അമേരിക്കയില്‍ ചുഴലിക്കാറ്റ് : 116 മരണം

May 24th, 2011

joplin-missouri-tornado-epathram

വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ മിസോറിയിലുണ്ടായ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 116 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. രാത്രിയാണ് സംഭവമുണ്ടായത്. അമ്പതു വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും നാശം വിതച്ച കൊടുങ്കാറ്റായിരുന്നു ഞായറാഴ്ച  ഉണ്ടായത്. ജോപ്‌ലിന്‍ പട്ടണത്തിന്റെ ഗണ്യമായ ഭാഗം കൊടുങ്കാറ്റില്‍ തകര്‍ന്നു.

സ്കൂളുകളും കടകളും ആശുപത്രികളും വീടുകളും തകര്‍ന്നു. വൈദ്യുതി ലൈനുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നു. മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്. വാഹനങ്ങള്‍ റോഡുകളില്‍ ചിതറിക്കിടക്കുകയാണ്. ഗവര്‍ണര്‍ ജേ നിക്‌സണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ്ടും ചുഴലിക്കൊടുങ്കാറ്റ്‌ ഉണ്ടാകാനിടയുണ്ടെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവ ഭീഷണി ചെര്‍ണോബില്‍ ദുരന്തത്തിന് സമമായി

April 12th, 2011

japan-fukushima-nuclear-plant-explosion-epathram

ടോക്യോ : ഫുക്കുഷിമ ആണവ നിലയത്തിലെ പൊട്ടിത്തെറി മൂലം ഉണ്ടായ ആണവ അപകടത്തിന്റെ അപകട നിലവാരം 1986ലെ ചെര്‍ണോബില്‍ ദുരന്തത്തിനോളം എത്തിയതായി ജപ്പാന്‍ ആണവ സുരക്ഷാ വകുപ്പ്‌ അറിയിച്ചു. ഇന്ന് രാവിലെ ദേശീയ ടെലിവിഷന്‍ ചാനലിലാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന 5ല്‍ നിന്നും 7ലേക്ക് അപകടത്തിന്റെ തോത് ഉയര്‍ത്തിയതായി പ്രഖ്യാപനം ഉണ്ടായത്‌. ചെര്‍ണോബില്‍ ദുരന്തത്തെ തുടര്‍ന്നുണ്ടായ ആണവ വികിരണ അളവിന്റെ പത്തു ശതമാനം വരും ഇതു വരെ ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും വമിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുകുഷിമ മണ്ണില്‍ പ്ലൂട്ടോണിയം കണ്ടെത്തി

March 29th, 2011

plutonium in fukushima-epathram

ടോക്യോ: ആണവ വികിരണ ഭീതി ശക്തമായ ഫുകുഷിമയിലെ മണ്ണില്‍  പ്ലൂട്ടോണിയത്തിന്റെ അളവ് വളെരെ കൂടിയതായി കണ്ടെത്തി. പ്ലൂട്ടോണിയം ഐസോടോപ്പുകള്‍ ആയ 238, 239, 240 എന്നിവയാണ് കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ദൂരത്തേക്ക് മനുഷ്യരെ ഒഴിപ്പിക്കുവാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദമേറുന്നു. ആണവ റിയാക്ടറുകളില്‍ നിന്നും അവശിഷ്ടമായി വരുന്ന പ്ലൂട്ടോണിയം ഭൂമിയില്‍ കാണപ്പെടുന്ന ഏറ്റവും മാരകമായ വസ്തുക്കളില്‍ ഒന്നാണ്. ഇത് അണുബോംബ് നിര്‍മാണത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഫുകുഷിമയിലെ 6 ആണവ റിയാക്ടറുകളില്‍ മൂന്നാമത്തേതില്‍ മാത്രമേ ആണവ ഇന്ധന ചേരുവയില്‍ പ്ലൂട്ടോണിയം ഉപയോഗിക്കുന്നുള്ളൂ. ഈ റിയാക്ടര്‍ കോറിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാവാം പ്ലൂട്ടോണിയം മണ്ണിലേക്ക് ഇറങ്ങിയത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സാധാരണ ഗതിയില്‍ സാന്ദ്രത വളരെ അധികം ഉള്ള ഒരു മൂലകമാണ് ഇത്. റിയാക്ടരിലെ ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ ആവാം ഇത് ഉരുകി വന്നത്.  എന്നാല്‍ പ്ലൂട്ടോണിയം അളവുകള്‍ ആശങ്കാജനകം അല്ല എന്ന് ജപ്പാന്‍ ആണവ സുരക്ഷ ഏജന്‍സി അവകാശപ്പെട്ടു. റിയാക്ടര്‍നു സംഭവിച്ച ഭീമമായ തകരാറുകളെയാണ് ഇവ സൂചിപ്പിക്കുന്നത് എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഭീതികരമായ മറ്റൊരു സത്യം ഈ ഐസോടോപ്പുകളുടെ അര്‍ദ്ധായുസ്സ് ആണ്.  ആയിരക്കണക്കിന് വര്ഷം വേണം ഇവയില്‍ ചിലതിനു ഉണ്ടായിരിക്കുന്ന അളവിന്റെ പകുതി ആകുവാന്‍.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജപ്പാനില്‍ നിന്നുമുള്ള ഭക്ഷണ ഇറക്കുമതി അമേരിക്ക നിരോധിച്ചു

March 24th, 2011

japanese-exports-epathram

ടോക്യോ : ആണവ വികിരണ ഭീഷണിയെ തുടര്‍ന്ന് ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമേരിക്ക നിരോധിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ ജപ്പാനിലെ ആണവ ദുരന്തത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ മറ്റു രാജ്യങ്ങളും ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനിലെ ഖനിയില്‍ സ്ഫോടനം 52 പേര്‍ മരിച്ചു

March 21st, 2011

pakistan mine accident-epathram

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഞായറാഴ്ച ഒരു കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. ഇതില്‍ 27 പേരുടെ ശരീരം മാത്രമേ പുറത്തെടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ള മൃതദേഹങ്ങള്‍ ഇപ്പോഴും ഖനിയില്‍ കുടുങ്ങി കിടക്കുകയാണ്.  ഇവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.  പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ സൊറാംഗി മേഖലയിലെ ഖനിയിലാണ്‌ അപകടം നടന്നത്‌. മിഥേന്‍ വാതകം കുമിഞ്ഞു കൂടി സ്‌ഫോടനം ഉണ്ടായതാണ് അപകട കാരണം.  12 തൊഴിലാളികളെ ഞായറാഴ്ച രക്ഷപ്പെടുത്തുകയുണ്ടായി. പുറത്തെടുക്കുമ്പോള്‍ ഇവര്‍ അബോധാവസ്ഥയില്‍ ആയിരുന്നു. 2 ദിവസമായി വായു സഞ്ചാരം ഇല്ലാത്ത ഖനിയില്‍ കഴിഞ്ഞ ബാക്കി തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

സ്‌ഫോടനം നടക്കുമ്പോള്‍ അമ്പതിലേറെ തൊഴിലാളികള്‍ ഖനിയിലുണ്ടായിരുന്നു. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതാണ് സൊറോങിലെ ഈ സ്‌ഫോടനമുണ്ടായ ഖനി. ഉയര്‍ന്ന അപകട സാധ്യതയും മോശപ്പെട്ട സുരക്ഷാ സംവിധാനങ്ങളും മിഥേന്‍ വാതകം കാരണം ഈ ഖനി അടച്ചു പൂട്ടുവാന്‍ സര്‍ക്കാര്‍ ഉത്തരവ്‌ ഉണ്ടായിരുന്നെങ്ങിലും ഇവ ചെവി ക്കൊള്ളാതെയാണ്  ഖനി നടത്തിപ്പ് കമ്പനിയായ പാക്കിസ്ഥാന്‍ ധാതു വികസന കോര്‍പറേഷന്‍ ഈ ഖനി പ്രവര്‍ത്തിപ്പിച്ചിരുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവ നിലയങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുക

March 19th, 2011

Nuclear-power-plant-safety-epathram

ഉക്രൈന്‍ : ജപ്പാനിലെ ഇപ്പോഴത്തെ ആണവ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ആണവ നിലയങ്ങളുടെയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് ഉക്രൈനിലെ ആണവ നിയന്ത്രണ കമ്മിറ്റി ചെയര്‍മാന്‍ യെലേന മിക്കോളൈഷുക്.  ആണവ വികിരണം നിയന്ത്രണ അതീതമായി തീര്‍ന്നിരിക്കുന്നതിനാല്‍ ജപ്പാനിലെ തുടര്‍ന്നുള്ള അവസ്ഥകള്‍ പ്രവചിക്കുക അസാധ്യമാണ്. എങ്കിലും ഉക്രൈനിലെ ചെര്‍ണോബില്‍ ദുരന്തം പോലെ വളരെ ഭയാനകമായ ഒരു അവസാനമായിരിക്കും ഫുകുഷിമയിലേത് എന്ന് അവര്‍ വിലയിരുത്തി.

ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്ന മറ്റു ലോക രാജ്യങ്ങള്‍ ജപ്പാനിലെ ഈ പ്രതിസന്ധിയില്‍ നിന്നും കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. സ്ഫോടനങ്ങള്‍ ഉണ്ടാകുമ്പോള്‍  ആണവ റിയാക്ടറുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജന്‍ വാതകം സംഭരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇന്ന് ലോകത്തുള്ള ഒട്ടു മിക്ക ആണവ റിയാക്ടറുകളിലും ഇല്ല. എന്നാല്‍ അടുത്തിടെ കമ്മിഷന്‍ ചെയ്യപ്പെട്ട ഉക്രൈനിലെ ഖെമേല്‍നിസ്ക്‌ ആണവ നിലയത്തിലും റോവ്നോ ആണവ നിലയത്തിലും സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉക്രൈനിലെ മറ്റു ആണവ നിലയങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ പദ്ധതി ഉണ്ട്. ഐക്യ രാഷ്ട്ര സഭയുടെ ആണവ സുരക്ഷ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഉക്രൈനിലെ എല്ലാ ആണവ നിലയങ്ങളും ഏറ്റവും പുതിയ സുരക്ഷ നയങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവ സാധ്യമല്ലാത്ത എല്ലാ നിലയങ്ങളും അടച്ചു പൂട്ടുകയും ചെയ്തു. ഭൂകമ്പബാധയെ ചെറുക്കുവാന്‍ സാധിക്കുന്നവയാണ് ഈ നിലയങ്ങള്‍.

ജപ്പാനിലെ ആണവ നിലയങ്ങള്‍ ഇങ്ങനെ രൂപകല്പന ചെയ്തിരുന്നവ ആയിരുന്നെങ്കിലും അവയ്ക്ക് തുടര്‍ന്നുണ്ടായ സുനാമിയെയും വെള്ളപ്പൊക്കത്തെയും തടുക്കുവാന്‍ കഴിഞ്ഞില്ല . ഇവയെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് വേണം തുടര്‍ന്നുള്ള ഏതൊരു ആണവോര്‍ജ പദ്ധതിയും രൂപകല്പന ചെയ്യാന്‍.

ഉക്രൈനില്‍ 4 ആണവ നിലയങ്ങളിലായി 15 റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ 50% ല്‍ അധികം വൈദ്യുതി ഇവയില്‍ നിന്നുമാണ് ഉത്പാദിക്കപ്പെടുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജീവന്‍ തിരിച്ചു കിട്ടിയ നിറവില്‍ ചില ജപ്പാന്‍കാര്‍

March 14th, 2011

japan-tsunami-rescue-epathram

മിനാമി സാന്‍റികു.(ജപ്പാന്‍) : “ഇന്ന് എന്റെ ജീവിതത്തിലെ അവസാനത്തെ ദിനം ആണെന്ന് ഞാന്‍ ഉറപ്പിച്ചു”. 60 കാരനായ ഹിരോമിട്സു ശിങ്കാവ എന്ന ജപ്പാന്‍കാരന്‍ തന്നെ രക്ഷപ്പെടുത്തിയവരോട് പറഞ്ഞു. 9 മൈല്‍ ദൂരെ കടലില്‍ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്ക് മേലെ പറ്റിപ്പിടിച്ചു 2 ദിവസം കഴിഞ്ഞ ഇദ്ദേഹത്തെ ഇന്നലെയാണ് രക്ഷപെടുത്താന്‍ സാധിച്ചത്. ഭൂകമ്പം ഉണ്ടായ ഉടനെ തന്നെ തന്റെ ഭാര്യയോടൊത്ത് വീട്ടില്‍ നിന്നും അവശ്യ സാധനങ്ങള്‍ എടുക്കുന്നതിനായി പുറപ്പെട്ട ഹിരോമിട്സുവിനെയും ഭാര്യയെയും എതിരിട്ടത് ഭീമന്‍ സുനാമി തിരകള്‍ ആയിരുന്നു. ”എനിക്ക് മേല്‍ക്കൂരയില്‍ പറ്റിപ്പിടിച്ചു കിടക്കുവാന്‍ സാധിച്ചു, എന്നാല്‍ എന്റെ ഭാര്യ ഒഴുകി പോകുന്നത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു”, നിറ കണ്ണുകളോടെ ഹിരോമിട്സു പറയുന്നു. ഒഴുകി നടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നിരുന്ന  ഹിരോമിട്സുവിനെ അടുത്ത് വന്ന ഹെലികോപ്ടറുകളും ബോട്ടുകളും കണ്ടില്ല. എന്നാല്‍ എങ്ങനെയോ ഇദ്ദേഹം ഒരു വലിയ ചുവന്ന തുണി കൊണ്ട് ഒരു കൊടി ഉണ്ടാക്കുകയും അത് തുടര്‍ച്ചയായി വീശികൊണ്ടിരിക്കുകയും ചെയ്തു. അപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ജപ്പാന്‍ നാവിക സേനയുടെ പ്രവര്‍ത്തകര്‍ ഇത് കണ്ടു ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
മിനാമി സാന്‍റികുവില്‍ 9500 ആള്‍ക്കാരെ കാണാതായിട്ടുണ്ട്‌. ഇത് ഈ നഗരത്തിന്റെ പകുതിയോളം ജനസംഖ്യയാണ്. വിരലില്‍ എണ്ണാവുന്നത്രേം കെട്ടിടങ്ങളെ നില നില്‍ക്കുന്നവയുള്ളൂ. നഗര മധ്യത്തില്‍, സുനാമിയില്‍ അകപ്പെട്ടു  3 കിലോമീറ്റര്‍ കരയിലേക്ക്‌ തള്ളപ്പെട്ട ഒരു ബോട്ട് അടിഞ്ഞു ചേര്‍ന്നിരിക്കുന്നു. സുനാമി തിര പൊങ്ങുന്നത് കണ്ടപ്പോള്‍ താന്‍ ഒരു ദുസ്വപ്നം കാണുകയാണ് എന്ന് കരുതിയതായി രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു. വീടുകളെയും ആളുകളെയും കടല്‍ വിഴുങ്ങി എടുക്കുന്നത് സഹിക്കാവുന്നതിലും അപ്പുറത്തുള്ള കാഴ്ചയായി.

വെള്ളിയാഴ്ച സുനാമി മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ ഭൂരിഭാഗം ജനങ്ങളും ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയുണ്ടായി. സ്വജീവനു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ പലര്‍ക്കും തങ്ങളുടെ കൂടെയുള്ള പ്രായമായവരെയും അംഗവൈകല്യം ഉള്ളവരെയും ഉപേക്ഷിക്കേണ്ടി വന്നു. മരിച്ചവരില്‍ ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവര്‍ നിരവധിയാണ്. ഒഴുകി നടക്കുന്ന കാറുകളില്‍ നിന്നും, മരങ്ങളില്‍ പറ്റി പിടിച്ചു കിടന്നിരുന്നവരുമൊക്കെ ആയി 42 പേരെ മിനാമി സാന്‍റികുവില്‍ നിന്നും രക്ഷപ്പെടുത്തുകയുണ്ടായി. എന്നാല്‍ അടിക്കടി ഉണ്ടായ തുടര്‍ ചലനങ്ങളും സുനാമി മുന്നറിയിപ്പുകളും  രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരുത്തി.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവ നിലയത്തില്‍ സ്ഫോടനം

March 12th, 2011

japan-fukushima-nuclear-plant-explosion-epathram

ഫുക്കുഷിമ : സുനാമിയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തകരാറിലായ ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലെ ഒന്നാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചു. റിയാക്ടര്‍ തണുപ്പിക്കുന്ന പമ്പുകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് റിയാക്ടര്‍ കോര്‍ തണുപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുകയും റിയാക്ടറിനകത്തെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുകയുമാണ് ഉണ്ടായത് എന്ന് ഇവിടെ നിന്നുമുള്ള പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മര്‍ദ്ദം കുറേശ്ശെയായി കുറയ്ക്കാന്‍ ചില വാല്‍വുകള്‍ തുറന്നു കൊണ്ട് ശ്രമം നടത്തി വരികയായിരുന്നു. എന്നാല്‍ ചില വാല്‍വുകള്‍ തുറക്കാനാകാത്ത വണ്ണം ഉറച്ചു പോയതിനാല്‍ ഈ ശ്രമം വിജയം കണ്ടില്ല.

സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണ് എന്ന് അധികൃതര്‍ പറയുന്നത് തെറ്റാണ് എന്ന് ഈ സ്ഫോടനം തെളിയിക്കു ന്നതായാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ആണവ നിലയം സ്ഥിതി ചെയ്ത കെട്ടിടം തകര്‍ന്നതിനാല്‍  റിയാക്ടര്‍ ഭാഗികമായി ഉരുകിയിട്ടു ണ്ടാകുമെന്നാണ് കരുതുന്നത്. ഇത് പൂര്‍ണ്ണമായ റിയാക്ടര്‍ നാശത്തിന് വഴി വെയ്ക്കാം എന്നാണ് ആശങ്ക.

ആണവ നിലയത്തിലെ ഇന്ധനത്തിന്റെ താപനില നിയന്ത്രണ വിധേയമായി നിര്‍ത്താന്‍ ഇന്ധന ദണ്ഡുകള്‍ വെള്ളം ഉപയോഗിച്ച് തണുപ്പി ക്കുകയാണ് ചെയ്യുന്നത്. ഈ വെള്ളം റിയാക്ടറില്‍ നിന്നും പുറത്തു വരുന്നത് നീരാവി യായിട്ടാണ് എന്നതിനാല്‍ ഇത് വീണ്ടും ഉപയോഗി ക്കാനാവില്ല. റിയാക്ടര്‍ തണുപ്പിക്കാനായി തുടര്‍ച്ചയായി പുതിയ വെള്ളം പമ്പ് ചെയ്തു കൊണ്ടിരിക്കണം എന്നര്‍ത്ഥം. സുനാമിയില്‍ പ്രവര്‍ത്തന രഹിതമായ വൈദ്യുതി ബന്ധവും പമ്പിംഗ് സംവിധാനവും തണുപ്പിക്കാനുള്ള സംവിധാനത്തെ തകരാറിലാക്കി. ഇന്ധന ദണ്ഡുകള്‍ തണുപ്പിക്കാനുള്ള വെള്ളം പമ്പ് ചെയ്യാന്‍ കഴിയാ താവുന്നതോടെ ജല നിരപ്പ്‌ കുറയുകയും ദണ്ഡുകള്‍ ചൂടാവുകയും ഇവ ഉരുകുകയും ചെയ്യും. ഇതോടെ ആണവ വികിരണം ക്രമാതീതമാവും.

ഫുക്കുഷിമ ഒന്നിലെ ഒന്നാം നമ്പര്‍ റിയാക്ടറാണ് ഇപ്പോള്‍ പൊട്ടിത്തെറിച്ചത്. എന്നാല്‍ ഇവിടെ ആറു റിയാക്ടറുകള്‍ ഉണ്ട്. ഫുക്കുഷിമ രണ്ടില്‍ നാല് റിയാക്ടറുകള്‍ ആണുള്ളത്. അല്‍പ്പം വടക്കായി വേറെയും മൂന്നു റിയാക്ടറുകള്‍ ഉണ്ട്. ഇവിടങ്ങളില്‍ എല്ലാം സ്ഥിതി ഗതികള്‍ ആശങ്കാ ജനകമാണ്.

പരിസര പ്രദേശങ്ങളിലെ ജനങ്ങളോട് നേരത്തെ അധികൃതര്‍ പറഞ്ഞത്‌ പ്രദേശം വിട്ടു പോകുവാനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരോട് വീടിനകത്ത് തന്നെ ഇരിക്കുവാനാണ് പുതിയ നിര്‍ദ്ദേശം. ഇത് അന്തരീക്ഷത്തില്‍ വന്‍ തോതിലുള്ള ആണവ പ്രസരണം ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

ഫുക്കുഷിമയിലെ ആണവ നിലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നത്‌ ആണവ പ്രസരണം പുറത്തേയ്ക്ക് വരുന്നതിനു എത്രത്തോളം സഹായകര മായിട്ടുണ്ട് എന്ന് ഇനിയും അറിവായിട്ടില്ല. എന്നാല്‍ വന്‍ തോതിലുള്ള ചോര്ച്ചയാണ് ഉണ്ടായത്‌ എങ്കില്‍ ഇത് ബഹിരാകാശത്തേയ്ക്ക് വരെ പരക്കുവാനും, ശാന്ത സമുദ്രത്തിനപ്പുറത്തുള്ള അമേരിക്ക വരെ മഞ്ഞും മഴയുമായി പെയ്തിറങ്ങാനും സാദ്ധ്യതയുണ്ട്. ചെര്‍ണോബില്‍ ആണവ അപകടത്തെ തുടര്‍ന്ന് ഇത്തരം ആണവ മഴകള്‍ അമേരിക്കയിലും യൂറോപ്പിലും ഉണ്ടായിട്ടുണ്ട്.

ആണവ ഊര്‍ജ്ജം നമുക്ക് വേണ്ട എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസന വിരോധികളാണ് എന്നാരോപിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെ ഈ ദുരന്തങ്ങള്‍ ഇരുത്തി ചിന്തിപ്പിച്ചാല്‍ നന്ന്. അല്ലെങ്കില്‍ ഭാവി തലമുറകള്‍ നാം എത്ര വിഡ്ഢികളായിരുന്നു എന്ന് പറയുമെന്ന് തീര്‍ച്ച.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജപ്പാന്‍ ഇനിയും ഒരു ആണവ ഭീതിയില്‍?

March 12th, 2011

japan-nuclear plant-epathram

ടോക്യോ: ഭൂകമ്പവും സുനാമിയും അനേക മനുഷ്യ ജീവനുകള്‍ കവര്‍ന്ന ജപ്പാനില്‍, ഇപ്പോള്‍ ആണവ ഭീതിയും. രാജ്യത്തെ രണ്ടു ആണവോര്‍ജ്ജ ഉത്പാദന കേന്ദ്രങ്ങളിലെ ശീതീകരണ സംവിധാനം തകരാറിലായി എന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചു. ഇവയില്‍ ഒന്നില്‍ ചെറിയ തോതില്‍ ചോര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട്. ടോക്യോയുടെ 160 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ആണവോര്‍ജ്ജ ഉത്പാദന കേന്ദ്രമായ ഫുകുഷിമ ദൈചിയിലെ 5 ആണവ റിയാക്ടറുകളില്‍ ഒന്നില്‍ നിന്നും ആണവ ഇന്ധനം ചോര്‍ച്ച ഉണ്ടായി. ഈ റിയാക്ടറിലും ഇചിരോ ഫുജിസാകി എന്ന മറ്റൊരു ആണവ നിലയത്തിലും ശീതീകരണ സംവിധാനം തകരാറിലായി എന്ന് അമേരിക്കയിലെ ജപ്പാന്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു. ഇവയില്‍ ഒന്നിലെ ശീതീകരണ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ താപനില 100 ഡിഗ്രിക്ക് മേലെ ആയി. ഈ ആണവ നിലയങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞു പോകുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാനില്‍ ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഈ ആണവ നിലയങ്ങളിലെ റിയാക്ടറുകളിലെ സമ്മര്‍ദം വര്‍ധിച്ചതിനാല്‍ ഇവയിലെ വാല്‍വുകള്‍ തുറക്കുവാന്‍ ജപ്പാന്‍ ആണവ സുരക്ഷ ഏജന്‍സി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയിലെ അധിക താപനില കാരണം വെള്ളം തിളയ്ക്കുകയും, അധികമായ സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തു. റിയാക്ടറുകളിലെ പ്രധാന കണ്ട്രോള്‍ മുറികളില്‍ അണു പ്രസരണം സാധാരണ അണു പ്രസരണത്തില്‍ നിന്നും ആയിരം മടങ്ങ്‌ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആണവ നിലയങ്ങള്‍ അടച്ചാലും അവയിലെ ആണവ ഇന്ധനം ഉടന്‍ തന്നെ നിര്‍വീര്യം ആകുന്നില്ല. എന്നാല്‍ ഇത് വരെ ആണവ അപകടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഈ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ പത്തു ലക്ഷത്തില്‍ അധികം ആളുകള്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടില്‍ ആയി.

ജപ്പാനില്‍ തന്നെ ഹിരോഷിമയും നാഗസാക്കിയും ഈ ഊര്‍ജ്ജ രൂപത്തിന്റെ നശീകരണ ശേഷി ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത്യന്തം വികിരണ ശേഷി ഉള്ളതായ ഈ പ്രക്രിയ ഇത്തരം ഒരു പ്രകൃതി ദുരന്തത്തില്‍ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നുള്ളത് ഇപ്പോഴും ഒരു സമസ്യയായി തുടരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജപ്പാനില്‍ സുനാമിയുടെ താണ്ഡവം

March 11th, 2011

japan-tsunami-epathram

ടോക്യോ: ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ മാറി ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് എന്ന് കരുതുന്നു. ജപ്പാനിലെ പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 2.46 നായിരുന്നു ഭൂകമ്പം. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി തിരമാലകള്‍ ആറു മുതല്‍ പത്തു മീറ്റര്‍ വരെ ഉയര്‍ന്നു.  ജപ്പാന്റെ വടക്കു കിഴക്കന്‍ മേഘലയിലാണ് സുനാമി ആഞ്ഞടിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ ഒരു പ്രദേശം വെള്ളത്തിനടിയിലായി. കുതിച്ചെത്തിയ സുനാമി തിരമാലകളില്‍ കെട്ടിടങ്ങളും, കാറുകളും, കപ്പലുകളും ഒലിച്ചു പോയതായി ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജപ്പാന്‍ തീരത്ത് സുനാമി ഉണ്ടാകുന്നത്. അനേകം കെട്ടിടങ്ങളും വീടുകളും നശിച്ചു.  ആയിര ക്കണക്കിനു ആളുകള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് പലയിടത്തും അഗ്നി ബാധയും ഉണ്ടായിട്ടുണ്ട്. നിരവധി പേര്‍ വിവിധ കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ജപ്പാന്‍ സൈന്യം രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്കായി രംഗത്തെത്തി യിട്ടുണ്ട്. എന്നാല്‍ തുടര്‍ ചലനങ്ങളും സുനാമിയും ഉള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാകുവാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ആണവ നിലയങ്ങള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. ടവറുകള്‍ ഉള്‍പ്പെടെ ഉള്ള നെറ്റ്‌വര്‍ക്കിങ്ങ് സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടായതിനെ തുടന്ന് ടെലിഫോണ്‍ അടക്കം ഉള്ള സാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമായി.

തായ്‌വാന്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, റഷ്യ എന്നീ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാനില്‍ ഉണ്ടായ സുനാമി തിരമാലകളെ തുടര്‍ന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും, ദേശീയ സുനാമി നിരീക്ഷണ കേന്ദ്രവും  കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടക്കം ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളും ഏജന്‍സികളും ഇന്ത്യന്‍ തീരത്ത് സുനാമി തിരമാലകള്‍ ഉണ്ടാകുവാനുള്ള സാധ്യതയെ പറ്റി നിരീക്ഷിച്ചു വരികയാണ്. പ്രാഥമിക നിഗമനങ്ങള്‍ അനുസരിച്ച്  ഇന്ത്യന്‍ തീരത്തെ സുനാമി ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

9 of 128910»|

« Previous Page« Previous « “ഇന്ത്യന്‍ പുലി” യെ പാക്കിസ്ഥാന്‍ വെടി വെച്ച് കൊന്നു
Next »Next Page » ജപ്പാന്‍ ഇനിയും ഒരു ആണവ ഭീതിയില്‍? »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine