മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു

November 4th, 2020

terrorists-killed-in-french-air-strikes-in-mali-ePathram ബമാകോ : മാലിയില്‍ ഫ്രഞ്ച് സേന നടത്തിയ വ്യോമ ആക്രമണത്തില്‍ അല്‍ ഖ്വയ്ദ ബന്ധമുള്ള 50 ഭീകരരെ വധിച്ചു എന്ന് ഫ്രാന്‍സ്. ലോകത്ത് ഭീകര പ്രവര്‍ ത്തനം അടിച്ച മര്‍ത്തുവാനുളള തീവ്ര ശ്രമത്തിന്റെ ഭാഗമായിട്ടാണ് പടിഞ്ഞാറൻ ആഫ്രിക്ക യിലെ ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തികളില്‍ വ്യോമാക്രമണം നടത്തിയത് എന്നു ഫ്രഞ്ച് പ്രതി രോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി അറിയിച്ചു.

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് വ്യോമാക്രമണം നടത്തിയത്. നാലു തീവ്ര വാദി കളേയും പിടികൂടി. അവരിൽ നിന്നും ആയുധ ങ്ങളും മറ്റ് ഉപകരണ ങ്ങളും പിടിച്ചെടുത്തു. അതിര്‍ത്തി മേഖലയില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നു എന്നു നിരീക്ഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് ആക്രമണം നടത്തിയത് എന്നും പ്രതിരോധ മന്ത്രി അറിയിച്ചു.

ഫ്രാന്‍സില്‍ ഭീകര ആക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു തൊട്ടു പിന്നാലെ യാണു മാലി യില്‍ ഫ്രഞ്ച് സേന തീവ്രവാദി കേന്ദ്രങ്ങളില്‍ വ്യോമ ആക്രമണം നടത്തിയത്.

* Florence Parly : Twitter

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമാധാനത്തിനുള്ള നോബല്‍ സമ്മാനം എത്യോപ്യന്‍ പ്രധാന മന്ത്രിക്ക്

October 13th, 2019

ethiopian-prime-minister-abiy-ahmed-ali-ePathram
സ്റ്റോക്‌ഹോം : എത്യോപ്യൻ പ്രധാന മന്ത്രി ആബി അഹമ്മദ് അലി യെ 2019 ലെ സമാധാനത്തി നുള്ള നോബല്‍ പുരസ്കാര ത്തിനു തെരഞ്ഞെടുത്തു. അയല്‍ രാജ്യമായ എറിത്രിയ യുമായി രണ്ടു പതിറ്റാണ്ടു കാലം നീണ്ടു നിന്ന അതിര്‍ത്തി തര്‍ക്ക ങ്ങള്‍ പരിഹരിക്കു വാന്‍ ആബി അഹമ്മദ് അലി സ്വീകരിച്ച നിര്‍ണ്ണായക തീരുമാന ങ്ങളാണ് അദ്ദേഹത്തെ പുരസ്കാര ത്തിന്ന് അര്‍ഹനാ ക്കി യത്.

രാജ്യത്ത് സമാധാനം നില നിറുത്തുവാനും അതോടൊപ്പം അന്താ രാഷ്ട്ര സഹ കരണവും കൈവരി ക്കാന്‍ ആബി അഹ മ്മദ് അലി നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേ യമാണ് എന്നു പുരസ്കാര ജൂറി വിലയിരുത്തി.

2018 ഏപ്രില്‍ മാസ ത്തിലാണ് ആബി അഹമ്മദ് അലി എത്യോപ്യന്‍ പ്രധാന മന്ത്രി യായി ചുമത ലയേ റ്റത്.  2018 ജൂലായ് മാസത്തില്‍ എറിത്രിയൻ പ്രസി ഡണ്ട് ഇസയാസ് അഫ് വെർക്കിയും ആബി അഹമ്മദ് അലിയും സമാധാന ക്കരാ റിൽ ഒപ്പു വെച്ചു.

ജയിലില്‍ കഴിയുന്ന വിമതരെ വെറുതെ വിടു കയും തീവ്രവാദി കള്‍ എന്നു മുദ്ര കുത്തി നാടു കടത്തിയവരെ തിരികെ കൊണ്ടു വന്നതും മുന്‍ കാല ങ്ങളില്‍ അധി കാരം കൈയ്യാളിയവര്‍ ഇതുവരെ ചെയ്ത തെറ്റു കള്‍ക്ക് മാപ്പ് പറഞ്ഞ തും ചിരകാല ശത്രു രാജ്യം എന്നു കണക്കാ ക്കി യിരുന്ന എറിത്രിയ യുമായി സമാധാന ചര്‍ച്ച കള്‍ നടത്തിയതും ആബി ആഹമ്മദ് അലി യുടെ നയതന്ത്ര ത്തിലെ ശ്രദ്ധേയമായ ചുവടു വെപ്പു കള്‍ ആയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐസ്‌ലൻഡ് കോട്ട തകർത്തു നൈജീരിയ ജയിച്ചു കയറി ( 2-0)

June 23rd, 2018

foot-ball-player-of-nigeria-ahmed-musa-in-world-cup-2018-ePathram
ആവേശകരമായ മത്സരത്തിൽ കരുത്തരായ അര്‍ജന്റീന സമ നില യിൽ തളച്ച ഐസ്‌ലൻഡിനെ നൈജീരിയ മറു പടി ഇല്ലാത്ത രണ്ടു ഗോളു കൾക്ക് തകർത്തു.

കളി യുടെ രണ്ടാം പകുതി യിൽ അഹ്മദ് മുസ നേടിയ രണ്ടു തകർപ്പൻ ഫീൽഡ് ഗോളു കൾ ആണ് ആഫ്രിക്കൻ ടീമിന് വിജയം സമ്മാനിച്ചത്.

ഐസ്‌ലൻഡ് സ്‌ട്രൈക്കറിനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽട്ടി, ഗോൾ ആക്കി മാറ്റുവാൻ ഐസ്‌ലൻഡിനു കഴിഞ്ഞതുമില്ല.

നാൽപത്തി ഒൻപതാം മിനിറ്റില്‍ അഹ്മദ് മുസ നേടിയ ആദ്യ ഗോളും എഴു പത്തി അഞ്ചാം മിനിറ്റില്‍ നേടിയ രണ്ടാ മത്തേ ഗോളും നൈജീരിയ യെ ഗ്രൂപ്പിൽ രണ്ടാം സ്ഥാന ത്തേക്ക് എത്തിച്ചു.

– ഹുസ്സൈന്‍ ഞാങ്ങാട്ടിരി .

Tag :  കലാശക്കൊട്ട് ,  സ്പെയിന്‍ ജേതാക്കള്‍,  ലോക കപ്പ് 2010 ,

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഫ്രിക്കൻ കരുത്തിൽ സെനഗൽ

June 20th, 2018

logo-fifa-world-cup-russia-2018-ePathram
റഷ്യ 2018 ലോക കപ്പിലെ ഗ്രൂപ്പ്‌ H മത്സര ത്തിൽ സെനഗ ലിന്ന് അട്ടിമറി വിജയം. ലോക നില വാര ത്തിലെ ഇരു പത്തി ഏഴാം റാങ്കു കാരായ സെനഗൽ, എട്ടാം റാങ്കു കാരായ പോളിഷി നെയാണ് അട്ടി മറിച്ചത്.

ആദ്യ പകുതി യിൽ ടിയാഗോ സിയോനിക്ക് തൊടുത്ത ഗോളി ൽ 1 – 0 ന് ലീഡ് സ്വന്ത മാക്കിയ സെനഗൽ, രണ്ടാം പകുതി യിൽ ലീഡ് രണ്ടാക്കി വർദ്ധി പ്പിച്ചു.

86 -ാം മിനിറ്റിൽ ഗ്രെഗഗോറസ് ക്രിസ്റ്റോക്ക് പോളണ്ടിന്നു വേണ്ടി ഒരു തിരിച്ചു വരവ് നടത്തി എങ്കിലും സമ നില കരസ്ഥ മാക്കു വാൻ കഴിഞ്ഞില്ല.

– ഹുസ്സൈന്‍ തട്ടത്താഴത്ത് – ഞാങ്ങാട്ടിരി 

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇബോളയ്ക്ക് ദ്രുതപരിശോധന

February 21st, 2015

ebola-virus-outbreak-epathram

ജനീവ: ആഫ്രിക്കയില്‍ പതിനായിരത്തോളം പേരുടെ മരണത്തിന് കാരണമായ ഇബോള വൈറസ് ബാധ അതിവേഗം കണ്ടുപിടിക്കാന്‍ ഉതകുന്ന ഒരു പരിശോധനയ്ക്ക് ലോക ആരോഗ്യ സംഘടന ഇതാദ്യമായി അംഗീകാരം നല്‍കി. ഇബോളയെ നേരിടാനുള്ള ആരോഗ്യ വിദഗ്ദ്ധരുടെ ശ്രമങ്ങള്‍ക്ക് ഏറെ ആക്കം കൂട്ടുന്ന ഒരു നടപടിയാവും ഇത്.

ഇത്തരമൊരു ദ്രുത പരിശോധന ഇത് വരെ ഇബോളയെ കണ്ടെത്താന്‍ ലഭ്യമല്ലാതിരുന്നത് ആദ്യ ദശയില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സ ആരംഭിക്കുവാന്‍ തടസ്സമായിരുന്നു.

നിലവിലുള്ള പരിശോധനയുടെ ഫലം അറിയാന്‍ 24 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുന്നത് ഈ പരിശോധനയോടെ കേവലം 15 മിനിറ്റായി ചുരുങ്ങി. നിലവിലെ അംഗീകൃത പരിശോധനയുടെ അത്രയും കൃത്യമല്ലെങ്കിലും ഈ പരിശോധനയുടെ ഗുണം ഏറെ വലുതാണ്. രോഗം പെട്ടെന്ന് കണ്ടുപിടിച്ച് രോഗ ബാധ സംശയിക്കപ്പെടുന്നവരെ മാറ്റി പാര്‍പ്പിക്കുക വഴി രോഗം പകരുന്നത് തടയാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ ആശ്വാസം.

അമേരിക്കയിലെ കോര്‍ജെനിക്സ് മെഡിക്കല്‍ കോര്‍പ്പ് എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ReEBOV Antigen Rapid Test എന്ന ഈ പരിശോധനാ രീതിക്ക് വൈദ്യുതി ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു തുള്ളി രക്തം ഒരു കഷ്ണം പേപ്പറില്‍ വീഴ്ത്തി ഇതിന്റെ രാസപ്രവര്‍ത്തനം ഒരു ടെസ്റ്റ് ട്യൂബില്‍ നിരീക്ഷിക്കുകയാണ് ഇതിന്റെ രീതി. 15 മിനിറ്റിനുള്ളില്‍ ഫലം അറിയാം. 92 ശതമാനം രോഗികളേയും 85 ശതമാനം രോഗ വിമുക്തരേയും ഇങ്ങനെ തിരിച്ചറിയാന്‍ കഴിയും എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇബോള ബാധ പടരുന്നു

October 15th, 2014

ebola-virus-outbreak-epathram

ജെനീവ: ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മാത്രം ഇബോള വൈറസ് 10,000 പേരെയെങ്കിലും പ്രതിവാരം ബാധിക്കാൻ ഇടയുണ്ട് എന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അധുനിക ലോകത്ത് ഒരിക്കലും സംഭവിക്കാത്ത അത്രയും ഭയാനകമാണ് ഇപ്പോഴത്തെ അവസ്ഥ. കണക്കുകൾ നിരത്തി മാത്രം വ്യക്തമാക്കാൻ കഴിയാത്ത വിധം ഗുരുതരമാണ് കാര്യങ്ങൾ എന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ ലോക ആരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി. രോഗ ബാധിതരായവരിൽ 70 ശതമാനം പേരുടേയും നില അതീവ ഗുരുതരമാണ്. ഗിനി, ലൈബീരിയ, സിയറ ലിയോൺ എന്നീ രാജ്യങ്ങളിലായി പ്രതിവാരം പതിനായിരം പേർ പുതിയതായി രോഗ ബാധിതരാവും എന്നാണ് സൂചന. 4447 പേരാണ് ഇതിനോടകം രോഗബാധ മൂലം കൊല്ലപ്പെട്ടത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകം ഇബോള ഭീതിയിൽ

August 3rd, 2014

ebola-virus-outbreak-epathram

സിയറാ ലിയോൺ: അത്യന്തം അപകടകാരിയായ ഇബോള വൈറസ് പകർച്ച വ്യാധിയായി പടരുമ്പോൾ ലോകം കണ്ടതിൽ വെച്ച് ഏറ്റവും അപകടകരമായി മാറുകയാണ് ഗിനിയിൽ ഇപ്പോൾ കണ്ടു വരുന്ന ഇബോള ബാധ. 1323 പേർക്കാണ് ഇതിനോടകം രോഗം ബാധിച്ചത്. ഇതിൽ 729 പേർ വൈറസിന് കീഴടങ്ങി മരണമടയുകയും ചെയ്തു. ഇത് കേവലം 4 മാസം കൊണ്ടാണ് എന്നത് ശ്രദ്ധേയമാണ്. വിരലിൽ എണ്ണാവുന്ന കേസുകളുമായി മാർച്ചിൽ ഗിനിയിൽ കാണപ്പെട്ട ഇബോള വൈറസ് ബാധ ഇതിനോടകം സിയറ ലിയോൺ, ലൈബീരിയ, നൈജീരിയ എന്നീ രാജ്യങ്ങളിലേക്ക് പടർന്നു. ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് മാത്രമല്ല ആഫ്രിക്കയിൽ നിന്നും പുറത്തേക്കും രോഗം പടരാനുള്ള സാദ്ധ്യത ഭീതിദമാണ്. മുൻപ് കാണപ്പെട്ടതിൽ നിന്നും വ്യതസ്തമായ രീതികളിലാണ് വൈറസ് പടരുന്നത് എന്നത് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തവണത്തെ പകർച്ച വ്യാധി മുൻപ് കണ്ടതിൽ നിന്നും വ്യത്യസ്തമാണ് എന്നു ഇത് തീർത്തും നിയന്ത്രണാതീതമാണ് എന്നും മെഡിക്കൽ സാൻസ് ഫ്രോണ്ടിയേഴ്സ് (എം. എസ്. എഫ്.) എന്ന ഡോക്ടർമാരുടെ സന്നദ്ധ സംഘടന വിലയിരുത്തി. ദിനം പ്രതി സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളും കൂടുതൽ ആളുകളും രോഗ ബാധിതരായി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിൽ പലതും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നേയുള്ളൂ എന്നാണ് ഇവരുടെ വിദഗ്ദ്ധ അഭിപ്രായം.

ലോകത്ത് കാണപ്പെടുന്ന രോഗങ്ങളിൽ ഏറ്റവും അപകടകാരിയായ ഒരു രോഗമെന്ന് ഇബോള വൈറസ് ബാധയെ വിശേഷിപ്പിക്കാമെന്നാണ് എം. എസ്. എഫ്. പറയുന്നത്. പെട്ടെന്ന് പടർന്ന് പിടിക്കുന്ന ഈ രോഗം ബാധിക്കുന്നവരിൽ 90 ശതമാനം പേരെയും കൊല്ലുന്നു. ഈ ഉയർന്ന മരണ നിരക്ക് മൂലം ഇത് ബാധിക്കുന്ന സമൂഹങ്ങളിൽ പെട്ടെന്ന് തന്നെ ഇത് വൻ തോതിൽ രോഗ ഭീതി പടർത്തുകയും ചെയ്യും. ഈ രോഗത്തെ ചെറുക്കാൻ പ്രതിരോധ കുത്തി വെപ്പുകൾ ഒന്നും തന്നെ നിലവിലില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നെൽസൺ മണ്ടേല അന്തരിച്ചു

December 6th, 2013

nelson-mandela-epathram

ജൊഹാന്നെസ്ബർഗ് : വർണ്ണ വിവേചനത്തിനെതിരെ ലോക മനഃസാക്ഷിയെ തന്റെ കൂടെ നിർത്തി പോരാടുകയും ഇനി ഒരിക്കലും തങ്ങളെ കൈവിടാൻ ഇട നൽകാത്തവണ്ണം സമത്വ സുന്ദര ഭാവി ഒരു ജനതയ്ക്ക് പ്രാപ്യമാക്കുകയും ചെയ്ത മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ടേല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിൽ ആയിരുന്ന അദ്ദേഹം ജൊഹാന്നസ്ബർഗിലെ സ്വവസതിയിൽ വെച്ചാണ് ജീവൻ വെടിഞ്ഞത്. സംസ്കാരം അടുത്ത ശനിയാഴ്ച നടക്കും.

തന്റെ ജന്മനാട്ടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ തടവിലാക്കപ്പെട്ട മണ്ടേല 27 വർഷം ജയിൽ വാസം അനുഭവിച്ചു. അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ആഗോള ബിംബമായി മാറിയ മണ്ടേലയുടെ വിടുതലിനായുള്ള മുറവിളി ലോകമെമ്പാടുമുള്ള യുവാക്കൾ പിന്നീട് ഏറ്റെടുക്കുകയുണ്ടായി.

1990ൽ ജയിൽ മോചിതനായ മണ്ടേലയെ ഇന്ത്യ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകി ആദരിച്ചു. 1993ൽ നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനായുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.

ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്റെ സ്വപ്നം. സമാധാനത്തോടെ തുല്യ അവസരങ്ങളോടെ സഹവസിക്കുന്ന ഒരു ജനത എന്ന ലക്ഷ്യത്തിനായി ജീവിക്കാനാണ് എന്റെ അഗ്രഹം. എന്നാൽ ഈ ആദർശത്തിനായി മരിക്കുവാനും ഞാൻ തയ്യാറാണ് – 1964ൽ തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നടത്തിയ വിചാരണ വേളയിൽ മണ്ടേല പറഞ്ഞ വാക്കുകളാണിത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മണ്ടേലയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

June 14th, 2013

nelson-mandela-epathram

ജൊഹാന്നസ്ബെർഗ് : കഴിഞ്ഞ ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിൽസയിൽ നെൽസൻ മണ്ടേലയുടെ ആരോഗ്യ നില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ പ്രസിഡണ്ട് ശ്വാസകോശത്തിൽ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

ദക്ഷിണാഫ്രിക്കയിൽ എമ്പാടും കുട്ടികൾ അദ്ദേഹത്തിന്റെ സൌഖ്യത്തിനായി പാട്ട് പാടുകയും ആശുപത്രിക്ക് പുറത്ത് ബലൂണുകൾ കൊണ്ടു വന്ന് വെയ്ക്കുകയും ചെയ്യുകയാണ്.

വർണ്ണ വിവേചനത്തിനെതിരെ പോരാടിയ നെൽസൻ മണ്ടേലയെ 27 വർഷം വെള്ളക്കാരുടെ ഭരണകൂടം തടങ്കലിൽ പാർപ്പിച്ചു. 1990ൽ മോചിതനായ അദ്ദേഹം 1994ൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

600 പേര്‍ കയറിയ കപ്പല്‍ മുങ്ങി

September 11th, 2011

tanzania-shipwreck-epathram

ടാന്‍സാനിയ : അമിതമായി യാത്രക്കാരെ കയറ്റിയ ഒരു കപ്പല്‍ ടാന്‍സാനിയയിലെ ഒരു വിനോദ സഞ്ചാര ദ്വീപിലേക്കുള്ള യാത്രാമദ്ധ്യേ മുങ്ങി പോയി. 600 ലേറെ യാത്രക്കാരാണ് എം. വി. സ്പൈസ് ഐലാണ്ടേഴ്സ് എന്ന കപ്പലില്‍ ഉണ്ടായിരുന്നത്. 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നൂറു കണക്കിന് ആളുകളെ പറ്റി വിവരമൊന്നുമില്ല. 230 പേരെ രക്ഷപ്പെടുത്തി. കാണാതായ 370 പേരും മരിച്ചിരിക്കാനാണ് സാദ്ധ്യത. ഇതില്‍ ഏറെയും കുട്ടികളാണ്.

അമിതഭാരം താങ്ങാനാവാതെ കപ്പല്‍ ചെരിയുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ വിവരിക്കുന്നത്. ചെരിഞ്ഞ കപ്പലിന്റെ വശത്ത് കൂടെ വെള്ളം അകത്തേക്ക് ഇരച്ചു കയറി. വെള്ളത്തില്‍ മുങ്ങിയ എന്‍ജിന്‍ നിശ്ചലമായതോടെ കപ്പലിന്റെ നിലനില്‍പ്പ് ദുഷ്ക്കരമാവുകയും കപ്പല്‍ മുങ്ങുകയുമാണ് ഉണ്ടായത്‌ എന്നാണ് പ്രാഥമിക നിഗമനം.

pemba-island-epathramപെമ്പ ദ്വീപ്‌

ലോകത്തിലെ ഏറ്റവും മികച്ച സ്കൂബ ഡൈവിംഗ് കേന്ദ്രമാണ് ഇത്രയേറെ യാത്രക്കാരെയും വഹിച്ചു കപ്പല്‍ യാത്ര തിരിച്ച പെമ്പ ദ്വീപ്‌. ടാന്‍സാനിയയുടെ ഏറ്റവും പ്രധാന വരുമാന മാര്‍ഗ്ഗമാണ് വിനോദ സഞ്ചാരം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« 9/11 : പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം
പി. സി. ജോര്ജിന്റെ നടപടി ഭരണഘടനാ വിരുദ്ധം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine