Thursday, June 30th, 2011

ജര്‍മ്മനി ആണവ നിലയങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കി

nuclear-power-no-thanks-epathram

ബര്‍ലിന്‍ : ജര്‍മനിയില്‍ 2022 ആകുന്നതോടെ ആണവോര്‍ജ്ജം ഉല്പാദിപ്പിക്കുന്ന എല്ലാ ആണവ നിലയങ്ങളും പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള ബില്ല് ജര്‍മ്മന്‍ പാര്‍ലിമെന്റ് പാസാക്കി. 79 നെതിരെ 513 വോട്ടുകളാണ് ബില്ലിനനുകൂലമായി ലഭിച്ചത്‌. ജപ്പാനിലെ സുനാമിക്ക് ശേഷം ജര്‍മ്മനിയിലെ ആണവ നിലയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മാര്‍ച്ച് മാസത്തില്‍ അവതരിപ്പിച്ച ഈ ബില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പാര്‍ലിമെന്റ് പാസാക്കിയത്‌. ജര്‍മന്‍ ചാന്‍സലര്‍ അഞ്ചലീന മാര്‍ക്കെല്‍ ആണവോര്‍ജ്ജം ഇനി നമുക്ക് വേണ്ട എന്ന ധീരമായ തീരുമാനെടുത്തതിനെ തുടര്‍ന്നാണ് ബില്‍ പാസായത്. 2020 ആകുന്നതോടെ ഇപ്പോള്‍ ഉല്പാദിപ്പിക്കുന്ന സൌരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, ജൈവ ഇന്ധനം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന ഊര്‍ജ്ജം എന്നിവ ഇരട്ടിയാക്കുമെന്നും, ഈ വര്‍ഷത്തോടെ തന്നെ 35 ശതാമാനമാക്കി ഉയര്‍ത്തുമെന്നും ആണവോര്‍ജ്ജത്തില്‍ 25ശതമാനം കുറവ് വരുത്തുമെന്നും  ജര്‍മ്മന്‍ പവര്‍ അതോറിറ്റി മേധാവി അറിയിച്ചു. “ജനങ്ങള്‍ളില്‍ ചിലര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടാകാം, അത് സ്വാഭാവികം മാത്രം, എന്നാല്‍ ടെക്നോളജിക്ക് പോലും പരിഹാരം കണ്ടെത്താനാവാത്ത ഒരു ഊര്‍ജ്ജത്തെ അതെത്ര ലാഭമുണ്ടാക്കുന്നതായാലും ശരി രാജ്യത്തിന്റെ നന്മയ്ക്കായി, നല്ല ഭാവിക്കായി വേണ്ട എന്ന് വെയ്ക്കുക തന്നെയാണ് വിപ്ലവകരമായ തീരുമാനം” ജര്‍മ്മന്‍ പരിസ്ഥിതി മന്ത്രി നോര്‍ബ്രറ്റ്‌ റ്യൂട്ടന്‍ പറഞ്ഞു.

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010