ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ മലയാളിയും

July 27th, 2012

jeet-thayil-booker-prize-epathram

ന്യൂഡെല്‍ഹി: 2012-ലെ മാന്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ മലയാളിയുടെ നോവലും ഇടം നേടി. പ്രമുഖ എഴുത്തുകാരായ നിക്കോളാസ്‌ ബക്കറിന്റെ ‘ദി യിപ്‌സ്’‍, ഹില്ലാരി മാന്റലിന്റെ ‘ബ്രിങ് അപ്പ് ദി ബോഡീസ്’ എന്നീ നോവലുകള്‍ക്കൊപ്പമാണ് മലയാളിയായ  ജീത് തയ്യിലിന്റെ നോവലും ഇടം നേടിയിട്ടുള്ളത്. ജീത് തയ്യിലിന്റെ ‘നാര്‍കോപോളിസ്’ എന്ന നോവലാണ് പുരസ്കാരത്തിനായി പരിഗണന പട്ടികയില്‍ ഉള്ളത്. 12 കൃതികളാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്. കവിയും, നോവലിസ്റ്റും, സംഗീതജ്ഞനുമായ ഇദ്ദേഹം പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി. ജെ. എസ്. ജോര്‍ജ്ജിന്റെ മകനാണ്. ജീത് തയ്യിലിന്റെ  ‘ദീസ് എറേര്‍സ് ആര്‍ കറക്ട്’, ‘അപ്പോകാലിപ്‌സോ’, ‘ജെമിനി’ തുടങ്ങിയ കൃതികളും പ്രശസ്തമാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ ഏണസ്റ്റ് ഹെമിങ്‌വേ

July 2nd, 2012

ernest-hemingway-epathram
സാന്തിയാഗോ എന്ന വൃദ്ധനെ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നീണ്ട കഥയിലെ കഥാപാത്രം. ആ കഥാപാത്രത്തെ നമുക്ക് സമ്മാനിച്ച മഹാനായ സാഹിത്യകാരന്‍ സ്വയം ഇല്ലാതായിട്ട് 51 കഴിയുന്നു 61 വയസ്സുള്ളപ്പോൾ 1961 – ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തുവച്ച്‌ സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതത്തിലൂടെ ഒരു യാത്ര. അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഓക് പാർക്ക് എന്ന കൊച്ചു പട്ടണത്തിലാണ് ഹെമിങ്‌വേ ജനിച്ചത് യാഥാസ്ഥിതികമായ കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂൾ മാസികയിൽ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികനാകുവാൻ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാൽ അതിനു കഴിഞ്ഞില്ല. എന്നാൽ റെഡ് ക്രോസ്-ൽ ചേർന്ന് ആംബുലൻസ് ഡ്രൈവറായി അദ്ദേഹം ഇറ്റലിയിൽ യുദ്ധമുഖത്തെത്തി. ജർമ്മൻ മുന്നണിയിലും പിന്നീട് ഇറ്റാലിയൻ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ ഓസ്ട്രിയൻ ആക്രമണങ്ങളിൽ മാരകമായ പരിക്കേറ്റു. മുന്നണിയിൽ സേവനം ചെയ്യുവാൻ കഴിയാതെ അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവർത്തനരംഗത്തേക്ക് തിരിഞ്ഞു. 1936-37 കാലഘട്ടത്തിൽ സ്പെയിനിലെത്തി അവിടുത്തെ റിപ്പോർട്ടറായി പ്രവർത്തിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തും അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവർത്തിച്ചു. ലോകമഹായുദ്ധങ്ങളും സ്പാ‍നിഷ് ആഭ്യന്തരസമരവും അദ്ദേഹത്തിന്റെ വീക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്. തുടർന്ന് വിശ്വപ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. പുലിസ്റ്റർ സമ്മാനവും,1954ല്‍ നോബൽ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദ് ഓൾഡ് മാൻ ആന്റ് ദ് സീ (The Oldman and the Sea). ദ് സൺ ഓൾസോ റൈസസ് (The Sun Also Rises), എ ഫേർ‌വെൽ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട്‌ ഹെമിങ്‌വേ ശൈലി എന്നറിയപ്പെട്ടു.
യുദ്ധത്തിൽ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ആയുധങ്ങളോട് വിട (A farewell to arms) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തിൽ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരർത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം 1927-ലാണ് എഴുതിയത്. അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി പാരീസ്, കാനഡ, ഇറ്റലി, സ്പെയിൻ എന്നീ സ്ഥലങ്ങളിൽ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും കാളപ്പോരിനെയും കുറിച്ച് എഴുതിയ ‘സൂര്യൻ ഉദിക്കുന്നു‘(The sun also rises)എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്.
ഹെമിങ്‌വേ ജീവിതത്തിൽ ഏകാകിയായിരിക്കുവാൻ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (Death in the afternoon) എന്ന പുസ്തകം എഴുതി. 1927-ൽ അദ്ദേഹം ഒരു യുദ്ധവിരുദ്ധ പത്രപ്രവർത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ ഒരുപക്ഷേ സ്പെയിനിലെ ജനറൽ ഫ്രാങ്കോയുടെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണിമുഴങ്ങുന്നത് ആർക്കുവേണ്ടി’ (For whom the bell tolls) എന്ന നോവലാണ്. ആദർശങ്ങൾക്കുവേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം റോബർട്ട് ജോർഡാൻജനറൽ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും മരിയ എന്ന യുവതിയുമായി പ്രണയത്തിലാവുന്നതും ഒടുവിൽ മരിക്കുന്നതുമാണ് കഥാതന്തു. ഇതിലെ കഥാപാത്രങ്ങൾ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുനു. എങ്കിലും ഹെമിങ്‌വേ ഒടുവിൽ ആത്മഹത്യചെയ്തു എന്നത് വൈരുദ്ധ്യമാണ്. ആയുസ്സിന്റെ പകുതിഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ ക്യൂബയിലാണ്. ഹെമിംഗ്‌വ്വേയുടെ പേരിൽ ക്യൂബയിൽ വ‌ർഷംതോറും മീൻപിടുത്തമത്സരം നടത്തിവരുന്നു.
ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീർഘകാലം ‘ടോറന്റോ സ്റ്റാർ‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു.
എ മൂവബിൾ ഫീസ്റ്റ്, ഹെമിംഗ്‌വേയുടെ സമ്പൂർണ ചെറുകഥകൾ (The complete short stories of Ernest Hemingway),
കിളിമഞ്ചാരോവിലെ മഞ്ഞും മറ്റുകഥകളും (The snows of Kilimanjaro, and other stories), നമ്മുടെ കാലത്ത് – കഥകൾ (In our time : stories), ഹെമിങ്‌വേയുടെ ചെറുകഥകൾ (The short stories of Ernest Hemingway), ഏദൻ തോട്ടം (The Garden of Eden), അരുവിയിലെ ദ്വീപുകൾ (Islands in the stream), ആഫ്രിക്കയിലെ പച്ച മലകൾ (Green hills of Africa), ആദ്യ പ്രകാശത്തിലെ സത്യം (True at first light), നദിക്കു കുറുകേ, മരങ്ങളിലേക്ക് (Across the river and into the trees), നിക്ക് ആദംസ് കഥകൾ (The Nick Adams stories) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത കൃതികള്‍

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിഖ്യാത തിരക്കഥാകൃത്ത് നോറാ എഫ്രോണ്‍ അന്തരിച്ചു

June 28th, 2012
nora-ephron-epathram
ന്യുയോര്‍ക്ക്: കാല്‍പനിക ഹാസ്യത്തിന് പേരു കേട്ട ഇംഗ്ലീഷ്‌ ചലച്ചിത്രങ്ങളായ ‘വെന്‍ ഹാരി മെറ്റ് സാലി’, ‘സ്ലീപ് ലെസ്സ് ഇന്‍ സിയാറ്റില്‍’, ‘സില്‍ക്ക്‌ വുഡ്‌’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ നോറ എഫ്രോണ്‍ അന്തരിച്ചു. ഇവര്‍ക്ക് മൂന്നു തവണ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്ന നോറ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ട്ടിച്ചു ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധാനം, നിര്‍മ്മാണം എന്നീ മേഖലകളിലും നോറ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൂ ചി നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി

June 17th, 2012

suu-kyi-nobel-prize-epathram

ഓസ്ലോ : 12 വർഷം മുൻപ് തനിക്ക് ലഭിച്ച നൊബേൽ പുരസ്കാരം മ്യാന്മാർ പ്രതിപക്ഷ നേതാവ് ഓങ് സാൻ സൂ ചി ഒടുവിൽ കൈപ്പറ്റി. 1991 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണ് ഓസ്ലോയിൽ നടന്ന ചടങ്ങിൽ വെച്ച് ഇന്ന് സൂ ചി ഏറ്റുവാങ്ങിയത്. 15 വർഷത്തെ വീട്ടു തടങ്കലിൽ നിന്നും താൻ മോചിതയായെങ്കിലും തന്റെ രാജ്യത്തിന് ഇനിയും രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്ന് സൂ ചി പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് വ്യക്തമാക്കി. സമ്പൂർണ്ണമായ സമാധാനം എന്നത് ലോകത്തിന് അപ്രാപ്യമായ ലക്ഷ്യം തന്നെയാണ്. ഈ സമ്മാനം വാങ്ങാനായി താൻ യൂറോപ്പിലേക്ക് പുറപ്പെടുമ്പോഴും അക്രമവും വർഗ്ഗീയ സ്പർദ്ധയും, കൊലപാതകങ്ങളും കൊള്ളിവെപ്പും അനുസ്യൂതം തുടരുകയാണ്. വെടിനിർത്തൽ കരാറുകൾ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാൻ വഴി തെളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും സൂ ചി വെളിപ്പെടുത്തി. മ്യാന്മാറിലെ മുസ്ലിം ബുദ്ധമത വിഭാഗങ്ങൾ തമ്മിലുള്ള വർഗ്ഗീയ ലഹളയിൽ 29 പേർ കൊല്ലപ്പെടുകയും 30,000 ത്തിലേറെ പേർക്ക് കിടപ്പാടം നഷ്ട്ടപ്പെടുകയും ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലെനിനിനു ഇനി അന്ത്യവിശ്രമം ആകാം

June 12th, 2012

lenin body-epathram

മോസ്‌കോ: നീണ്ട 88 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സോവിയറ്റ്‌ യൂണിയന്‍ സ്ഥാപകനായ വ്‌ളാഡ്‌മിര്‍ ലെനിന്‌ ശവസംസ്‌കാരം നടത്താന്‍ റഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്രയും കാലം ലെനിന്റെ മൃതദേഹം സംസ്‌കരിക്കാതെ വര്‍ഷങ്ങളായി റഷ്യയില്‍ എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. 1924 ജനുവരി 21നാണ് ലെനിന്‍  മരണമടഞ്ഞത്. ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെക്കൂന്നതിനെതിരെ ലോകത്തിന്റെ വ്യത്യസ്‌ത തുറകളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലെനിന്‌ യുക്തമായ അന്തിമോപചാരം നല്‍കാതെ അദ്ദേഹത്തിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്‌ യുക്തിക്ക്‌ നിരക്കുന്നതല്ല എന്നാണ്‌ റഷ്യയുടെ സാംസ്‌കാരിക മന്ത്രി വ്‌ളാഡ്‌മിര്‍ മെദിന്‍സ്‌കി പറഞ്ഞത്‌. 1953ല്‍ സ്റ്റാലിന്റെ മൃതദേഹവും ഇതുപോലെ എംബാം ചെയ്‌തു സൂക്ഷിച്ചിരുന്നെങ്കിലും. 1961ല്‍ മൃതദേഹം സംസ്‌കാരിക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക് കടലിടുക്ക് മുരളീധരന്‍ കീഴടക്കി

March 21st, 2012
S.P.muraleedharan-epathram
ധനുഷ്ക്കോടി: മലയാളിയായ എസ്. പി മുരളീധരന്‍ പാക്ക് കടലിടുക്ക് നീന്തിക്കടന്നു. പതിനാല് മണിക്കൂര്‍ ഇരുപത് മിനിട്ട് എടുത്തു കൊണ്ടാണ് ശ്രീലങ്കയിലെ തലൈമന്നാര്‍ മുതല്‍ തമിഴ്‌നാട്ടിലെ ധനുഷ്ക്കോടി വരെയുള്ള 31 കിലോമീറ്റര്‍ ദൂരം താണ്ടിയത്. പുലര്‍ച്ചെ 1.50 നാണ് മുരളീധരന്‍ തന്റെ സാഹസിക യഞ്ജത്തിനു തുടക്കമിട്ടത്. അത്യന്തം ദുര്‍ഘടമായ ഈ കടല്‍പ്പാത നീന്തിക്കടക്കുന്ന ആദ്യമലയാളിയാണ് മുരളീധരന്‍. ചേര്‍ത്തല തിരുനലൂര്‍ ഗൌരിക്കാട്ടുതറയില്‍ പ്രഭാകരന്‍ – സരോജിനി ദമ്പതികളുടെ മകനാണ് ഇദ്ദേഹം.
കോച്ച് ആനന്ദ് പര്‍വ്വേശിയുടെ ശിക്ഷണത്തില്‍ ഒരുമാസമായി കഠിന പരിശീലനം നടത്തിയാണ് മുരളീധരന്‍ ഈ യഞ്ജത്തിനു തയ്യാറായത്. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ന്മുരളീധരനു സഹായവുമായി ഒപ്പം ഉണ്ടായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നതോടെ കാലവസ്ഥ പ്രതികൂലമായി. ഇത് നീന്തലിന്റെ വേഗത്തെ ബാധിച്ചിരുന്നതായി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ 2004-ല്‍ പാക്ക് കടലിടുക്ക് നീന്തിക്കടക്കുവാന്‍ മുരളീധരന്‍ ശ്രമിച്ചിരുന്നെങ്കിലും അന്ന് ദിശമാറിപ്പോയതിനാല്‍ പരാജയപ്പെടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

Comments Off on പാക് കടലിടുക്ക് മുരളീധരന്‍ കീഴടക്കി

മെസ്സി പ്രതിഫലത്തിലും ഒന്നാമന്‍

March 20th, 2012

messi-epathram

പാരീസ്: കളിയില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും  അര്‍ജന്റീനയുടെ ലയണല്‍ മെസ്സിതന്നെ ഒന്നാമന്‍. ലോകത്തില്‍ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന ഫുട്‌ബോളറായി  ഫ്രാന്‍സിലെ ഫുട്‌ബോള്‍ മാഗസീന്റെതാണ് ഈ  കണ്ടെത്തല്‍.  ഒരു വര്‍ഷം 33 മില്യണ്‍ യൂറോയാണ് മെസ്സി സമ്പാദിക്കുന്നത്. ഇതില്‍ 10.5 മില്യണ്‍ യൂറോ ശമ്പളവും, 1.5 മില്യണ്‍ യൂറോ ബോണസും, 2.1 മില്യണ്‍ യൂറോ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണ്. ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാമും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on മെസ്സി പ്രതിഫലത്തിലും ഒന്നാമന്‍

പൊക്കമില്ലായ്മയാണെന്‍ പൊക്കം : ചന്ദ്ര ബഹാദുര്‍ ദാംഗി

February 27th, 2012

chandra-bahadur-epathram

കാഠ്‌മണ്ഡു: “പൊക്കമില്ലായ്മയാണെന്‍ പൊക്കം” എന്ന കുഞ്ഞുണ്ണി  മാഷിന്റെ വരികള്‍ സാര്‍ഥകമാക്കി കൊണ്ട്
എവറസ്‌റ്റിന്റെ നാട്ടില്‍നിന്ന്‌ ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍ എന്ന ഗിന്നസ്‌ റെക്കോഡിന്‌  പുതിയൊരു അവകാശി. നേപ്പാളില്‍ നിന്നുള്ള  ചന്ദ്ര ബഹാദുര്‍ ദാംഗിയാണ്‌ 54.6 സെന്റി മീറ്ററിന്റെ (21.5) പൊക്കവുമായി റെക്കോര്‍ഡുമായി എവറസ്റ്റിനേക്കാള്‍ ഉയരത്തിലെത്തിയത്‌. ഭാരം വെറും 12 കിലോഗ്രാം മാത്രമുള്ള ദാംഗിയെ ഇന്നലെയാണു നേപ്പാളിന്റെ തലസ്‌ഥാനമായ കാഠ്‌മണ്ഡുവില്‍ വച്ച്‌ റെക്കോഡ്‌ ജേതാവായി പ്രഖ്യാപിച്ചത്‌. കൂടാതെ ഉയരക്കുറവിന്റെ പേരില്‍ റെക്കോഡ്‌ ബുക്കിലെത്തുന്ന ഏറ്റവും പ്രായമേറിയ ആളെന്ന ബഹുമതിയും ദാംഗ്‌ സ്വന്തമാക്കി. എവറസ്‌റ്റിന്റെ നാട്ടില്‍നിന്നുള്ള ഇത്തിരിക്കുഞ്ഞനായാണ്‌ നേപ്പാള്‍ വിനോദസഞ്ചാര പ്രചാരണത്തില്‍ ദാംഗിയെ വിശേഷിപ്പിച്ചിരുന്നത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

വാസയോഗ്യമായ മറ്റൊരു ഗ്രഹം കണ്ടത്തെി

February 3rd, 2012

planet-like-earth-epathram

വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്ത് ഭൂമിയെപ്പോലെ വാസയോഗ്യമായ മറ്റൊരു ഗ്രഹം അന്താരാഷ്ട്ര ശാസ്ത്രസംഘം കണ്ടത്തെി. ജി. ജെ. 667 സി. സി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹം ഭൂമിയില്‍നിന്ന് 22 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. ഭൂമിയേക്കാള്‍ നാലര ഇരട്ടി ഭാരമുള്ളതിനാല്‍ സൂപ്പര്‍ എര്‍ത്ത് എന്നാണ് ശാസ്ത്രസമൂഹം ഇതിനെ വിശേഷിപ്പിച്ചത്. ജി. ജെ 667 സി എന്ന നക്ഷത്രക്കുള്ളനടങ്ങുന്ന ത്രിനക്ഷത്രസമൂഹത്തിനരികിലാണ് സൂപ്പര്‍ എര്‍ത്തിന്‍െറ സ്ഥാനം. ജിജെ 667 സിയെ ചുറ്റിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ എര്‍ത്തിന്‍െറ ഭ്രമണ സമയം 28 ദിവസമാണ്. വാഷിങ്ടണ്‍ ഡി.  സിയിലെ കാര്‍ണീജ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ സയന്‍സ് എന്ന ശാസ്ത്രഗവേഷണസംഘടനയുടെ നേതൃത്വത്തില്‍ നടന്ന നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സൂപ്പര്‍ എര്‍ത്തിനെ കണ്ടത്തെിയത്. ജലത്തിന്‍െറ സാന്നിധ്യമുള്ള ഈ ഗ്രഹത്തില്‍ ജീവനുണ്ടാവുമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയവരുടെ പ്രതീക്ഷ.   കൂടുതല്‍ തണുപ്പോ കൂടുതല്‍ ചൂടോ ഇല്ലാത്തതാണ് ഗ്രഹത്തിലെ താപനില.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതമായി

January 30th, 2012

puerto-princesa-underground-river-epathram

മാനില : ഫിലിപ്പൈന്‍സിലെ പലാവന്‍ പ്രവിശ്യയിലെ പ്യൂര്‍ട്ടോ പ്രിന്സേസ ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടു. ആഗോള തലത്തില്‍ പുതിയ ഏഴു ലോകാത്ഭുതങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഉദ്യമത്തിന്റെ സ്ഥാപകനായ ബെര്‍നാര്‍ഡ് വെബര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണിത്. കഴിഞ്ഞ നവംബറിലാണ് തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പുറത്തു വന്നത്. തെരഞ്ഞെടുക്കപ്പെട്ട ഏഴ് ലോകാത്ഭുതങ്ങളില്‍ ആദ്യമായി അംഗീകരിക്കപ്പെട്ടത് ജേജു ദ്വീപാണ്. ഇപ്പോള്‍ അംഗീകരിക്കപ്പെട്ട പ്യൂര്‍ട്ടോ പ്രിന്സേസ ഭൂഗര്‍ഭ നദിക്ക് പുറമെ ഇനിയും അംഗീകരിക്കപ്പെടാന്‍ ബാക്കിയുള്ള അഞ്ച് തെരഞ്ഞെടുക്കപ്പെട്ട അത്ഭുതങ്ങള്‍ ഇവയാണ് – ടേബിള്‍ പര്‍വ്വതം, കൊമോഡോ, ആമസോണ്‍, ഹലോംഗ് ബേ, ഇഗുആസു വെള്ളച്ചാട്ടം. ഇവയുടെ സൂക്ഷ്മ പരിശോധന നടന്നു വരികയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

7 of 1067810»|

« Previous Page« Previous « ആണവ സംഘം ഇറാനിലെത്തി
Next »Next Page » ഇന്ത്യ ഇറാനോടൊപ്പം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine