Saturday, July 2nd, 2011

ഏണസ്റ്റ് ഹെമിങ്‌വേ ഓര്‍മ്മയായിട്ട് അര നൂറ്റാണ്ട്‌

ernest-hemingway-epathram

സാന്തിയാഗോ എന്ന വൃദ്ധനെ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നീണ്ട കഥയിലെ കഥാപാത്രം. ആ കഥാപാത്രത്തെ നമുക്ക് സമ്മാനിച്ച മഹാനായ സാഹിത്യകാരന്‍ സ്വയം ഇല്ലാതായിട്ട് അര നൂറ്റാണ്ട് കഴിയുന്നു. 61 വയസ്സുള്ളപ്പോള്‍ 1961 ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തു വെച്ച്‌ സ്വയം വെടി വെച്ചു മരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതത്തിലൂടെ ഒരു യാത്ര: അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഓക് പാര്‍ക്ക് എന്ന കൊച്ചു പട്ടണത്തിലാണ് ഹെമിങ്‌വേ ജനിച്ചത്. യാഥാസ്ഥിതിക കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂള്‍ മാസികയില്‍ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. ഒന്നാം ലോക മഹായുദ്ധത്തില്‍ സൈനികനാകുവാന്‍ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാല്‍ അതിനു കഴിഞ്ഞില്ല. എന്നാല്‍ റെഡ് ക്രോസില്‍ ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവറായി അദ്ദേഹം ഇറ്റലിയില്‍ യുദ്ധ മുഖത്തെത്തി. ജര്‍മ്മന്‍ മുന്നണിയിലും പിന്നീട് ഇറ്റാലിയന്‍ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ ഓസ്ട്രിയന്‍ ആക്രമണങ്ങളില്‍ മാരകമായ പരിക്കേറ്റു. മുന്നണിയില്‍ സേവനം ചെയ്യുവാന്‍ കഴിയാതെ അമേരിക്കയില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവര്‍ത്തന രംഗത്തേക്ക് തിരിഞ്ഞു. 1936 – 37 കാലഘട്ടത്തില്‍ സ്പെയിനിലെത്തി അവിടുത്തെ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്തും അദ്ദേഹം യുദ്ധകാര്യ ലേഖകനായി പ്രവര്‍ത്തിച്ചു. ലോക മഹായുദ്ധങ്ങളും സ്പാ‍നിഷ് ആഭ്യന്തര സമരവും അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്.

തുടര്‍ന്ന് വിശ്വ പ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. പുലിസ്റ്റര്‍ സമ്മാനവും, 1954ല്‍ നോബല്‍ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദ് ഓള്‍ഡ് മാന്‍ ആന്റ് ദ് സീ (The Oldman and the Sea). ദ് സണ്‍ ഓള്‍സോ റൈസസ് (The Sun Also Rises), എ ഫേര്‍‌വെല്‍ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏന്‍ഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാ ശൈലി പിന്നീട്‌ ഹെമിങ്‌വേ ശൈലി എന്നറിയപ്പെട്ടു.

യുദ്ധത്തില്‍ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ആയുധങ്ങളോട് വിട (A farewell to arms) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരര്‍ത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം 1927-ലാണ് എഴുതിയത്.
അമേരിക്കയില്‍ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി പാരീസ്, കാനഡ, ഇറ്റലി, സ്പെയിന്‍ എന്നീ സ്ഥലങ്ങളില്‍ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും കാളപ്പോരിനെയും കുറിച്ച് എഴുതിയ ‘സൂര്യന്‍ ഉദിക്കുന്നു‘ (The sun also rises) എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്.

ഹെമിങ്‌വേ ജീവിതത്തില്‍ ഏകാകി ആയിരിക്കുവാന്‍ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (Death in the afternoon) എന്ന പുസ്തകം എഴുതി.

1927-ല്‍ അദ്ദേഹം ഒരു യുദ്ധ വിരുദ്ധ പത്ര പ്രവര്‍ത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവല്‍ ഒരു പക്ഷേ സ്പെയിനിലെ ജനറല്‍ ഫ്രാങ്കോയുടെ ആഭ്യന്തര യുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണി മുഴങ്ങുന്നത് ആര്‍ക്കു വേണ്ടി’ (For whom the bell tolls) എന്ന നോവലാണ്. ആദര്‍ശങ്ങള്‍ക്കു വേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം റോബര്‍ട്ട് ജോര്‍ഡാന്‍ ജനറല്‍ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും മരിയ എന്ന യുവതിയുമായി പ്രണയത്തിലാവുന്നതും ഒടുവില്‍ മരിക്കുന്നതുമാണ് കഥാതന്തു. ഇതിലെ കഥാപാത്രങ്ങള്‍ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുനു. എങ്കിലും ഹെമിങ്‌വേ ഒടുവില്‍ ആത്മഹത്യ ചെയ്തു എന്നത് വൈരുദ്ധ്യമാണ്.

ആയുസ്സിന്റെ പകുതി ഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ ക്യൂബയിലാണ്. ഹെമിംഗ്‌വേ യുടെ പേരില്‍ ക്യൂബയില്‍ വ‌ര്‍ഷം തോറും മീന്‍പിടുത്ത മത്സരം നടത്തി വരുന്നു.

ചെറുകഥാകൃത്ത്, പത്ര പ്രവര്‍ത്തകന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീര്‍ഘകാലം ‘ടോറന്റോ സ്റ്റാര്‍‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു.

എ മൂവബിള്‍ ഫീസ്റ്റ്, ഹെമിംഗ്‌വേയുടെ സമ്പൂര്‍ണ ചെറുകഥകള്‍ (The complete short stories of Ernest Hemingway), കിളിമഞ്ചാരോവിലെ മഞ്ഞും മറ്റു കഥകളും (The snows of Kilimanjaro and other stories), നമ്മുടെ കാലത്ത് – കഥകള്‍ (In our time : stories), ഹെമിങ്‌വേയുടെ ചെറുകഥകള്‍ (The short stories of Ernest Hemingway), ഏദന്‍ തോട്ടം (The Garden of Eden), അരുവിയിലെ ദ്വീപുകള്‍ (Islands in the stream), ആഫ്രിക്കയിലെ പച്ച മലകള്‍ (Green hills of Africa), ആദ്യ പ്രകാശത്തിലെ സത്യം (True at first light), നദിക്കു കുറുകേ, മരങ്ങളിലേക്ക് (Across the river and into the trees), നിക്ക് ആദംസ് കഥകള്‍ (The Nick Adams stories) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത കൃതികള്‍.

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

1 അഭിപ്രായം to “ഏണസ്റ്റ് ഹെമിങ്‌വേ ഓര്‍മ്മയായിട്ട് അര നൂറ്റാണ്ട്‌”

  1. gangadharan says:

    ഞന്‍ ഹെമിങ്വെയുറ്റെ അരധികനആനെ. അധെഹെതിന്റെ പുസ്റ്റഗങല്‍ എവിദന്നു ദൊവ്ന്‍ലൊഅദ് ചെയ്യം.

    ധയവയി അരിയിക്കുക.
    ഗങഅധരന്‍
    gangakakkat@gmail.com

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine