കൊറോണ ഒരു പകര്‍ച്ച വ്യാധി അല്ല : നിയന്ത്രണങ്ങള്‍ നീക്കണം എന്ന് പാക്ക് കോടതി

May 20th, 2020

pakistan-prison-epathram

ഇസ്ലാമാബാദ് : കൊറോണ വൈറസ് വ്യാപനം തടയു വാന്‍ പാക്കിസ്ഥാനില്‍ ഏര്‍പ്പെടു ത്തിയ നിയന്ത്രണങ്ങള്‍ നീക്കണം എന്ന് പാക്ക് സുപ്രീം കോടതി വിധി.

കൊറോണ ഒരു പകര്‍ച്ച വ്യാധി അല്ല എന്നു പറഞ്ഞ കോടതി, കൊറോണക്ക് എതിരെ യുള്ള പ്രവര്‍ത്തന ങ്ങള്‍ക്ക് വേണ്ടി എന്തിനാണ് അധികമായി പണം ചെലവാക്കുന്നത് എന്നും സര്‍ക്കാരിനോട് ചോദിച്ചു.

സുപ്രീം കോടതി സ്വമേധയാലുള്ള ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി യുടെ അധി കാരം ഉപയോഗിച്ച് ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് ഇറക്കിയത്. സുപ്രീം കോടതി ഉത്തരവിനെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തു.

ആരോഗ്യ വകുപ്പിന്ന് എതിര്‍പ്പില്ല എങ്കില്‍ ഷോപ്പിംഗ് മാളുകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടു. രാജ്യത്തെ നിയന്ത്ര ണങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുന്ന തിനെ ഡോക്ടര്‍ മാരും മറ്റു ആരോഗ്യ പ്രവര്‍ത്ത കരും വിമര്‍ശിച്ചു.

ആരോഗ്യ സംവിധാനം തകരുകയും പെട്ടെന്ന് വൈറസ് വ്യാപനം ഉണ്ടാവും എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് കൊറോണ വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നിട്ടില്ല എന്നതി നാല്‍ ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കും എന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പൊതുസ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചതു കൊണ്ട് വൈറസ് നശിക്കുകയില്ല

May 17th, 2020

covid-19-spraying-disinfectants-can-be-harmful-ePathram
ജനീവ : നിരത്തുകളിലും പൊതു സ്ഥല ങ്ങളിലും അണു നാശിനി തളിച്ചതു കൊണ്ട് കൊറോണ വൈറസ് നശിക്കുക യില്ല എന്ന് W H O (ലോക ആരോഗ്യ സംഘടന) അറിയിച്ചു. ഇതു മൂലം മനുഷ്യര്‍ക്ക് ആരോഗ്യ പരമായ പ്രയാസങ്ങള്‍ ഉണ്ടാകും എന്നും W H O മുന്നറി യിപ്പ് നല്‍കി. ശാരീരികമായും മാനസികമായും ദോഷകര മായി ബാധിക്കും എന്നു മാത്രമല്ല വൈറസ് ബാധിതനായ വ്യക്തിയുടെ ശരീര സ്രവങ്ങളിലുടെ രോഗം പകരുന്നത് തടയാന്‍ ഇത് മൂലം സാധിക്കില്ല.

ക്ലോറിന്‍ അടക്കമുള്ള രാസവസ്തു ക്കളും കണ്ണ്, ത്വക്ക്, ശ്വാസ കോശം, ആമാശയം എന്നി വക്ക് അസ്വസ്ഥത ഉണ്ടാക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.

കൊറോണ വൈറസിനെ തുരത്താന്‍ ചില ലോക രാജ്യ ങ്ങളില്‍ അണു നാശിനി തളിക്കുന്നത് പതി വാക്കി യിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

പൊതുസ്ഥല ങ്ങളിലെ അണു നാശിനി പ്രയോഗം ഫലപ്രദമല്ല എന്നതു പോലെ ത്തന്നെ കെട്ടിട ങ്ങള്‍ക്ക് ഉള്ളിലും ഇത് പ്രയോജന രഹിത മാണ്. തുണിയോ അതു പോലെ ഉള്ള എന്തെ ങ്കിലും ഉപയോഗിച്ച് അണു നാശിനി പുരട്ടുകയാണ് വേണ്ടത്.

നിരത്തുകള്‍, കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപന ങ്ങള്‍ തുടങ്ങിയ പൊതു സ്ഥല ങ്ങളില്‍ അടി ഞ്ഞു കൂടിയിരി ക്കുന്ന മാലിന്യ ങ്ങളും മറ്റ് അവ ശിഷ്ട ങ്ങളും അണു നാശിനിയെ നിര്‍വ്വീര്യ മാക്കും.

അതു കൊണ്ട് ഇത്തരം സ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചു കൊണ്ടോ പുക പോലെ യുള്ള സംവിധാന ങ്ങളി ലൂടെയോ കൊറോണ വൈറസി നെയോ മറ്റു രോഗാണു ക്കളെയോ അകറ്റാം എന്നത് തെറ്റിദ്ധാരണയാണ് എന്നും ലോക ആരോഗ്യ സംഘടന പറയുന്നു.

പൊതുവഴികളും നിരത്തുകളും രോഗാണു ക്കളുടെ സംഭരണ ശാലകള്‍ അല്ല എന്നും പൊതു സ്ഥല ങ്ങളിലെ അനാവശ്യ മായ അണുനാശിനി പ്രയോഗം മനുഷ്യരില്‍ ദോഷ ഫലങ്ങള്‍ ഉള വാക്കും എന്നും മുന്നറിയിപ്പില്‍ W H O അടി വരയിട്ടു പറയുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊറോണ വൈറസ് ഭൂമുഖത്ത് നില നില്‍ക്കും

May 15th, 2020

logo-who-world-health-organization-ePathram

ജനീവ : കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ല എന്നും എച്ച്‌. ഐ. വി. യെ പ്രതിരോധിച്ചതു പോലെ നാം കൊറോണ യേയും പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത് എന്നും ലോക ആരോഗ്യ സംഘടന.

കൊറോണ വൈറസ് ഭൂമുഖത്തു നിന്ന് എപ്പോള്‍ അപ്രത്യക്ഷമാകും എന്നു പ്രവചിക്കുക സാദ്ധ്യമല്ല. ആയതിനാല്‍ കൊറോണ വൈറസിനെ പ്രതിരോധിച്ചു കൊണ്ട് ജീവിക്കുവാന്‍ ലോക ജനത പഠിക്കേണ്ടി യിരി ക്കുന്നു എന്നാണ് W H O മുന്നറിയിപ്പ് നല്‍കുന്നത്.

‘പ്രതിരോധിച്ചു കൊണ്ട് ജീവിക്കുക എന്നതാണ് ഇനിയുള്ള കാലം നാം ചെയ്യേണ്ടത്. എച്ച്‌. ഐ. വിയെ യും മറ്റ് അനേകം വൈറസു കളേയും പ്രതിരോധിച്ചതു പോലെ കൊറോണ വൈറസി നേയും പ്രതിരോധി ക്കുക യാണ് ചെയ്യേണ്ടത്.

പൂര്‍ണ്ണമായി വൈറസിനെ നീക്കം ചെയ്യാം എന്നത് മിഥ്യാ ധാരണ യാണ്’എന്ന് ലോക ആരോഗ്യ സംഘടന യുടെ അത്യാഹിത വിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീലങ്ക യിലെ വര്‍ഗ്ഗീയ കലാപം : ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു

May 14th, 2020

facebook-ban-in-india-epathram
കൊളംബോ : രണ്ടു വർഷം മുമ്പ് ശ്രീലങ്ക യിൽ നടന്ന വര്‍ഗ്ഗീയ കലാപ ത്തിന്ന് ആക്കം കൂട്ടുവാന്‍ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പി ക്കുന്ന തില്‍ തങ്ങള്‍ വേദിയായി മാറിയതില്‍ ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു. മുസ്ലീം വിഭാഗ ത്തിന്ന് എതിരെ ആയിരുന്നു വിദ്വേഷ പ്രചരണം നടന്നത്. ഇത് വര്‍ഗ്ഗീയ കലാപത്തിനു കാരണമായി.

തങ്ങളുടെ മാധ്യമത്തെ ദുരുപയോഗം ചെയ്തതിൽ മാപ്പു പറയുന്നു എന്നായിരുന്നു ഫേയ്സ് ബുക്കിന്റെ ഇപ്പോഴത്തെ പ്രസ്താവന. ശ്രീലങ്കയിൽ ഫേയ്സ് ബുക്ക് ഉപയോഗിക്കുന്നവര്‍ 44 ലക്ഷം പേര്‍ ഉണ്ട്.

കലാപം ആരംഭിച്ച പ്പോള്‍ മുസ്ലീം വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുവാന്‍ ഫേയ്സ് ബുക്ക് നടപടി സ്വീകരിച്ചില്ല. വര്‍ഗ്ഗീയ കലാപം രൂക്ഷമായ തോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഫേയ്സ് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തു കയും ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രോഗമുക്തി നേടിയ ശേഷം പുരുഷ ബീജ ത്തിൽ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തി

May 10th, 2020

corona-virus-renamed-to-covid-19-by- world-health-organization-ePathram
ബെയ്ജിംഗ് : കൊവിഡ് രോഗ ത്തിൽ നിന്ന് മുക്തി നേടിയ ശേഷവും പുരുഷ ബീജത്തിൽ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി എന്ന് റിപ്പോര്‍ട്ട്. ചൈനീസ് ഗവേഷകരെ ഉദ്ധരിച്ച് സി. എൻ. എൻ. റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

വുഹാനിലെ ആശുപത്രിയിൽ കൊവിഡ് ചികിത്സയില്‍ ആയിരുന്ന 38 പുരുഷ ന്മാരിൽ ചൈനീസ് ഗവേഷകർ നടത്തിയ പരിശോധനയിൽ 16 ശതമാനം പേരുടെ ബീജ ത്തിലും കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.

രോഗ മുക്തി നേടിയാലും പുരുഷ ബീജ ത്തിൽ വൈറസ് നില നിൽക്കുന്നു എന്ന പഠനം വലിയ ആശങ്ക സൃഷ്ടിച്ചു. ലൈംഗിക ബന്ധ ത്തിലൂടെ രോഗം പകരു വാന്‍ ഉള്ള സാദ്ധ്യത തള്ളിക്കളയാന്‍ ആവില്ല എന്നുമുള്ള ആരോഗ്യ വിദഗ്ദരുടെ ആശങ്ക സി. എൻ. എൻ. പങ്കു വെച്ചു.

പരിശോധിച്ചവരില്‍ കാൽ ഭാഗം രോഗികൾ കൊവിഡ് ഗുരുതരമായി ബാധിച്ചവരും ഒമ്പത് ശതമാനം പേർ രോഗ മുക്തി നേടി ക്കൊണ്ടിരി ക്കുന്നവരും ആയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 വൈറസ് പ്രതിരോധം സമ്പൂര്‍ണ്ണ ദുരന്തം : ഒബാമ

May 10th, 2020

barack-obama-epathram

വാഷിംഗ്ടണ്‍ :  കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടി യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച രീതി സമ്പൂര്‍ണ്ണ ദുരന്തം എന്ന് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ.

ഒബാമയുടെ കാലയളവിലെ ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥരു മായി നടത്തിയ വീഡിയോ കോൺഫറൻ സിലാണ് ‘സമ്പൂര്‍ണ്ണ ദുരന്തം’ എന്ന് കൊവിഡ് വിഷയ ത്തിൽ ഡോണൾഡ് ട്രംപിനെ നിശിത മായി വിമർശിച്ചു കൊണ്ട് പ്രതികരിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 : വിറയലും കുളിരും അടക്കം ആറു പുതിയ രോഗ ലക്ഷണ ങ്ങള്‍ കണ്ടെത്തി

April 28th, 2020

corona-virus-epathram

വാഷിംഗ്ടണ്‍ : കൊവിഡ്-19 വൈറസ് ബാധിതര്‍ക്ക് വിറയലും കുളിരും അടക്കം ആറു പുതിയ രോഗ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തി.

ഇടവിട്ടുള്ള വിറയൽ, കുളിര്, പേശി വേദന, തലവേദന, മണവും രുചിയും നഷ്ടപ്പെടൽ എന്നിവ യാണ് പുതിയ തായി കണ്ടെ ത്തിയ രോഗ ലക്ഷണങ്ങള്‍. വൈറസ് ബാധ ഏറ്റവര്‍ക്ക് ഏറ്റവും ചുരുങ്ങിയ രീതിയില്‍ മുതല്‍ കഠിനമായ രീതിയില്‍ വരെ മേല്‍ പ്പറഞ്ഞ രോഗ ലക്ഷണ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ടു ദിവസം മുതൽ 14 ദിവസ ത്തിനകം ഇൗ ലക്ഷണ ങ്ങൾ കണ്ടു തുടങ്ങും എന്ന് അമേരിക്ക യിലെ സെന്റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ (ഡി. സി. സി.) അറി യിച്ചു.

എന്നാൽ, ലോക ആരോഗ്യ സംഘടന യുടെ സൈറ്റില്‍ ഈ പുതിയ ലക്ഷണ ങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.

പനി, തൊണ്ട വേദന, വരണ്ട ചുമ, ക്ഷീണം, വേദന, വയറിളക്കം, മൂക്കൊലിപ്പ് എന്നിവ യാണ് കൊവിഡ്-19 ലക്ഷണ ങ്ങള്‍ എന്ന് WHO പറയുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാമൂഹിക വ്യാപനം ഉണ്ടായില്ല : നിയന്ത്രണ ങ്ങളില്‍ അയവു വരുത്തി ന്യൂസിലന്‍ഡ്

April 28th, 2020

Jacinda-Ardern-epathram
വെല്ലിംഗ്ടണ്‍ : കൊവിഡ്-19 വൈറസ് വ്യാപനം തടയാന്‍ സാധിച്ചതിനാല്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ നീക്കുന്നതായി ന്യൂസിലന്‍ഡ് ഭരണ കൂടം. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ വളരെ കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്ത് നടപ്പാക്കിയിരുന്നു.

വിദേശത്തു നിന്നും എത്തിയവരെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചു. ഓഫീസുകള്‍, സ്‌കൂളു കള്‍, ബീച്ചുകള്‍, ബാറുകള്‍, റെസ്റ്റോറന്റു കള്‍ തുടങ്ങീ പൊതുജന സമ്പര്‍ക്കം ഉണ്ടാകുന്ന ഇടങ്ങള്‍ മാര്‍ച്ച് 26 ന് തന്നെ അടച്ചു. കര്‍ശ്ശന ഉപാധികളുമായി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. വിപുലമായ രീതി യില്‍ പരിശോധന കള്‍ നടത്തി. വൈറസ് ബാധിത രുടെ സമ്പര്‍ക്ക ചരിത്രം ശേഖരിച്ചു. അതു കൊണ്ടു തന്നെ കഴിഞ്ഞ കുറച്ചു ദിവസ ങ്ങളില്‍ ഏതാനും പോസിറ്റീവ് കേസുകള്‍ മാത്രമാണ് ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗണ്‍ നീക്കാനുള്ള തീരുമാന ത്തില്‍ ഭരണ കൂടം എത്തിയത്.

അവശ്യ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാ ഭ്യാസ പ്രവര്‍ത്തന ങ്ങള്‍ തുടങ്ങി യവ ചൊവ്വാഴ്ച മുതല്‍ വീണ്ടും ആരംഭി ക്കുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ്-19 വൈറസ് വ്യാപനം പൂര്‍ണ്ണമായും അവസാനിച്ചു എന്ന് കരുതുന്നില്ല. ആളുകള്‍ വീടുകളില്‍ തന്നെ തുടരണം എന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ സാമൂഹിക ഇടപെട ലുകള്‍ ഒഴിവാക്കണം എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 : കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി ലോക ആരോഗ്യ സംഘടന

April 22nd, 2020

logo-who-world-health-organization-ePathram
ജനീവ : കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ കൂടുതൽ ഭീകരത ലോകം അഭി മുഖീകരി ക്കുവാന്‍ പോകുന്നു എന്നുള്ള മുന്നറിയിപ്പുമായി ലോക ആരോഗ്യ സംഘടന യുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.

ഈ ദുരന്തത്തെ നമുക്ക് പ്രതിരോധിക്കാം. ഇത് ഒരു വൈറസ് ആണെന്നുള്ളത് ആളുകള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. ആരോഗ്യ – സുരക്ഷാ സംവിധാന ങ്ങള്‍ വളരെ കുറവായ ആഫ്രിക്ക ആയിരിക്കും കൊവിഡ്-19 ന്റെ അടുത്ത പ്രഭവ കേന്ദ്രം എന്നും ലോക്ക് ഡൗൺ കൊണ്ട് മാത്രം കൊറോണയെ നേരിടാൻ കഴിയില്ല എന്നും മുന്നേറിയിപ്പ് നൽകി.

കൊറോണ വൈറസ് വ്യാപന വുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആരോ പണങ്ങള്‍  W H O ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രി യേസസ് തള്ളി കളഞ്ഞു. കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ അമേരിക്കക്കു ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി യിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

കൊവിഡ്-19 വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ലോക ആരോഗ്യ സംഘടന യുടെ പ്രവര്‍ത്തന ങ്ങളില്‍ വീഴ്ച ഉണ്ടായി നടപടികള്‍ ഫലപ്രദമായിരുന്നില്ല എന്നും കൊറോണ യെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ല എന്നും ആരൊപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ്, സംഘടന ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കു കയും ചെയ്തിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കിം ജോംഗ് ഉന്‍ : ആരോഗ്യ നില മോശം എന്ന് യു. എസ്. മാധ്യമങ്ങള്‍

April 21st, 2020

north-korea-leader-kim-jong-un-in-grave-danger-after-heart-surgery-ePathram
സോള്‍ : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോർട്ട്. യു. എസ്. രഹസ്യാന്വേഷണ വിഭാഗ ത്തിന്റെ റിപ്പോര്‍ട്ടു കളെ അടി സ്ഥാനമാക്കി അന്താരാഷ്ട്ര മാധ്യമ ങ്ങളാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

കിം ജോംഗ് ഉന്‍ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ എന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രംപ്രസിദ്ധീ കരിച്ചിരുന്നു. അവസാനമായി കിം മാധ്യമങ്ങളെ അഭി മുഖീകരിച്ചത് ഏപ്രിൽ 11 ന് ആയിരുന്നു. അതിനു ശേഷം കിം പൊതു വേദികളിൽ എത്തി യിട്ടില്ല.

ഏപ്രിൽ 12 ന് കിമ്മിനു ഹൃദയ ശസ്ത്രക്രിയ നടന്നു എന്നും അതിനു ശേഷം ആരോഗ്യ സ്ഥിതി ഗുരുതരം ആണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ഇക്കാര്യ ങ്ങളെ കുറിച്ച് സ്ഥിരീകരണം നല്‍കു വാന്‍ ദക്ഷിണ കൊറിയ ഇതു വരെ രംഗ ത്തു വന്നിട്ടില്ല.

പിതാവ് കിംഗ് യോംഗ് ഇല്‍ മരിച്ചതിനെ തുടര്‍ ന്ന് 2011 ഡിസംബറില്‍ ആയിരുന്നു കിം ജോംഗ് ഉന്‍ ഭരണ സാരഥ്യം ഏറ്റെടുത്തത്.

ഉത്തര കൊറിയ യുടെ സ്ഥാപകന്‍ കിം ഇല്‍ സുംഗി ന്റെ ജന്മ ദിനം എപ്രില്‍ 15 ന് രാജ്യം വളരെ പ്രാധാന്യ ത്തോടെ ആഘോഷിച്ചു വരുന്നുണ്ട്. കിം ജോംഗ് ഉന്നി ന്റെ മുത്തച്ഛന്‍ കൂടിയാണ് ഇദ്ദേഹം.

ഉത്തര കൊറിയ യുടെ ചരിത്രത്തില്‍ വളരെ പ്രധാന പ്പെട്ട ഈ ആഘോഷ ത്തില്‍ നിന്നും കിം ഇതുവരെ മാറി നിന്നിട്ടില്ല. ഇപ്രാവശ്യം കിമ്മി ന്റെ അസാന്നിദ്ധ്യ മാണ് ഇപ്പോള്‍ മാധ്യമ ങ്ങളില്‍ ചര്‍ച്ച ചെയ്യ പ്പെടുന്നതും അദ്ദേഹം രോഗ ബാധിത നാണ് എന്നു പറയുന്നതിനും കാരണം.

Wiki : Kim Jong un

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മരുന്ന് കയറ്റു മതിക്ക് ഇന്ത്യ തയ്യാറായില്ല എങ്കിൽ തിരിച്ചടി  : ട്രംപ്
Next »Next Page » കൊവിഡ്-19 : കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി ലോക ആരോഗ്യ സംഘടന »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine