കാനഡ യില്‍ കഞ്ചാവ് ഉപയോഗിക്കാം

June 20th, 2018

logo-canada-canadian-flag-ePathram
കഞ്ചാവ് ഉപയോഗം നിയമാനുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് കനേഡിയന്‍ പാര്‍ലമെന്റ് അംഗീ കാരം നല്‍കി. കഞ്ചാവ് ചെടി (മരിജുവാന) വളര്‍ ത്തുന്നതും വില്‍പന നട ത്തു ന്നതും വിതരണം ചെയ്യു ന്നതും നിയ ന്ത്രി ക്കുകയും ക്രമീ കരി ക്കു കയും ചെയ്യു ന്നതാണ് നിയമം.

ദേശവ്യാപക മായി കഞ്ചാവ് ഉപ യോ ഗ ത്തെ നിയമാ നുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് ചൊവ്വാഴ്ച യാണ് കനേഡി യന്‍ പാര്‍ല മെന്റ് അംഗീകാരം നല്‍കി യത്.

കഞ്ചാവ് ഉപയോഗ ത്തിന് നിയമം മൂലം അനു മതി നല്‍ കുന്ന ആദ്യ ജി – 7 രാജ്യമാണ് കാനഡ. രോഗ ചികിത്സ ക്ക് കഞ്ചാവ് ഉപ യോഗി ക്കുവാന്‍ 2001 ൽ തന്നെ കാനഡ അനുവാദം നൽകി യിരുന്നു.

പുതിയ നിയമം വഴി കാനഡ ക്കാര്‍ക്ക് ഈ വർഷം സെപ്റ്റംബര്‍ മാസം മുതല്‍ ലഹരിക്കു വേണ്ടി കഞ്ചാവ് വാങ്ങി ഉപ യോ ഗിക്കു വാന്‍ സാധിക്കും.

”ഇത്രയും നാള്‍ ജന ങ്ങൾക്ക് അനായാസം കഞ്ചാവ് ലഭി ക്കുകയും കുറ്റ വാളി കള്‍ ലാഭം കൊയ്യു കയു മായി രുന്നു. നമ്മള്‍ അത് മാറ്റുക യാണ്. കഞ്ചാവ്‌ ഉപയോഗം നിയമാനുസൃതം ആക്കുന്ന തോടൊപ്പം നിയന്ത്രി ക്കുക യും ചെയ്യുന്ന നിയമം അംഗീകാരം നേടിയിരിക്കുന്നു എന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.

2015 ലെ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിൽ ജസ്റ്റിന്‍ ട്രൂഡോ നല്‍കിയ വാഗ്ദാനം ആയിരുന്നു ഇത്. ഈ നിയമ ത്തെ കാനഡ യിലെ ജനങ്ങള്‍ സ്വാഗതം ചെയ്യും എന്നും ഭരണ പക്ഷം കണക്കു കൂട്ടുന്നു. കഞ്ചാവ് വിപണി യില്‍ എത്തി ക്കുവാന്‍  8 ആഴ്ച മുതൽ 12 ആഴ്ച വരെ സമയം നൽകി യിട്ടുണ്ട്. ഈ സമയ ത്തിനു ള്ളില്‍ വ്യവ സായി കള്‍ക്കും പോലീ സിനും പുതിയ നിയമ പരിഷ്‌കാരം വരുത്താനും കഴിയും എന്നാണ് വില യിരുത്തല്‍.

പ്രായ പൂര്‍ത്തി യായ ഒരാൾക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈ വശം സൂക്ഷി ക്കുവാൻ അനുമതി നല്‍ കി യി ട്ടുണ്ട്. പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് കഞ്ചവ് വില്‍ക്കുന്നത് 14 വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റ മാണ്.

അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വെക്കുവാനും വീട്ടില്‍ നാലില്‍ അധികം ചെടികള്‍ വളര്‍ ത്തു ന്നതും അംഗീ കാരം ഇല്ലാത്ത വില്‍പ്പന കാരില്‍ നിന്നും കഞ്ചാ വ് വാങ്ങി ക്കുന്ന തിനും വിലക്കുണ്ട്. ഇങ്ങിനെ ചെയ്യു ന്ന വര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുവാനും നിയമം അനു ശാസി ക്കുന്നു.

കഞ്ചാവി ന്റെ വിപണനം പ്രോത്സാ ഹിപ്പി ക്കുന്നതിന് പരസ്യ ങ്ങള്‍ പാടില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ശക്തമായ മുന്നറി യിപ്പു കളോടെ യായിരിക്കും കഞ്ചാ വ് വിപണി യില്‍ എത്തി ക്കുക. അംഗീകൃത നിര്‍മ്മാ താ ക്കളില്‍ നിന്നും കഞ്ചാവും അനുബന്ധ ഉത്പന്ന ങ്ങളും സെപ്റ്റംബര്‍ മാസത്തോടെ ലഭ്യ മാക്കും. ഇതിന് പുറമെ ഓണ്‍ ലൈനി ലൂടെയും കഞ്ചാവ് വാങ്ങു വാൻ സാധി ക്കും.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

അംജദ് അലി ഖാന് വിസ നിഷേധിച്ചത് ചട്ടപ്പടി

August 14th, 2016

union-jack-epathram

ലണ്ടൻ: ലോക പ്രശസ്ത് സംഗീത വിദ്വാൻ അംജദ് അലി ഖാന് വിസ നിഷേധിച്ചത് തികച്ചു നിയമാനുസൃതമായ സാധാരണ നടപടി മാത്രമാണെന്ന് ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കി. വിസാ നിയമങ്ങൾ പാലിക്കാത്തതിനാലാണ് ഖാന്റെ വിസ നിഷേധിച്ചത്. തങ്ങൾക്ക് നിയമം അനുസരിച്ച് മാത്രമേ വിസാ അപേക്ഷകൾ പരിഗണിക്കാനാവൂ.

ഷാരൂഖ് ഖാനെ അമേരിക്കൻ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചതുമായി കൂട്ടി ചേർത്ത് മുസ്ലിം വിരുദ്ധതയുടെ ഉദാഹരണമായി അംജദ് അലി ഖാന് വിസ നിഷേധിച്ച സംഭവത്തെ ചില മാധ്യമങ്ങൾ ചിത്രീകരിച്ചിരുന്നു.

എന്നാൽ ഈ നടപടിയിൽ അസ്വാഭാവികമായി യാതൊന്നുമില്ല എന്നാണ് ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയും ബംഗ്ളാദേശും കുറ്റവാളികളെ കൈമാറുന്ന കരാറില്‍ ഒപ്പു വെച്ചു

January 31st, 2013

india-bangladesh-epathram

ധാക്ക: ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നത് അടക്കമുള്ള സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുവാനും കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുമാണ് കരാർ. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി ബംഗ്ളാദേശ് ആഭ്യന്തര മന്ത്രി മുഹിയുദ്ദീന്‍ ഖാന്‍ ആലംഗീര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഇരുവരും കരാറില്‍ ഒപ്പു വെച്ചത്. കൂടാതെ ഇരു രാജ്യങ്ങളിലെയും പൌരന്മാര്‍ക്ക് ഇരു രാജ്യങ്ങളിലേക്കും പോകുന്നതിനുള്ള യാത്രാ കരാറിലും ഇരു രാജ്യങ്ങളും ഭേദഗതി വരുത്തി. തിങ്കളാഴ്ചയാണ് ഷിന്‍ഡെ രണ്ടു ദിവസത്തെ ബംഗ്ളാദേശ് പര്യടനത്തിനെത്തിയത്. ബംഗ്ളാദേശ് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗൗഹര്‍ റിസ്വി, കേന്ദ്ര മന്ത്രി ശംസുല്‍ ഹഖ് തുക്കു, ബംഗ്ളാദേശ് ഹൈക്കമ്മീഷണര്‍ താരിഖ് എ. കരീം, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കജ് ശരണ്‍ എന്നിവരുമായും ഷിന്‍ഡെ ചര്‍ച്ചകൾ നടത്തി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി ബ്രിട്ടനിൽ തുടരാനാവില്ല

April 6th, 2012

indian-students-britain-epathram

ലണ്ടൻ : മാറിയ വിസാ നിയമം ബ്രിട്ടനിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ വിസാ നിയമ പ്രകാരം ബ്രിട്ടനിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർന്ന് അവിടെ ജോലിയിൽ പ്രവേശിക്കാൻ ആവില്ല. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടിയാവും. നേരത്തേയുള്ള നിയമ പ്രകാരം പഠനം പൂർത്തിയാക്കിയതിനു ശേഷം രണ്ടു വർഷത്തോളം വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ തുടർന്നും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യാൻ അനുവാദം ഉണ്ടായിരുന്നു. ഈ സൗകര്യം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, സ്വന്തം വിദ്യാഭ്യാസ ചിലവ് സ്വയം വഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ പഠന ചിലവിന്റെ ഒരു പങ്ക് ഇത്തരത്തിൽ തൊഴിൽ ചെയ്ത് തിരികെ സമ്പാദിക്കാറുണ്ടായിരുന്നു. ഈ സാദ്ധ്യതയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം തടയുവാനുള്ള കാമറൂൺ സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ നിയമ നിർമ്മാണം.

എന്നാൽ ഇതോടെ ബ്രിട്ടീഷ് സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുവാൻ സാദ്ധ്യതയുണ്ട്. വിദേശ വിദ്യാർത്ഥികൾ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവർഷം 14 ബില്യൺ പൗണ്ടാണ് കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിൽ ബ്രിട്ടീഷ് വിദ്യാഭ്യാസ രംഗത്തെ പ്രതിനിധാനം ചെയ്യുന്ന ബ്രിട്ടീഷ് കൗൺസിൽ പുതിയ നിയമ നിർമ്മാണത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വിറ്റ്സര്‍ലന്‍ഡ് മുഖാവരണം നിരോധിക്കുന്നു

September 29th, 2011

face-veil-epathram

ബേണ്‍ : മുസ്ലിം വനിതകള്‍ ഉപയോഗിക്കുന്ന ബുര്‍ഖ പോലുള്ള മുഖാവരണങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതിന് എതിരെ സ്വിസ്സ് പാര്‍ലിമെന്റില്‍ നിരോധന നിയമം പാസാക്കി. 77 നെതിരെ 101 വോട്ടുകള്‍ക്കാണ് ഇന്നലെ ഇത് പാസായത്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴും അധികൃതരുമായി ഇടപെടുമ്പോഴും മുഖം മറയ്ക്കുന്ന വേഷവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഈ നിയമം വിലക്കും. ഒക്ടോബറില്‍ സ്വിറ്റ്സര്‍ലന്‍ഡ് തെരഞ്ഞെടുപ്പിന് മുന്‍പായി ഈ നിയമം ഉപരി സഭ പാസാക്കുന്നതോടെ പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കാന്‍ ആവില്ല : മാര്‍പ്പാപ്പ
ഇന്ത്യാക്കാരന്‍ സ്ത്രീകളെ ബഹുമാനിക്കണമെന്ന് ബ്രിട്ടീഷ്‌ ജഡ്ജി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine