ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടു

June 11th, 2011

credit-card-cracked-epathram

ന്യൂയോര്‍ക്ക്‌ : സിറ്റി ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചു കയറിയ ക്രാക്കര്‍മാര്‍ 2 ലക്ഷത്തോളം ഇടപാടുകാരുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പരുകള്‍ കരസ്ഥമാക്കി. വടക്കേ അമേരിക്കയിലെ ഇടപാടുകാരുടെ വിവരങ്ങളാണ് ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ടത്‌. വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ട ഇടപാടുകാരെ തങ്ങള്‍ ബന്ധപ്പെട്ടു വരികയാണ് എന്ന് ബാങ്ക് അറിയിച്ചു. പേര്, അക്കൌണ്ട് നമ്പര്‍, ഈമെയില്‍ വിലാസം എന്നീ വിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്‌. സാധാരണ നിലയിലുള്ള സുരക്ഷാ പരിശോധനയ്ക്കിടയിലാണ് തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖല ആക്രമിക്കപ്പെട്ട വിവരം കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ജനന ദിവസം, ക്രെഡിറ്റ്‌ കാര്‍ഡ്‌ സെക്യൂരിറ്റി നമ്പര്‍ മുതലായ സുപ്രധാന വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പോര്‍ച്ചുഗലില്‍ പ്രതിപക്ഷത്തിനു വിജയം

June 7th, 2011

portugal_epathram

ലിസ്ബണ്‍: ആറുവര്‍ഷത്തെ ജോസ്‌ സോക്രട്ടിന്റെ ഭരണത്തിനെതിരെ പോര്‍ച്ചുഗീസ് ജനത വിധിയെഴുതി. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നും  വന്‍തുക കടമെടുത്തിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പില്‍ സോക്രട്ടിനു തിരിച്ചടി നേരിട്ടത്. പ്രതിപക്ഷത്തുള്ള  വലതുപക്ഷ പാര്‍ട്ടിയായ പോര്‍ച്ചുഗീസ് സോഷ്യല്‍ ഡെമോക്രാറ്റ്‌ (പി.എസ്.ഡി) കക്ഷിക്ക് 39 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ പ്രധാനമന്ത്രി ജോസ്‌ സോക്രട്ടു  നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റുകള്‍ക്ക് 28 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. 12 ശതമാനം വോട്ടു നേടിയ യാഥാസ്ഥിതിക പാര്‍ട്ടിയായ സി.ഡി.എസ്-പി.പിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുമെന്ന് പി.എസ്.ഡി നേതാവും പ്രധാനിമന്ത്രി സ്ഥാനത്തേക്ക്‌ പരിഗണിക്കാന്‍ സാധ്യതയുമുള്ള പെഡ്രോ പാസ്സോസ് കുയിലു പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ പാര്‍ട്ടി നേതൃത്വ സ്ഥാനത്ത് നിന്നും ജോസ്‌ സോക്രട്ടു രാജിവെച്ചു.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ഐ. എം. എഫ്‌. അദ്ധ്യക്ഷ സ്ഥാനം: ഫ്രഞ്ച് ധന മന്ത്രിയും രംഗത്ത്‌

May 26th, 2011

christine-legarde-epathram

പാരിസ്: അന്താരാഷ്ട്ര നാണയ നിധി (ഐ. എം. എഫ്.) അധ്യക്ഷ സ്ഥാനത്തേക്ക് ഫ്രഞ്ച് ധന മന്ത്രി ക്രിസ്റ്റിന്‍ ലഗാഡേയും മത്സരിക്കാന്‍ ഒരുങ്ങുന്നു. ധന മന്ത്രിയായി മികച്ച പ്രകടനം കാഴ്ച വെച്ച ഇവര്‍ക്ക്  യൂറോപ്യന്‍ യൂണിയന്റെ പിന്തുണയും ഉണ്ട്. ഇന്നേ വരെ ഒരു വനിത ഈ സ്ഥാനം വഹിക്കാത്തതിനാല്‍ ലഗാഡെ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന പ്രത്യേകത കൂടിയുണ്ടാവും. നിലവിലെ അദ്ധ്യക്ഷന്‍ ഡൊമനിക് സ്ട്രോസ് കാന്‍ ലൈംഗികാതിക്രമ കേസില്‍ അകപ്പെട്ടതിനാല്‍ അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു. 24 അംഗ എക്സിക്യൂട്ടീവ് ആണ് അദ്ധ്യക്ഷ സ്ഥാനത്ത് ആരായിരിക്കണം എന്ന് തീരുമാനിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ക്യൂബയില്‍ ഇനി സ്വത്തു വാങ്ങാം

April 21st, 2011

ഹവാന : ക്യൂബ യിലെ ജനങ്ങള്‍ക്ക് സ്വത്തുക്കള്‍ വാങ്ങുവാനും വില്‍ക്കുവാനും ഉള്ള അനുമതി നല്‍കു വാന്‍ ക്യൂബന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി തീരുമാനിച്ചു. പതിനാലു വര്‍ഷ ത്തിനു ശേഷം ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് ആണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ അനുമതി യുടെ മറവില്‍ സ്വകാര്യ സ്വത്തു ക്കള്‍ കുന്നു കൂട്ടുവാന്‍ അനുവദിക്കില്ല എന്ന് കമ്യൂണിസ്റ്റ് ക്യൂബ യുടെ സ്ഥാപകന്‍ ഫിഡല്‍ കാസ്ട്രോ യുടെ സഹോദരനും ക്യൂബന്‍ പ്രസിഡണ്ടു മായ റൌള്‍ കാസ്ട്രോ വ്യക്തമാക്കി യിട്ടുണ്ട്.

1959-ലെ കമ്യൂണിസ്റ്റു വിപ്ലവ ത്തിനു ശേഷം ക്യൂബ യില്‍ സ്വകാര്യ സ്വത്ത് സമ്പാദനം അനുവദി ച്ചിരുന്നില്ല. അനന്തരാവകാശി കള്‍ക്ക് കൈമാറുവാനോ പരസ്പരം സ്വത്തുക്കള്‍ കൈമാറു വാനോ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. സ്വകാര്യ സ്വത്തിന് അനുമതി നല്‍കുന്നതു കൂടാതെ മറ്റൊരു നിര്‍ണ്ണായക മായ തീരുമാനമാണ് ക്യൂബ യില്‍ ഉന്നതമായ അധികാര പദവി കളില്‍ ഒരാള്‍ക്ക് പത്തു വര്‍ഷ ത്തിലധികം തുടരുവാന്‍ അനുവദിക്കില്ല എന്നതും.

48 വര്‍ഷം തുടര്‍ച്ച യായി ഫിഡല്‍ കാസ്ട്രോ ആയിരുന്നു ക്യൂബയുടെ പ്രസിഡണ്ട്. 2008-ല്‍ റൌള്‍ കാസ്ട്രോ അധികാരത്തില്‍ എത്തിയതിനു ശേഷം രാജ്യത്ത് സ്വകാര്യ സംരംഭകരെ പ്രോത്സാഹി പ്പിക്കുന്ന തടക്കം പലതര ത്തിലുള്ള സാമ്പത്തിക – രാഷ്ട്രീയ പരിഷ്കരണ പരിപാടികളും കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിച്ചുരുക്കു വാനുള്ള തീരുമാനം പ്രതിഷേധ ത്തിനിട യാക്കിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ യൂനുസിനെ പുറത്താക്കിയ നടപടി : കോടതി വിധി മാറ്റി വെച്ചു

March 8th, 2011

muhammad-yunus-epathram

ധാക്ക : ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ മുഹമ്മദ്‌ യൂനുസിനെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കി കൊണ്ട് സെന്‍ട്രല്‍ ബാങ്ക് പുറപ്പെടുവിച്ച ഉത്തരവിന് എതിരെ യുനുസ്‌ നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.

മൈക്രോ ഫിനാന്സിംഗിന്റെ  സാദ്ധ്യതകള്‍ ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കുകയും കുറഞ്ഞ വരുമാനക്കാരായ അനേകം പേര്‍ക്ക് ജീവിതത്തില്‍ തുണയാകുകയും ചെയ്തു  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് 1983ല്‍ മുഹമ്മദ്‌ യൂനുസ്‌ തുടങ്ങിയ ഗ്രാമീണ്‍ ബാങ്ക്. ഈ വിജയത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങളില്‍ മൈക്രോ ലോണ്‍ എന്ന ആശയം വന്‍ തോതില്‍ വ്യാപകമായി. 2006ല്‍ യുനുസിനും അദ്ദേഹത്തിന്റെ ബാങ്കിനും സമാധാനത്തിനുള്ള നോബല്‍ പുരസ്കാരവും ലഭിച്ചു.

muhammad-yunus-grameen-bank-epathramഗ്രാമീണ്‍ ബാങ്കിന്റെ വായ്പ ലഭിച്ചവരോടൊപ്പം യുനുസ്‌

എന്നാല്‍ സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് യുനുസ്‌ നടത്തിയ ഒരു പരാമര്‍ശം അദ്ദേഹത്തെ പ്രധാന മന്ത്രി ഷെയ്ഖ്‌ ഹസീനയുടെ ശത്രുവാക്കി. ഇതേ തുടര്‍ന്നാണ് താന്‍ സ്ഥാപിച്ച സ്ഥാപനത്തില്‍ നിന്നും തന്നെ പുറത്താക്കി കൊണ്ടുള്ള നടപടി യുനുസിന് നേരിടേണ്ടി വന്നത്. യുനുസ്‌ ഗ്രാമീണ്‍ ബാങ്കിനെ തന്റെ സ്വകാര്യ സ്വത്ത്‌ പോലെയാണ് കൈകാര്യം ചെയ്യുന്നത് എന്നും ബാങ്ക് പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണ് എന്നും ഹസീന ആരോപിച്ചു.

ഗ്രാമീണ്‍ ബാങ്ക് നികുതി വെട്ടിപ്പ്‌ നടത്തുന്നു എന്നും വിദേശ പണം ദുരുപയോഗം ചെയ്യുന്നു എന്നും യുനുസ്‌ പെന്‍ഷന്‍ പ്രായമായ 60 കഴിഞ്ഞിട്ടും തന്റെ സ്ഥാനത്ത്‌ തുടരുന്നു എന്നും ഒരു നോര്‍വീജിയന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത് വന്‍ വിവാദമായിരുന്നു.

25 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഗ്രാമീണ്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി യുനുസ്‌ സ്വയം നിയമിതനായത് ബംഗ്ലാദേശ്‌ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി ഇല്ലാതെയാണ് എന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു. എന്നാല്‍ യുനുസ്‌ തല്‍സ്ഥാനത്ത് തുടരുന്നതിന് നിയമ തടസ്സങ്ങളൊന്നും ഇല്ല എന്നും സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവ്‌ നിയമവിരുദ്ധമാണ് എന്നുമാണ് യുനുസിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്.

ഒന്‍പത് ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍മാര്‍ യുനുസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത്‌ വന്നിട്ടുണ്ട്.

കേസിന്റെ വിധിയ്ക്കായി ലോകം ഉറ്റുനോക്കുകയാണ്.

ഫോട്ടോ : Copyright © Grameen Bank Audio Visual Unit, 2006

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കള്ളപ്പണ വിവര വ്യവസ്ഥകള്‍ സ്വിസ് സര്‍ക്കാര്‍ ലളിതമാക്കി

February 16th, 2011

ന്യൂഡല്‍ഹി: നികുതി വെട്ടിച്ചു തങ്ങളുടെ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കു ലഭ്യമാക്കാനുള്ള വ്യവസ്ഥകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ലളിതമാക്കി. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്ടുകെട്ടാന്‍ കോടതിയില്‍നിന്നും പ്രതിപക്ഷത്തുനിന്നും ശക്തമായ സമ്മര്‍ദം നേരിടുന്ന ഇന്ത്യന്‍ സര്‍ക്കാരിനു താത്കാലിക ആശ്വാസമാണ് ഇത്.

ഇതുവരെ, കള്ളപ്പണം നിക്ഷേപിച്ചയാളുടെ പേരും വിലാസവും ബാങ്കിനെക്കുറിച്ചുള്ള വിവരവും നല്‍കിയാല്‍ മാത്രമേ സ്വിസ് സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറുകയുള്ളൂ. പേരിനും വിലാസത്തിനും പുറമേ മറ്റു വിവരങ്ങളും അംഗീകരിക്കുന്ന തരത്തിലാണു വ്യവസ്ഥകള്‍ ലളിതമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ഏതൊക്കൊയാണെന്ന് സ്വിസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊക്ക കോളയുടെ രഹസ്യ പാചകക്കൂട്ട് പുറത്തായി

February 16th, 2011

coca-cola-secret-recipe-7x-epathram

വാഷിംഗ്ടണ്‍: യുഎസിലെ അറ്റ്‌ലാന്റയില്‍ ഉരുക്കു നിലവറയില്‍ 24 മണിക്കൂര്‍ കനത്ത കാവലിലും സൂക്ഷിച്ചിരുന്ന കൊക്ക കോളോയുടെ രഹസ്യ പാചകക്കൂട്ട് പുറത്തായി. വാണിജ്യ ലോകത്തെ ആണവ രഹസ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രത്യേക രുചിക്കൂട്ടാണ് ദിസ് അമേരിക്കന്‍ ലൈഫ് എന്ന വെബ്‌സൈറ്റ് പുറത്തു വിട്ടത്.

രഹസ്യ ഫോര്‍മുല രേഖപ്പെടുത്തിയ പുസ്തകത്താളിന്റെ 1979ല്‍ പകര്‍ത്തിയ ചിത്രം വെബ്‌സൈറ്റിനു ലഭിച്ചതോടെയാണ് 125 വര്‍ഷമായി കൊക്കകോള പരമര ഹസ്യമായി സൂക്ഷിച്ചിരുന്ന പാചകക്കൂട്ട് പുറത്തായത്. ജോണ്‍ പെംബര്‍ടന്‍ 1886 മേയിലാണ് കോക്ക കോള തുടങ്ങിയത്. വെബ്‌സൈറ്റിനു ലഭിച്ച ചിത്രത്തിലെ പുസ്തകത്താളില്‍ കൊക്ക കോളയുടെ പാചകക്കൂട്ടും അവ ഉപയോഗിച്ച് എങ്ങനെ കോള തയാറാക്കമെന്നുള്ള പാചക വിധിയും വ്യക്തമാക്കുന്നുണ്‌ടെന്ന് വെബ്‌സൈറ്റ് പറയുന്നു. കോക്ക കോളയില്‍ 90% വെള്ളമാണ്. പിന്നെയുള്ള പാചകക്കൂട്ടില്‍ ഏഴാമതായി രേഖപ്പെടുത്തിയിട്ടുള്ള ഘടകങ്ങളെ വാണിജ്യ ലോകം ഇതുവരെ ‘7 എക്‌സ്’ എന്ന പേരിലാണ് കേട്ടിരുന്നത്. ഓറഞ്ചു നീര്, നാരങ്ങാ നീര്, കൊത്തമല്ലി സത്ത്, കറുവപ്പട്ട സത്ത്, ആല്‍ക്കഹോള്‍, നട്‌മെഗ് ഓയില്‍, നിരോലി എന്നിവയാണ് ‘7 എക്‌സ്’ ഘടകങ്ങള്‍.

ഈ പാചകക്കൂട്ട് ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

-

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

രണ്ടാമത്തെ വന്‍ സാമ്പത്തിക ശക്തിയായി ചൈന കുതിക്കുന്നു

February 15th, 2011

ബെയ്ജിങ്/ടോക്യോ: ജപ്പാനെ മറികടന്ന് ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായി. 2010 അവസാനിക്കുമ്പോഴുള്ള കണക്കനുസരിച്ച് 5.474 ലക്ഷംകോടി ഡോളറാണ് ജപ്പാന്റെ സാമ്പത്തിക മൂല്യം. എന്നാല്‍ 5.8 ലക്ഷം കോടി ഡോളറാണ് ചൈനയുടെ ഇതേ കാലയളവിലെ സാമ്പത്തിക മൂല്യം. കയറ്റുമതിയും ഉപഭോക്തൃചോദനവും കുറഞ്ഞതാണ് ജപ്പാന് തിരിച്ചടിയായത്. ഉത്പാദന മേഖലയിലെ കുതിപ്പ് ചൈനയ്ക്ക് തുണയായി.

നിലവിലെ വളര്‍ച്ചാ നിരക്കനുസരിച്ച് മുന്നേറിയാല്‍ ചൈന അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ കണക്കനുസരിച്ച് ബ്രിട്ടന്‍ ആറാമത്തെ സാമ്പത്തിക ശക്തിയാണ്. നാലുപതിറ്റാണ്ടിനിടെ ആദ്യമായാണ് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്ന പദവി ജപ്പാന് നഷ്ടപ്പെടുന്നത്. സാമ്പത്തിക ശക്തി എന്ന പദവിയേക്കാള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് ഊന്ന ല്‍നല്‍കിയതെന്ന് ജപ്പാന്‍ ധനകാര്യ മന്ത്രി കൗറു യൊസാനോ പറഞ്ഞു. അയല്‍രാജ്യമായ ചൈനയുടെ സാമ്പത്തിക മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

മറ്റു രാജ്യങ്ങളിലെ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ ജപ്പാനീസ് യെന്നിന്റെ മൂല്യം ഉയര്‍ന്നത് ജപ്പാന്റെ ഉത്പന്നങ്ങള്‍ക്ക് വിദേശത്ത് ആവശ്യം കുറയാന്‍ ഇടയാക്കി. ഇതേസമയം വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറിയതും ജപ്പാനെ പ്രതികൂലമായി ബാധിച്ചു. ആഭ്യന്തരമായും വിദേശത്തും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യം കുറഞ്ഞത് ജപ്പാന് തിരിച്ചടിയായി. രാജ്യത്ത് പ്രായമായവരുടെ ജനസംഖ്യ ഉയര്‍ന്നതും ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, ആഭ്യന്തര വ്യവസായത്തിലെയും അടിസ്ഥാന സൗകര്യ വികസന രംഗത്തെയും കുതിച്ചുചാട്ടം ചൈനയ്ക്ക് തുണയായി. ഏറെ മധ്യവര്‍ഗക്കാര്‍ ധനാഢ്യരായി. എന്നാല്‍, ഒട്ടേറെ ജനങ്ങള്‍ ഇപ്പോഴും പാവപ്പെട്ടവരായി തുടരുന്നുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) കണക്കനുസരിച്ച് ജപ്പാനിലെ ആളോഹരി വരുമാനം 34,000 ഡോളറാണ്. ചൈനയില്‍ ഇത് 7500 ഡോളര്‍മാത്രം.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ലോക കോടീശ്വരന്മാര്‍ സ്വത്തില്‍ പാതി ദാനം ചെയ്യാന്‍ ഒരുങ്ങുന്നു

August 10th, 2010

ബില്‍ഗേറ്റ്സും വാറന്‍ ബുഫറ്റും ഉള്‍പ്പെടെ ലോകത്തെ മുന്‍ നിരയില്‍ ഉള്ള നാല്പത് കോടീശ്വരന്മാര്‍ സ്വത്തിന്റെ പാതി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കായി ദാനം ചെയ്യാന്‍ ഒരുങ്ങുന്നു.

നിലവില്‍ ലോകത്തെ കോടീശ്വരന്മാരില്‍ രണ്ടാം സ്ഥാനമാണ് മൈക്രോസോഫ്റ്റ്‌ സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്. ഓഹരി വിപണിയിലൂടെ സമ്പന്നനായ വാറന്‍ ബുഫറ്റാകട്ടെ മൂന്നാം സ്ഥാനക്കാരനും. ഇവര്‍ ഇരുവരും ചേര്‍ന്നാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. “ദി ഗിവിങ് പ്ലെഡ്ജ്” എന്ന വെബ്സൈറ്റില്‍ ഇതില്‍ പങ്കാളിത്തം വഹിക്കുന്ന മറ്റുള്ളവരെ പറ്റിയും പദ്ധതിയെ പറ്റിയും വിശദമാക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗ്, ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എലിസണ്‍, മൈക്രോ സോഫ്റ്റിന്റെ സഹ സ്ഥപകന്‍ പോള്‍ അലന്‍, ഹില്‍ട്ടണ്‍ ഹോട്ടല്‍ സ്ഥപകന്‍ കോണ്‍‌റാഡ് ഹില്‍ട്ടന്റെ മകന്‍ ബാരന്‍ ഹില്‍ട്ടന്‍ തുടങ്ങിയവര്‍ ഈ സംരംഭത്തില്‍ സഹകരിക്കുന്നുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജി-20 സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ഒബാമ

June 20th, 2010

barack-obamaവാഷിംഗ്ടണ്‍ : ജൂണ്‍ 26ന് ടോറോന്‍റോയില്‍ ആരംഭിക്കുന്ന ജി-20 ഉച്ചകോടി ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍ഗണന നല്‍കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും സമ്പന്നമായ 20 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി അന്താരാഷ്‌ട്ര സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് രൂപം നല്‍കിയതാണ്. പുതിയ വെല്ലുവിളികളെ കൂട്ടായി നേരിടുവാനുള്ള ആര്‍ജവം ജി-20 രാഷ്ട്രങ്ങള്‍ പ്രകടിപ്പിക്കണം എന്നും ഒബാമ ഉച്ചകോടിക്ക് മുന്‍പായി ലോക നേതാക്കളെ അഭിസംബോധന ചെയ്തെഴുതിയ എഴുത്തില്‍ ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

8 of 10789»|

« Previous Page« Previous « നൊബേല്‍ സമ്മാന ജേതാവ്‌ ഷൂസെ സരമാഗു അന്തരിച്ചു
Next »Next Page » ബ്രസീലിന് ജയം 3 – 1 : പ്രീ ക്വാര്‍ട്ടറില്‍ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine