സംഗീത നാടക അക്കാദമി പ്രവാസി കള്‍ക്കായി സംഘടിപ്പിക്കുന്ന നാടകോത്സവത്തിലേക്ക് സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു. ചെന്നൈ, മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രങ്ങൾ, ഡൽഹി എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടമായി പ്രവാസി അമേച്വർ നാടകോത്സവം സംഘടിപ്പിക്കുക.

പുതിയ നാടകങ്ങള്‍, നിലവിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നാടകങ്ങള്‍ എന്നിവയുടെ സ്‌ക്രിപ്റ്റുകൾ എൻട്രികളായി 2022 നവംബർ 21 നു മുന്‍പായി സമർപ്പിക്കണം. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള രചനകളാണ് സമർപ്പിക്കേണ്ടത്.

താൽപര്യമുള്ള പ്രവാസി നാടക സംഘങ്ങൾ, പ്രവാസി കലാ സമിതികൾ എന്നിവർ വെള്ളക്കടലാസിൽ തയ്യാറാക്കുന്ന അപേക്ഷയും സ്‌ക്രിപ്റ്റിന്‍റെ നാലു കോപ്പികള്‍, നാടക കൃത്തിന്‍റെ സമ്മതപത്രം എന്നിവ യും നാടകത്തിന്‍റെ ഉള്ളടക്കം, സന്ദേശം എന്നിവ രേഖ പ്പെടുത്തിയ ചെറു കുറിപ്പും സഹിതം അക്കാദമി യിൽ അപേക്ഷിക്കണം.

സ്വതന്ത്രമായ നാടക രചനയല്ലാതെ ഏതെങ്കിലും കൃതിയുടെയോ ആവിഷ്‌കാരങ്ങളുടെയോ അഡാപ്റ്റേഷന്‍, മറ്റു രചനകളില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതും പകർപ്പവകാശ പരിധിയിൽ വരുന്നതും എങ്കില്‍ മൂല കൃതിയുടെ ഗ്രന്ഥകർത്താവിൽ നിന്നും സമ്മത പത്രം വാങ്ങി അപേക്ഷയോടൊപ്പം വെച്ചിരിക്കണം. കോപ്പി റൈറ്റു മായി ബന്ധപ്പെട്ട നിയമ പരമായ എല്ലാ കാര്യങ്ങള്‍ക്കും അപേക്ഷകൻ ഉത്തരവാദി ആയിരിക്കും എന്നു രേഖ പ്പെടുത്തി, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷയോടൊപ്പം ഹാജരാക്കണം.

അക്കാദമിയിൽ ഹാജരാക്കുന്ന രേഖകൾ തിരിച്ചു നൽകുന്നതല്ല എന്നും സംഘാടനം സംബന്ധിയായ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും എന്നും അക്കാദമി സെക്രട്ടറി ജനാർദ്ദനൻ. കെ അറിയിച്ചു. PRD

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

March 15th, 2022

excellence-award-ePathram

തിരുവനന്തപുരം : 2021ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൊഫസര്‍. എരുമേലി പരമേശ്വരന്‍ പിള്ള യുടെ സ്മരണാര്‍ത്ഥം ശക്തി ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രൊഫസര്‍. എം. കെ. സാനുവിന്‍റെ ‘കേസരി, ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടാവ്’ എന്ന കൃതി അര്‍ഹമായി. നാടക രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ശക്തി – ടി. കെ. രാമകൃഷ്ണന്‍ സ്മാരക പുരസ്കാരം സി. എല്‍. ജോസിനു സമ്മാനിക്കും.

മികച്ച നോവല്‍ : അകം (കെ. ആര്‍. മല്ലിക).
ബാല സാഹിത്യം : അപ്പുവും അച്ചുവും (സേതു).
മികച്ച കഥ : കടുക്കാച്ചി മാങ്ങ (വി. ആര്‍. സുധീഷ്).
വിജ്ഞാന സാഹിത്യം : ഭരണ ഘടന-ചരിത്രവും സംസ്‌കാരവും (പി. രാജീവ്). കവിത : കറുത്ത വറ്റേ, കറുത്ത വറ്റേ (രാവുണ്ണി), മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് (അസീം താന്നിമൂട്). നാടകം : ഇരിക്കപ്പിണ്ഡം കഥപറയുന്നു (ഇ. ഡി. ഡേവിസ്), ജീവിതം തുന്നുമ്പോള്‍ (രാജ് മോഹന്‍ നീലേശ്വരം). നിരൂപണം : അകം തുറക്കുന്ന കവിതകള്‍ (വി. യു. സുരേന്ദ്രന്‍), കവിതയിലെ കാലവും കാല്‍പ്പാടുകളും (ഇ. എം. സൂരജ്).

പി. കരുണാകരന്‍ ചെയര്‍മാനും എ. കെ. മൂസ്സ മാസ്റ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. എറണാകുളത്ത് 2022 ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

യു. എ. ഇ.  യിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തു നാലു പതിറ്റാണ്ടായി സജീവമായിട്ടുള്ള അബുദാബി ശക്തി തിയ്യറ്റേഴ്സ് 1987 മുതല്‍ ശക്തി അവാര്‍ഡുകള്‍ നല്‍കി വരുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

October 15th, 2020

poet-akkitham-achuthan-namboothiri-ePathram
തൃശ്ശൂര്‍ : ജ്ഞാനപീഠ ജേതാവ്‌ മഹാ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) അന്ത രിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ യാണ് അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളെ തുടര്‍ന്ന്‌ ചികില്‍സയില്‍ ആയിരുന്നു. പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ സ്വദേശി യാണ്.

‘വെളിച്ചം ദു:ഖമാണുണ്ണി…
തമസ്സല്ലോ സുഖ പ്രദം!

എന്ന് കുറിച്ചിട്ട മഹാകവിയെ ജ്ഞാനപീഠ പുരസ്‌കാരം തേടി എത്തിയത് 2019 ൽ ആയിരുന്നു.

കേരള സാഹിത്യഅക്കാദമി (1972),  കേന്ദ്ര സാഹിത്യ അക്കാദമി (1973), ഓടക്കുഴല്‍ അവാര്‍ഡ് (1974), സമഗ്ര സംഭാവനക്കുള്ള എഴുത്തച്ഛന്‍ പുരസ്‌കാരം (2008), വയലാര്‍ അവാര്‍ഡ് (2012), പത്മശ്രീ പുരസ്‌കാരം (2017), ജ്ഞാനപീഠ സമിതി യുടെ മൂര്‍ത്തി ദേവി പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃത കീര്‍ത്തി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിരുന്നു.

കവിത, ചെറുകഥ, ഉപന്യാസം, നാടകം എന്നീ വിഭാഗ ങ്ങളിലായി നാലപത്തി അഞ്ചോളം രചനകള്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം (സ്വര്‍ഗ്ഗം, നരകം, പാതാളം, ഭൂമി എന്നീ നാലു ഖണ്ഡ ങ്ങളായി എഴുതി), ഭാഗവതം, ബലിദർശനം, നിമിഷ ക്ഷേത്രം, മാനസ പൂജ, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, വെണ്ണക്കല്ലിന്റെ കഥ, മനസ്സാക്ഷി യുടെ പൂക്കള്‍, പഞ്ച വര്‍ണ്ണ ക്കിളി, അരങ്ങേറ്റം, ഒരു കുല മുന്തിരിങ്ങ, മധുവിധു, അമൃത ഗാഥിക, കളിക്കൊട്ടിലില്‍, സമത്വ ത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതി കാര ദേവത, മധു വിധുവിനു ശേഷം, സ്പര്‍ശ മണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസ പൂജ, അക്കിത്ത ത്തിന്റെ തെരഞ്ഞെടുത്ത കവിതകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, കോട്ടയം സാഹിത്യ പ്രവർത്തക സഹ കരണ സംഘം ഡയറക്ടർ, കൊച്ചി ചങ്ങമ്പുഴ സ്മാരക സമിതി വൈസ് പ്രസിഡണ്ട്, തപസ്യ കലാ സാഹിത്യ വേദി പ്രസി ഡണ്ട്, കടവല്ലൂർ അന്യോന്യ പരിഷത് പ്രസിഡണ്ട്, പൊന്നാനി കേന്ദ്ര കലാ സമിതി സെക്രട്ടറി തുടങ്ങിയ ചുമതല കൾ വഹിച്ചിട്ടുണ്ട്.

ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്
ഞാന്‍ പൊഴിക്കവേ,  ഉദിക്കയാണെന്നാത്മാവിലായിരം
സൗരമണ്ഡലം’ – അക്കിത്തം  

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മോഹന്‍ രാഘവന്‍ സ്മാരക ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

November 2nd, 2013

film-director-mohan-raghavan-ePathram
കൊച്ചി : അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രാഘവന്റെ സ്മരണാര്‍ത്ഥം കലാ സാംസ്‌കാരിക സംഘടന യായ ‘ഓഫ്‌ സ്റ്റേജ് അന്നമനട ‘ ഈ വര്‍ഷത്തെ മോഹന്‍ രാഘവന്‍ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.

101 ചോദ്യങ്ങള്‍ എന്ന സിനിമ ഒരുക്കിയ സിദ്ധാര്‍ത്ഥ ശിവ യാണ് മികച്ച സംവിധായകന്‍. ജൂറിയുടെ പ്രത്യേക പുരസ്‌കാരം അനില്‍ രാധാ കൃഷ്ണ മേനോന്‍ (24 കാതം നോര്‍ത്ത്), ഷൈജു ഖാലിദ്(അഞ്ച് സുന്ദരികളിലെ സേതുലക്ഷ്മി) എന്നിവര്‍ നേടി. മികച്ച തിരക്കഥാ കൃത്ത് അല്‍ഫോണ്‍സ് പുത്രന്‍ (നേരം).

മികച്ച ഹ്രസ്വചിത്രം : അഭിലാഷ് വിജയന്‍ സംവിധാനം ചെയ്ത ദ്വന്ദ്, സിനോ അരവിന്ദന്‍ സംവിധാനം ചെയ്ത ‘ലോനപ്പന്‍സ് ലോ’. ജൂറിയുടെ പ്രത്യേക പുരസ്‌കാരം ജീവജ് രവീന്ദ്രന്‍ (അതേ കാരണത്താല്‍), ശ്യാം ശങ്കര്‍ (ഫേവര്‍ ഓഫ് സൈലന്‍സ്).

നവംബര്‍ രണ്ടിന് വൈകീട്ട് അഞ്ചിന് മരട് വെച്ചു നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കെ.ജി. ജോര്‍ജ്ജ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ ടി. എം. എബ്രഹാം മോഹന്‍ രാഘവന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന സിനിമ യിലൂടെ ശ്രദ്ധിക്കപ്പെട്ട മോഹന്‍ രാഘവന്‍ 2011 ഒക്ടോബര്‍ 25 നാണ് അന്തരിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൃശ്ശൂരില്‍ അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശ്ശീല ഉയരുന്നു

January 15th, 2013

തൃശ്ശൂര്‍: അഞ്ചാമത് കേരള അന്താരാഷ്ട്ര നാടകോത്സവത്തിന് ചൊവ്വാഴ്ച തൃശ്ശൂരില്‍ തിരശ്ശീല ഉയരും. സംഗീത നാടക അക്കാദമിയിലെ ഭരത് മുരളി ഓഡിറ്റോറിയത്തില്‍ മന്ത്രി കെ. സി. ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 13 രാജ്യങ്ങളില്‍ നിന്നായി നാല്പതോളം നാടകങ്ങളാണ് വേദിയില്‍ അരങ്ങേറുക. അഞ്ചു വേദികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മേളയില്‍ നാടകാവതരണങ്ങള്‍ കൂടാതെ ചര്‍ച്ചകളും, പ്രമുഖരുടെ പ്രബന്ധ അവതരണങ്ങളും മുഖാമുഖങ്ങളും സ്റ്റഡി ക്ലാസുകളും ഉണ്ടായിരിക്കും. തൃപുരാപുരി ശര്‍മ്മ, അനിത ചെറിയാന്‍, ആന്‍ഡ്രിയ കുസുമാനോ, മാര്‍ത്ത ഷൈലക്ക് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള നാടക പ്രവര്‍ത്തകര്‍ക്ക് പരസ്പരം ആശയ വിനിമയത്തിനുള്ള വേദി കൂടെ ആകും ഈ വേദിയെന്നും ലോക നാടക വേദിയിലെ പുത്തന്‍ പ്രവണതകളും പ്രത്യാശകളും പ്രതിഫലിക്കുന്നതായിരിക്കും നാടകോത്സവമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Next Page » സമരം പരാജയം : ചെന്നിത്തല »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine