നിരീക്ഷകർ സിറിയയിൽ

April 22nd, 2012

syria-truce-epathram

ബെയ്റൂട്ട് : ഐക്യ രാഷ്ട്ര സഭ നിയോഗിച്ച 5 സന്ധി നിരീക്ഷകർ നിരായുധരായി സിറിയയിലെ കലാപ കലുഷിതമായിരുന്ന ഹോംസ് നഗരത്തിന്റെ ഹൃദയത്തിലൂടെ ശനിയാഴ്ച്ച നടന്നു നീങ്ങിയതോടെ സമാധാനത്തിനുള്ള താൽക്കാലിക സാദ്ധ്യത നഗരത്തിൽ തെളിഞ്ഞു. ഐക്യ രാഷ്ട്ര സഭയുടെ എട്ടംഗ പൈലറ്റ് നിരീക്ഷക സംഘത്തിലെ അംഗങ്ങളായിരുന്നു അവർ. പ്രസിഡണ്ട് ബഷർ അസദിനെ നീക്കം ചെയ്യാൻ വിദേശ സൈനിക സഹായം ആവശ്യപ്പെട്ട് ജനം പ്രക്ഷോഭം നടത്തിയതിനെ കടുത്ത സൈനിക നടപടികൾ കൊണ്ട് ആഴ്ച്ചകളോളം നേരിട്ടതിനെ തുടർന്ന് സിറിയയിൽ നിലനിന്ന പ്രക്ഷുബ്ധ അന്തരീക്ഷത്തിന് താൽക്കാലികമായെങ്കിലും അറുതി വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര സമാധാന ശ്രമങ്ങളുടെ തുടർച്ചയായി ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി സിറിയയിലെ സമാധാന നിരീക്ഷകരുടെ എണ്ണം മുന്നൂറായി വർദ്ധിപ്പിക്കാൻ ഇന്നലെ തീരുമാനിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെടി നിർത്തിയാൽ വെടിനിർത്തും എന്ന് സിറിയ

April 12th, 2012

syria-truce-epathram

ബെയ്റൂട്ട് : വിമതർ വെടി നിർത്തുകയാണെങ്കിൽ ഐക്യരാഷ്ട്ര സഭ അവശ്യപ്പെട്ട വെടിനിർത്തൽ പാലിക്കാൻ സൈന്യവും തയ്യാറാണ് എന്ന് സിറിയ അറിയിച്ചു. എന്നാൽ നേരത്തേ പ്രഖ്യാപിച്ച വെടിനിർത്തൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ രൂക്ഷമായ പോരാട്ടം വിമതർ ശക്തമായ പ്രദേശങ്ങളിൽ തുടരുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ സൈനിക നടപടികൾ നിർത്തി വെയ്ക്കും എന്നാണ് സൈനിക കേന്ദ്രങ്ങൾ അറിയിച്ചിട്ടുള്ളത്. എന്നാൽ വിമതരുടെ പക്ഷത്തുനിന്നും എന്തെങ്കിലും ആക്രമണം ഉണ്ടായാൽ തങ്ങൾ ശക്തമായ തിരിച്ചടി നൽകും എന്നും സൈന്യം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

സിറിയയിൽ വീണ്ടും അക്രമം

April 8th, 2012

syria-map-epathram

ബെയ്റൂട്ട് : സർക്കാർ സൈനികർ പ്രക്ഷോഭകർക്ക് നേരെ ആഞ്ഞടിച്ചതോടെ സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടും എന്ന പ്രതീക്ഷ വീണ്ടും മങ്ങി. സിവിലിയൻ പ്രദേശങ്ങളിൽ സൈനികർ നടത്തിയ ആക്രമണത്തിൽ 74 സാധാരണക്കാരും 15 വിമതരും 17 സൈനികരും കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച തുടങ്ങാനിരുന്ന വെടിനിർത്തൽ അടുത്തു വരുന്ന അവസരത്തിൽ മറുഭാഗമാണ് ആക്രമണം തുടങ്ങിയത് എന്ന് ഇരു വിഭാഗവും ആരോപിച്ചു. അക്രമം വീണ്ടും സജീവമായതോടെ ആയിരക്കണക്കിന് അഭയാർത്ഥികൾ തുർക്കിയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിറിയ സമാധാനത്തിന്റെ പാതയിൽ

April 4th, 2012
syrian protests-epathram
ഐക്യരാഷ്ട്ര സഭ : കോഫി അന്നന്റെ മദ്ധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ചകൾ ഒടുവിൽ വിജയം കണ്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര മദ്ധ്യസ്ഥനായ കോഫി അന്നന്റെ നിർദ്ദേശ പ്രകാരം തങ്ങളുടെ സൈന്യത്തെ തെരുവുകളിൽ നിന്നും ഏപ്രിൽ 10ന് മുൻപായി പിൻവലിക്കാം എന്ന് സിറിയ സമ്മതിച്ചതായി കോഫി അന്നന്റെ വക്താവ് അറിയിച്ചു.
എന്നാൽ ചില പാശ്ചാത്യ രാഷ്ട്രങ്ങൾ സിറിയയുടെ ഈ പ്രഖ്യാപനത്തിൽ അവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ആഭ്യന്തര യുദ്ധത്തിന്റെ വക്കോളമെത്തിയ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ സൈന്യത്തെ ഉപയോഗിച്ചു വരികയാണ് സിറിയയിലെ ഭരണകൂടം. ഇതിന് മുൻപും സിറിയ പലപ്പോഴും പ്രക്ഷോഭകാരികൾക്ക് നേരെയുള്ള ആക്രമണം നിർത്തി വെയ്ക്കും എന്ന് സിറിയ അവകാശപ്പെട്ടിരുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സുരക്ഷാ സമിതിയുടെ സന്ദേശം വഴിത്തിരിവാകും എന്ന് മൂണ്‍

March 23rd, 2012

ban-ki-moon-epathram

ഐക്യരാഷ്ട്രസഭ : സിറിയന്‍ സര്‍ക്കാരിന് വ്യക്തമായ സന്ദേശം നല്‍കിയ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയുടെ നടപടി ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. സിറിയയിലെ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ശ്രമങ്ങള്‍ക്ക്‌ ഈ നടപടി ഒരു വഴിത്തിരിവാകും എന്ന് അദ്ദേഹം പ്രസ്താവിച്ചു. സിറിയയിലെ മനുഷ്യാവകാശ ധ്വംസനത്തിനും അക്രമത്തിനും അറുതി വരുത്താനായി കോഫി അന്നന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളാണ് സുരക്ഷാ സമിതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അസ്സദ് കൊലപാതകി : സർക്കോസി

March 15th, 2012

nicolas-sarkozy-epathram

പാരീസ് : സിറിയൻ പ്രസിഡണ്ട് ഒരു കൊലപാതകിയെ പോലെയാണ് പെരുമാറുന്നത് എന്നും അദ്ദേഹത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണം എന്നും ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സർക്കോസി അഭിപ്രായപ്പെട്ടു. സിറിയയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ സിറിയയിൽ നിന്നുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകുവാനും സിറിയയിലേക്ക് സഹായം എത്തിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

സിറിയയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്നതിനെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ റഷ്യയും ചൈനയും വീറ്റൊ ചെയ്ത സാഹചര്യത്തിൽ സിറിയയിൽ നടക്കുന്ന അക്രമങ്ങൾക്ക് ഒരറുതി വരുത്താനായി ഇനിയെന്ത് ചെയ്യാനാവും എന്ന കാര്യം പരിശോധിക്കാനായി സുരക്ഷാ സമിതി അംഗങ്ങൾ യോഗം ചേരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ സിറിയക്ക്‌ എതിരെ വോട്ട് രേഖപ്പെടുത്തി

February 18th, 2012

ന്യൂയോര്‍ക്ക് : ഐക്യ രാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തില്‍ ഇന്ത്യ സിറിയക്ക്‌ എതിരെ വോട്ടു രേഖപ്പെടുത്തി. സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അറബ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിച്ചിരുന്നത്. സിറിയന്‍ പ്രസിഡണ്ട് ബഷാര്‍ അല്‍ ആസാദ്‌ സ്ഥാനം ഒഴിയണം എന്നാണ് പ്രമേയത്തിലെ ആവശ്യം.

റഷ്യയും ചൈനയും പ്രമേയത്തിനെ എതിര്‍ത്തു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സമാനമായ ഒരു പ്രമേയത്തിനെ എതിര്‍ത്ത ഇന്ത്യ ഇത്തവണ തങ്ങളുടെ നിലപാടില്‍ മലക്കം മറിഞ്ഞു സിറിയക്ക്‌ എതിരെ വോട്ട് ചെയ്യുകയാണ് ഉണ്ടായത്‌.

സിറിയന്‍ നേതൃത്വത്തെ ഒറ്റപ്പെടുത്തി ബാഹ്യമായ ഒരു പരിഹാരം അടിച്ചേല്‍പ്പിക്കുക എന്ന തെറ്റായ സമീപനമാണ് ഈ പ്രമേയത്തിന് പുറകില്‍ എന്ന് റഷ്യ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ന്യൂയോര്‍ക്ക്‌ ടൈംസ് റിപ്പോര്‍ട്ടര്‍ സിറിയയില്‍ മരിച്ചു

February 18th, 2012

anthony-shadid-epathram

ന്യൂയോര്‍ക്ക് : മദ്ധ്യപൂര്‍വേഷ്യയിലെ ഒട്ടേറെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു പ്രശസ്തനായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ ആന്തണി ഷാദിദ് സിറിയയില്‍ വെച്ച് മരണമടഞ്ഞു. ഇറാഖ്‌ മുതല്‍ ലിബിയ വരെ ഒട്ടേറെ സംഘര്‍ഷ ഭരിത പ്രദേശങ്ങളില്‍ നേരിട്ട് ചെന്ന് വാര്‍ത്തകള്‍ ശേഖരിക്കാറുള്ള ഇദ്ദേഹത്തിന് രണ്ടു തവണ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇദ്ദേഹം സിറിയയില്‍ പ്രസിഡന്റിന് എതിരെ നടക്കുന്ന മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്യാനായി സിറിയയില്‍ എത്തിയതായിരുന്നു.

കടുത്ത ആസ്തമാ രോഗിയായ ഷാദിദ് ആസ്തമാ രോഗം മൂലമാണ് മരിച്ചത്‌. ആരുടേയും കണ്ണില്‍ പെടാതെ സിറിയന്‍ അതിര്‍ത്തി പ്രദേശത്ത്‌ എത്തുവാന്‍ അദ്ദേഹം കാര്‍ ഉപയോഗിക്കാതെ കാല്‍നടയായി സഞ്ചരിക്കുകയായിരുന്നു. സൈനികരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനായി ഏതാനും കുതിരകളുടെ മറ പറ്റിയാണ് അദ്ദേഹം നടന്നത്. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും അധികം അലര്‍ജി ഉണ്ടാക്കുന്ന ഒരു കാര്യമായിരുന്നു കുതിരകളുടെ സാമീപ്യം എന്ന് അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. ഇതിനെ തുടര്‍ന്ന് ആസ്തമാ രോഗം കൂടുതല്‍ ഗുരുതരമായാണ് അദ്ദേഹം മരിച്ചത് എന്നും പിതാവ്‌ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്ക സിറിയയിലെ എംബസി പൂട്ടും

January 21st, 2012

us-embassy-syria-epathram

വാഷിംഗ്ടണ്‍ : സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്ക സിറിയയിലെ തങ്ങളുടെ നയതന്ത്ര കാര്യാലയം അടച്ചു പൂട്ടുവാന്‍ ഒരുങ്ങുന്നു. സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍ അസ്സദിന് സിറിയയുടെ മേല്‍ പൂര്‍ണ്ണമായ നിയന്ത്രണം ഇല്ല എന്നാണ് അമേരിക്കയുടെ ആരോപണം. ജനാധിപത്യ വാദികള്‍ നയിക്കുന്ന പ്രക്ഷോഭത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്ന രീതി അമേരിക്കയും സിറിയയും തമ്മില്‍ ഏറെ പിരിമുറുക്കം സൃഷ്ടിക്കുവാന്‍ കാരണമായിരുന്നു.

സിറിയക്കെതിരെ അന്താരാഷ്‌ട്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് ഏറെ കാലമായി അമേരിക്ക ആവശ്യപ്പെട്ട് വരുന്നു. എന്നാല്‍ സിറിയയെ സൈനികമായി ആക്രമിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നും അമേരിക്ക വ്യക്തമാക്കുന്നുണ്ട്. അമേരിക്കന്‍ എംബസി അടച്ചു പൂട്ടിയാല്‍ സിറിയയുമായുള്ള നേരിട്ടുള്ള വാര്‍ത്താ വിനിമയത്തില്‍ കുറവ്‌ വരും. എന്നാല്‍ ഇത് മൂലം സിറിയയുമായുള്ള അമേരിക്കയുടെ നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിറിയ : 17 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു

December 31st, 2011

syrian protests-epathram

ബെയ്റൂട്ട് : അറബ് ലീഗ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലും സിറിയയില്‍ പ്രതിഷേധ പ്രകടനം നടത്തുന്നവര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധ സമരത്തിന് എതിരെ നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഹോംസ് നഗരത്തില്‍ നടന്ന വെടിവെപ്പില്‍ 5 സുരക്ഷാ ഭടന്മാര്‍ കൂടി കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചി
Next »Next Page » ഹോര്മുസ്‌ കടലിടുക്ക്‌ അടയ്ക്കില്ല : ഇറാന്‍ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine