വാഷിംഗ്ടൺ : ലെഷ്കർ എ തയ്ബ സ്ഥാപകൻ ഹാഫിസ് സയിദിന്റെ തലയ്ക്ക് അമേരിക്ക 50 കോടി രൂപ വില നിശ്ചയിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന സയിദ് പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ റാലികൾ സംഘടിപ്പിച്ചു സ്വതന്ത്രനായി പ്രവർത്തിച്ചു വരികയാണ്. സയിദിനെതിരെ ഒട്ടേറെ തെളിവുകൾ നൽകിയിട്ടും പാക്കിസ്ഥാൻ സയിദിനെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കിയിട്ടില്ല. എന്നാൽ അമേരിക്കയുടെ ഈ പ്രഖ്യാപനം പാക്കിസ്ഥാനു മേൽ സമ്മാർദ്ദം ചെലുത്തും എന്ന് കരുതപ്പെടുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 6 അമേരിക്കക്കാരും ഉൾപ്പെടുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്
വായിച്ചു ശീലിച്ചവർക്ക് പത്രമില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാ. eപത്രം വലിയ ഒരു സഹായം തന്നെയാ. സന്തോഷം