Thursday, June 17th, 2010

എണ്ണ മലിനീകരണം – ബി.പി. 20 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും

brown-pelicanവാഷിംഗ്ടണ്‍ : അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ മലിനീകരണമായി അറിയപ്പെടുന്ന ഡീപ് വാട്ടര്‍ ഹൊറായ്സന്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്ക്‌ പരിഹാരമായും പാരിസ്ഥിതിക മലിനീകരണം പരിഹരിക്കുന്നതിനും, ബാധിത പ്രദേശങ്ങള്‍ വെടിപ്പാക്കുന്നതിനുമായി അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക്‌ ഒബാമ ചൊവ്വാഴ്ച ആവശ്യപ്പെട്ടതനുസരിച്ച് ബ്രിട്ടീഷ്‌ പെട്രോളിയം 20 ബില്യന്‍ ഡോളര്‍ നല്‍കും എന്ന് അറിയിച്ചു. ഒബാമ ആവശ്യപ്പെട്ടത് പോലെ ഈ തുക കമ്പനി ആയിരിക്കില്ല കൈകാര്യം ചെയ്യുക. ഇടക്കാലാശ്വാസമായി നല്‍കാം എന്ന് കമ്പനി നേരത്തെ സമ്മതിച്ചിരുന്ന പണം തങ്ങള്‍ക്കു വേണ്ടവണ്ണം ലഭിക്കുന്നില്ല എന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച വേളയില്‍ അമേരിക്കന്‍ പ്രസിഡണ്ടിനോട് സ്ഥലവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓവല്‍ ഓഫീസില്‍ നിന്നുമുള്ള തന്റെ ചരിത്ര പ്രധാന ടെലിവിഷന്‍ പ്രസംഗത്തില്‍ ഒബാമ നഷ്ടപരിഹാര ഫണ്ട് ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണം എന്ന് കമ്പനിയോട് ആവശ്യപ്പെട്ടത്. ഇത് ഇന്നലെ ബ്രിട്ടീഷ്‌ പെട്രോളിയം കമ്പനി ചെയര്‍മാന്‍ കാള്‍ ഹെന്‍റിക് സ്വാന്‍ബെര്‍ഗ് അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ ഈ തുകയില്‍ നില്‍ക്കില്ല കാര്യങ്ങള്‍ എന്നാണു അമേരിക്കന്‍ സര്‍ക്കാര്‍ പറയുന്നത്. ഇത് വെറും താല്‍ക്കാലികമായ ഒരാശ്വാസത്തിന് മാത്രമേ ഉതകുകയുള്ളു എന്നും ഇവര്‍ പറയുന്നു.

15000 ത്തിലധികം പേര്‍ കൊല്ലപ്പെടുകയും 5 ലക്ഷത്തിലധികം പേരെയെങ്കിലും ബാധിച്ചതുമായ ഭോപ്പാല്‍ ദുരന്തത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കമ്പനിയുമായി വില പേശി നേടിയത് വെറും 470 മില്യന്‍ ഡോളറാണ്. അത് തന്നെ കൂടുതലാണെന്നായിരുന്നു നമ്മുടെ കോടതിയുടെ നിരീക്ഷണം. ബി.പി. അമേരിക്കയ്ക്ക് നല്‍കാമെന്ന് പറഞ്ഞ 20 ബില്യന്‍ ഡോളര്‍ ഭോപ്പാലില്‍ നമുക്ക്‌ ലഭിച്ച തുകയുടെ 44 ഇരട്ടിയാണ് എന്നത് ഇനിയെങ്കിലും അധികൃതരുടെ കണ്ണ് തുറപ്പിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാനാവില്ല. കാരണം ഉറക്കം നടിക്കുന്നവനെ ഉണര്ത്താനാവില്ലല്ലോ.

എണ്ണയില്‍ കുതിര്‍ന്ന ഇരുപത് പക്ഷികളെയാണ് തീര പ്രദേശത്തെ പാറക്കെട്ടുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. ഇവയെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചു വൃത്തിയാക്കുകയും വേണ്ട ചികില്‍സകള്‍ നല്‍കുകയും ചെയ്തു. അഞ്ചു പക്ഷികളെ കൂടുതല്‍ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ച രണ്ടു പക്ഷികളെ സ്വതന്ത്രരാക്കി വിട്ടു. ബാക്കിയുള്ളവ സുഖം പ്രാപിച്ചു വരുന്നു…

ഇതൊക്കെയാണ് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. മുകളിലെ ചിത്രത്തില്‍ കാണുന്ന ബ്രൌണ്‍ പെലിക്കന്‍ ഇത്തരത്തില്‍ സുഖം പ്രാപിച്ചു സ്വതന്ത്രയാക്കപ്പെട്ട ഒരു പക്ഷിയാണ്.

ഈ ചോര്‍ച്ചയില്‍ പ്രധാനമായും ഉണ്ടായത് പാരിസ്ഥിതിക നഷ്ടമാണ്. പ്രദേശത്തെ മല്‍സ്യങ്ങളെയും സമുദ്ര ജീവികളെയും മറ്റ് വന്യ ജീവി സങ്കേതങ്ങളെയും ആവാസ വ്യവസ്ഥകളെയുമാണ് എണ്ണ ചോര്‍ച്ച ബാധിച്ചത്. തീര പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര വ്യവസായവും, മത്സ്യബന്ധനവും തടസ്സപ്പെടുകയും ചെയ്തു. ഇതുമായി താരതമ്യം പോലും ചെയ്യാനാവാത്തത്രയും ഭീകരമായ ദുരന്തമായിരുന്നു ഭോപ്പാലിലേത് എന്ന് നാം മറക്കരുത്.

bhopal-victims

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ്‌ എംപിമാര്‍
  • പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല: ബോംബെ കോടതി
  • അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി
  • ജപ്പാന്‍ ആണവ നിലയങ്ങള്‍ അടയ്ക്കുന്നു, ഇന്ത്യ തുറക്കുന്നു
  • കൂടംകുളം : അനിശ്ചിതകാല നിരാഹാരം തുടങ്ങി
  • കൂടംകുളം നിലയം 40 ദിവസത്തിനകം പ്രവര്‍ത്തിപ്പിക്കും: കേന്ദ്രമന്ത്രി നാരായണസ്വാമി
  • ഭൂമിക്ക് വേണ്ടി ഒത്തുചേരുക
  • കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമം
  • കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്ന് ശ്രീലങ്ക
  • ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക്
  • “വെളിച്ചം ഉണ്ടാകട്ടെ”
  • ശരത്ചന്ദ്രന്‍ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്
  • അബുദാബിയില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്യാമ്പ്‌
  • ഇന്ന് ലോക കാലാവസ്ഥാ ദിനം
  • ജല കാൽപ്പാട് കുറയ്ക്കുക
  • ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?
  • കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത
  • പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി
  • ഫുക്കുഷിമ ഒരു വർഷം പിന്നിടുമ്പോൾ അണിയറയിലെ തൊഴിലാളികൾ വൻ അപകടത്തിൽ
  • പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.പി.കെ. മുഹമ്മദലി അന്തരിച്ചു

  • © e പത്രം 2010