Saturday, July 31st, 2010

ട്രോളിംഗ് നിരോധനം അവസാനിച്ചു

vypeen-fishing-trawlers-epathramകൊച്ചി : 45 ദിവസം നീണ്ടു നിന്ന ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. കേരളത്തിന്റെ തീരങ്ങളില്‍ യന്ത്രവല്‍കൃത മല്‍സ്യ ബന്ധനത്തിന് വര്‍ഷാവര്‍ഷം ഏര്‍പ്പെടുത്തുന്ന ഈ ഒന്നര മാസത്തെ മല്‍സ്യ ബന്ധന നിരോധനം മല്‍സ്യ സമ്പത്തിനെ നില നിര്‍ത്താന്‍ വഹിച്ച പങ്ക് ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതും പ്രശംസ നേടിയതുമാണ്.

കേരളത്തിന്റെ സമ്പദ് ഘടനയില്‍ മല്‍സ്യ ബന്ധനത്തിന് ഒരു വലിയ പങ്കാണ് ഉള്ളത്. ഭക്ഷ്യ ഉല്‍പ്പന്നം എന്ന നിലയിലും മല്‍സ്യ ബന്ധനവുമായി ബന്ധപ്പെട്ട തൊഴില്‍ സാധ്യത മൂലവും മല്‍സ്യ ബന്ധനം കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥ യുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അത് കൊണ്ട് തന്നെ മല്‍സ്യ സമ്പത്തിന്റെ നിരുത്തരവാദ പരമായ അമിത ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ അത് ദൂര വ്യാപകമായ പരിസ്ഥിതി വിപത്തുകള്‍ മാത്രമല്ല ഉണ്ടാക്കുക, തൊഴിലില്ലായ്മ പോലുള്ള ഹ്രസ്വ കാല സാമൂഹിക പ്രശ്നങ്ങള്‍ തന്നെ സൃഷ്ടിക്കും.

1957ല്‍ ഇന്തോ – നോര്‍വീജിയന്‍ സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് നവീന മല്‍സ്യ ബന്ധന രീതികള്‍ കേരളത്തിലെ മല്‍സ്യ ബന്ധന രംഗത്ത്‌ പ്രചരിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ്‌ വകുപ്പ്‌ തന്നെ വയര്‍ലെസ്‌ ടെലിഫോണ്‍, യന്ത്ര വല്‍കൃത വിഞ്ചുകള്‍, എക്കോ സൌണ്ടറുകള്‍, എന്നിങ്ങനെയുള്ള ആധുനിക സൌകര്യങ്ങളുള്ള യന്ത്ര വല്‍കൃത ബോട്ടുകള്‍ ലഭ്യമാക്കി. യന്ത്ര വല്‍കൃത മല്‍സ്യ ബന്ധന രീതികളില്‍ ഏറ്റവും പ്രമുഖമായ “ബോട്ടം ട്രോളിംഗ്” നയലോണ്‍ വലകള്‍ ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ട് തൂത്തു വാരി എടുക്കാന്‍ തുടങ്ങി അധിക നാളുകള്‍ വേണ്ടി വന്നില്ല, സമുദ്ര പാരിസ്ഥിതിക വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി ആയി ഈ സമ്പ്രദായം മാറുവാന്‍.

മല്‍സ്യ കുഞ്ഞുങ്ങളെയും മുട്ടകളെയും അടക്കം ഈ ബോട്ടുകളിലെ നൈലോണ്‍ വലകള്‍ വാരി എടുത്തതോടെ പ്രജനനത്തിനുള്ള സാധ്യതകള്‍ ഇല്ലാതായ മല്‍സ്യ സമ്പത്തില്‍  ക്രമാതീതമായ കുറവ് കാണപ്പെട്ടു തുടങ്ങി. ബോട്ടുകളിലെ യന്ത്രങ്ങളില്‍ നിന്നും ചോര്‍ന്നു വെള്ളത്തില്‍ കലരുന്ന ഇന്ധനം മല്‍സ്യ മുട്ടകളെ  നശിപ്പിക്കുകയും ചെയ്തു. യന്ത്ര വല്‍കൃത മല്‍സ്യ ബന്ധനം പുറം കടലില്‍ മാത്രമായി പരിമിതപ്പെടു ത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇവര്‍ തീരത്തിനടുത്തേയ്ക്ക് അതിക്രമിച്ചു കയറി പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്ക്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പലപ്പോഴും പരമ്പരാഗത ചെറുകിട മല്‍സ്യ ബന്ധന തൊഴിലാളികളുടെ വലകള്‍ക്ക് യന്ത്ര വല്‍കൃത ബോട്ടുകള്‍ മൂലം നാശം സംഭവിക്കുന്നു.

മല്‍സ്യ ലഭ്യതയില്‍ വന്ന വ്യതിയാനങ്ങള്‍ പഠിച്ച സര്‍ക്കാര്‍ 1980ല്‍ പഴ്സീന്‍ വല, റിംഗ് സീന്‍ വല, പെലാജിക്‌ ട്രോളിംഗ്, മിഡ് വാട്ടര്‍ ട്രോളിംഗ് എന്നിങ്ങനെ ഒട്ടേറെ വിനാശകരമായ മല്‍സ്യ ബന്ധന രീതികള്‍ കേരളത്തില്‍ നിരോധിച്ചു. അടിത്തട്ട് ട്രോളിംഗ് മണ്‍സൂണ്‍ കാലത്ത് നിരോധിക്കണം എന്ന പരമ്പരാഗത തൊഴിലാളികളുടെ ആവശ്യവും സര്‍ക്കാര്‍ 1981ല്‍ നടപ്പിലാക്കി. എന്നാല്‍ യന്ത്ര വല്‍കൃത ബോട്ട് ഉടമകള്‍ കോടതി വഴി ഈ നിരോധനം ഒഴിവാക്കി. ഈ മേഖലയില്‍ കൂടുതല്‍ പഠനം നടത്തുവാന്‍ ആയിരുന്നു കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

1981ല്‍ ബാബു പോള്‍ ചെയര്‍മാനായുള്ള 13 അംഗ കമ്മിറ്റി മുതല്‍ കാലവര്‍ കമ്മിറ്റി, ബാലകൃഷ്ണന്‍ കമ്മിറ്റി എന്നിങ്ങനെ നിരവധി കമ്മിറ്റികള്‍ ഈ വിഷയത്തില്‍ പഠനം നടത്തുകയുണ്ടായി. ഒടുവില്‍ 1988 മുതല്‍ സ്ഥിരമായി മണ്‍സൂണ്‍ മാസങ്ങളില്‍ 45 ദിവസത്തെ ട്രോളിംഗ് നിരോധനം സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങി. ഈ നീക്കം മല്‍സ്യ സമ്പത്തിനെ ഏറെ സഹായകരമായി എന്ന് പിന്നീടുള്ള നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായി. ഇതിനെ തുടര്‍ന്ന് മറ്റു തീര ദേശ സംസ്ഥാനങ്ങളും സമാനമായ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തി. മാത്രമല്ല, സംസ്ഥാന ട്രോളിംഗ് നിരോധനത്തോട്‌ അനുബന്ധിച്ച് ആഴക്കടലിലും ഈ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ മല്‍സ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തുവാനും ഇത് പ്രചോദനമായി എന്നതില്‍ കേരളത്തിന്‌ അഭിമാനിക്കാം.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010