ഹുസ്നി മുബാറക്ക് അന്തരിച്ചു

February 26th, 2020

hosni-mubarak-epathram
കെയ്റോ : ഈജിപ്റ്റിലെ മുന്‍ പ്രസിഡണ്ട് ഹുസ്നി മുബാറക്ക് (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സ യില്‍ ആയിരുന്നു. ഈജിപ്റ്റിന്റെ നാലാമത്തെ പ്രസിഡണ്ട് ആയി സ്ഥനമേറ്റ ഹുസ്നി മുബാറ ക്ക് 1981 മുതല്‍ 2011 വരെ തുടര്‍ച്ച യായി അധികാരത്തില്‍ ഇരുന്നു.

2011 ജനുവരി യില്‍ നടന്ന മുല്ലപ്പൂ വിപ്ലവ ത്തി ലൂടെ യാണ് സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടത്.

പ്രസിദ്ധമായ നൈല്‍ നദീ തീരത്തെ മൊനുഫീയ ഗവര്‍ണ്ണേ റ്റില്‍ കാഫ്ര്‍ – എല്‍ – മെസെല്‍ഹ യില്‍ 1928 മേയ് 4 ന് ആയിരുന്നു ഹുസ്നി മുബാറക്ക് ജനിച്ചത്. ഹൈസ്‌കൂള്‍ പഠന ത്തിനു ശേഷം ഈജിപ്ഷ്യല്‍ മിലിറ്ററി അക്കാഡമി യില്‍ നിന്നും ബിരുദം നേടിയ ശേഷം വ്യോമ സേനാ പൈലറ്റായി.

വ്യോമസേനാ കമാൻഡര്‍ പദവിയില്‍ ഇരിക്കെ 1975 -ൽ ഈജിപ്റ്റിലെ വൈസ് പ്രസിഡണ്ട് ആയി നിയമിക്ക പ്പെട്ടു. പ്രസിഡണ്ട് അൻവർ സാദത്ത് 1981- ൽ വധിക്ക പ്പെടു കയും തുടർന്ന് ഹുസ്‌നി മുബാറക്ക് ഭരണ സാരഥ്യം ഏറ്റെടു ക്കുകയും ആയിരുന്നു.

ഹുസ്‌നി മുബാറക്കിന്റെ മൂന്നു പതിറ്റാണ്ടിലെ സ്വേച്ഛാധിപത്യത്തില്‍ അമര്‍ഷം പൂണ്ട ജനങ്ങള്‍ തെരു വില്‍ ഇറങ്ങു കയും മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ ലോക ശ്രദ്ധ നേടിയ ജനകീയ പ്രക്ഷോഭ ത്തെ തുടർന്ന് സ്ഥാന ഭ്രഷ്ടനായി വര്‍ഷ ങ്ങളോളം ജയിലില്‍ കിടക്കു കയും ചെയ്തു. പ്രക്ഷോഭകർ കൊല്ലപ്പെട്ട സംഭവ ത്തിൽ ഹുസ്നി മുബാറക് നിരപരാധി എന്നു കോടതി വിധിച്ച തോടെ 2017 ല്‍ ജയില്‍ മോചിതനായി.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഹമ്മദ് മുർസി അന്തരിച്ചു

June 18th, 2019

morsi-epathram
കൈറോ : ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ആയിരുന്ന മുഹ മ്മദ് മുർസി (67) അന്ത രിച്ചു. ചാര വൃത്തി ക്കേ സില്‍ വിചാര ണ നേരിടു ന്നതിനിടെ കോടതി യിൽ കുഴഞ്ഞു വീഴുക യായി രുന്നു. ഉടൻ തന്നെ ആശു പത്രി യില്‍ എത്തിച്ചു എങ്കി ലും ജീവൻ രക്ഷിക്കുവാന്‍ കഴി ഞ്ഞില്ല.

നിരോധി ക്കപ്പെട്ട മുസ്‌ലിം ബ്രദർ ഹുഡ് എന്ന സംഘടന യുടെ നേതാവ് ആയിരുന്ന മുഹ മ്മദ് മുർസി, ജഡ്‌ജി യോട് 20 മിനിറ്റോളം സംസാരിച്ചു. തുടര്‍ന്ന് കുഴഞ്ഞു വീഴുക യായി രുന്നു.

ഈജിപ്തിൽ അംഗീകാരം ഉണ്ടായിരുന്ന മുസ്‌ലിം ബ്രദർ ഹുഡി ന്റെ സ്ഥാനാർ ത്ഥി ആയി മത്സ രിച്ച് തെരഞ്ഞെടു പ്പിലൂടെ ഈജിപ്തില്‍ ആദ്യ മായി അധി കാര ത്തില്‍ എത്തിയ പ്രസിഡണ്ട് ആയി രുന്നു അദ്ദേഹം.

2011 ലെ ജനാധി പത്യ പ്രക്ഷോ ഭത്തിനെ തുടര്‍ ന്നു ണ്ടായ തെര ഞ്ഞെടു പ്പി ലാണ് മുർസി അധി കാര ത്തില്‍ എത്തി യത്. ഒരു വർഷ ത്തിനു ശേഷം മുര്‍സി മന്ത്രി സഭയെ സൈന്യം അട്ടി മറിച്ചു. ആ മന്ത്രി സഭയിലെ പ്രതി രോധ മന്ത്രി യായി രുന്ന അബ്ദുൾ ഫത്താഹ് അൽ സിസി തുടര്‍ന്ന് അധികാര ത്തില്‍ എത്തിയ തോടെ മുസ്‌ലിം ബ്രദർ ഹുഡിനെ നിരോധി ക്കുകയും ചെയ്തിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുർസിയെ പട്ടാളം പുറത്താക്കി

July 4th, 2013

morsi-epathram

കൈറോ : പട്ടാളം നൽകിയ അന്ത്യശാസനത്തോട് പ്രതികരിക്കാത്തതിനെ തുടർന്ന് ഈജിപ്റ്റ് പ്രസിഡണ്ട് മുഹമ്മ്ദ് മുർസിയെ പട്ടാളം തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഈജിപ്റ്റിലെ ഭരണഘടനയും താൽക്കാലികമായി സൈന്യം മരവിപ്പിച്ചിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് വരെയാണ് ഭരണഘടന മരവിപ്പിച്ചത്. അതു വരെ ഭരണഘടനാ കോടതിയുടെ മേധാവിയായിരിക്കും താൽക്കാലികമായി പ്രസിഡണ്ട് ആയിരിക്കുക എന്നാണ് സൈന്യത്തിന്റെ അറിയിപ്പ്.

മുർസി രാജ്യ താൽപര്യങ്ങളും ജനങ്ങൾ മുന്നിൽ കണ്ട ലക്ഷ്യങ്ങളും കൈവരിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് സൈന്യത്തിന്റെ വാദം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈജിപ്റ്റിൽ പ്രതിഷേധം തുടരുന്നു

February 2nd, 2013

egypt-revolt-epathram

കൈറോ : ഈജിപ്റ്റിൽ മുസ്ലിം ബ്രദർഹുഡ് നടപ്പിലാക്കുന്ന ഇസ്ലാമിക നയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം ഈജിപ്റ്റ് പ്രസിഡണ്ട് മൊഹമ്മദ് മുർസിയുടെ പടിവാതിലിൽ എത്തി. സുരക്ഷാ സേന പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകവും ജല പീരങ്കിയും ഉപയോഗിച്ച് പ്രതിരോധിച്ചെങ്കിലും പ്രതിഷേധം കൊടുമ്പിരി കൊള്ളുകയാണ്. ഒരു പ്രതിഷേധക്കാരനെ പോലീസ് നഗ്നനാക്കി ചവിട്ടുന്നതിന്റെ വീഡിയോ ദൃശ്യം അസോസിയേറ്റഡ് പ്രസ് പുറത്തു വിട്ടു. വണ്ടി ചക്രങ്ങൾക്ക് തീ കൊളുത്തിയും കല്ലെറിഞ്ഞും പടക്കം പൊട്ടിച്ച്ഹും പ്രതിഷേധക്കാർ പോലീസിനെ നേരിട്ടു. നെറ്റിയിലും നെഞ്ഞത്തും വെടിയേറ്റ ഒരു 23കാരൻ കൊല്ലപ്പെട്ടു.

അധികാരം കയ്യടക്കി വെച്ച മുസ്ലിം ബ്രദർഹുഡിനെതിരെയും പോലീസ് അതിക്രമങ്ങളെ പ്രകീർത്തിച്ചു സംസാരിക്കുന്ന മുർസിക്കെതിരെയുമാണ് പ്രതിഷേധം മുറുകുന്നത്. മുർസിയെ സ്ഥാനഭ്രഷ്ട്ടനാക്കണം എന്നാണ് ഉയർന്നു വരുന്ന ആവശ്യം.

തന്റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർക്ക് പുറകിൽ രാഷ്ട്രീയ ശക്തികളാണെന്നും അക്രമത്തെ എല്ലാ കക്ഷികളും അപലപിക്കണമെന്നുമാണ് മുർസിയുടെ പ്രസ്താവന.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖാലെദ്‌ സയിദിന്റെ ഓര്‍മ്മയ്ക്കായി

June 7th, 2011

khaled-said-epathram

കൈറോ : ഈജിപ്ത് പ്രസിഡണ്ട് ഹോസ്നി മുബാറക്കിന്റെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭത്തിന്റെ ചാലക ശക്തിയായി വര്‍ത്തിച്ച ഖാലെദ്‌ സയിദ്‌ എന്ന യുവാവിന്റെ സ്മരണയ്ക്കായി ഇന്നലെ ഈജിപ്തില്‍ വന്‍ ജനക്കൂട്ടം തെരുവുകളില്‍ ഒത്തുകൂടി. 2010 ജൂണ്‍ 6ന് ഖാലെദ്‌ സയിദ്‌ എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ്‌ കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തത് ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ജനം പ്രതികരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ചരിത്രമായി മാറിയ ഈജിപ്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്.

ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതു ശബ്ദമായി മാറി.

ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിമിനെയും പോലീസ്‌ പിടി കൂടി അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ ആക്കിയിരുന്നു. ഒരു ഗൂഗിള്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ പിന്നീട് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്വതന്ത്രന്‍ ആക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹൊസ്നി മുബാറക്‌ രാജി വെച്ചു : കൈറോ ആഹ്ലാദ തിമിര്‍പ്പില്‍

February 12th, 2011

cairo-celebrating-mubaraks-defeat-epathram

കൈറോ : ഈജിപ്ത് സ്വതന്ത്രയായി! ദൈവത്തിനു മഹത്വം!! ലക്ഷക്കണക്കിന് ഈജിപ്തുകാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിച്ചു. അവസാനം വിപ്ലവം വിജയം കണ്ടപ്പോള്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു. 18 ദിവസത്തെ ജനകീയ പ്രക്ഷോഭത്തിന് അന്ത്യം കുറിക്കാന്‍ വേണ്ടി വന്നത് വെറും 30 സെക്കന്‍ഡ്‌ മാത്രം. ഈജിപ്തിലെ വൈസ്‌ പ്രസിഡണ്ട് ടെലിവിഷനില്‍ ആ വാര്‍ത്ത അറിയിച്ചു : മുബാറക്‌ രാജി വെച്ചു.

30 വര്‍ഷമായി ഈജിപ്തില്‍ വാണ ഹോസ്നി മുബാറക്‌ കൈറോയില്‍ നിന്നും പറന്നു പോയി. അധികാരം സൈന്യത്തിന് വിട്ടു കൊടുത്താണ് മുബാറക്‌ ഒഴിഞ്ഞത്‌. എന്നാല്‍ അധികാരം കൈയ്യാളാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ല എന്ന് സൈന്യം വ്യക്തമാക്കി. നിയമപരമായ ഒരു സര്‍ക്കാരിന് തങ്ങള്‍ രാജ്യഭരണം കൈമാറും എന്ന് സൈന്യം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വിപ്ലവത്തില്‍ പ്രധാന പങ്കു വഹിച്ചത്‌. വാഎല്‍ ഘോനിം എന്ന ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ ഫേസ്ബുക്കില്‍ പോലീസിന്റെ ചവിട്ടേറ്റ്‌ മരിച്ച ഖാലെദ്‌ സയിദ്‌ന്റെ പേരില്‍ തുടങ്ങിയ ഒരു ഫേസ്ബുക്ക് പേജില്‍ നല്‍കിയ പ്രതിഷേധ പ്രകടനത്തിനുള്ള ആഹ്വാനമാണ് 30 വര്‍ഷത്തെ മുബാറക്കിന്റെ സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കുന്ന വന്‍ ജനകീയ വിപ്ലവമായി രൂപം പൂണ്ടത്.

ഫെസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും പ്രക്ഷോഭം ശക്തി പ്രാപിക്കുന്നത് കണ്ട സര്‍ക്കാര്‍ ഫേസ്ബുക്കും ട്വിറ്ററുമെല്ലാം രാജ്യത്ത് നിരോധിച്ചു. എന്നിട്ടും മൊബൈല്‍ ഫോണ്‍ വഴിയും മറ്റും ഓണ്‍ലൈന്‍ പ്രക്ഷോഭം തുടര്‍ന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ്‌ സേവനം പൂര്‍ണ്ണമായി തന്നെ നിര്‍ത്തലാക്കി. എന്നാല്‍ ഓണ്‍ലൈന്‍ വഴി കാര്യങ്ങള്‍ ലോകം മുഴുവന്‍ സഗൌരവം വീക്ഷിക്കുന്നുണ്ടായിരുന്നു. ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതും അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിട്ടതും ലോക നേതാക്കളടക്കം അപലപിച്ചു.

ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരും ട്വിറ്റര്‍ അടക്കമുള്ള ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ തന്നെ ആശ്രയിച്ചാണ് ഈജിപ്തിലെ വിവരങ്ങള്‍ ലോകത്തിനു മുന്‍പില്‍ എത്തിച്ചത്‌. ഈജിപ്തിന് പുറത്തു നിന്ന് ട്വിറ്ററില്‍ ഇവരുടെ ചെറു സന്ദേശങ്ങള്‍ വഴി ഈജിപ്തിലെ സ്ഥിതി ഗതികള്‍ അറിഞ്ഞു കൊണ്ടിരിക്കു ന്നതിനിടയില്‍ തന്നെ ഇവരില പലരും പോലീസിന്റെ ആക്രമണത്തിന് ഇരയായതും ലോകം ഞെട്ടലോടെ അറിഞ്ഞു.

മുബാറക്‌ രാജി വെക്കുമെന്ന് ലോകം മുഴുവന്‍ കരുതിയ പ്രഖ്യാപനം അല്‍ ജസീറ യൂട്യൂബ് വഴി തല്‍സമയം ലോകത്തിനു മുന്‍പില്‍ എത്തിച്ചതും ഈ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഒരു നിര്‍ണ്ണായക മുഹൂര്‍ത്തമായി.

സര്‍ക്കാര്‍ തടയാന്‍ ശ്രമിച്ചിട്ടും പ്രോക്സി സെര്‍വറുകള്‍ വഴിയും, സ്വകാര്യ ശൃംഖലകള്‍ വഴിയും ബ്ലാക്ക്‌ബെറിയിലെ ട്വിറ്റര്‍ ആപ്ലിക്കേഷനുകള്‍ വഴിയും, ഫേസ്ബുക്കിലേക്കും ട്വിറ്ററിലേക്കും സന്ദേശങ്ങള്‍ കൈമാറാന്‍ കഴിവുള്ള മറ്റ് സൈറ്റുകള്‍ വഴിയുമെല്ലാം വാര്‍ത്തകള്‍ തല്‍സമയം തന്നെ പുറം ലോകത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞതാണ് ഈ ഡിജിറ്റല്‍ വിപ്ലവം ലോകത്തിനു മുന്‍പില്‍ തുറന്നു കാണിച്ച ഓണ്‍ലൈന്‍ സാധ്യതകള്‍. ഒരു ജനതയെ ഒന്നിച്ചു നിര്‍ത്തുവാനും വിവരങ്ങള്‍ ധരിപ്പിക്കുവാനും കഴിവുള്ള ആധുനിക ലോകത്തിന്റെ കരുത്തുറ്റ ആയുധങ്ങളാണ് ഇവയെന്ന് ബോധ്യപ്പെടുത്താനും ഈ വിപ്ലവത്തിന് നിസ്സംശയം സാധിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖ്‌ ആക്രമിക്കരുതെന്ന് മുബാറക്‌ അമേരിക്കയോട് ആവശ്യപ്പെട്ടു : വിക്കിലീക്ക്സ്‌

February 11th, 2011

wikileaks-mirror-servers-epathram

ലണ്ടന്‍ : ഇറാഖ്‌ ആക്രമിച്ചാല്‍ അവിടെ നിന്നും തലയൂരാന്‍ എളുപ്പമാവില്ല എന്നും എന്നെങ്കിലും ഇറാഖില്‍ നിന്നും അമേരിക്ക പിന്മാറിയാല്‍ അത് ഇറാനെ ശക്തിപ്പെടുത്താന്‍ കാരണമാവും എന്നും ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക്‌ അമേരിക്കന്‍ വൈസ്‌ പ്രസിഡന്‍റ് ഡിക്ക് ചെനിക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി വിക്കിലീക്ക്സ്‌ വെളിപ്പെടുത്തി

തന്റെ ഉപദേശങ്ങള്‍ ജോര്‍ജ്‌ ബുഷ്‌ സീനിയര്‍ ചെവി കൊണ്ടിരുന്നതായും ഹോസ്നി മുബാറക്‌ പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ താന്‍ പറയുന്നതിനെ വിലകല്‍പ്പിക്കുന്നില്ല എന്നും മുബാറക്ക് പറഞ്ഞതായി 2009 ജനുവരിയില്‍ അയച്ച ഒരു അമേരിക്കന്‍ കേബിള്‍ സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.

ജോര്‍ജ്‌ ബുഷ്‌ സീനിയര്‍ തന്നെ വിളിച്ചു തന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ താന്‍ അമേരിക്കയോട് ഇറാഖില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഉപദേശിച്ചതാണ്. ഇത് താന്‍ പക്ഷെ പിന്നീട് വന്ന ഭരണ നേതൃത്വത്തോടും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇറാഖിന് ശക്തനായ ഒരു നേതാവിനെയാണ് ആവശ്യമെന്നും അതിനാല്‍ സദ്ദാമിനെ അട്ടിമറിക്കുന്നത് അവിവേകമാവും എന്നുമാണ് താന്‍ നല്‍കിയ ഉപദേശം. സദ്ദാമിന്റെ അഭാവത്തില്‍ ഗള്‍ഫ്‌ മേഖലയില്‍ ഇറാന്റെ പ്രഭാവം വര്‍ദ്ധിക്കും. ഹിസ്ബോള്ള, ഹമാസ്‌, മുസ്ലിം ബ്രദര്‍ഹുഡ് എന്നിങ്ങനെ ഒട്ടേറെ ഭീകര പ്രസ്ഥാനങ്ങള്‍ക്ക്‌ ഇറാനാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അമേരിക്കന്‍ സൈന്യം പ്രദേശത്ത് നിന്നും പിന്മാറിയാല്‍ ആ ഒഴിവ് നികത്താന്‍ തയ്യാറായി നില്‍ക്കുകയാണ് ഇറാന്‍ എന്നും മുബാറക്‌ അമേരിക്കയ്ക്ക് മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഈജിപ്ത് പ്രക്ഷോഭത്തിന് പുറകിലെ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ മോചിതനായി

February 9th, 2011

Wael-Ghonim-Khaled-Said-Mother-ePathram

കൈറോ : ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ വാഎല്‍ ഘോനിം തടവില്‍ നിന്നും മോചിതനായി. കഴിഞ്ഞ 12 ദിവസം ഇദ്ദേഹത്തെ ഏതോ രഹസ്യ കേന്ദ്രത്തില്‍ അന്യായമായി തടവില്‍ പാര്‍പ്പി ച്ചിരിക്കുകയായിരുന്നു. കണ്ണ് കെട്ടിയിട്ട അവസ്ഥയിലാണ് താന്‍ ഇത്രയും നാള്‍ തടവില്‍ കഴിഞ്ഞത് എന്ന് ഘോനിം അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തെ തടവിലാക്കിയിട്ടില്ല എന്നായിരുന്നു ഇന്നലെ വരെ സര്‍ക്കാര്‍ നിലപാട്. മര്‍ദ്ദന മുറകള്‍ സാധാരണമായ ഈജിപ്തിലെ ജെയിലുകളില്‍ ഇദ്ദേഹത്തിന്റെ സ്ഥിതി എന്താവും എന്ന അങ്കലാപ്പില്‍ കഴിയുകയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയോളം ഇദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.

2010 ജൂണ്‍ 6ന് ഖാലെദ്‌ സയിദ്‌ എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ്‌ കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തു. ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവത്തെ തുടര്‍ന്ന് ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതുശബ്ദമായി മാറുകയായിരുന്നു.

We-are-all-Khaled-Said-ePathram

ഫേസ്ബുക്ക് പേജ്

ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിം ഇന്നലെ ഈജിപ്ത് പ്രക്ഷോഭത്തിന്റെ കേന്ദ്ര ബിന്ദുവായ താറിര്‍ സ്ക്വയറില്‍ വെച്ച് ഖാലെദിന്റെ അമ്മയെ കണ്ടു മുട്ടിയ രംഗങ്ങള്‍ വികാര ഭരിതമായിരുന്നു. ഘോനിമിനെ ആ അമ്മ ഖാലെദ്‌ എന്ന് അറിയാതെ പേരെടുത്ത് വിളിച്ചത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ആദരവായി താന്‍ കണക്കാക്കുന്നു എന്ന് ഘോനിം പറഞ്ഞു.

ദുബായ്‌ ആസ്ഥാനമായി ആഫ്രിക്ക, മദ്ധ്യ പൂര്‍വേഷ്യ എന്നിവിടങ്ങളിലെ ഗൂഗിളിന്റെ മാര്‍ക്കറ്റിംഗിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഘോനിം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് പിരമിഡിനെ തകര്‍ക്കുമോ?

February 1st, 2011

egyptian-revolt-epathram

കൈറോ : പ്രസിഡണ്ട് ഹോസ്നി മുബാറക്‌ സ്ഥാനം ഒഴിയണം എന്ന ആവശ്യവുമായി ഒരു ലക്ഷം പ്രക്ഷോഭകര്‍ ഇന്ന് കൈറോയിലെ താഹിര്‍ സ്ക്വയറില്‍ ഇരച്ചു കയറി. പ്രക്ഷോഭകരെ സൈന്യം പിന്തുണച്ച ആഹ്ലാദം പ്രക്ഷോഭകാരികളുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു. പ്രക്ഷോഭകാരികളെ തങ്ങള്‍ തടയില്ല എന്ന് നേരത്തെ സൈന്യം വ്യക്തമാക്കിയിരുന്നു. തലസ്ഥാന നഗരിയിലേക്കുള്ള പ്രവേശന മാര്‍ഗങ്ങള്‍ അടച്ചു കൊണ്ട് പ്രക്ഷോഭത്തിന്റെ മൂര്‍ദ്ധന്യം തലസ്ഥാനത്ത്‌ എത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ഈ ഉദ്യമത്തില്‍ അധികൃതര്‍ പരാജയപ്പെട്ടു. പതിനായിരക്കണക്കിന് ജനം അലക്സാണ്ട്രിയയിലും തെരുവില്‍ ഇറങ്ങിയിട്ടുണ്ട്.

ടുണീഷ്യയിലെ വിപ്ലവത്തിന്റെ വിജയത്തെ തുടര്‍ന്ന് ഏതാനും ചെറുപ്പക്കാര്‍ ഫേസ്ബുക്കിലൂടെ ഒരു പ്രതിഷേധ ദിനത്തിന് നല്‍കിയ ആഹ്വാനമാണ് മുബാറക്കിന്റെ ശക്തി ദുര്‍ഗ്ഗം തകര്‍ക്കാന്‍ മാത്രം പ്രബലമായ വന്‍ പ്രക്ഷോഭമായി കേവലം രണ്ടാഴ്ച കൊണ്ട് മാറിയത്‌. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ കൊണ്ട് ലോകം കുറച്ചൊന്നുമല്ല മാറി മറിഞ്ഞത്‌. പൊതുവേ രാഷ്ട്രീയ സ്ഥിരതയുള്ള ജോര്‍ദാനിലെ ഭരണാധികാരി പോലും അവിടത്തെ സര്‍ക്കാര്‍ പിരിച്ചു വിട്ടത്‌ ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ്‌ മാനേജ്മെന്റ് പ്രസ്ഥാനങ്ങളായി മാറിയ ഈ ആധുനിക യുഗത്തില്‍ പോലും വിപ്ലവത്തിന്റെ ചേരുവകള്‍ ഒത്തു വന്നാല്‍ ഒരു വിപ്ലവത്തിനുള്ള സാദ്ധ്യത ഇന്നും യാഥാര്‍ത്ഥ്യമായി തുടരുന്നു എന്ന് വെളിപ്പെടുത്തുക എന്ന ചരിത്ര ദൌത്യമാണ് ഈ ആഫ്രിക്കന്‍ പ്രക്ഷോഭത്തിനുള്ളത്. ഫേസ്ബുക്കില്‍ നിന്നും തുടങ്ങിയ ഈ കൊടുങ്കാറ്റ് പിരമിഡിനെ തകര്‍ത്തു തരിപ്പണമാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈന ഈജിപ്തിനെ ഭയക്കുന്നു

January 31st, 2011

egypt-revolt-epathram

ബെയ്ജിംഗ് : ഈജിപ്തിലെ സംഭവ വികാസങ്ങള്‍ ചൈന ആശങ്കയോടെയാണ് നോക്കിക്കാണുന്നത് എന്ന് വ്യക്തമാക്കുന്ന ചില നടപടികള്‍ ചൈനീസ്‌ അധികൃതര്‍ സീകരിച്ചു. ടുണീഷ്യയിലും ഈജിപ്തിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറി കടന്ന് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജനത്തെ സഹായിച്ചത്‌ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. ഇത്തരമൊരു സംഘര്‍ഷം ചൈനയിലേക്ക്‌ ഓണ്‍ലൈന്‍ വഴി പടരുന്നത് തടയാന്‍ എന്നവണ്ണം ചൈനീസ്‌ അധികൃതര്‍ ചൈനയിലെ ട്വിറ്ററിനു സമാനമായ മൈക്രോ ബ്ലോഗിംഗ് സൈറ്റുകളായ സിന ഡോട്ട് കോം, സോഹു ഡോട്ട് കോം എന്നീ സൈറ്റുകളില്‍ “ഈജിപ്ത്” എന്ന വാക്ക്‌ തിരയുന്നത് തടഞ്ഞു. നിങ്ങള്‍ തിരയുന്ന വാക്ക്‌ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കാണിക്കുവാന്‍ ആവില്ല എന്ന സന്ദേശമാണ് “ഈജിപ്ത്” അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.

അറബ് ലോകത്തെ ആടിയുലച്ച മുല്ല വിപ്ലവം ഈജിപ്തിലെ ജനം ഏറ്റെടുത്തതോടെ നൂറിലേറെ പേരാണ് ഈജിപ്തില്‍ കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ ഇന്നലെ കൈറോയില്‍ പ്രസിഡണ്ട് ഹോസ്നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ടു പ്രകടനം നടത്തി. ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വൈസ്‌ പ്രസിഡണ്ടിനെ നിയോഗിച്ച നടപടിയും പ്രതിഷേധക്കാര്‍ തള്ളിക്കളഞ്ഞു.

ഈജിപ്തിലെ കലാപം ചൈനയിലേക്ക്‌ പടരാതിരിക്കാന്‍ ഉദ്ദേശിച്ചാണ് ചൈനയില്‍ ഇന്റര്‍നെറ്റിനു പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. ചൈനയില്‍ ഇന്റര്‍നെറ്റ്‌ സ്വതന്ത്രമാണ് എന്ന് സര്‍ക്കാര്‍ പറയുമ്പോഴും ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ സൈറ്റുകള്‍ ഇവിടെ നേരത്തെ നിരോധിക്കപ്പെട്ടതാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « റേഡിയോ ടാഗ് : ശിക്ഷ നല്‍കേണ്ട കുറ്റം എന്ന് വയലാര്‍ രവി
Next Page » ഫേസ്ബുക്ക് പിരമിഡിനെ തകര്‍ക്കുമോ? »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine