കരട് ഖനന ബില്‍ അംഗീകരിച്ചു

September 18th, 2010

vedanta-tribal-protest-epathram

ന്യൂഡല്‍ഹി : തദ്ദേശ വാസികളെ കുടിയൊഴിപ്പിച്ചും, അവരുടെ ജീവിത മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കിയും, പരിസരം മലിനമാക്കി ജീവിതം തന്നെ ദുസ്സഹമാക്കിയും ഖനനം നടത്തുന്ന ഖനന കമ്പനികള്‍ ഏറെ എതിര്‍ത്ത് വന്ന ഖനന ബില്ലിന്റെ കരടിന് മന്ത്രിമാരുടെ സംഘം അംഗീകാരം നല്‍കി.

ഈ ബില്‍ നിയമം ആകുന്നതോടെ ഖനന കമ്പനികള്‍ അവരുടെ ആദായത്തിന്റെ 26 ശതമാനം പദ്ധതി പ്രദേശത്തെ നിവാസികളുമായി പങ്ക് വെയ്ക്കേണ്ടി വരും. ഇതിനെ ശക്തമായി എതിര്‍ത്ത്‌ വരികയാണ് ഖനന കമ്പനികള്‍.

ഒരു ഫണ്ട് സ്വരൂപിക്കാനാണ് പുതിയ ബില്ലിലെ നിര്‍ദ്ദേശം. ഈ ഫണ്ടില്‍ നിന്നും ഖനനം മൂലം കഷ്ടത അനുഭവിക്കുന്ന പ്രദേശ വാസികള്‍ക്കുള്ള തുക നല്‍കും.

ബില്ല് അടുത്ത് തന്നെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.

ഇതോടെ ഖനന ബാധിത പ്രദേശങ്ങളിലെ നിവാസികള്‍ക്ക്‌ ഒരല്‍പം ആശ്വാസമാവുമെങ്കിലും ഇവ ഉയര്‍ത്തുന്ന പരിസര മലിനീകരണ ഭീഷണിയും പാരിസ്ഥിതിക വിപത്തുകളും നിലനില്‍ക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കണ്ടല്‍ക്കാട്

September 11th, 2010

mangrove-epathram

വെള്ളത്തിലും
കരയിലുമല്ലാതെ,
ഇടയ്ക്കുള്ള നില്‍പ്പ്
അപകടം തന്നെ.

എവിടെ നിന്നും
പിന്തുണയില്ലാതെ,
ഉണങ്ങാതെ ഉണക്കിയും,
മുക്കാതെ മുക്കിയും കൊല്ലും.

ചെയ്തു വെച്ച ഉപകാരങ്ങള്‍
ആരും ഓര്‍ത്തെന്നു വരില്ല.

അല്ലെങ്കിലും
ചേതമില്ലാത്ത
ഉപകാരങ്ങള്‍
ഇന്നാര്‍ക്കു വേണം.

വെള്ളത്തിനും
കരയ്ക്കുമിടയിലെ
ഇത്തിരി ഇടം
കണ്ടാലും
കണ്ടില്ലെന്നു നടിച്ചു
വെറുതെ കിടന്നോട്ടെ.

വയസ്സന്‍
പൊക്കുട* സ്വപ്നമെങ്കിലും
തകരാതെ കിടക്കട്ടെ.

(*കേരളത്തില്‍ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുകയും അവ നശിച്ചാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകനാണ് കല്ലേന്‍ പൊക്കുടന്‍)

- ഫൈസല്‍ ബാവ

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഭോപ്പാല്‍ ദുരന്തം – സുപ്രീം കോടതി കേസ്‌ വീണ്ടും തുറന്നു

August 31st, 2010

bhopal-victims-protest-epathram

ന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി അസാധാരണമായ ഒരു നീക്കത്തില്‍ കേസ്‌ ഫയല്‍ വീണ്ടും തുറന്നു. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.

ഓഗസ്റ്റ്‌ 2ന് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ച് കോടതി പ്രതികള്‍ക്ക്‌ നോട്ടീസ്‌ അയച്ചു. പരമാവധി 10 വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ സി. ബി. ഐ. ചുമത്തിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആണവ ബാദ്ധ്യതാ റിപ്പോര്‍ട്ട് തിരുത്തിയത് ആര്?

August 21st, 2010

american-agent-epathramന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ കേന്ദ്ര മന്ത്രി സഭ പാസാക്കി എങ്കിലും ബില്ലിനെ ചുറ്റി പറ്റി ഉയര്‍ന്നു വന്ന വിവാദങ്ങള്‍ കൂടുതല്‍ ചൂട്‌ പിടിച്ചു വരുന്നതേയുള്ളൂ. ആണവ ഉപകരണ ദാതാവിന്റെ പക്കല്‍ നിന്നും നഷ്ട പരിഹാരം ഈടാക്കാനുള്ള ആണവ നിലയ നടത്തിപ്പു കാരന്റെ അവകാശം നിയന്ത്രിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഭേദഗതി ഒഴിവാക്കണം എന്ന പ്രതി പക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് കേന്ദ്ര മന്ത്രി സഭ ബില്‍ പാസാക്കിയത്‌. എന്നാല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉള്ള ഭേദഗതി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്നാണു സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അതായത്‌ ഈ ഭേദഗതി ആരോ കൃത്രിമമായി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്ത താണ് എന്ന്.

ഒരു പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ ഇത്തരത്തില്‍ കൃത്രിമം നടക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. ഭോപ്പാല്‍ ദുരന്തത്തിന്റെ കാര്യത്തില്‍ നടന്നത് പോലൊരു വിഴ്ച നഷ്ട പരിഹാരം ലഭിക്കുന്നതില്‍ ഉണ്ടാവാതിരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്.

ആണവ ദുരന്തം ഉണ്ടാവുന്ന പക്ഷം, ആണവ നിലയ നടത്തിപ്പുകാരന് ആണവ ഉപകരണ ദാതാവിന്റെ പക്കല്‍ നിന്നും നഷ്ട പരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള നിയമ നടപടികള്‍ സ്വീകരിക്കാന്‍ രണ്ടു വ്യവസ്ഥകളാണ് 17(A), 17(B) എന്നിവ. ആണവ ദാതാവുമായി ഉള്ള കരാറില്‍ ഇത്തരം നഷ്ട പരിഹാരത്തിനുള്ള വ്യവസ്ഥ ഉണ്ടാവണം എന്നതാണ് 17(A) നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ അപകടം നടന്നത് ആണവ ഉപകരണ ദാതാവ് നല്‍കിയ ഉപകരണത്തിന്റെ തകരാറ് മൂലമാണെങ്കില്‍ ദാതാവിനെതിരെ നടപടി ആരംഭിക്കാനുള്ള വ്യവസ്ഥയാണ് 17(B).

സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഈ രണ്ടു വ്യവസ്ഥകളുടെ ഇടയില്‍ ഒരു “and” എന്ന പദം എഴുതി ചേര്‍ത്തതോടെ ഈ രണ്ടു വ്യവസ്ഥകളും ശരിയാണെങ്കില്‍ മാത്രമേ ഉപകരണ ദാതാവിനെതിരെ ആണവ നിലയം നടത്തിപ്പുകാരന് നിയമ നടപടി സ്വീകരിക്കാനാവൂ എന്ന സ്ഥിതി വന്നു.

ഇത് ഫലത്തില്‍ ആണവ ഉപകരണ ദാതാക്കള്‍ക്ക് അനുകൂലമായി ഭവിക്കും. ഇന്ത്യയിലേക്ക്‌ ആണവ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നോട്ടമിട്ടിരിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഇത് സാദ്ധ്യമാവാനുള്ള നിയമ തടസ്സം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇന്ത്യയെ കൊണ്ട് 123 കരാറും ആണവ ബാദ്ധ്യതാ ബില്ലും അംഗീകരിപ്പിച്ചത് എന്നിരിക്കെ ബില്ലില്‍ ഇത്തരം ഒരു കൃത്രിമം കാണിച്ചത് ആരായാലും അത് അമേരിക്കക്ക് വേണ്ടിയാണ് എന്ന് വ്യക്തമാണ്.

ഏതായാലും അസാധാരണമായൊരു നടപടിയില്‍ രാജ്യ സഭാ ചെയര്‍മാന്‍ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നതിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഈ “and” എടുത്തു കളഞ്ഞതിനൊപ്പം വേറെ ചില മാറ്റങ്ങള്‍ കൂടി തങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ വക്താവ്‌ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്‌ മന്ത്രി പൃഥ്വി രാജ ചവാന്‍ പറയുന്നു. നഷ്ട പരിഹാരം നല്‍കിയതിനു ശേഷം മാത്രമേ ഇനി ആണവ നിലയ നടത്തിപ്പുകാരന് ആണവ ദാതാവുമായുള്ള നിയമ നടപടികള്‍ ആരംഭിക്കാനാവൂ എന്നതാണ് ഇത്. നിയമ നടപടികളില്‍ ഉണ്ടാവുന്ന കാല താമസം മൂലം അപകടത്തിന്റെ ഇരകള്‍ക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള കാല താമസം ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥയെങ്കിലും, ഇതിന്റെ ഗുണ ദോഷങ്ങളെ കുറിച്ചും ഗൌരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ഒരു അടഞ്ഞ അദ്ധ്യായം എന്ന് അമേരിക്ക

August 20th, 2010

warren-andersonവാഷിംഗ്ടണ്‍ : ഭോപ്പാല്‍ വാതക ദുരന്തം ഒരു അടഞ്ഞ അദ്ധ്യായമാണ് എന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപ ഉപദേശകന്‍ മൈക്ക്‌ ഫ്രോമാന്‍ പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഭോപ്പാല്‍ ദുരന്ത കേസ്‌ നിയമപരമായി അവസാനിച്ചു എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് ഇദ്ദേഹം പിന്നീട് വ്യക്തമാക്കി.

1984 ഡിസംബറില്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയില്‍ നിന്നും ചോര്‍ന്ന വിഷ വാതകം 15,000 തിലേറെ പേരുടെ മരണത്തിനാണ് ഇടയാക്കിയത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

30 of 43« First...1020...293031...40...Last »

« Previous Page« Previous « യഥാര്‍ത്ഥ ആണവ ബാദ്ധ്യത
Next »Next Page » ആണവ ബാദ്ധ്യതാ റിപ്പോര്‍ട്ട് തിരുത്തിയത് ആര്? »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010