ഭോപ്പാല്‍ ഇഫെക്റ്റ്‌

June 16th, 2010

nuclear-accidentന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്തം കൈകാര്യം ചെയ്ത രീതിയെ പറ്റി വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആണവ ബാദ്ധ്യതാ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ പുതിയ പ്രസക്തി കൈവന്നതായി സര്‍ക്കാരിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. പൊതുജനാഭിപ്രായം കണക്കിലെടുത്ത് സര്‍ക്കാര്‍ ആണവ ബാദ്ധ്യതാ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അപകടങ്ങള്‍ക്ക് ആണവ ഉപകരണ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും ഉത്തരവാദികളാക്കാനാണ് പുതിയ തീരുമാനം. ഒരു അപകടം ഉണ്ടായാല്‍ അതിന്റെ ബാദ്ധ്യതയില്‍ നിന്നും ഇവര്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ വഴി വെയ്ക്കുന്ന ഒരു വ്യവസ്ഥ കരാറില്‍ നിന്നും നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഇന്നലെ തീരുമാനം എടുത്തത്‌.

ആണവ നിലയത്തിന്റെ നടത്തിപ്പുകാര്‍ക്ക് മാത്രമല്ല, ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും അത് വിതരണം ചെയ്യുന്നവര്‍ക്കും ഈ വിഷയത്തില്‍ ഉത്തരവാദിത്തം ഉണ്ടാവണം എന്നാണു സര്‍ക്കാര്‍ തീരുമാനം.

ഈ അവകാശം ഉറപ്പാക്കുന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതായി ആണവ ഊര്‍ജ വകുപ്പ്‌ സെക്രട്ടറി ശ്രീകുമാര്‍ ബാനര്‍ജി കഴിഞ്ഞ യോഗത്തില്‍ പുറപ്പെടുവിച്ച ഒരു നിര്‍ദ്ദേശം ഇന്നലെ ഏറെ നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഈ വ്യവസ്ഥ പ്രകാരം ഒരു ആണവ അപകടം ഉണ്ടായാല്‍ ആണവ നിലയത്തിന്റെ നടത്തിപ്പുകാര്‍ക്ക് അതിനിടയാക്കിയ ഉപകരണത്തിന്റെ തകരാറോ അതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായവരുടെ അനാസ്ഥയോ അശ്രദ്ധയോ ചൂണ്ടിക്കാട്ടി ഉപകരണ നിര്‍മ്മാതാവിനെയും വിതരനക്കാരനെയും പ്രതി ചേര്‍ത്ത് നിയമ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയും. ഈ വ്യവസ്ഥയാണ് ബാനര്‍ജി നീക്കം ചെയ്യാന്‍ ശ്രമിച്ചത്‌. അമേരിക്കന്‍ കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണ് ഈ വ്യവസ്ഥ നീക്കം ചെയ്തത് എന്ന് കഴിഞ്ഞ യോഗത്തിന് ശേഷം ഇടതു കക്ഷികളും ബി. ജെ. പി. യും ആരോപണം ഉന്നയിച്ചിരുന്നു.

ഈ വ്യവസ്ഥയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുനസ്ഥാപിച്ചത്.

അപകടമുണ്ടായാല്‍ കമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാര തുകയെ കുറിച്ചുള്ള വിവാദം ഇപ്പോഴും നില നില്‍ക്കുന്നു. ഈ ബാദ്ധ്യത കേവലം 500 കോടിയായി പരിമിതപ്പെടുത്തുന്നുണ്ട് ഈ കരാര്‍. ഈ ബില്‍ പ്രകാരം മൊത്തം ബാധ്യത 2200 കോടിയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ബാക്കി വരുന്ന 1700 കോടി സര്‍ക്കാര്‍ വഹിയ്ക്കണം. ഇത് പരിഹാസ്യമായ അമേരിക്കന്‍ വിധേയത്വമാണ്. നഷ്ടപരിഹാര തുക അന്താരാഷ്‌ട്ര നിലവാരത്തില്‍ ഉയര്‍ത്തണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

അപകടം ഉണ്ടായ ശേഷം ലഭിക്കുന്ന നഷ്ട പരിഹാരത്തെ പറ്റിയും, അപകടത്തിന്റെ ഉത്തരവാദികളെ പറ്റിയും മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ ആണവ ഊര്‍ജം പോലൊരു വിനാശകാരിയും, സുരക്ഷിതത്വത്തെ പറ്റി ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയാത്തതുമായ ഒരു ഊര്‍ജ സ്രോതസ്സ് നമുക്ക്‌ വേണമോ എന്ന കാര്യം ആരും ചര്‍ച്ച ചെയ്യുന്നേയില്ല. നമ്മുടെയും, നമ്മുടെ ഭാവി തലമുറയുടെയും, ആരോഗ്യകരമായ നിലനില്‍പ്പിന്റെ പ്രശ്നമാണിത് എന്ന് മനസ്സിലാക്കിയാല്‍ എത്ര വൈകിയാലും ഇത് തടയാന്‍ ശ്രമിയ്ക്കുന്നത് വൃഥാ ആവില്ല എന്ന് ബോധ്യം വരും. 200 ബില്യന്‍ ഡോളറിന്റെ കച്ചവടത്തിന് സാധ്യതയുള്ള ഇന്ത്യന്‍ ആണവ വിപണിയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ വേണ്ടി മാത്രമാണ് ഈ കോലാഹലങ്ങള്‍ എല്ലാം എന്നത് നമ്മുടെ ദൈന്യതയാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

5 of 5« First...345

« Previous Page « മഴയറിയാന്‍ പ്രകൃതിയമ്മ യോടൊപ്പം ഒരു യാത്ര
Next » എണ്ണ മലിനീകരണം – ബി.പി. 20 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010