ദീപ് ജോഷിക്ക് മാഗ്സസെ പുരസ്കാരം

August 4th, 2009

Deep-Joshiപ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപ് ജോഷിക്ക് 2009ലെ മാഗ്സസെ പുരസ്കാരം പ്രഖ്യാപിച്ചു. ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. ഇന്ത്യയിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് കാര്യക്ഷമത കൊണ്ടു വരുന്നതിനായി ദീപ് ജോഷി പ്രകടിപ്പിച്ച നേതൃ പാടവവും ദീര്‍ഘ വീക്ഷണവും കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കുന്നത് എന്ന് രമണ്‍ മാഗ്സസെ പുരസ്കാര സമിതി അറിയിച്ചു.

ഈ പുരസ്കാരം ലഭിച്ചതില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ദീപ് ജോഷി ഇത് ഒരു വ്യക്തിയുടെ നേട്ടമല്ല, മറിച്ച് ഗ്രാമീണ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള ആശയത്തിന് ലഭിച്ച പുരസ്കാരമാണ് എന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും കഴിവുമുള്ള കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വന്ന് ഗ്രാമീണ ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരാഞ്ചലിലെ ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന ദീപ് ജോഷി അമേരിക്കയിലെ പ്രശസ്തമായ മസ്സാഷുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എഞ്ചിനിയറിങില്‍ ബിരുദാനന്തര ബിരുദവും പിന്നീട് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം പുനെയിലെ സിസ്റ്റംസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പിന്നീട് ഫോര്‍ഡ് ഫൌണ്ടേഷനിലും പ്രവര്‍ത്തിച്ചു. ഇവിടെ അദ്ദേഹം ഗ്രാമീണ വികസന രംഗത്ത് ഒട്ടേറെ പഠനങ്ങള്‍ നടത്തുകയുണ്ടായി. ഗ്രാമീണ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകരും സാമൂഹ്യ സേവന സംഘടനകളേയും അടുത്തറിഞ്ഞ ജോഷി ഒരു കാര്യം മനസ്സിലാക്കി. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിശാലമായ ഹൃദയവും സദുദ്ദേശവും ഉണ്ടെങ്കിലും അവര്‍ക്ക് വിദഗ്ദ്ധ പരിശീലനവും ഈ രംഗത്ത് ആവശ്യമായ വൈദഗ്ദ്ധ്യവും കുറവാണ് എന്നതായിരുന്നു അത്.

ഫോര്‍ഡ് ഫൌണ്ടേഷന്റെ സഹായത്തോടെ ദീപ് ജോഷി ‘പ്രദാന്‍’ (Professional Assistance for Development Action – PRADAN) എന്ന സംഘടനക്ക് രൂപം നല്‍കി.

ജാര്‍ഖണ്ടിലെ ഗോത്ര വര്‍ഗ സ്ത്രീകളോടൊപ്പം ചേര്‍ന്ന് 2005 ഡിസംബറില്‍ ‘പ്രദാന്‍’ ഒരു പാല്‍ സംഭരണ പദ്ധതിക്ക് രൂപം നല്‍കി. പശുവിന്റെ കിടാവിന് ലഭിക്കേണ്ട പാല്‍ കറന്നെടുക്കുന്നത് പാപമാണ് എന്ന് വിശ്വസിച്ചിരുന്ന ഇവര്‍ക്കിടയില്‍ വ്യാവസായിക പാല്‍ സംഭരണത്തിന്റെ തത്വങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയ ജോഷിക്ക് പ്രതിദിനം ആറായിരം ലിറ്റര്‍ വരെ പാല്‍ സംഭരിക്കുന്ന ഒരു പ്രസ്ഥാനം ഇവിടെ രൂപപ്പെടുത്തുവാന്‍ സാധിച്ചു. 10000 ലിറ്റര്‍ പാല്‍ സംസ്കരിക്കുവാന്‍ ശേഷിയുള്ള ഒരു പാല്‍ സംസ്കരണ കേന്ദ്രവും 600 ഓളം വരുന്ന സ്ത്രീകളുടെ സഹകരണ സംഘം ഇവിടെ സ്ഥാപിച്ചു.

‘കമ്പ്യൂട്ടര്‍ മുന്‍ഷി’ എന്ന ഒരു ലളിതമായ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഈ സ്ത്രീകള്‍ തങ്ങളുടെ കണക്കുകളും മറ്റും സ്വന്തമായി കൈകാര്യം ചെയ്യുന്നു.

ഒരു പ്രദേശത്തെ ജനതയെ മുഴുവന്‍ സ്വയം പര്യാപ്തമാക്കുകയും ദാരിദ്ര രേഖക്ക് മുകളില്‍ കൊണ്ടു വരുവാനും കഴിഞ്ഞ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ദീപ് ജോഷി വികസനം, ശാസ്ത്ര സാങ്കേതിക വ്യവസായ മേഖലകള്‍ പോലെ തന്നെ വെല്ലുവിളി നിറഞ്ഞ, മഹത്തരമായ കര്‍മ്മ മേഖലയാണ് എന്ന് തെളിയിച്ചു. മുളം തണ്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച ‘പ്രദാന്‍’ ന്റെ ഓഫീസ് കെട്ടിടത്തിലെ വിശാലമായ ഹാളില്‍ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും മാനേജ്മെന്റ് വിദഗ്ദ്ധരും സ്ഥിരം സന്ദര്‍ശകരാകുന്നതും 62 കാരനായ ജോഷിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഊര്‍ജ്ജം സംഭരിക്കുന്നതും ഇത് കൊണ്ടു തന്നെ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വ്യവസായി തുളസി താന്തിക്ക് അംഗീകാരം

April 20th, 2009

tulsi-tantiപാരമ്പര്യേതര ഊര്‍ജ്ജ ഉപയോഗത്തിന് പ്രോത്സാഹനം നല്‍കുന്ന ആഗോള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് “ഇന്ത്യയുടെ കാറ്റ് മനുഷ്യന്‍” എന്നറിയപ്പെടുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി തുളസി താന്തിക്ക് കാനഡയില്‍ പുരസ്കാരം നല്‍കി. കാനഡ ഇന്ത്യാ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സി.ഐ.എഫ്. ചഞ്ചലാനി ഗ്ലോബല്‍ ഇന്‍ഡ്യാ അവാര്‍ഡ് 2009 എന്ന ഈ പുരസ്കാരം കാനഡയിലെ ടൊറൊണ്ടോയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍‌മാന്‍ മൊണ്ടെക് സിങ് അഹ്‌ലുവാലിയ ആണ് ഇദ്ദേഹത്തിന് സമ്മനിച്ചത്.

താന്‍ നടത്തിയിരുന്ന ഒരു തുണി മില്ലിലെ കനത്ത വൈദ്യുതി ബില്‍ ആണ് തുളസി താന്തിയെ മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ തേടി പോകാന്‍ പ്രേരിപ്പിച്ചത്. ഇതിനു വേണ്ടി ആദ്ദേഹം കാറ്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന രണ്ട് ചെറുകിട ടര്‍ബൈനുകള്‍ തന്റെ തുണി മില്ലില്‍ സ്ഥാപിച്ചു. തുണി മില്ലിനേക്കാള്‍ ചിലവു വന്ന ഈ നടപടി അന്ന് എല്ലാവരേയും അമ്പരപ്പിച്ചു എങ്കിലും ഇത്തരം ഒരു സംരംഭത്തിന്റെ ദൂരവ്യാപകമായ സാധ്യതകള്‍ അന്നേ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു.

1995ല്‍ അദ്ദേഹം പൂണെയില്‍ സ്ഥാപിച്ച സള്‍സന്‍ എനര്‍ജി എന്ന കമ്പനി കാറ്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന ടര്‍ബൈനുകളുടെ ഏഷ്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ്. 1995ല്‍ വെറും ഇരുപത് തൊഴിലാളികളും ആയി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 13000 ജോലിക്കാരാണ് ജോലി ചെയ്യുന്നത്. 21 രാജ്യങ്ങളിലായി ഈ സ്ഥാപനം വളര്‍ന്നിരിക്കുന്നു.

2006ല്‍ ഇദ്ദേഹത്തെ ടൈം മാസിക “പരിസ്ഥിതി നായകന്‍” എന്ന ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ആഗോള വല്‍ക്കരണ ത്തിന്റെ പുതു യുദ്ധങ്ങള്‍ – വന്ദന ശിവ
Next » ഇതുമൊരു തവള! »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010