എന്‍റെ മഴ

March 11th, 2012

rain-epathram

മഴ, മഴ മാത്രം
വന്നു പോകാറുണ്ട്
കാണണമെന്ന് തോന്നി തുടങ്ങുമ്പോഴേക്ക്
മുന്‍കൂട്ടി പറഞ്ഞുറപ്പിക്കാതെ
കാണാന്‍ കൊതിക്കുന്ന
വേഷപ്പകർച്ചകളില്‍
പ്രിയകരമായ, പരിചിതമായ
മഴയുടെ പതിഞ്ഞ ഇരമ്പം.

തിരക്കുകളില്‍,
മിന്നായം പോലെ വിളിച്ചിറക്കി,
കുശലങ്ങള്‍ അന്വേഷിച്ചു മടക്കം.
നനയാന്‍ മടിച്ചു മടിച്ചിരിക്കെ,
കൂട്ടിക്കൊണ്ടു പോയി നനച്ച്,
ഒരോട്ട പ്രദക്ഷിണം,
മടി മാറ്റി യങ്ങനെ….

മനസ്സ് തുറക്കെ,
ചാഞ്ഞും ചെരിഞ്ഞും
ദീര്‍ഘ-ദീര്‍ഘമായി
മതിവരുവോളം പെയ്തങ്ങനെ…

പിന്നെയും പിന്നെയും
മഴക്കായി കാത്തിരിക്കാന്‍
നഷ്ടബോധം അവശേഷിപ്പിച്ച്
മഴ മടങ്ങുന്നു.

ഓരോ തവണ
മഴയില്‍ നിന്ന്
പിന്തിരിഞ്ഞു നടക്കുമ്പോഴും,
എതിരെ വരുന്നവര്‍
ചോദിക്കാറുണ്ട്-
തേടി നടക്കുന്നതിനെ കുറിച്ച്,
കളഞ്ഞു പോയതിനെ കുറിച്ച്.

മഴ, മഴയെ തന്നെയാവും
ഞാന്‍ തേടി നടന്നിരുന്നത്.
അതോ,
മഴയെ തന്നെയാണോ
എനിക്ക് നഷട്ടപ്പെട്ടിട്ടുണ്ടാവുക ?

യാമിനി ജേക്കബ്‌

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

കറുത്ത ചെട്ടിച്ചി – ഒരു റീമിക്സ്‌

March 8th, 2012

karutha-chettichy-nandakumar-epathram

വീട്ടിൽ നിന്നിറങ്ങീട്ടു മണിക്കൂറൊന്നായി ഞാൻ
ട്രാൻസ്പോർട്ടു ബസ്സിൻ പാർശ്വ സീറ്റിൽ വാല്മീകം പോലെ
ഇരുന്നൊരിക്കൽ കൂടി മനസ്സിൽ മുഴുമിച്ചു
വനിതാ വേദിക്കിന്നു ചെയ്യേണ്ട പ്രസംഗത്തെ
രണ്ടു നാൾ മുമ്പേ മാത്രം വിളിച്ചു പറഞ്ഞവർ
രണ്ടു വാക്കുതിർക്കേണം മഹിളാ ദിവസത്തിൽ

പെട്ടെന്നെഴുന്നേറ്റു ഞാൻ കണ്ടക്ടർ വിളി കേട്ടു
പെട്ടിയെടുത്തിറങ്ങി അപ്പൊളാ ദൃശ്യം കണ്ടു
കീറിയ ചേല ചുറ്റി, ബസ്റ്റാൻഡിൻ പ്ലാറ്റ്ഫോറത്തിൽ
കറുത്ത ചെട്ടിച്ചിയും കൈക്കുഞ്ഞും, അവൾക്കൊപ്പം
അസ്ഥിയുരുക്കും വെയിലത്തു തൻ പിച്ച പാത്രം
ശുഷ്ക്കിച്ച കൈയ്യാൽ നീട്ടി ഭിക്ഷ യാചിച്ചീടുന്നു

ജാക്കറ്റിൻ കുരുക്കുകളഴിച്ചു പുറത്തിട്ടു
വിശപ്പിൽ കരിഞ്ഞതൻ മാതൃത്വമെന്നിട്ടവൾ
വെച്ചു തേച്ചു തൻ കുഞ്ഞിൻ കുരുന്നു ചുണ്ടിൽ പക്ഷേ
മിച്ചമായതോ വെറും പട്ടിണിക്കയ്പ്പു നീർ മാത്രം
കൌമാരം മായും മുൻപേ ഉണ്ടായതാണാ പൈതൽ
അഭിശപ്തമാമേതോ രാത്രിതൻ സമ്മാനമോ?

വല്ലതും തന്നീടണേ കുഞ്ഞിതാ കരയുന്നു
പാൽപോലും ചുരത്തുവാനില്ലെനിക്കയ്യാ സാമീ
തിരക്കിന്നൊഴുക്കിൽ പെട്ടാവഴി പോയോരൊക്കെ
ആർത്തിപൂണ്ടൊരു നോട്ടം എറിഞ്ഞു കടന്നു പോയ്‌
“കണ്ടില്ലേ തമിഴത്തി, എന്തു സാഹസക്കാരി!
കുഞ്ഞിനേക്കാട്ടി മാന്യരെ മയക്കുന്നോൾ!
പശ്ചിമ ഘട്ടം കടന്നിപ്പുറം പാലക്കാട്ടെ
പട്ടണ പ്രദേശത്തു പിച്ചക്കു വന്നോളിവൾ!”

ബസ്സിൽ നിന്നിറങ്ങി ഞാൻ ചുറ്റോടും കണ്ണോടിച്ചു
പന്തൽ തോരണങ്ങളും കോളാമ്പി മൈക്കും കണ്ട്‌
മന്ത്രിച്ചുവെന്നുള്ളിതുതന്നെയാകണം വേദി
വീണ്ടുമാ പിച്ചക്കാരി ഉച്ചത്തിൽ കരയവേ
ചെന്നു ഞാനടുത്തുള്ള ചായപ്പീടികക്കകം
ചായയും കുടിച്ചല്പം കുപ്പിയിൽ പാലുമായി
വരുന്നേരമാ കാഴ്ച കണ്ടു ഞാൻ ഞെട്ടിപ്പോയി

വനിതാ പൊലീസുകാർ രണ്ടു പേരാ പാവത്തെ
നിർദയം പ്രഹരിച്ചു വാനിൽ കേറ്റീടുന്നു ഹാ!
“എന്തു കുറ്റം ഞാൻ ചെയ്തു ഈ വിധം ദ്രോഹിച്ചിടാ
നെൻ കുഞ്ഞു വിശപ്പിനാൽ വാവിട്ടു കരഞ്ഞതോ?”
അന്നേരമെൻ മുന്നിലായ്‌ നാലു കോമളാംഗിമാർ
വന്നവർ മൊഴിഞ്ഞുവെൻ ആതിഥേയരാണവർ

“ക്ഷമിച്ചിടേണം അങ്ങിങ്ങെത്തിയ നേരം ഞങ്ങൾ
ഗമിച്ചു പിച്ചക്കാരി പെണ്ണിനേയോടിക്കുവാൻ
തെണ്ടിയാണവൾ സാറിൻ ശകുനം മുടക്കിയോൾ
വിറ്റു കാശാക്കുന്നു തൻ ശരീരം, മാതൃത്വവും
അങ്ങയേ സ്വീകരിക്കാൻ തീർത്തൊരാ പന്തലതിൽ
തുടങ്ങീ തേവിടിശ്ശീ ശരീര പ്രദർശനം
കേട്ടറിഞ്ഞെത്തീ ഞങ്ങൾ വരുത്തീ പോലീസിനെ
ഓടിച്ചു വിട്ടൂ ബലാൽ, വേദിയിൽ ഇരുന്നാട്ടേ”!!

ഇത്രയും കേട്ടപ്പോൾ ചങ്കു തകർന്നെൻ കൈകൾ
വിറ പൂണ്ടൊരു ക്ഷണം പാൽ കുപ്പി വീണുടഞ്ഞു
“ക്ഷമിക്കൂ സഹോദരീ ശരീര സുഖം പോരാ
ഭാഷണം ചെയ്യാനൊട്ടു ശേഷിയുമില്ലാ തീരെ
എങ്കിലും സ്വീകരിച്ചാലും മഹിളാ ദിനത്തിങ്കൽ
നല്ലതു ഭവിക്കാനായെന്റെയീ ആശംസകൾ!!

നന്ദകുമാര്‍ പല്ലശ്ശേന

(ആശയാവലംബം : ഇടശ്ശേരിയുടെ കറുത്ത ചെട്ടിച്ചികൾ)
ലോക വനിതാ ദിനം – മാർച്ച് 8 നോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചത്

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

Haya, My Angel

April 11th, 2011

haya-epathram

I had my eyes, wide open
Though the body failed to be alert often
Waiting seemed to be endless then
To hear you cry in minutes ten

Soon it was the music for my ears
That I wanted to hear all these years
There you were, a pink bundle of joy
So precious and meek like a little toy

Haya, the moment you were born,
The mom in me was also born
For whom you are a zest of spring
With all the happiness and love you bring

It’s a joke you’ve got mommy’s nose
And face like daddy’s when you pose
But I thank God for what he chose
For blessing us with a beautiful rose

Life never seemed same like before
Late night feeds and too much more
But seeing your face like a morning dew
All I could whisper is ‘’I love you’’

Giggles and crawls, stumbles and walks
Fun was that time to await you talk
Two little teeth on either jaw
Blissful were we, to watch you grow

Now one candle there shines on the cake
I wonder how soon time overtakes
My princess, my angel and my lovely sunshine
I am so grateful that you are all mine

Mommy waits to be your best friend tomorrow
To join you in happiness and sorrow
As I see your precious face
I pray your life be touched with grace

momma

(എന്റെ മോള്‍ടെ ആദ്യത്തെ പിറന്നാളിന്  – ലിജി അരുണ്‍)

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ചോദിച്ചിരുന്നുവൊ ഞാന്‍!

February 8th, 2011

(1)
ചോദിച്ചിരുന്നുവോ ഞാന്‍?
സ്നേഹവാരിധീ തീരം
വരണ്ടോരു,
ചില്ലയുണങ്ങി
ക്കരിയില പോലെ
കലികാല
താണ്ടവ ജന്മം!

ചോദിച്ചിരുന്നുവോ ഞാന്‍?
ഇത്തറവാട്ടിന്‍ പടിഞ്ഞാറ്റു
കൊമ്ലതന്മൂലയിലെന്നേ,
പെറ്റിട്ടു പോയൊരു തള്ളയേ ചൊല്ലി
അനാഥത്വ നീറ്റലിന്‍ ജന്മം!

ചോദിച്ചിരുന്നുവോ ഞാന്‍?
കൃഷ്ണപൂരാട ദോഷത്തിലെന്തിനെന്‍
ജീവിതം, ഔത്സുക്യമായ്യ
ആര്‍ കവര്‍ന്നുവെന്‍
മാതാപിതാമാതുല
സ്നേഹ വിപഞ്ചിക
പാദ ദോഷാല്‍ ഈ ശൂന്യ ജന്മം!

ചോദിച്ചിരുന്നുവോ ഞാന്‍?
വ്യഥ പൂണ്ട
ബാല്യത്തിലിറയത്തു
തന്ത തന്‍ സാന്നിധ്യമില്ലാത്ത
സന്ധ്യാ വേളയില്‍
കൂരിരുട്ടിന്‍ മര്‍ത്യ ജന്മം!

ചോദിച്ചിരുന്നുവോ ഞാന്‍?
ജീവിത ജാതക പന്തലില്‍ ദാമ്പത്യ
സുകൃതി തന്നുത്തുംഗ മംഗല്യ
മദന രാവില്‍
എന്‍ നല്‍ പകുതി തന്‍ അന്ത്യം
വരിച്ചോരു ചുടു കണ്ണീര്‍
കുടത്തിന്‍ വിരഹ ജന്മം!

നഷ്ട ഭൂതത്തിന്‍
കയത്തില്‍ കദന ദു:ഖേ
മരണം മറന്നു ജീവിക്ക –
യനുജ്ഞ്യാം,
കൈവല്യമാക്കേണ്ടതെന്തെന്നു
ചൊല്ലു…
നീ‍യിന്നു നൈവേദ്യമായി…

ചോദിക്കുന്നിന്നു ഞാന്‍
നന്മതന്‍ പൂത്തിരി വിളക്കായി
കാണുവാന്‍ കനിവരുളണേ
കരളോടെ തന്മക്കളെ ലാളിക്കുവാന്‍
തളക്കണേ കാലനെ
അകാലമൃത്യു തടയണേ,
ജീവിതം വരിക്കുവാന്‍
സായൂജ്യമണയുവാന്‍…

(2)
ഒരു രാത്രി യാത്രയിടയിലല
യുമൊരു വിരഹിയാമെന്നുടെ
ശേഖരം പാടേ കവര്‍ന്നോരെ,

ത്വരിതമായി തേടുമെന്‍ പകുതി തന്‍
ചിതാഭസ്മമെന്ന പോല്‍
നിറച്ചോരവള്‍ തന്‍ ശേഖരങ്ങളാണവയൊക്കെയും!

ഒരു വ്യാഴവട്ട പ്രഫുല്ലമായി മുഴുകി
യൊഴുകിയൊരു തൊഴിലുമായ്യഴലോടെ
ഉര്‍വിയില്‍ വാഴ്ന്നെന്നില്‍
ലയിച്ചവള്‍, എന്നില്‍ ഭ്രമിച്ചവള്‍

ചൈതന്യ ശോഭയാമോര്‍മ്മയാ
മാമുഖ സസ്നേഹ നയനമാമകര്‍ഷ
ദീപ്തിയില്‍, തെളിമയില്‍ ശുഭ്രമാം
വാനമായീമനം ചുംബിക്കവേ

സ്പന്ദ ജീവിത സൌഗന്ധ ലേപം നറു
മായാശാബള ചൈതന്യ സ്ഫുലിംഗ
പ്രകൃതി തന്‍
സായുജ്യ രേണുവാലേ ശ്രേഷ്ഠ
ശ്രീലകോപാസനാസ്മിത
സ്മേരദിപ്സിതപ്രേരക
നഷ്ടശില്പം!

മധു കാനായി

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

സുഹറയുടെ പെരും..നാള്‍

February 5th, 2011

പെരുന്നാളുടുപ്പിന്റെ തിളക്കം കണ്ണിലേറ്റി വന്ന മകളോടും
മാറുരുമ്മി മന്ദസ്മിതം തൂകിനിന്ന പൈതലിനോടും
മറുവാക്ക്‌ പറയാനറച്ച്
കടലിനെ ശപിച്ച്
കരയോട് കലഹിച്ച്‌
ആകാശം നോക്കി സുഹറ

മാസം നീണ്ട വ്രതത്തെ നെഞ്ചോട്‌ ചേര്‍ക്കുമ്പോഴും
നീണ്ടു നിന്ന രാത്രി നമസ്കാരങ്ങളില്‍ കേണു കുമ്പിടുമ്പോഴും
കുഞ്ഞിപ്പത്തിരിയും ജീരകക്കഞ്ഞിയുമായി അടുക്കള വേവുമ്പോഴും
കര കാണാക്കടലില്‍ കാലമെത്ര നീന്തുമെന്നും സുഹറ

മാസങ്ങള്‍ വര്‍ഷങ്ങളായ് കാലം പോയ പോക്കില്‍
മറുകര തേടാനറച്ച്, ബാധ്യതയുടെ മാറാപ്പുമായി മജീദ്‌

വയറിന്റെ വിളിയും കുഞ്ഞിന്റെ നിലവിളിയും
ഉപ്പയുടെ ദീനവും പെങ്ങളുടെ യൌവ്വനവും…
എല്ലാം സമം പ്രവസാമെന്നും മജീദ്‌.

നമ്മുടെ ആകാശവും ആഹ്ലാദവും
കടലും കാണാക്കയവും
കണ്ണീരും കിനാവും
കിന്നാരവും പുന്നാരവുമെന്തെന്ന് ചോദിക്കാനോങ്ങവെ
കൌമാരത്തിലേക്ക് കാലെടുത്തുവെച്ച മൂത്തമോള്‍
ഏവരെയും സാക്ഷിനിര്‍ത്തിപ്പറഞ്ഞു… റിയാല്‍

ഉമ്മറത്തെ പരിഭവക്കസേരയിലിരുന്ന്
ഉപ്പയെന്നാല്‍ മാവേലിയെന്ന് രണ്ടാമന്‍
ആണ്ടിലൊരിക്കലിലെ ആലിപ്പഴമെന്ന് മൂന്നാം ക്ലാസുകാരി
ഉപ്പ വന്നതും പോയതുമറിയാതെ
ഉടുപ്പിലെ പൂമൊട്ടില്‍ കണ്ണുടക്കി നിന്ന
മുലപ്പാല്‍ മണമുള്ള കുസൃതിക്ക് എന്നും ചിരിയുടെ പെരുന്നാള്‍…

കിനാവിന്റെ തീരത്ത് തനിച്ചിരിക്കുന്ന സുഹറയ്ക്കും,
മരുഭൂമിയിലുരുകുന്ന മജീദിനും,
അകം നൊന്ത്, മനം വെന്ത് വീണ്ടും പെരും.. നാള്‍.

അശ്രഫ് തൂണേരി

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

Page 1 of 1212345...10...Last »

« Previous « മരുഭൂമിയിലെ മഴ
Next Page » ചോദിച്ചിരുന്നുവൊ ഞാന്‍! »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine