മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു

November 4th, 2020

terrorists-killed-in-french-air-strikes-in-mali-ePathram ബമാകോ : മാലിയില്‍ ഫ്രഞ്ച് സേന നടത്തിയ വ്യോമ ആക്രമണത്തില്‍ അല്‍ ഖ്വയ്ദ ബന്ധമുള്ള 50 ഭീകരരെ വധിച്ചു എന്ന് ഫ്രാന്‍സ്. ലോകത്ത് ഭീകര പ്രവര്‍ ത്തനം അടിച്ച മര്‍ത്തുവാനുളള തീവ്ര ശ്രമത്തിന്റെ ഭാഗമായിട്ടാണ് പടിഞ്ഞാറൻ ആഫ്രിക്ക യിലെ ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തികളില്‍ വ്യോമാക്രമണം നടത്തിയത് എന്നു ഫ്രഞ്ച് പ്രതി രോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി അറിയിച്ചു.

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് വ്യോമാക്രമണം നടത്തിയത്. നാലു തീവ്ര വാദി കളേയും പിടികൂടി. അവരിൽ നിന്നും ആയുധ ങ്ങളും മറ്റ് ഉപകരണ ങ്ങളും പിടിച്ചെടുത്തു. അതിര്‍ത്തി മേഖലയില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നു എന്നു നിരീക്ഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് ആക്രമണം നടത്തിയത് എന്നും പ്രതിരോധ മന്ത്രി അറിയിച്ചു.

ഫ്രാന്‍സില്‍ ഭീകര ആക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു തൊട്ടു പിന്നാലെ യാണു മാലി യില്‍ ഫ്രഞ്ച് സേന തീവ്രവാദി കേന്ദ്രങ്ങളില്‍ വ്യോമ ആക്രമണം നടത്തിയത്.

* Florence Parly : Twitter

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഔങ് സാന്‍ സൂ ചിക്കു നൽകിയ ബഹുമതി തിരിച്ച് എടുക്കും

December 5th, 2018

aung-san-suu-kyi-epathram
പാരിസ് : റോഹിംഗ്യന്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗ ത്തിന്ന് എതിരെ മ്യാൻമർ സൈന്യം വംശീയ ആക്ര മണം നടത്തി യപ്പോൾ ഓങ് സാൻ സൂ ചി ഇടപെട്ടില്ല എന്ന തിനാല്‍ ഓങ് സാൻ സൂ ചി ക്ക് ഫ്രാന്‍സ് സമ്മാ നിച്ച ‘ഫ്രീഡം ഓഫ് പാരിസ്’ ബഹു മതി തിരിച്ചെടുക്കും. സംഭവത്തെ അപ ലപി ക്കണം എന്ന് ആവശ്യ പ്പെട്ട് പാരിസ് മേയർ, ഓങ് സാൻ സൂ ചി ക്കു കത്തയ ച്ചി രുന്നു. എന്നാൽ അവർ മറു പടി നല്‍ കിയില്ല.

ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ സമ്മാനിച്ചിരുന്ന പര മോന്നത ബഹുമതി, റോഹിംഗ്യന്‍ വിഷയ ത്തില്‍ പിന്‍ വലിച്ചിരുന്നു. മാത്രമല്ല കാനഡ, ബഹുമതിയായി നൽ കിയ പൗരത്വം റദ്ദ് ചെയ്യു കയും ഓക്സ് ഫോഡ്, ഗ്ലാസ്ഗോ, എഡിൻ ബർഗ് തുടങ്ങിയ നഗര ങ്ങളും തങ്ങളുടെ ബഹു മതി കൾ പിൻവലി ച്ചിരുന്നു.

മ്യാൻമർ സൈന്യം റോഹിംഗ്യന്‍ ന്യൂനപക്ഷ ങ്ങള്‍ക്ക് എതിരെ വംശീയ ആക്ര മണം നടത്തി യപ്പോള്‍ ഓങ് സാൻ സൂ ചി ഇട പെട്ടില്ല എന്ന് ഐക്യ രാഷ്ട്ര സംഘടന യുടെ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി യിരുന്നു. ഇതേ തുടര്‍ ന്നാണു പല രാജ്യ ങ്ങളും സൂ ചിക്കു നല്‍ കിയ ബഹു മതി കള്‍ പിന്‍ വലിച്ചത്.

1991 ലെ സമാധാന ത്തിനുള്ള നൊബേല്‍ സമ്മാനം തിരിച്ച് എടു ക്കണം എന്നും ആവശ്യം ഉയര്‍ന്നു എങ്കിലും പുര സ്‌കാരം പിന്‍ വലിക്കില്ല എന്നായിരുന്നു നൊബേല്‍ ഫൗണ്ടേഷന്‍ സ്വീകരിച്ച നിലപാട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ധന വില വര്‍ദ്ധനക്ക് എതിരായ പ്രതിഷേധം ഫ​ലം​ ക​ണ്ടു

December 5th, 2018

flag-france-ePathram
പാരിസ് : ഫ്രാന്‍സിലെ ഇന്ധന വില വര്‍ദ്ധനക്ക് എതി രായ പൊതു ജന പ്രക്ഷോഭം ഫലം കണ്ടു. ജനുവരി ഒന്നു മുതൽ ഇന്ധന വില കുറക്കു വാൻ സർക്കാർ ധാരണ യില്‍ എത്തിയതായി റിപ്പോര്‍ട്ട്.

ഇന്ധന വില വര്‍ദ്ധനക്ക് എതിരെ ഫ്രാൻസിൽ നവംബർ 17 മുതലാണ് പ്രതി ഷേധ സമരം തുടങ്ങിയത്. സാമൂ ഹിക മാധ്യമ ങ്ങളില്‍ തുടങ്ങിയ പ്രതി ഷേധം പിന്നീട് തെരുവി ലേക്ക് ഇറങ്ങുക യായി രുന്നു.

സമരക്കാര്‍ വഴി തടയുക യും പൊലീസിനു നേരെ കല്ലെറിയുകയും വാഹന ങ്ങൾ തീ വെക്കുകയും കടകൾ കൊള്ള യടി ക്കു കയും ചെയ്തു. സമരം അക്രമാ സക്ത മായ സാഹ ചര്യ ത്തില്‍ അടി യന്തരാ വസ്ഥ ക്കുള്ള നീക്കം ആരഭി ച്ചി രുന്നു.

1968 നു ശേഷം ഫ്രാന്‍സില്‍ നടന്ന ഏറ്റവും ശക്ത മായ പ്രക്ഷോഭ സമര ത്തില്‍ 23 സുരക്ഷാ ഉദ്യോ ഗസ്ഥര്‍ അടക്കം 133 പേർക്കു പരുക്കേറ്റു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഫ്രാന്‍സിലെ ഇന്ധന വില 23 % ഉയർന്നു. ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്ന സാഹ ചര്യ ത്തിലാണ് സഹി കെട്ട ജനം തെരുവില്‍ ഇറ ങ്ങിയത് എന്ന് ‘യെലോ വെസ്റ്റ് മൂവ്മെന്റ്’ സമര നേതാ ക്കള്‍ സോഷ്യല്‍ മീഡിയ കളിലൂടെ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം : ലോകം കീ‍ഴടക്കി ഫ്രഞ്ച് പട

July 15th, 2018

france-win-fifa-world-cup-2018-ePathram

ഫിഫ ലോക കപ്പ് ഫുട്‌ബോള്‍- 2018  കലാശ ക്കളിയിൽ ക്രൊയേഷ്യയെ തകർത്ത് ഫ്രാൻസ് കപ്പ് സ്വന്തമാക്കി. രണ്ടിന് എതിരെ നാലു ഗോളു കള്‍ ക്കാണ് ഫ്രഞ്ച് പട ലോക കപ്പില്‍ മുത്തമിട്ടത്.

ഇത് രണ്ടാം തവണ യാണ് ഫ്രാന്‍സ് ലോക കപ്പ് ജേതാ ക്കള്‍ ആവുന്നത്.  1998 ലാണ് ഫ്രാന്‍സ് ഇതിനു മുമ്പ് ലോക കപ്പ് നേടി യിരുന്നത്.

പൊരുതി കളിച്ച ക്രൊയേഷ്യക്ക് രണ്ടാം സ്ഥാനവു മായി മട ങ്ങേ ണ്ടി വന്നു. ആരാധ കരുടെ ഹൃദയം കവർന്ന പ്രകടന ത്തോടെ യാണ് മോഡ്രിച്ചും സംഘവും തിരിച്ചു പോകുന്നത്.

ലോക കപ്പിലെ വ്യക്തിഗത നേട്ടങ്ങൾ :

ഗോൾഡൻ ബോൾ – ലുക്കാ മോഡ്രിച് (ക്രൊയേഷ്യ),

ഗോൾഡൻ ബൂട്ട് : ഹാരി കെയ്ൻ (ഇംഗ്ലണ്ട്),

ഗോള്‍ കീപ്പര്‍ : തൈഭൂട്ട് കോറിട്ടോസ് (ബെല്‍ജിയം),

യംഗ് പ്ലെയര്‍ : കലിയന്‍ എംബപ്പെ (ഫ്രാന്‍സ്).

തയ്യാറാക്കിയത് : – ഹുസ്സൈൻ തട്ടത്താഴത്ത്, ഞാങ്ങാട്ടിരി.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സും ബെല്‍ജിയവും സെമി ഫൈനലി ലേക്ക്

July 7th, 2018

 fifa-world-cup-2018-french-team-in-semi-final-ePathram
ലോക കപ്പ് ക്വാര്‍ട്ടര്‍ മല്‍സര ങ്ങളില്‍ എതിരി ല്ലാത്ത രണ്ടു ഗോളു കള്‍ക്ക് ഉറുഗ്വേ യെ തോല്പിച്ച് ഈ ലോക കപ്പിലെ സെമി യില്‍ എത്തുന്ന ആദ്യ ടീമായി മാറി യിരി ക്കുകയാണ് മുൻ ജേതാക്കളായ ഫ്രാൻസ്.

ലോകം ഉറ്റു നോക്കിയ മറ്റൊരു ക്വാര്‍ട്ടര്‍ മത്സരം ബ്രസീലും ബെൽജിയവും കൂടെ യുള്ള തായി രുന്നു.

ഇതിൽ ഒന്നിന് എതിരെ രണ്ട് ഗോളു കള്‍ക്ക് ബ്രസീലി നെ പരാജയപ്പെടുത്തി ബെല്‍ജിയം സെമി ഫൈനലില്‍ പ്രവേ ശിച്ചു.

ലോകകപ്പില്‍ 1986 ലാണ് ബെല്‍ജിയം അവ സാന മായി സെമി ഫൈനല്‍ വരെ എത്തിയി രുന്നത്. മൂന്നു പതിറ്റാ ണ്ടി നു ശേഷമുള്ള തിരിച്ചു വരവ് ആഘോഷ മാക്കുക യാണ് ബെല്‍ജിയം ആരാധകർ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഹാറയിലെ ഭീകരാക്രമണത്തിൽ മരണ സംഖ്യ 80 കവിഞ്ഞു

January 22nd, 2013

algerian-hostage-crisis-epathram

അൾജിയേഴ്സ് : ഭീകരർ കീഴടക്കിയ പ്രകൃതി വാതക പ്ലാന്റിൽ അൾജീരിയൻ പട്ടാളം നടത്തിയ തെരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഞായറാഴ്ച്ച സൈന്യം നടത്തിയ തെരച്ചിലിൽ കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ ആവാത്ത വിധം വികൃതമായിരുന്നതിനാൽ അവ ഭീകരരുടേതാണോ ബന്ദികളുടേതാണോ എന്ന് വ്യക്തമല്ല എന്ന് അധികൃതർ അറിയിച്ചു. മരണ സംഖ്യ 80 കവിഞ്ഞതായാണ് സൂചന. നാലു ദിവസത്തെ അനിശ്ചിതത്വത്തിന് അറുതി വരുത്തിക്കൊണ്ട് ശനിയാഴ്ച്ചയാണ് അൾജീരിയൻ സൈന്യം ഭീകരർ കൈയ്യടക്കി വെച്ച റിഫൈനറിയിൽ ആക്രമണം അഴിച്ചു വിട്ടത്. ബന്ദികളെ മുഴുവൻ വധിക്കാനുള്ള ഇസ്ലാമിക തീവ്രവാദികളുടെ പദ്ധതി തകർക്കാനാണ് ആക്രമണം നടത്തിയത് എന്നാണ് സർക്കാർ വിശദീകരണം. അയൽ രാജ്യമായ മാലിയിൽ ഫ്രെഞ്ച് സൈന്യം നടത്തുന്ന സൈനിക നടപടിക്ക് ഏതെങ്കിലും രാജ്യം പിന്തുണ നൽകിയാൽ അ രാജ്യത്തിൽ ഇത്തരം ആക്രമണങ്ങൾ തങ്ങൾ വീണ്ടും നടത്തും എന്നാണ് ഭീകരരുടെ മുന്നറിയിപ്പ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞരുടെ വധത്തിന് പിന്നിൽ ജർമ്മനിയും ഫ്രാൻസും എന്ന് ഇറാൻ

July 7th, 2012

iran-nuclear-scientist-killed-epathram

ടെഹ്റാൻ : തങ്ങളുടെ ആണവ ശാസ്ത്രജ്ഞരെ വധിച്ചതിന് പിന്നിൽ പാശ്ചാത്യ ശക്തികളാണ് എന്ന് ഇറാൻ. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഹെയ്ദർ മൊസ്ലേഹിയാണ് ഇന്നലെ ഈ വെളിപ്പെടുത്തൽ നടത്തിയത്. ജെർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ചാര സംഘടനകളും തങ്ങളുടെ ശാസ്ത്രജ്ഞന്മാരെ വധിക്കാനുള്ള പദ്ധതികളിൽ പങ്കെടുത്തിരുന്നു എന്നാണ് ഇറാൻ ചാര സംഘടനയുടെ മേധാവിയുടെ വെളിപ്പെടുത്തൽ. 2010 ജനുവരി മുതൽ ഇറാന്റെ 4 ആണവ ശാസ്ത്രജ്ഞരാണ് പലപ്പോഴായി കൊല്ലപ്പെട്ടത്. ഇതിൽ തങ്ങൾക്ക് പങ്കില്ല എന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതേ പറ്റി എന്തെങ്കിലും അഭിപ്രായം പറയാൻ ഇസ്രയേൽ വിസമ്മതിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഫ്രാൻസ് സ്വവർഗ്ഗ വിവാഹം അംഗീകരിക്കും

July 3rd, 2012

same-sex-marriage-epathram

പാരീസ് : ഫ്രാൻസിലെ പുതിയ സർക്കാർ സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കും. കത്തോലിക്ക വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഫ്രാൻസിൽ ഇത് തികച്ചും വ്യത്യസ്തമായ ചലനങ്ങൾ സമൂഹത്തിൽ വരുന്നതിന്റെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ മാസം അധികാരത്തിൽ വന്ന പ്രസിഡണ്ട് ഫ്രാൻസ്വാ ഒലാൻഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകും എന്ന് വാഗ്ദാനം നൽകി യിരുന്നു. ഇതിന് പിന്തുണ നൽകിക്കൊണ്ട് പ്രധാന മന്ത്രി ജോൺ മാർക്ക് കൂടി കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതോടെ ഇത് യാഥാർത്ഥ്യമാവും എന്ന് ഉറപ്പായി. സോഷ്യലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ ഭൂരിപക്ഷം നേടിയതോടെ മുൻ പ്രസിഡണ്ട് നിക്കോളാസ് സാർക്കോസിയുടെ ഭരണകാലത്ത് ഈ നീക്കത്തെ എതിർത്ത കൺസർവേറ്റിവ് പാർട്ടിക്ക് ഇനി ഇതിനെ തടയാൻ ആവില്ല എന്ന് വ്യക്തവുമായി.

ഫ്രാൻസിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം ഇപ്പോഴും റോമൻ കത്തോലിക്കരാണെന്ന് സ്വയം പറയുമ്പോഴും ഇവരിൽ ഭൂരിഭാഗവും സഭയിൽ നിന്നും ഏറെ അകന്നാണ് നിൽക്കുന്നത്. പള്ളിയിൽ കുർബാനയ്ക്ക് പോകുന്നവരുടെ എണ്ണം ദിനം പ്രതി ചുരുങ്ങി വരികയാണ്. ലൈംഗിക വിഷയങ്ങളിൽ റോമൻ കത്തോലിക്കാ സഭ നിഷ്കർഷിക്കുന്ന കർശനമായ നിയന്ത്രണങ്ങളോ സ്വവർഗ്ഗ രതിയ്ക്കെതിരെ വത്തിക്കാൻ എടുക്കുന്ന നിലപാടുകളോ മിക്കവാറും ഫ്രെഞ്ചുകാർ വില കൽപ്പിക്കുന്നില്ല.

സാമ്പ്രദായിക കെട്ടുപാടുകളിൽ നിന്നും ഫ്രാൻസിനെ മോചിപ്പിച്ച് സാമൂഹിക മാറ്റത്തിന് ആക്കം നൽകുന്ന നിലപാടുകൾ സ്വീകരിക്കുക എന്ന ഒലാൻഡിന്റെ പ്രതിച്ഛായക്ക് ഏറെ ഗുണം ചെയ്യും ഈ നീക്കം എന്ന് കരുതപ്പെടുന്നു. ഫ്രാൻസിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെ നിയമിക്കുകയും ഫ്രാൻസിൽ വധശിക്ഷ നിരോധിക്കുകയും ചെയ്ത അന്തരിച്ച സോഷ്യലിസ്റ്റ് പ്രസിഡണ്ട് ഫ്രാൻസ്വാ മിത്തറാൻഡിന്റെ പാത പിന്തുടരുകയാണ് ഒലാൻഡ്. തന്റെ പാർട്ടിക്കാരിയായ സെഗൊലെന് റൊയാലുമായുള്ള വിവാഹേതര ബന്ധത്തിൽ 4 കുട്ടികൾ ഉള്ള ഒലാൻഡ് സ്വതസിദ്ധമായ ശൈലിയിൽ വൻ സാമൂഹ്യ മാറ്റങ്ങളുടെ പ്രതീക്ഷയാണ് ഫ്രാൻസ് ജനതയ്ക്ക് നൽകുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍കോസിക്ക് തിരിച്ചടി

April 23rd, 2012

nicolas-sarkozy-epathram

പാരീസ്: ഫ്രാന്‍സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഒന്നാം വട്ടം വോട്ടെടുപ്പില്‍ പ്രസിഡന്റ് നിക്കോളാസ് സര്‍കോസിക്ക് തിരിച്ചടി. ആദ്യവട്ടം വോട്ടെടുപ്പില്‍ യാഥാസ്ഥിതിക കക്ഷിയുടെ സര്‍കോസിക്ക് 25-26 ശതമാനം വോട്ടേ കിട്ടിയുള്ളൂ.  ഇദ്ദേഹം  രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടതായി എ. എഫ്. പി. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എതിരാളി ഒലാദിന് 28-29 ശതമാനം  വോട്ടോടെ ഒന്നാമതെത്തി.  തീവ്രവലതുപക്ഷ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടിയുടെ മാരിന്‍ ലെ പെന്‍ 17-20 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി. തീവ്ര ഇടതുപക്ഷ നേതാവ് ഴാങ് ലുക് മെലങ്കോണ്‍ 11-13 ശതമാനം വോട്ടോടെ നാലാമതെത്തി. എന്നാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല.

സര്‍കോസിയും ഒന്നാം സ്ഥാനത്തുള്ള സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ഫ്രാന്‍സ്വാ ഒലാദും മെയ് ആറിനു നടക്കുന്ന രണ്ടാം വട്ടം വോട്ടെടുപ്പില്‍ വീണ്ടും ഏറ്റുമുട്ടും.
ഇതോടെ നിലവിലെ പ്രസിഡന്റ് നിക്കോളാസ് സര്‍കോസി ഒരിക്കല്‍ക്കൂടി അധികാരത്തിലേറാനുള്ള സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

എണ്ണ കച്ചവടം ഇല്ലെങ്കിലും ഇറാൻ തളരില്ലെന്ന് നെജാദ്

April 11th, 2012

mahmoud-ahmadinejad-epathram

ടെഹറാൻ : എണ്ണ കച്ചവടം തടഞ്ഞ് ഇറാനെ തളർത്താൻ ആരും നോക്കേണ്ട എന്ന് ഇറാനിയൻ പ്രസിഡണ്ട് മഹമൂദ് അഹമ്മദിനെജാദ് ചൊവ്വാഴ്ച്ച പ്രസ്താവിച്ചു. യൂറോപ്യൻ യൂണിയൻ ഇറാനു മേൽ എണ്ണ ഉപരോധം നടപ്പിലാക്കുന്നതിന് മുൻപു തന്നെ പ്രതികാര നടപടി എന്നവണ്ണം ഇറാൻ എണ്ണ കയറ്റുമതി ചെയ്യുന്നത് നിർത്തി വെച്ച മൂന്നാമത്തെ രാജ്യമായി ഗ്രീസ് മാറിയതിനെ തുടർന്നാണ് നെജാദ് ഈ പ്രസ്താവന നടത്തിയത്. ബ്രിട്ടനും ഫ്രാൻസുമാണ് ഇറാന്റെ എണ്ണഊപരോധം നേരിടുന്ന മറ്റു രാജ്യങ്ങൾ. ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് യൂറോപ്യൻ യൂണിയൻ നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ നിരോധനം ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.

ഇറാൻ ആണവ ആയുധങ്ങൾ നിർമ്മിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് യൂറോപ്യൻ യൂണിയൻ ശിക്ഷാ നടപടി സ്വീകരിച്ചത്. എന്നാൽ പാശ്ചാത്യ ലോകത്തിന്റെ ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് എന്നാണ് ഇറാന്റെ നിലപാട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ഇന്ത്യൻ എംബസിക്ക് ബോംബ് ഭീഷണി
Next Page » ഇന്തോനേഷ്യയില്‍ വന്‍ ഭൂചനം, കേരളവും വിറച്ചു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine