ജല കാൽപ്പാട് കുറയ്ക്കുക

March 22nd, 2012

world water day 2011 epathram

പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുമായി കാർബൺ കാൽപ്പാട് കുറയ്ക്കുവാനുള്ള പദ്ധതികളുമായി വ്യാവസായിക ലോകം ഊർജ്ജിതമായി പരിശ്രമിക്കുന്ന വേളയിൽ ഈ ജല ദിനത്തിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന ഒരു കാമ്പെയിൻ ആണ് ഐക്യ രാഷ്ട്ര സഭ മുന്നോട്ട് വെച്ചിരിക്കുന്നത്. ജല കാൽപ്പാട് കുറയ്ക്കുക എന്നതാണ് ഇത്.

ജല കാൽപ്പാട് എന്നാൽ ഒരാൾ ഉപയോഗിക്കുന്ന ജലത്തിന്റെ അളവാണ്. ഇതെങ്ങനെ കുറയ്ക്കാം? കേവലം ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് മാത്രമല്ല ഇത്. നമ്മൾ ജലം മറ്റു പല രൂപത്തിലും ഉപയോഗിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ഇത്തരം എല്ലാ രീതിയിലുമുള്ള ജല ഉപയോഗവും കുറയ്ക്കുക എന്നതാണ് ജല കാൽപാട് കുറയ്ക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

മുകളിലുള്ള ലോക ജല ദിനത്തിന്റെ ലോഗോയുടെ അടിക്കുറിപ്പ് ശ്രദ്ധിക്കുക. ലോകത്തിന് ദാഹിക്കുന്നത് നമുക്ക് വിശക്കുന്നത് കൊണ്ടാണ് എന്നാണ് അത്. ലോക ജനസംഖ്യ ഇന്ന് എഴുന്നൂറ് കോടിയാണ്. അതായത് എഴുന്നൂറ് കോടി ആളുകളുടെ ഭക്ഷണ ആവശ്യമാണ് ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്. 2050 ആകുമ്പോഴേക്കും ഇത് തൊള്ളായിരം കോടി കവിയും എന്നാണ് കണക്ക് കൂട്ടൽ. ശരാശരി മനുഷ്യൻ പ്രതിദിനം രണ്ട് മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കും. എന്നാൽ നമ്മൾ അകത്താക്കുന്ന ജലത്തിന്റെ ഏറിയ പങ്ക്‍ ഇതല്ല എന്നതാണ് ശ്രദ്ധേയം. ഈ ജലം ഭക്ഷണത്തിലൂടെയാണ് നമ്മൾ ഉപയോഗിക്കുന്നത്. ഒരു കിലോ പോത്തിറച്ചി ഉണ്ടാക്കാൻ ഒരു ലക്ഷം ലിറ്റർ ജലം വേണം. അറക്കുന്നത് വരെ ഈ മാടിന് വേണ്ട ജലമാണ് ഇത്. ഇതും ഈ മാട് ജല രൂപത്തിൽ കുടിക്കുന്നതല്ല. മാടിന് നൽകുന്ന വൈക്കോലിന് വളരാൻ വേണ്ട ജലവും, കാലിത്തീറ്റ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ജലവും, കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജലവും എല്ലാം കൂടെ ചേർത്ത് ലഭിച്ചതാണ് ഈ കണക്ക്. അതായത് ഒരു കിലോ മാട്ടിറച്ചി നിർമ്മിക്കാൻ ഉപയോഗിക്കപ്പെടുന്ന ജലം ഒരു ലക്ഷം ലിറ്റർ വരും എന്നർത്ഥം. എന്നാൽ ഒരു കിലോ ഗോതമ്പ് ഉണ്ടാക്കാൻ വെറും 1500 ലിറ്റർ ജലം മാത്രം മതി.

നിങ്ങളുടെ തീൻ മേശയിൽ ഇരിക്കുന്ന ബീഫ് ബിരിയാണി സ്വാദോടെ കഴിക്കുന്നതിന് മുൻപ് ഒരു നിമിഷം ഈ കാര്യം ഒന്ന് മനസ്സിൽ ചിന്തിക്കുക. നിങ്ങൾ ഒരു ലക്ഷം ലിറ്റർ ജലമാണ് അകത്താക്കാൻ പോകുന്നത്.

ലോകം തീവ്രമായ ഭക്ഷ്യ ദൌർലഭ്യവും ജല ക്ഷാമവും നേരിടുന്ന അവസരത്തിൽ പ്രശ്നം മറ്റെവിടെയോ ആണെന്ന് ഇനിയും നമുക്ക് നടിക്കാൻ ആവില്ല. അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ലോക ജനസംഖ്യയ്ക്കൊപ്പം എല്ലാവർക്കും പോഷകാഹാരം ലഭ്യമാക്കുവാൻ നാം ചില കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചേ മതിയാവൂ :

  • ആരോഗ്യ പൂർണ്ണവും പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതുമായ ഭക്ഷണരീതി പിന്തുടരുക
  • ജലം കൂടുതൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക
  • ഭക്ഷണം പാഴാക്കാതിരിക്കുക. ഇന്ന് ലോകത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് നാം കഴിക്കാതെയും ബാക്കി വെച്ചും പാഴാവുന്നു എന്നാണ് കണക്ക്. ഈ പാഴായ ഭക്ഷണത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ട ഭീമമായ അളവ് ജലവും പാഴാവുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
  • കുറച്ച് ജലം ഉപയോഗിച്ച് കൂടുതൽ ഗുണമേന്മയുള്ള മെച്ചപ്പെട്ട ഭക്ഷണം നിർമ്മിക്കുക.

ഭക്ഷണ ഉൽപ്പാദനം മുതൽ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ജല സംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തി എല്ലാവർക്കും ഭക്ഷണവും ജലവും ലഭിക്കുന്നു എന്ന് നമുക്ക് ഉറപ്പ് വരുത്തുവാനാവും.

തങ്ങളുടെ ഭക്ഷണ രീതിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി നമുക്ക് ഒരോരുത്തർക്കും നമ്മുടെ ജല കാൽപ്പാട് കുറയ്ക്കുവാൻ കഴിയും എന്ന് കൂടി ഈ ലോക ജല ദിനത്തിൽ ഐക്യ രാഷ്ട്ര സഭ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?

March 21st, 2012

boy-drinking-dirty-water-epathram

“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട് ” – റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഈ ജലദിനത്തില്‍ ഏറ്റവും പ്രസക്തമായ വരികളാണ് ഇത്. ജീവന്റെ നിലനില്‍പ്പു തന്നെ ജലമാണ്, അതു കൊണ്ട് തന്നെ ജലത്തെ പറ്റിയുള്ള ആകുലതകള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.

world-water-day-2012-a-epathram

“ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ” (Water and Food Security) എന്നതാണ് ഇത്തവണത്തെ ജലദിനത്തിന്റെ മുദ്രാവാക്യം വരും കാല യുദ്ധങ്ങള്‍ ജലത്തിനും ഭക്ഷണത്തിനും വേണ്ടിയാകും എന്നത് ഇന്ന് യാഥാര്‍ത്ഥ്യമായി തുടങ്ങിയിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന് സായുധ രൂപം ഉണ്ടായതോടെ  ലോകത്തിന്റെ ജല സമ്പത്ത് വന്‍ ശക്തികളുടെ നിയന്ത്രണത്തില്‍ ആയി കൊണ്ടിരിക്കുന്നു. വന്‍ ജലസ്രോതസ്സുകള്‍ കൈവശ പ്പെടുത്തി ഇവര്‍ വില പറയുമ്പോള്‍ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനത വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങുകയാണ്. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജല ക്ഷാമത്തിന് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ വെള്ളം യുദ്ധ കൊതിയന്മാര്‍ക്ക് പുതിയ വഴി ഒരുക്കി കൊടുക്കും എന്നതിന് സംശയമില്ല. ജലം ഇല്ലെങ്കില്‍ ജീവനില്ല എന്ന സത്യത്തെ വിപണിയില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന നൂറു കണക്കിന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യ നല്ലൊരു ജല വിപണിയാണ് എന്ന് തിരിച്ചറിഞ്ഞ കച്ചവടക്കൂട്ടം ഭരണകൂടങ്ങളെ സ്വാധീനിച്ച് ജല സ്രോതസ്സ് സ്വന്തമാക്കികൊണ്ടിരിക്കുന്നു. വരും കാലങ്ങളില്‍ ജലസ്രോതസ്സുകള്‍ സ്വകാര്യ കമ്പനികളുടെ കൈകളില്‍ ഒതുങ്ങിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ജലം ലോകത്തിന്റെ പൊതു പൈതൃകമാണ്. ജല സംരക്ഷണവും ജല മിത വ്യയവും പാലിച്ചാല്‍ മാത്രമേ നമ്മുക്ക് ഈ പൈതൃകം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് അടുത്ത തലമുറക്ക്‌ കൈ മാറേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജല ദിനാചരണത്തിന്റെ ലക്ഷ്യം.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

Comments Off on ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?

പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി

March 17th, 2012

plastic-waste-epathram
വാഷിങ്ടണ്‍: പ്ലാസ്റ്റിക്‌ എന്ന മാലിന്യത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന ഏറെ കാലത്തെ അന്വേഷണത്തിന് ഇതാ പ്രകൃതി തന്നെ ഒരു പ്രതിവിധി കണ്ടെത്തിയിരിക്കുന്നു. അനന്തമായ ജൈവ വൈവിധ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും കലവറയായ ആമസോണ്‍ മഴക്കാടുകളില്‍നിന്നാണ് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കുന്ന പ്രത്യേകതരം ഫംഗസിനെ കണ്ടെത്തിയത്‌. പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ എന്നാണ് ഫംഗസിന്‍െറ ശാസ്ത്രനാമം. പ്ളാസ്റ്റിക് കവറുകള്‍, ചെരിപ്പ് എന്നിവയിലെ പോളിയൂറത്തേന്‍ എന്ന ഘടകത്തെ ഓക്സിജന്‍െറ അഭാവത്തില്‍ ഫംഗസുകള്‍ക്ക് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കാനാകും അങ്ങനെ ഈ  ഫംഗസ് പ്ലാസ്റ്റിക്കിനെ ഇല്ലായ്മ ചെയ്യുമെന്ന് യേല്‍ സര്‍വകലാശാലയിലെ ഒരു സംഘമാണ് കണ്ടെത്തിയിരിക്കുന്നത്.  ഈ ശ്രമം വിജയിച്ചാല്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ ലോകം വിപ്ലവകരമായ മാറ്റം ഉണ്ടാകും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു

February 9th, 2012

desert-cleanup-epathram

ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍  ‘മരുഭൂമി വൃത്തിയായി സൂക്ഷിക്കൂ, അത് മറ്റുള്ളവരുടേത് കൂടിയാണ് ’ എന്ന സന്ദേശവുമായിനടത്തിയ ശുചീകരണ യജ്ഞത്തില്‍ മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു. ഒട്ടകങ്ങളും കുതിരകളും അണിനിരന്ന മരുഭൂമി ശുചീകരണ ദൗത്യത്തില്‍ 83 സന്നദ്ധ പ്രവര്‍ത്തകരും 13 മുനിസിപ്പാലിറ്റി ജീവനക്കാരും പങ്കെടുത്തു. ഇവര്‍ ശേഖരിച്ച മാലിന്യക്കെട്ടുകള്‍ ഒട്ടകങ്ങളും കുതിരകളുമാണ് ചുമന്നത്. മരുഭൂമിയില്‍ ഭക്ഷണാവശിഷ്ടങ്ങളും പ്ളാസ്റ്റിക് ഉല്‍പന്നങ്ങളും ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ഹാനികരമാകുമെന്ന് സഞ്ചാരികളെ ബോധവല്‍ക്കരിക്കുകയായിരുന്നു അല്‍ വര്‍ഖയില്‍ തുടക്കം കുറിച്ച കാമ്പയിനിന്‍െറ ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റിയിലെ വേസ്റ്റ് മാനേജ്മെന്‍റ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മജീദ് സെയ്ഫീ പറഞ്ഞു. അല്‍ വര്‍ഖയിലെ യൂനിവേഴ്സിറ്റി സിറ്റി റോഡ്, അല്‍ ഖവാനീജ് റോഡ്, അല്‍ അസ്ബ് പ്രദേശത്തെ അല്‍ അബീര്‍, അല്‍ ഹബാബ് എന്നിവിടങ്ങളിലാണ് പ്രധാനമായും ശുചീകരണ യജ്ഞം നടന്നത്. ഇതിന്‍െറ ഭാഗമായി ബോധവല്‍ക്കരണ ടെന്‍റുകള്‍, ഫോട്ടോ – ചിത്ര പ്രദര്‍ശനം, നാടകാവതരണം, ശില്‍പശാലകള്‍, പരമ്പരാഗത ഭക്ഷ്യമേള എന്നിവയും ഉണ്ടായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി ക്യാമ്പ് ഡിസം. 30 ന് ദുബായില്‍

December 13th, 2011

dcsc_2011-epathram

ദുബൈ : പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസ്സിലാക്കുന്നതിനും കുട്ടികളെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ യിലെ 4 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിന പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. 2011 അന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ക്യാമ്പ്‌. ഡിസംബര്‍ 30 വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകിട്ട് അഞ്ചുമണി വരെ ദുബൈ അല്‍ സഫാ പാര്‍ക്കില്‍ വച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. അഞ്ജലി – 050 4889076, ഗഫൂര്‍ : 050 1871257

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 8« First...234...Last »

« Previous Page« Previous « സമരത്തിന്‌ ആവേശം പകര്‍ന്ന് മേധാപട്കര്‍ മുല്ലപ്പെരിയാറില്‍
Next »Next Page » പ്രതിഷേധം വിജയിച്ചു; ദോ കെമിക്കല്‍സ്‌ പിന്‍വാങ്ങി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010