2022 ഓടെ ജര്‍മ്മനി ആണവോര്‍ജ്ജ വിമുക്തം

May 31st, 2011

nuclear-power-no-thanks-epathram

ബെര്‍ലിന്‍: 2022 ഓടെ രാജ്യത്തെ എല്ലാ ആണവനിലയങ്ങളും പൂട്ടുമെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ അറിയിച്ചു. പഴക്കം ചെന്ന എട്ട് റിയാക്ടറുകള്‍ ഈവര്‍ഷം അവസാനിക്കുമ്പോഴേക്കും പൂട്ടുമെന്ന് പരിസ്ഥിതി മന്ത്രി നൊബേര്‍ട്ട് റൊട്ടെഗന്‍ പറഞ്ഞു. ഇപ്പോള്‍ രാജ്യത്തു 17 ആണവനിലയങ്ങള്‍ ആണ് ഉള്ളത്.

ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ ഭീകരതയാണ്  ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ വ്യാവസായിക രാഷ്ട്രമായ ജര്‍മ്മനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഏഴു ആണവനിലയങ്ങള്‍ക്കു നിലവില്‍ മൊറാട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയൊന്നും ഒരു കാരണവശാലും റീ ആക്ടിവേറ്റ് ചെയ്യില്ലെന്നും പരിസ്ഥിതി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത്‌ ആവശ്യമായ വൈദ്യുതിയുടെ 23 ശതമാനം ആണവ റിയാക്ടറുകളിലൂടെ ഉത്പാദിപ്പിക്കുന്ന ജര്‍മ്മനിയുടെ ഈ തീരുമാനത്തെ ആശ്ചര്യത്തോടെയാണ് ലോകരാഷ്ട്രങ്ങള്‍ കാണുന്നത്. രാജ്യത്തെ 17 റിയാക്ടറുകളുടേയും കാലാവധി 12 വര്‍ഷം കൂടി നീട്ടാന്‍ കഴിഞ്ഞവര്‍ഷം ചാന്‍സലര്‍ ഏയ്‌ഞ്ചെല മെര്‍ക്കല്‍ തീരുമാനിച്ചിരുന്നു.എന്നാല്‍  ഇതിനെതിരെ ജര്‍മനിയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെയും ജനങ്ങളുടെയും പ്രതിഷേധമുയര്‍ന്നത്തോടെ ഏതാനും ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ രണ്ടു മാസം മുമ്പ് നടന്ന മന്ത്രിമാരുടെ സമ്മേളനത്തില്‍ തീരുമാനമെടുത്തു. ഇതിനെ തുടര്‍ന്നാണ് ഘട്ടം ഘട്ടമായി ആണവനിലയങ്ങള്‍ അടച്ചു 2022 ഓടെ രാജ്യം ആണവോര്‍ജ്ജ വിമുക്തമാക്കാന്‍ തീരുമാനമായത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

ഇന്ന് ഒരു മണിക്കൂര്‍, നമ്മുടെ ഭൂമിക്ക് വേണ്ടി

March 26th, 2011

earth-hour-plus-logo-epathram

കാലാകാലങ്ങളായി മനുഷ്യന്റെയും മനുഷ്യന്റെ പുരോഗതിയുടെയും ചൂഷണത്തിന്റെയുമെല്ലാം ഭാരം പേറിയാലും നമ്മെയെല്ലാം ഒരു തറവാട്ടില്‍ എന്ന പോലെ നില നിര്‍ത്തുന്ന ഭൂമിയെക്കുറിച്ച് ഇത്തിരി നേരം ഓര്‍ക്കാം. വലിയ വലിയ കാര്യങ്ങളൊന്നും ഭൂമിയ്ക്കു വേണ്ടി ചെയ്യാന്‍ നമുക്ക് കഴിഞ്ഞുവെന്ന് വരില്ല. എങ്കിലും കഴിയും പോലെ ചില ചെറിയ കാര്യങ്ങള്‍. അതെ, ഒരിത്തിരി നേരം ഇരുട്ടിലിരിക്കാം, ഭൂമിയ്ക്കു വേണ്ടി അത്രയെങ്കിലും നമുക്ക് ചെയ്യാം.

ആഗോള താപനത്തിന്‍റെ ഭീഷണി നേരിടാന്‍ വൈകീട്ട് 8.30 മുതല്‍ 9.30 വരെ ഒരു മണിയ്ക്കൂര്‍ വൈദ്യുതി അണച്ച് ഭൂമിയെ രക്ഷിയ്ക്കാനുള്ള ആഗോള യജ്ഞമായ എര്‍ത്ത്‌ അവര്‍ ഇന്ന് ലോകമെമ്പാടും ആചരിക്കുന്നു. ഒരു യൂണിറ്റ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ കത്തിക്കുമ്പോള്‍ ഒരു കിലോ ഹരിത ഗൃഹ വാതകമാണ്‌ പുറന്തള്ളപ്പെടുന്നത്‌. എര്‍ത്ത്‌ അവര്‍ ആചരിക്കുന്നതിലൂടെ അന്തരീക്ഷത്തില്‍ എത്തുന്ന ഹരിത ഗൃഹ വാതകത്തിന്റെ അളവ്‌ പ്രതിവര്‍ഷം 120 ലക്ഷം ടണ്‍ കുറയ്‌ക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. 125 ലോക രാജ്യങ്ങളിലെ 2000 ത്തോളം പട്ടണങ്ങളിലെ നൂറു കോടി ജനങ്ങള്‍ എര്‍ത്ത്‌ അവറില്‍ പങ്കാളികളാകും. ലണ്ടന്‍, ബെയ്‌ജിങ്‌, റോം, മോസ്‌കോ, ലോസ്‌ ആഞ്‌ജലിസ്‌, റിയോ ഡി ജനൈറോ, ഹോങ്കോങ്‌, ദുബായ്‌, സിംഗപ്പൂര്‍, ആതന്‍സ്‌, ടൊറന്‍േറാ, സിഡ്‌നി, മെക്‌സിക്കോ സിറ്റി, ഇസ്‌താന്‍ബുള്‍, കോപ്പന്‍ ഹേഗന്‍, മനില, ലാസ്‌വേഗാസ്‌, ബ്രസല്‍സ്‌, കേപ്‌ടൗണ്‍, ഹെല്‍സിങ്കി എന്നിവ  എര്‍ത്ത്‌ അവറില്‍ പങ്കെടുക്കുന്ന മൂവായിരത്തോളം ലോക നഗരങ്ങളില്‍ ചിലതാണ്.

ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളും എര്‍ത്ത്‌ അവര്‍ ആചരിക്കുവാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയൊട്ടാകെ 5 ലക്ഷം വിദ്യാര്‍ഥികള്‍ എര്‍ത്ത്‌ അവര്‍ ആചരണത്തിന്റെ ഭാഗമായി ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുകള്‍ കെടുത്തും എന്ന പ്രതിജ്ഞ എടുത്തു കഴിഞ്ഞു. കാര്‍ബണ്‍ നിര്‍ഗമനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയിലെ വ്യവസായ ലോകവും ഈ ഉദ്യമത്തില്‍ പങ്കെടുത്ത് പരിസ്ഥിതി സംരക്ഷണത്തില്‍ തങ്ങളുടെ പ്രതിജ്ഞാ ബദ്ധത വ്യക്തമാക്കും. ബോളിവുഡ്‌ നദി വിദ്യാ ബാലന്‍ അടക്കം ഒട്ടേറെ പ്രശസ്തരും സിനിമാ താരങ്ങളും ലോകമെമ്പാടും ഈ പരിപാടിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ആഗോള താപനത്തെ പറ്റി ഭരണാധിപന്മാര്‍, ശാസ്‌ത്രജ്ഞര്‍, പ്രകൃതി സ്‌നേഹികള്‍ എന്നിവരെ ബോധവത്‌കരിക്കാനും ആഗോള താപനം കുറയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തന ങ്ങള്‍ക്കുമായി 2007-ല്‍ സിഡ്‌നിയിലാണ്‌ എര്‍ത്ത്‌ അവര്‍ ആരംഭിച്ചത്‌. മുന്‍ വര്‍ഷങ്ങളിലേക്കാളും ഇപ്പോള്‍ ജനങ്ങള്‍ ഇക്കാര്യങ്ങളില്‍ ബോധവാന്മാരാണെന്നും അതു കൊണ്ട് തന്നെ എല്ലാവരും ഇതിനോട് സഹകരിക്കുമെന്നുമാണ് എര്‍ത്ത് അവറിന്റെ ഉപജ്ഞാതാവായ ആന്റി റ്ഡ്‌ലി പറയുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇടുക്കിയില്‍ ഭൂചലനം

November 6th, 2010

idukki-dam-epathram

മൂലമറ്റം : സംസ്ഥാനത്തെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടുക്കിയില്‍ ഇന്ന് രാവിലെ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6 മണിക്കാണ് മൂലമറ്റത്തും ഉപ്പുകുന്നിലും ചെറിയ തോതിലുള്ള കമ്പനങ്ങള്‍ അനുഭവപ്പെട്ടത്. അണക്കെട്ടിന് എന്തെങ്കിലും നാശമോ തകരാറോ സംഭവിച്ചതായി ഇത് വരെ സൂചനയില്ല. നേരിയ തോതിലുള്ള ഭൂ ചലനം ആയതിനാലും രാവിലെ ആയതിനാലും സ്ഥലവാസികള്‍ തന്നെ മിക്കവാറും സംഭവം അറിഞ്ഞതേയില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച കോന്നിയില്‍ ഭൂചലനം അനുഭവപ്പെട്ടത് പരിഭ്രാന്തി പരത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഏറെ അകലെയല്ല കോന്നി എന്നതാണ് ആശങ്കയ്ക്ക് കാരണമായത്‌.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മന്ത്രി ബിനോയ്‌ വിശ്വത്തിന് പിന്തുണ

October 2nd, 2010

binoy-viswamദുബായ്‌ : അതിരപ്പിള്ളി പദ്ധതി വന്നാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക നഷ്ടത്തെ ചെറുതായി കാണേണ്ടതില്ല എന്നും ഇതിന്റെ പ്രത്യാഘാതം വരും കാലങ്ങളില്‍ നാം മനസിലാക്കേണ്ടി വരും എന്ന മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ പ്രസ്താവനയെ കേരള പ്രവാസി പരിസ്ഥിതി കൂട്ടായ്മ സ്വാഗതം ചെയ്തു. പാരിസ്ഥിതിക വിഷയങ്ങളില്‍ യാഥാര്‍ത്ഥ്യത്തോടൊപ്പം നിന്ന് സംസാരിക്കാനും ഇത്തരം വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നു പറയുവാനുമുള്ള അദ്ദേഹത്തിന്റെ നിലപാടിനെ പ്രശംസിക്കുകയും അദ്ദേഹത്തിന് കേരള പ്രവാസി പരിസ്ഥിതി കൂട്ടായ്മയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.

“അതിരപ്പിള്ളി പദ്ധതിയും പരിസ്ഥിതിയും” എന്ന വിഷയത്തെ ആസ്പദമാക്കി കേരള പ്രവാസി പരിസ്ഥിതി കൂട്ടായ്മ നടത്തിയ ചര്‍ച്ചയില്‍ e പത്രം പത്രാധിപര്‍ ജിഷി സാമുവല്‍, കോളമിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, സേതു എന്നിവര്‍ സംസാരിച്ചു.

- ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വെളിച്ചത്തിനായി ഇരുട്ട് – എര്‍ത്ത്‌ അവറില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും പങ്കെടുക്കും

March 27th, 2010

ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാ രാക്കുന്ന തിനായി സംഘടിപ്പിക്കുന്ന എര്‍ത്ത്‌ ഹവര്‍ യജ്ഞത്തില്‍ യു.എ.ഇ. യും പങ്കു ചേരുന്നു. ഇന്ന് രാത്രി എട്ടര മണി മുതല്‍ ഒന്‍പതര മണി വരെയുള്ള ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ് ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്റെ ഭാഗമായി നടക്കുന്ന ബോധ വല്‍ക്കരണ യജ്ഞത്തില്‍ ഇത്തവണ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ്‌ ഖലീഫയും, മറ്റ് പ്രധാന കെട്ടിടങ്ങളായ ബുര്‍ജുല്‍ അറബും, ജുമേറ ബീച്ച് ഹോട്ടലും അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ദുബായ്‌ ബീച്ച് റോഡില്‍ ദുബായ്‌ വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില്‍ വിളക്കേന്തിയ ഒരു ജാഥയും സംഘടിപ്പിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 4« First...234

« Previous Page« Previous « ഏറ്റവും വലിയ കക്കൂസ് ക്യൂവുമായി ലോക ജല ദിനം
Next »Next Page » ശരത് ചന്ദ്രന്റെ വേര്‍പാട്‌ കേരളത്തിന് തീരാനഷ്ടം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010