ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി

December 23rd, 2022

charles-shobhraj-epathram

കാഠ്മണ്ഡു: കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭരാജിനെ നേപ്പാള്‍ കോടതി വിട്ടയച്ചു. ഇന്ന് ഉച്ചയോടെയാണ്‌ ഫ്രഞ്ച് പൗരനായ ശോഭരാജിനെ പോലീസ് അടമ്പടിയോടെ ഇമിഗ്രേഷന്‍ വകുപ്പിലേക്ക് കൊണ്ടു പോയത്. അടുത്ത ആഴ്ച്ച ഫ്രാന്‍സിലേക്ക് മടങ്ങും എന്ന് ശോഭരാജിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

എഴുപതുകളില്‍ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കൊലപാതകങ്ങളാണ്‌ ചാള്‍സ് ശോഭരാജിന്റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. “ബിക്കിനി കില്ലര്‍”, “ദി സര്‍പ്പെന്റ്” എന്നിങ്ങനെയുള്ള വിശേഷണങ്ങളും ശോഭരാജിനെ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയനാക്കി. നെറ്റ്ഫ്ലിക്സ് സീരീസ് “ദി സെര്‍പ്പന്റ്” ശോഭരാജിന്റെ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ്‌.

അമേരിക്കക്കാരിയായ ഒരു വിനോദസഞ്ചാരിയേയും അവരുടെ കാനഡക്കാരന്‍ സുഹൃത്തിനേയും വധിച്ച കേസില്‍ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധേയനായി കഴിഞ്ഞ 19 വര്‍ഷങ്ങളായി കാഠ്മണ്ഡുവിലെ തടവറയില്‍ കഴിഞ്ഞു വരികയായിരുന്നു 78 കാരനായ ശോഭരാജ്.

ദില്ലിയില്‍ വെച്ച് ഫ്രെഞ്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസില്‍ എല്ലാവര്‍ക്കും വിഷ ഗുളികകള്‍ നല്‍കിയ കുറ്റത്തിന്‌ ശോഭരാജ് ഇന്തയില്‍ വെച്ച് പിടിയിലായി.

തിഹാര്‍ ജയിലില്‍ അടക്കപ്പെട്ട ചാള്‍സ് പക്ഷെ ഒരു സുഖവാസ കേന്ദ്രത്തിലെന്ന പോലെ സകല വിധ സുഖ സൗകര്യങ്ങളോടും ആയിരുന്നു അവിടെ കഴിഞ്ഞത്. അറസ്റ്റിലാകും മുന്‍പ് സ്വന്തം ശരീരത്തില്‍ തന്നെ ഒളിപ്പിച്ചു വെച്ച അമൂല്യമായ രത്നങ്ങള്‍ കൊടുത്ത് ജയില്‍ അധികൃതരെ ഇയാള്‍ വശത്താക്കുകയായിരുന്നു. ഒരിക്കല്‍ ജയില്‍ അധികൃതര്‍ക്ക് വിരുന്നു നല്‍കി ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി ഇയാള്‍ ജയിലില്‍ നിന്നും സ്വതന്ത്രനായി നടന്ന് പോയതായും പറയപ്പെടുന്നു. പിന്നീട് ഗോവയില്‍ വെച്ച് ഇയാള്‍ വീണ്ടും പോലീസിന്റെ പിടിയിലായി. തെളിവുകള്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് 1997ല്‍ സര്‍ക്കാരിന് ഇയാളെ മോചിപ്പിക്കേണ്ടി വന്നു.

തുടര്‍ന്ന് ഫ്രാന്‍സില്‍ സ്ഥിര താമസം ആക്കിയ ശോഭരാജ് 2003ല്‍ നേപ്പാളില്‍ എത്തുകയും അവിടെ വെച്ച് നേപ്പാള്‍ പോലീസിന്റെ പിടിയില്‍ ആവുകയുമായിരുന്നു.1975ല്‍ നടത്തിയ ഇരട്ട കൊലപാതകത്തിന്‌ നേപ്പാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയായ ശോഭരാജിന്റെ അമിതമായ ആത്മവിശ്വാസമാണ്‌ ഇയാളെ വെട്ടിലാക്കിയത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മുംബൈ ഭീകരാക്രമണം : ഹാഫിസ് സഈദിന് 32 വര്‍ഷം തടവ്

April 9th, 2022

hafiz-saeed-epathram
കറാച്ചി : മുംബൈ ഭീകരാക്രമണക്കേസിൽ പ്രതി ഹാഫിസ് സഈദിന് 32 വർഷം കൂടി തടവു ശിക്ഷ. ഭീകര സംഘടന കൾക്ക് സാമ്പത്തിക സഹായം നൽകിയ കേസുകളിലാണ് പാക്കിസ്ഥാന്‍ ഭീകര വിരുദ്ധ കോടതി യുടെ വിധി. ഇയാളുടെ സ്വത്തുക്കള്‍ എല്ലാം കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.

ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ കേസിൽ 2020 ലും ഹാഫിസിനെ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു. മുംബൈ ഭീകര ആക്രമണ ത്തിന്‍റെ മുഖ്യ ആസൂത്രകനും ജമാഅത്തു ദ്ദഅവ സ്ഥാപകനുമാണ് ഹാഫിസ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീലങ്ക യിലെ വര്‍ഗ്ഗീയ കലാപം : ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു

May 14th, 2020

facebook-ban-in-india-epathram
കൊളംബോ : രണ്ടു വർഷം മുമ്പ് ശ്രീലങ്ക യിൽ നടന്ന വര്‍ഗ്ഗീയ കലാപ ത്തിന്ന് ആക്കം കൂട്ടുവാന്‍ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പി ക്കുന്ന തില്‍ തങ്ങള്‍ വേദിയായി മാറിയതില്‍ ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു. മുസ്ലീം വിഭാഗ ത്തിന്ന് എതിരെ ആയിരുന്നു വിദ്വേഷ പ്രചരണം നടന്നത്. ഇത് വര്‍ഗ്ഗീയ കലാപത്തിനു കാരണമായി.

തങ്ങളുടെ മാധ്യമത്തെ ദുരുപയോഗം ചെയ്തതിൽ മാപ്പു പറയുന്നു എന്നായിരുന്നു ഫേയ്സ് ബുക്കിന്റെ ഇപ്പോഴത്തെ പ്രസ്താവന. ശ്രീലങ്കയിൽ ഫേയ്സ് ബുക്ക് ഉപയോഗിക്കുന്നവര്‍ 44 ലക്ഷം പേര്‍ ഉണ്ട്.

കലാപം ആരംഭിച്ച പ്പോള്‍ മുസ്ലീം വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുവാന്‍ ഫേയ്സ് ബുക്ക് നടപടി സ്വീകരിച്ചില്ല. വര്‍ഗ്ഗീയ കലാപം രൂക്ഷമായ തോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഫേയ്സ് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തു കയും ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ 57 കാരനെ വളര്‍ത്തു നായ്ക്കള്‍ തിന്നു

July 11th, 2019

missing-man-in-texas-was-eaten-by-his-dogs-ePathram
ന്യൂയോര്‍ക്ക് : ഏപ്രില്‍ മാസത്തില്‍ കാണാതായ 57 വയസ്സു കാരനെ വളര്‍ത്തു നായ്ക്കള്‍ തന്നെ ഭക്ഷിച്ചു എന്ന് അമേരിക്കന്‍ പോലീസ്.

ടെക്സാസ്സിലെ വീട്ടില്‍ ഒറ്റക്കു താമസി ച്ചിരുന്ന ഫ്രെഡി മാക്ക് എന്ന ആളെ യാണ് 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചത് എന്ന് പോലീസ് കണ്ടെത്തി യിരി ക്കുന്നത്.

എന്നാല്‍ ഇയാളെ കൊന്നത് നായ്ക്കള്‍ തന്നെ യാണൊ എന്നതില്‍ ഇതു വരെ വ്യക്തത വന്നി ട്ടില്ല. ടെക്‌സാസ് വീനസിലെ ഉള്‍ പ്രദേശത്ത് ഒറ്റപ്പെട്ട സ്ഥലത്ത് ആയി രുന്നു തന്റെ 18 വളര്‍ത്തു നായ്ക്കള്‍ക്ക് ഒപ്പം ഫ്രെഡി മാക്ക് താമസി ച്ചി രു ന്നത്.

ഫ്രെഡി  മാക്കിനെ കാണാനില്ല എന്നു കാണിച്ച് ബന്ധു ക്കള്‍ നല്‍കിയ പരാതി യിന്‍ മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഫ്രെഡി യുടെ വീട്ടു വളപ്പില്‍ കയറി പരി ശോധി ക്കാന്‍ ശ്രമിച്ചു എങ്കിലും വളര്‍ത്തു നായ്ക്കള്‍ സമ്മതിച്ചില്ല.

ഇതിനിടെയാണ് ഫ്രെഡിയുടെ വീടിനു പരിസരത്തു നിന്നും മനു ഷ്യന്റെ എല്ലു കളുടെ അവ ശിഷ്ട ങ്ങള്‍ പോലീസ് സംഘ ത്തിന് ലഭിച്ചത്. ഇത് അന്വേ ഷണ ത്തിനു വഴി ത്തിരിവ് ആയി തീര്‍ന്നു.

നായ്ക്കളുടെ വിസര്‍ജ്ജ്യ ത്തില്‍  നിന്നും മനുഷ്യ ന്റെ തല മുടിയും തുണി ക്കഷ്ണ ങ്ങളും കണ്ടെത്തി യതിനെ തുടര്‍ന്ന് ഫ്രെഡിയെ വളര്‍ത്തു നായ്ക്കള്‍ ഭക്ഷിച്ചതു തന്നെ യാകും എന്ന സംശയം ബലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിന്‍ കഷ്ണ ങ്ങളുടെ ഡി. എന്‍. എ. പരി ശോധന ഫലം പുറത്തു വന്നതോടെ ഇക്കാര്യം ഉറപ്പു വരുത്തുക യായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടുണീഷ്യയിൽ പൊതു സ്ഥാപന ങ്ങളിൽ മുഖാവരണം നിരോധിച്ചു

July 6th, 2019

face-veil-epathram
ടുണീസ് : മുഖാവരണം നിരോധിച്ചു കൊണ്ട് ടുണീഷ്യൻ പ്രധാനമന്ത്രി യൂസഫ് ചാഹേദ് ഉത്തരവ് ഇറക്കി. മുഖം ഭാഗിക മായോ പൂര്‍ണ്ണ മായോ മറക്കുന്ന തരത്തി ലുള്ള വസ്ത്ര ങ്ങള്‍ ഇനി മുതല്‍ പൊതു സ്ഥാപന ങ്ങ ളിൽ അനുവദിക്കുകയില്ല. രാജ്യതലസ്ഥാനമായ ടുണീസില്‍ ജൂൺ 27 നുണ്ടായ രണ്ട് ചാവേർ ആക്രമണ ങ്ങളെ ത്തുടർ ന്നാണ് ഉത്തരവ്. ചാവേറു കളിൽ ഒരാൾ നിഖാബ് ധരി ച്ചിരുന്നു എന്നുള്ള ദൃക്സാക്ഷി മൊഴി യുടെ അടി സ്ഥാന ത്തില്‍ ആണ് ഈ ഉത്തര വിനു വഴി ഒരുക്കിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പതിനെട്ടുകാരന്റെ വധശിക്ഷ സൗദി റദ്ധാക്കി

June 16th, 2019

murtaja-qurisis_epathram

റിയാദ്: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി വധശിക്ഷ വിധിച്ച 18 കാരന്റെ വധശിക്ഷ സൗദി റദ്ദാക്കി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് സൗദിഭരണകൂടം വധശിക്ഷ റദ്ദാക്കിയതായി റിപ്പോര്‍ട്ട് ചെയ്തത്.

സൗദി സര്‍ക്കാരിനെതിരേ പ്രതിഷേധ സൈക്കിള്‍ റാലി നടത്തിയെന്ന കുറ്റമാരോപിച്ചാണ് അന്ന് പത്ത് വയസ്സ് പ്രായമുണ്ടായിരുന്ന മുര്‍തജ ഖുറൈരിസിനു സൗദി വധശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പു ചെയ്ത കുറ്റത്തിനു 18 കാരനു വധശിക്ഷ വിധിച്ചതിനെതിരേ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വധശിക്ഷ റദ്ദാക്കാനുള്ള അധികൃതരുടെ നടപടി. മുര്‍തജ ഖുറൈരിസിനെ 2022ല്‍ വിട്ടയച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊളംബോ യില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനാ സമയത്ത് സ്ഫോടനം

April 21st, 2019

srilankan-war-crimes-epathram
കൊളംബോ : ഈസ്റ്റർ പ്രാർത്ഥന നടക്കു ന്നതി നിടെ കൊളംബോ യിലെ രണ്ടു പള്ളി കളില്‍ സ്ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊളംബോയിലെ സെന്റ് ആന്റ ണീസ് ചർച്ച്, നെഗോമ്പോ യിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് എന്നി വിട ങ്ങളി ലാണ് പ്രദേശിക സമയം 8.45 ന് ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥന കള്‍ ക്കിടെ സ്‌ഫോടനം നടന്നത് എന്ന് ശ്രീലങ്കന്‍ അധി കൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൊളംബോ യിലെ ഷാൻഗ്രി ലാ, കിംഗ്സ് ബെറി എന്നീ പഞ്ച നക്ഷത്ര ഹോട്ട ലുക ളിലും സ്ഫോടനം ഉണ്ടായ തായും നൂറോളം പേര്‍ മരിച്ചു എന്നും ഇരു നൂറോളം പേര്‍ അത്യാ സന്ന നില യില്‍ ആണ് എന്നും സ്ഥിരീ കരി ക്കാത്ത റിപ്പോ ര്‍ട്ടു കള്‍ ഉണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജൂലിയന്‍ അസാഞ്ച് ലണ്ടനില്‍ അറസ്റ്റില്‍

April 11th, 2019

julian-assange-wikileaks-cablegate-epathram
ലണ്ടന്‍ : ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് അറസ്റ്റില്‍.  ഇക്വ ഡോര്‍ എംബസി യില്‍ നിന്നു മാണ് അസാഞ്ചിനെ അറസ്റ്റു ചെയ്തത്. സ്ത്രീ പീഡന ക്കേസില്‍ പ്രതി യായ ജൂലിയന്‍ അസാഞ്ച് എഴു വര്‍ഷ മായി ഇവിടെ അഭയം തേടി യിരി ക്കുക യായി രുന്നു.

ഇക്വഡോര്‍ സര്‍ ക്കാരിന്റെ അനു മതി യോടെ യാണ് അറസ്റ്റ് എന്ന് ലണ്ടന്‍ പോലീസ് അറി യിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബ്രിട്ടൻ തളളി; ഐഎസ് യുവതിയെ നെതർലാൻഡിൽ എത്തിക്കാന്‍‌ ഭർത്താവിന്റെ ശ്രമം

March 5th, 2019

shamima-begum-yago-riedijk-epathram

സിറിയ : സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കിയതിനു പിന്നാലെ ഷമീമ ബീഗത്തിനെയും കുഞ്ഞിനേയും തന്റെ രാജ്യത്തേക്ക് വിളിക്കാനൊരുങ്ങി ഷമീമയുടെ ഭർത്താവ് യാഗോ റെയ്ഡ്‌ജിക്. ഷമീമയുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചതോടെയാണ് ഷമീമയെ നെതർലാൻഡിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍, ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായിരുന്ന യാഗോയുടെ നീക്കം.

യാഗോയ്ക്കും 23 വയസും ഷമീമയ്ക്ക് 15 വയസ് മാത്രം പ്രായമുളളപ്പോഴായിരുന്നു ഇവരുടെ വിവാഹം. ഷമീമയുടെ ജന്മനാടായ യുകെയും മാതാപിതാക്കളുടെ സ്ഥലമായ ബംഗ്ലാദേശും കയ്യൊഴിഞ്ഞ സാഹചര്യത്തിൽ ഭർത്താവിനൊപ്പം നെതര്‍ലാന്‍ഡിലേക്ക് മടങ്ങിപ്പോകാൻ എന്തൊക്കെ നിയമ തടസ്സങ്ങൾ ഉണ്ടാകുമെന്നതിനെക്കുറിച്ച് ആർക്കും വ്യക്തതയില്ല.

ഹോളണ്ടിലെ തീവ്രവാദി വാച്ച് ലിസ്റ്റിൽ യാഗോയുടെ പേര് ഉണ്ടെങ്കിലും പൗരത്വം നെതർലാൻഡ് റദ്ദാക്കിയിരുന്നില്ല.തിരിച്ചെത്തിയാൽ തീവവ്രാദ പ്രവർത്തനം നടത്തിയതിന് ചുരുങ്ങിയത് ആറ് കൊല്ലമെങ്കിലും ഇയാൾ തടവ് അനുഭവിക്കേണ്ടി വരും.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക് പതാക യുള്ള തൊപ്പി ധരിച്ചു ഇന്ത്യന്‍ ഗാന ത്തിന് അഭി നയിച്ച യുവതി ക്ക് എതിരെ നടപടി

September 4th, 2018

pakistan-flag-ePathram

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പതാക യുടെ ചിത്രം പതി പ്പിച്ച തൊപ്പി ധരിച്ചു കൊണ്ട് ഇന്ത്യന്‍ ഗാനം പാടുന്ന തായി അഭിന യിച്ച യുവതിക്ക് എതിരെ പാകി സ്ഥാന്‍ എയര്‍ പോര്‍ട്ട് സുരക്ഷാ സേന യുടെ നടപടി. സിയാൽ കോട്ട് വിമാന ത്താവള ജീവന ക്കാരി യായ യുവതിക്ക് എതിരെ യാണ് അധികൃതര്‍ നട പടി എടു ത്തത്.

ഇന്ത്യന്‍ ഗാനം ആലപി ക്കുന്ന തായി യുവതി അഭി നയി ക്കുന്നതിന്റെ വീഡിയോ സാമൂ ഹിക മാധ്യമ ങ്ങളില്‍ വ്യാപക മായി പ്രചരി ച്ചിരുന്നു.

ഇതേത്തുടര്‍ന്ന് അധി കൃതര്‍ അന്വേ ഷണം പ്രഖ്യാപി ക്കുകയും യുവതി യുടെ ഈ പ്രകടനം പെരുമാറ്റ ച്ചട്ട ലംഘനം ആണെന്ന് കണ്ടെത്തി യതിനെ തുടര്‍ന്നാണ് പാകി സ്ഥാന്‍ എയര്‍ പോര്‍ട്ട് സുരക്ഷാ സേന നടപടി എടുത്തത്.

യുവതിയുടെ രണ്ടു വര്‍ഷത്തെ ശമ്പള വര്‍ദ്ധ നവും മറ്റ് ആനുകൂല്യ ങ്ങളും പിടിച്ചു വെക്കുകയും ഭാവി യില്‍ പെരു മാറ്റ ച്ചട്ട ലംഘനം കണ്ടെത്തി യാല്‍ കടുത്ത നടപടി സ്വീകരിക്കും എന്നുള്ള മുന്നറി യിപ്പും അധി കൃതര്‍ നല്‍കി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 1912310»|

« Previous « വൈദികരുടെ ലൈംഗിക അതിക്രമ ങ്ങളില്‍ നടപടി ഇല്ലാത്തത് നാണക്കേട് : മാര്‍പ്പാപ്പ
Next Page » കേരളത്തിലെ പ്രളയം : കാലാവസ്ഥാ വ്യതി യാന ത്തിന്റെ ഫലം : യു. എൻ. സെക്രട്ടറി ജനറൽ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine