ഇന്ത്യന്‍ വംശജന് പുലിറ്റ്സര്‍ പുരസ്കാരം

April 21st, 2011

ബോസ്റ്റണ്‍ : കാന്‍സറിനെ കുറിച്ചുള്ള പുസ്തകം എഴുതിയ ഇന്ത്യന്‍ വംശജ നായ ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജിക്ക് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു.

‘രോഗങ്ങളുടെ ചക്രവര്‍ത്തി: അര്‍ബുദത്തിന്‍റെ ജീവചരിത്രം‘ ( The Emperor of All Maladies: A Biography of Cancer) എന്ന ഗ്രന്ഥ മാണ് അദ്ദേഹത്തെ 2011-ലെ നോണ്‍ ഫിക്ഷന്‍ വിഭാഗ ത്തിലെ പുരസ്കാര ത്തിന് അര്‍ഹമായത്. 10,000 യു. എസ്. ഡോളറാണ് സമ്മാനത്തുക.

ഹൃദ്യമായ ഭാഷ യിലാണ് ഗ്രന്ഥം രചിച്ചിട്ടുള്ളത് എന്ന് വിലയിരുത്തിയ അവാര്‍ഡ് കമ്മറ്റി വൈദ്യ ശാ‍സ്ത്ര രംഗത്തെ അസാധാരണവും പ്രചോദന കരവുമായ ഒന്നാണീ പുസ്തക മെന്നും അഭിപ്രായപ്പെട്ടു.

ദില്ലിയില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തി യാക്കിയ ഡോ. മുഖര്‍ജി സ്റ്റാന്‍ ഫോര്‍ഡ് യൂണിവേഴ്സിറ്റി, ഓക്സ്ഫൊര്‍ഡ് യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി തുടങ്ങിയ ലോകോത്തര സ്ഥാപന ങ്ങളില്‍ വിദ്യാര്‍ഥി ആയിരുന്നു.

കൊളമ്പിയ സര്‍വ്വകലാ ശാല യില്‍ അസിസ്റ്റന്‍റ് പ്രൊഫസറായ സിദ്ധാര്‍ഥ മുഖര്‍ജി അറിയപ്പെടുന്ന ക്യാന്‍സര്‍ രോഗ വിദഗ്ദനുമാണ്. ഒരു രോഗി യുമായുള്ള സംഭാഷണ മധ്യേ അവര്‍ ഉന്നയിച്ച ഒരു ചോദ്യ ത്തില്‍ നിന്നുമാണ് ഇത്തരം ഒരു ഗ്രന്ഥ ത്തിന്‍റെ രചന യിലേക്ക് ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജി യെ നയിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ്‌ ചാമ്പ്യന്മാരായി

April 3rd, 2011

mahendra-singh-dhoni-epathram

മുംബൈ : കപില്‍ ദേവിന്റെ ചുണക്കുട്ടന്മാര്‍ ലോക കപ്പ് ഇന്ത്യയിലേക്ക് കൊണ്ടു വന്നതിനു 28 വര്‍ഷങ്ങള്‍ക്കു ശേഷം ധോണിയുടെ ചുണക്കുട്ടന്മാര്‍ ചരിത്രം ആവര്‍ത്തിച്ചു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച്‌ കൊണ്ടു മഹേന്ദ്ര സിംഗ് ധോണി അടിച്ച സിക്സര്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ചരിത്രത്തിലെ അവിസ്മരണീയമായ ക്യാപ്റ്റന്‍സ് നോക്ക് ആയി. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്. യുവരാജ്‌ സിംഗ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

world-cup-finals-2011-epathram

ഇന്ത്യക്കാരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങിയത്. സുനാമി പോലെ ആഞ്ഞടിച്ച ലസിത്‌ മലിങ്കയുടെ പന്തേറില്‍ ഇന്നിംഗ്സിലെ രണ്ടാം ബോളില്‍ എല്‍. ബി. ഡബ്ല്യു. ആയി വീരേന്ദ്ര സെഹ്വാഗ് പുറത്തായപ്പോള്‍ ആവേശം കൊണ്ട് ആര്‍ത്തു വിളിച്ച ഗാലറികള്‍ ഒരു നിമിഷം കൊണ്ട് നിശബ്ദമായി.

lasith-malinga-tsunami-epathram

മലിങ്കയുടെ സുനാമിക്ക് മുന്‍പില്‍ വെറും 18 റണ്ണിനു സച്ചിനും ഔട്ടായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പരുങ്ങലില്‍ ആയി. ഗാലറിയില്‍ വിഷണ്ണനായി കാണപ്പെട്ട രജനീകാന്ത്‌ കായിക ഇന്ത്യയുടെ ആശങ്കയുടെ പ്രതീകമായി.

rajnikanth-world-cup-cricket-epathram

275 റണ്സ് എന്ന വിജയ ലക്‌ഷ്യം ദുഷ്കരമായി എന്ന് തോന്നി തുടങ്ങിയപ്പോഴാണ് ഗൌതം ഗംഭീര്‍ – വിരാട്‌ കൊഹലി എന്നിവരുടെ വിവേക പൂര്‍ണ്ണമായ കൂട്ടുകെട്ടില്‍ നിന്നും ഗംഭീറിന്റെ അര്‍ദ്ധ സെഞ്ച്വറി പിറവി എടുത്തത്‌. ഗാലറികള്‍ വീണ്ടും സജീവമായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നു. കൊഹ്‌ലി 35 റണ്‍സ് നേടി. സെഞ്ച്വറിയ്ക്ക് വെറും മൂന്നു റണ്‍ ബാക്കി ഉള്ളപ്പോഴാണ് ഗംഭീര്‍ ഔട്ട് ആയത്. പിന്നീട് വന്ന യുവരാജ്‌ സിംഗ് – ധോണി കൂട്ടുകെട്ട് ഉജ്ജ്വലമായ ക്രിക്കറ്റാണ് കാഴ്ച വെച്ചത്. ധോണിയുടെ സിക്സര്‍ ക്യാപ്റ്റന്‍സ് നോക്ക് ആയതോടെ ഇന്ത്യ വിജയം കണ്ടെത്തുകയും ചെയ്തു. 6 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു ലോകകപ്പ്‌ കിരീടം ചൂടിയത്.

ഇതാദ്യമായാണ് ഒരു ആതിഥേയ രാഷ്ട്രം ലോകകപ്പ്‌ നേടുന്നത്. ലോകകപ്പ്‌ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ഫൈനലില്‍ കളിച്ചു എന്ന പ്രത്യേകതയും ശ്രീശാന്തിന്റെ പങ്കാളിത്തത്തോടെ ഈ വിജയത്തിനുണ്ട്.

ഒരു കോടി രൂപ ബി.സി.സി.ഐ. ഓരോ കളിക്കാരനും സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമി ഫൈനല്‍ : സച്ചിനാണ് താരം

March 31st, 2011

sachin-tendulkar-worldcup-epathram

മൊഹാലി : ലോകം കണ്ട ഏറ്റവും നല്ല ബാറ്റ്സ്മാന്മാരില്‍ ഒരാളായ റെക്കോര്‍ഡുകളുടെ തോഴന്‍ ഇന്ത്യന്‍ മനസ് തൊട്ടറിഞ്ഞ് കളിച്ചു. സച്ചിന്‍ എന്ന മഹാനായ കളിക്കാരന്റെ മികച്ച ഇന്നിങ്ങ്സിലൂടെ ഇന്ത്യ ഫൈനലില്‍ എത്തി. തുടര്‍ച്ചയായ ഫോമില്‍ തുടരുന്ന ഇന്ത്യന്‍ വെറ്ററന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ശര വേഗത്തില്‍ പാഞ്ഞ ഓരോ പന്തും ഇന്ത്യയുടെ വിജയ ലക്ഷ്യത്തെ അടുത്തെത്തി ക്കുന്നതായിരുന്നു. 85 റണ്ണെടുത്ത സച്ചിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 260 എന്നത് പാകിസ്ഥാനെ സംബന്ധിച്ച് അപ്രാപ്യമായ സ്കോറായിരുന്നില്ല എങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതും ഇന്ത്യയെ വിജയത്തിലേ ക്കടുപ്പിക്കാന്‍ ഏറേ സഹായിച്ചു.

ആദ്യ അമ്പത് റണ്ണിനിടയില്‍ തന്നെ സെവാഗ് (38) ഔട്ടായെങ്കിലും സച്ചിന്‍ ശ്രദ്ധയോടെ ബാറ്റ് വീശുകയായിരുന്നു. തുടര്‍ന്നു വന്ന ഗൌതം ഗംഭീര്‍ (27), ധോണി (25), വിരാട് കൊഹലി (9) ഹര്‍ബജന്‍ സിംഗ് (12), സഹീര്‍ഖാന്‍ (9), നെഹ് റ (1) എന്നിങ്ങനെ സ്കോര്‍ ചെയ്തു. യുവരാജ് സിങ്ങിനെ പൂജ്യത്തില്‍ പൂറത്താക്കിയ വഹാബ് റിയാസിന്റെ മികച്ച ബൌളിംഗിനു മുന്നില്‍ അല്‍പ്പം പതറി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. എന്നാല്‍ സുരേഷ് റെയ്ന ഔട്ടാവാതെ നേടിയ 36 റണ്ണിലൂടെ ഇന്ത്യ വിജയ ലക്ഷ്യത്തെ അടുപ്പിച്ചു. റിയാസ് അഞ്ചു വിക്കറ്റുകളാണ് നേടിയത്. സയ്ദ് അജമല്‍ രണ്ടും, മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും നേടി.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കളിച്ചെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ പ്രതിസന്ധിയിലാക്കി. മിസ് ബാഉല്‍ ഹഖ് 59ഉം ഓപണര്‍ മുഹമ്മദ് ഹഫീസ് 43 റണ്ണും നേടി. സഹീര്‍ ഖാന്‍, നെഹ് റ, പട്ടേല്‍, ഹര്‍ബജന്‍, യുവരാജ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഈ സ്വപ്ന സെമി വീക്ഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയും ഇന്ത്യന്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും ഉണ്ടായിരുന്നു. 260നെതിരെ 231 റണ്‍സ് ഏടുക്കാനേ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് കഴിഞ്ഞുള്ളു. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിറുത്തിയ മത്സരം ഇന്ത്യന്‍ വിജയം ആഘോഷ മാക്കുകയായിരുന്നു. ഇന്നു വരെ ഒരു ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല എന്ന പ്രത്യേകത ഇത്തവണയും നിലനിര്‍ത്താന്‍ ധോണിക്കായി. മാന്‍ ഓഫ് ദ മാച്ചായി പ്രഖ്യാപിക്കപ്പെട്ട സച്ചിനാണ് കളിയിലെ താരം.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ : ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചു ഫൈനലില്‍

March 30th, 2011

sachin-tendulkar-epathram

മൊഹാലി : ലോകം ശ്വാസമടക്കി പിടിച്ചു കണ്ട ആവേശകരമായ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഇന്ത്യാ പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ 29 റണ്ണിനു തോല്‍പ്പിച്ചു ഫൈനലില്‍ എത്തി. 9 വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ 260 റണ്ണുകള്‍ നേടിയപ്പോള്‍ പാക്കിസ്ഥാന് 231 റണ്ണുകള്‍ മാത്രമാണ് ലഭിച്ചത്. 85 റണ്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇരുപത്തി മൂന്നാം വയസ്സില്‍ മുത്തശ്ശിയായി!

March 9th, 2011

youngest-grandmother-epathram

ലണ്ടന്‍: റിഫ്ക സ്റ്റെനേവിസ്കിന് വയസ്സ് ഇരുപത്തി മൂന്നായപ്പോള്‍ തന്നെ ആള്‍ മുത്തശ്ശിയായി. നാടോടി വിഭാഗത്തില്‍ പെട്ട റിഫ്ക പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആയിരുന്നു വിവാഹിതയായത്. തുടര്‍ന്ന് പന്ത്രണ്ടാം വയസ്സില്‍ ഒരു പെണ്‍ കുഞ്ഞിനു ജന്മം നല്‍കി. മകള്‍ മരിയ അമ്മയുടെ വഴി പിന്തുടര്‍ന്ന് പതിനൊന്ന് വയസ്സില്‍ ഒരു ആണ്‍ കുഞ്ഞിന്റെ അമ്മയായതോടെ റിഫ്ക ഒരു മുത്തശ്ശിയായി. മാത്രമല്ല അത് ഒരു ലോക റെക്കാഡായി മാറുകയും ചെയ്തു. ഇരുപത്തിയാറാം വയസ്സില്‍ മുത്തശ്ശിയായ ഒരു ബ്രിട്ടീഷു കാരിയാണ് നിലവിലെ റിക്കോര്‍ഡുകള്‍ പ്രകാരം ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശി.

കൌമാരത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അമ്മ യാകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയ റിഫ്ക സ്വന്തം മകളോട് അത്തരം സാഹസത്തിനു മുതിരരുതെന്ന് ഉപദേശിക്കാറു ണ്ടായിരുന്നുവത്രെ. എന്നാല്‍ മകള്‍ അമ്മയെ കടത്തി വെട്ടി അല്പം നേരത്തെ തന്നെ ഗര്‍ഭിണിയായി. മകളുടെ പ്രവര്‍ത്തിയില്‍ അല്പം ദു:ഖിതയാണെങ്കിലും ലോക റിക്കോര്‍ഡിന് ഉടമയായതില്‍ താന്‍ സന്തോഷ വതിയാണെന്ന് റിഫ്ക മാധ്യമങ്ങളെ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2011 ലെ ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 28th, 2011

2011 academy-awards-oscars - epathram

ലോസ് ആഞ്ചലസ് : സിനിമ ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചിത്രമായി ജോര്‍ജ് ആറാമന്‍ രാജാവിന്റെ കഥ പറയുന്ന “ദ കിങ്‌സ് സ്പീച്” തെരഞ്ഞെടുക്കപ്പെട്ടു. “ബ്ലാക്ക്‌ സ്വാന്‍” എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച നടിയായി നതാലി പോര്‍ട്ട്‌മാനും ദ കിങ്‌സ് സ്പീച്ചിലൂടെ കോളിന്‍ ഫിര്‍ത്തും തെരഞ്ഞെടുക്കപ്പെട്ടു. ടോം ഹൂപ്പര്‍ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരവും ദ കിങ്‌സ് സ്പീച്ചിലൂടെ നേടി. ദി ഫൈറ്റര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റിയന്‍ ബെയ്ല്‍, മെലീസ ലിയോ എന്നിവര്‍ മികച്ച സഹ നടനും സഹ നടിക്കുമുള്ള ഓസ്‌കറുകള്‍ സ്വന്തമാക്കി. ടോയ് സ്‌റ്റോറി 3 ആണ് മികച്ച അനിമേഷന്‍ ചിത്രം. ഇന്‍ ബെറ്റര്‍ വേള്‍ഡ് (ഡെന്‍മാര്‍ക്ക്) ആണ് മികച്ച വിദേശ ഭാഷാ ചിത്രം. ഏറ്റവും മികച്ച തിരക്കഥ : ഡേവിഡ്‌ സൈള്‍ഡാര്‍.  ശബ്ദ മിശ്രണം : സിനിമ – ഇന്‍സെപ്ഷന്‍ . മികച്ച കലാ സംവിധാനം : ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌, മികച്ച ഹ്രസ്വ ചിത്രം : ദി ലോസ്റ്റ്‌ തിംഗ്, മികച്ച സൌണ്ട് എഡിറ്റിംഗ് : റിച്ചാര്‍ഡ്‌ കിംഗ്‌ (ഇന്‍സെപ്ഷന്‍), മികച്ച ഡോക്യുമെന്ററി : ഇന്‍സൈഡ് ജോബ്‌, മികച്ച വസ്ത്രാലങ്കാരം : കോളിന്‍ അറ്റ്‌ വുഡ് (ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌)

ഇന്ത്യയുടെ സംഗീതജ്ഞന്‍ എ. ആര്‍. റഹ്മാന് ഇത്തവണ ഓസ്‌കര്‍ ലഭിച്ചില്ല. പശ്ചാത്തല സംഗീതം, മികച്ച ഗാനം എന്നിവയ്ക്കാണ് അദ്ദേഹത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നത്. 127 അവേഴ്‌സ് എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും ഗാനത്തിനുമാണ് റഹ്മാന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നത്. ദി സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ ട്രെന്റ് റെസ്‌മോര്‍, അറ്റിക്കസ് റോസ് എന്നിവര്‍ക്കാണ് പശ്ചാത്തല സംഗീത വിഭാഗത്തില്‍ ഓസ്‌കര്‍. ടോയ് സ്‌റ്റോറി 3 എന്ന ചിത്രത്തിലെ വീ ബിലോങ് ടുഗതര്‍ എന്ന ഗാനത്തിന് റാന്‍ഡി ന്യൂമാന്‍ മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ നേടി.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സുന്ദരി നിക്കോള്‍ ഫാരിയ മിസ്‌ എര്ത്തായി

December 5th, 2010

nicole-faria-miss-earth-2010-epathram

ക്വാലാലംപൂര്‍ : പത്താമത്‌ മിസ്‌ എര്‍ത്ത്‌ സൌന്ദര്യ മല്‍സരത്തില്‍ ഇന്ത്യന്‍ സുന്ദരി നിക്കോള്‍ ഫാരിയ ഭൌമ സുന്ദരി കിരീടം ചൂടി. വിയറ്റ്നാമിലെ വിന്‍ പേള്‍ ലാന്‍ഡില്‍ നടന്ന മല്‍സരത്തില്‍ നിശ എര്‍ത്ത്‌ ടാലന്റ് മത്സരത്തിലും നിക്കോള്‍ ഒന്നാമതായി. ഈ വര്ഷം ഇന്ത്യയ്ക്ക്‌ ലഭിച്ച ഏക സൌന്ദര്യ പട്ടമാണിത്.

20 കാരിയായ നിക്കോള്‍ ബാംഗ്ലൂര്‍ സ്വദേശിനിയാണ്. പൌരസ്ത്യ – മദ്ധ്യ പൂര്‍വേഷ്യന്‍ ശൈലികള്‍ ഒത്തു ചേര്‍ന്ന ബെല്ലി ഡാന്‍സ്‌ അവതരിപ്പിച്ചാണ് നിക്കോള്‍ മിസ്‌ ടാലന്റ് മല്‍സരത്തില്‍ ഒന്നാമതായത്.

nicole-faria-miss-earth-2010-vietnam-epathram

സൌന്ദര്യ മല്‍സരം കൊണ്ട് പിരിച്ചെടുത്ത വന്‍ തുക വിയറ്റ്നാമിലെ പ്രളയ ദുരിത ബാധിതരുടെ സഹായത്തിനായി റെഡ്‌ ക്രോസിന് കൈമാറും എന്ന് സംഘാടകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനുരാധാ കൊയ്‌രാള സി. എന്‍. എന്‍. ഹീറോ ഓഫ് ദ ഇയര്‍

November 25th, 2010

anuradha-koirala-epathram

കാഠ്മണ്ഡു: സി. എന്‍. എന്‍. ഹീറോ ഓഫ് ദ ഇയര്‍ പുരസ്കാരം നേപ്പാളി സ്വദേശിനിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അനുരാധാ കൊയ്‌രാളയ്ക്ക് ലഭിച്ചു. ലൈംഗിക തൊഴിലാളികളെ പുനരധിവ സിപ്പിക്കുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് അനുരാധ കൊയ്‌രാളയെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം ഡോളറാണ് സമ്മാ‍നത്തുക.  ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ ആയിരുന്നു സമ്മാനാര്‍ഹയെ നിശ്ചയിച്ചത്.

മൈഥി നേപ്പാള്‍ എന്ന സംഘടനയുടെ നേതാക്കളില്‍ ഒരാളാണ് അനുരാധാ കൊയ്‌രാള.

പല കാരണങ്ങളാല്‍ വേശ്യാ വൃത്തിയിലേക്ക് എത്തപ്പെടുന്ന ആയിര ക്കണക്കിനു സ്ത്രീകളെ ഇവര്‍ അതില്‍ നിന്നും രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചിട്ടുള്ള നേപ്പാളിലെ പ്രധാനപ്പെട്ട എന്‍. ജി. ഓ. കളില്‍ ഒന്നാണ് മൈഥി നേപ്പാള്‍‍.

സി. എന്‍. എന്‍. 2010ലെ ഹീറോ ഓഫ് ദി ഇയര്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗോള തലത്തില്‍ തെരഞ്ഞെടുക്കപെട്ട പത്തു പേരില്‍ ഇന്ത്യയില്‍ നിന്നും മധുര നിവാസിയായ നാരായണന്‍ കൃഷ്ണനും ഉള്‍പ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വൈദ്യശാസ്ത്ര നോബേല്‍ റോബര്‍ട്ട് ജി എഡ്വേഡ്സിന്

October 4th, 2010

robert-g-edwards-epathram
സ്റ്റോക്ക്‌ഹോം : വൈദ്യ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ സമ്മാനം ബ്രിട്ടീഷ് ഫിസിയോളജിസ്റ്റ് ഡോ. റോബര്‍ട്ട് ജി. എഡ്വേഡ്സിന് ലഭിച്ചു. മനുഷ്യരില്‍ കൃത്രിമ ബീജ സങ്കലനത്തിലൂടെ കുട്ടികളെ സൃഷ്ടിക്കുന്ന വിഷയത്തില്‍ ആയിരുന്നു റോബര്‍ട്ടിന്റെ ഗവേഷണം. പ്രത്യുല്പാദന രംഗത്ത് ഇദ്ദേഹവും സഹ പ്രവര്‍ത്തകനായ ഡോ. പാട്രിക് സെപ്‌ട്ടോയും 1968-ല്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയായ ഐ. വി. എഫ്. ടെക്നോളജിയാണ് 1978 ജൂലായ്‌ 25ന് ലോകത്തെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ് ശിശുവായ ലൂയി ബ്രൌണിന്റെ ജനനത്തിനു സഹായകമായത്. ബീജത്തെ ശരീരത്തിനു പുറത്ത്‌ വച്ച് അണ്ഡവുമായി സംയോജിപ്പിച്ച് തിരികെ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. ലക്ഷക്കണക്കിനു കുട്ടികളാണ് പിന്നീട് ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പിറന്നത്.

റോബര്‍ട്ടിന്റെ  ഈ രംഗത്തെ ഗവേഷണങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്നത് സഹ പ്രവര്‍ത്തക നായിരുന്ന ഡോക്ടര്‍ പാട്രിക് ആയിരുന്നു, ഇദ്ദേഹം പന്ത്രണ്ടു വര്‍ഷം മുമ്പ് അന്തരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യാക്കാരി അമേരിക്കന്‍ കൌമാര സൌന്ദര്യ റാണിയായി

September 21st, 2010

anysha-panesar-epathram

ഫ്ലോറിഡ : അമേരിക്കയിലെ സൌന്ദര്യ മല്‍സരങ്ങളില്‍ ഏറെ പ്രശസ്തമായ പെര്‍ഫെക്റ്റ്‌ ടീന്‍ മല്‍സരത്തില്‍ ഇന്ത്യന്‍ വംശജയായ അനിഷ പനേസര്‍ ഒന്നാം സമ്മാനം നേടി. രണ്ടായിരം ഡോളറും പതിനെണ്ണായിരം ഡോളറിന്റെ സ്കോളര്‍ഷിപ്പും ആണ് സമ്മാനമായി അനിഷയ്ക്ക് ലഭിക്കുക. എന്നാല്‍ അനിഷ ബ്രിട്ടീഷ്‌ പൌരയാണ് എന്നത് മത്സരിച്ച മറ്റു പെണ്‍കുട്ടികളുടെ മാതാ പിതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ കാര്യം ചൂണ്ടിക്കാട്ടി അനിഷയെ മല്‍സരത്തില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ടു ചിലര്‍ രംഗത്ത്‌ വന്നിട്ടുമുണ്ട്.

anysha-panesar-epathram

എന്നാല്‍ ഇതെല്ലാം ചിരിച്ചു കൊണ്ട് അനിഷ തള്ളിക്കളയുന്നു. മറ്റുള്ളവര്‍ വിജയിക്കാത്ത അരിശം കൊണ്ടാണ് ഇത്തരം വാദങ്ങളൊക്കെ ഉന്നയിക്കുന്നത് എന്നാണ് അനിഷ പറയുന്നത്. അവധിക്കാലം ചിലവഴിക്കാന്‍ ബ്രിട്ടനില്‍ നിന്നും  ഫ്ലോറിഡയില്‍ എത്തിയതായിരുന്നു അനിഷ. വെറുതെ ഒരു തമാശയ്ക്ക് പങ്കെടുത്ത സൌന്ദര്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. അവധി കഴിഞ്ഞു തിരികെ ബ്രിട്ടനില്‍ എത്തിയ ഈ കൊച്ചു സുന്ദരി തന്റെ പഠനം പൂര്‍ത്തിയാക്കിയ ശേഷം സമ്മാനമായി ലഭിച്ച സ്കോളര്‍ഷിപ്പ്‌ ഉപയോഗിച്ച് അമേരിക്കയില്‍ പഠനം തുടരാനാണ് ഉദ്ദേശിക്കുന്നത്.

നേരത്തെ അനിഷയ്ക്ക് സ്വദേശമായ ഗ്ലാമോര്‍ഗാനിലെ സൌന്ദര്യ മല്‍സരത്തില്‍ മിസ്‌ ടീന്‍ വെയില്‍ ഓഫ് ഗ്ലാമോര്‍ഗാന്‍, മിസ്‌ വെയില്‍സ്‌, മിസ്‌ ടീന്‍ യൂറോപ്പ് എന്നീ സൌന്ദര്യ റാണി പട്ടങ്ങളും ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 108910

« Previous Page« Previous « മന്ത്രി സ്വവര്‍ഗ്ഗ വിവാഹം ചെയ്തു
Next »Next Page » ഇന്തോനേഷ്യയില്‍ തീവണ്ടി അപകടത്തില്‍ 33 മരണം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine