ബ്ലാക് ബോക്സിന്റെ ഉപജ്ഞാതാവ് അന്തരിച്ചു

July 22nd, 2010

david-warren-epathramമെല്‍ബണ്‍ : ബ്ലാക് ബോക്സിന്റെ ഉപജ്ഞാതാവ് ഡോക്ടര്‍ ഡേവിഡ് വാറന്‍ (54) അന്തരിച്ചു. മെല്‍ബണിലെ എയ്‌റോ നോട്ടിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. വിമാനങ്ങളിലെ പൈലറ്റുമാരുടെ സംഭാഷണങ്ങളും വിവിധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും റിക്കോര്‍ഡ് ചെയ്യുന്ന ബ്ലാക്ക്‌ ബോക്സ് വിമാനങ്ങള്‍ അപകടത്തില്‍ പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുവാന്‍ വളരെ പ്രയോജന പ്രദമാണ്. വിമാനം കത്തി നശിച്ചാലും ബ്ലാക്ക് ബോക്സിനു കേടുപാടു സംഭവിക്കാത്ത വിധത്തില്‍ ആണ് അതിന്റെ നിര്‍മ്മാണം.

അമ്പത്തിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡോ. ഡേവിഡ് വാറന്‍ ഈ ഉപകരണം കണ്ടുപിടിച്ചത്. കോമറ്റ് എന്ന ഒരു യാത്രാ വിമാനം തകര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ഉപകരണത്തിന്റെ സാധ്യതയെ പറ്റി അദ്ദേഹം ചിന്തിക്കുവാന്‍ ഇടയായത്. നിരന്തരമായ പരിശ്രമങ്ങളിലൂടെ അദ്ദേഹം ഈ ഉപകരണം വികസിപ്പിച്ചെടുത്തു. ഇന്ന് ലോകത്തെ മുഴുവന്‍ വിമാനങ്ങളിലും ബ്ലാക്ക് ബോക്സ് നിര്‍ബന്ധമാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

മലയാളി ബാലിക അമേരിക്കയിലെ ഭീകര പട്ടികയില്‍

June 30th, 2010

alyssa-thomas-epathramന്യൂയോര്‍ക്ക് : തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ ആറു വയസ്സ് മാത്രമുള്ള മലയാളി പെണ്‍കുട്ടിയെ അമേരിക്കയിലെ ഹോം ലാന്‍ഡ്‌ സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്‍റ് വിമാന യാത്ര യില്‍നിന്നു വിലക്കപ്പെടേണ്ട വരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഭീകരര്‍ എന്നു സംശയിക്ക പ്പെടുന്നവര്‍ക്ക് വിമാന യാത്ര വിലക്കുന്നതിനുള്ള അമേരിക്ക യുടെ ‘നോ ഫ്‌ളൈ’ പട്ടികയില്‍ ആണ് ഒഹായോ യിലെ ഡോക്ടര്‍ സന്തോഷ് തോമസിന്‍റെ മകള്‍ അലീസ തോമസ് ഉള്‍പ്പെട്ടത്.

അടുത്ത സമയത്ത്‌ ക്ലീവ്‌ലാന്‍ഡില്‍ നിന്ന് മിനിയാപ്പൊളിസി ലേക്ക് യാത്രക്കായി എത്തിയപ്പോഴാണ് അലീസ ‘നോ ഫ്‌ളൈ’ പട്ടിക യിലുണ്ടെന്ന് ടിക്കറ്റ്‌ ഏജന്‍സി യില്‍നിന്നും ഡോ. സന്തോഷും കുടുംബവും അറിയുന്നത്‌. ഉടനെ ഹോം ലാന്‍ഡ്‌ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ ബന്ധപ്പെട്ടപ്പോള്‍ പട്ടികയില്‍ മാറ്റമൊന്നും വരുത്തില്ലെന്നു മറുപടി ലഭിച്ചു. തുടര്‍ന്ന്‌ കര്‍ശ്ശന പരിശോധന കള്‍ക്കു ശേഷം അലീസയ്‌ക്കു പോകാന്‍ അനുമതി നല്‍കി.

alyssa-thomas-no-fly-list-epathram

അലീസ തോമസ്‌

കുട്ടിയെ ‘നോ ഫ്‌ളൈ’ പട്ടിക യില്‍ ഉള്‍പ്പെടുത്തി യതിന് ആഭ്യന്തര സുരക്ഷാ വകുപ്പിന് എതിരെ അപ്പീല്‍ നല്കാന്‍ ഒരുങ്ങുക യാണ് മലയാളിയായ ഡോ. സന്തോഷ്. ചിലപ്പോ ഴൊക്കെ അനിയത്തി യെ ഭീഷണി പ്പെടുത്തും എന്നത് ഒഴിച്ചാല്‍ അലീസ നല്ല കുട്ടി യാണെന്നു സന്തോഷ്‌ ഹാസ്യ രൂപേണ പറഞ്ഞു. തീവ്രവാദ ബന്ധം ഉണ്ടെന്നു സംശയി ക്കുന്നവരെ യാണ്‌ അതീവ പ്രധാന്യമുള്ള ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്‌. അന്താരാഷ്ട്ര യാത്രക്കാരെ പ്പോലെ തന്നെ ആഭ്യന്തര വിമാന ങ്ങളില്‍ സഞ്ചരിക്കുന്ന വരെയും ‘നോ ഫ്‌ളൈ’ പട്ടിക പ്രകാരം പരിശോധിക്കണം എന്നാണ് അമേരിക്ക യിലെ നിബന്ധന.

- pma

വായിക്കുക:

1 അഭിപ്രായം »

എയര്‍ ഇന്ത്യയില്‍ പണിമുടക്ക്‌ – 76 വിമാനങ്ങള്‍ മുടങ്ങി

May 26th, 2010

air-indiaന്യൂഡല്‍ഹി : 20,000 ത്തോളം വരുന്ന ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 76 വിമാന സര്‍വീസുകള്‍ ഇന്ന് മുടങ്ങി. അന്താരാഷ്‌ട്ര സര്‍വീസുകള്‍ ഉള്‍പ്പടെയാണ് ഇത്. മംഗലാപുരം വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യൂണിയന്‍ നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുത് എന്ന എയര്‍ ഇന്ത്യ അധികൃതരുടെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക്‌ നടത്തുന്നത്.

സമരം തുടര്‍ന്നാല്‍ പിരിച്ചു വിടല്‍ ഉള്‍പ്പടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും എന്ന് അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമാന ദുരന്തം : ഇന്ത്യന്‍ മീഡിയാ ഫോറം അനുശോചിച്ചു

May 24th, 2010

ദുബായ്‌ : മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി യു. എ. ഇ. യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) അറിയിച്ചു. ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കണം എന്നും, യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഭാരവാഹികളായ ആല്‍ബര്‍ട്ട് അലക്സ്‌, വി. എം. സതീഷ്‌, സാദിഖ്‌ കാവില്‍, ജലീല്‍ പട്ടാമ്പി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജീവിതത്തിലേയ്ക്ക് ചാടി രക്ഷപ്പെട്ട അബ്ദുള്ള

May 23rd, 2010

abdullah-puttur-ismailമംഗലാപുരം : ഒരു വലിയ പൊട്ടിത്തെറി കേട്ടത് ഓര്‍ക്കുന്നു അബ്ദുള്ള പുട്ടൂര്‍ ഇസ്മായില്‍. അതോടൊപ്പം വിമാനം രണ്ടു കഷ്ണമായി പിളര്‍ന്നു. 19A എന്ന തന്റെ സീറ്റ്‌ വിമാനത്തിന്റെ ഇടതു ഭാഗത്ത്‌ ജനാലയുടെ അടുത്തായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ നിലത്ത് സ്പര്‍ശിച്ചു മൂന്നു മിനിട്ടോളം വിമാനം നിലത്ത് കൂടെ നീങ്ങിയത്തിനു ശേഷമാണ് താഴേയ്ക്ക് വീഴുന്നത് പോലെ അനുഭവപ്പെട്ടത്. അപ്പോഴാണ്‌ വിമാനത്തിന്റെ വലതു വശം പിളരുന്നത് കണ്ടത്. കാലിനു കീഴെ തീ പിടിച്ചതും പെട്ടെന്നായിരുന്നു. പല സ്ഥലങ്ങളിലായി വിമാനം തകരുകയും മധ്യ ഭാഗത്തായി വലിയൊരു പിളര്‍പ്പ്‌ ഉണ്ടാവുകയും ചെയ്തു. അതോടെ വിമാനത്തില്‍ നിന്നും പുറത്തു ചാടാന്‍ തീരുമാനിച്ചു. മധ്യ ഭാഗത്തെ വലിയ പിളര്പ്പിലൂടെ താന്‍ പുറത്തേക്ക് എടുത്തു ചാടി.

മംഗലാപുരത്ത്‌ ഇന്നലെ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്‌ വിമാനത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട എട്ടു പേരില്‍ ഒരാളാണ് ദുബായിലെ ഇബന്‍ ബത്തൂത്ത മോളിലെ ഒരു ഫാഷന്‍ കടയില്‍ സ്റ്റോര്‍ മാനേജരായ 37 കാരനായ അബ്ദുള്ള. താന്‍ രക്ഷപ്പെട്ട സാഹചര്യം ടെലഫോണ്‍ വഴി e പത്രവുമായി പങ്കു വെയ്ക്കുകയായിരുന്നു അദ്ദേഹം.

abdullah-puttur-ismail

അബ്ദുള്ള ആശുപത്രിയില്‍ ചികില്‍സയില്‍

പുറത്തേക്കു ചാടിയ അബ്ദുള്ള കനത്ത ഒരു കാട്ടിലാണ് എത്തിയത്. കുറച്ചു ദൂരം നടക്കുകയും താഴേയ്ക്ക് ഇറങ്ങുകയും ചെയ്ത ഇദ്ദേഹം പെട്ടെന്ന് താഴേയ്ക്ക് വീണു. ഇറക്കത്തില്‍ വീണുരുണ്ട് മരച്ചില്ലകളിലും മറ്റും തട്ടി തെറിച്ചു വീണു. കയ്യും കാലുമെല്ലാം പൊട്ടി വേദനിച്ചു. എങ്കിലും താന്‍ നടത്തം തുടര്‍ന്നു.

ഏതാണ്ട് അര കിലോമീറ്ററോളം എങ്കിലും നടന്നു കാണും. അപ്പോഴേയ്ക്കും ഏതാനും പേര്‍ ഇദ്ദേഹത്തിന്റെ സഹായത്തിനായി ഓടിയെത്തി. അവര്‍ തനിക്ക്‌ വെള്ളം തന്നു എന്നും തന്നെ ഏറെ സഹായിച്ചു എന്നും അബ്ദുള്ള കൃതജ്ഞതയോടെ ഓര്‍ക്കുന്നു. അവശനായിരുന്ന താന്‍ പറഞ്ഞു കൊടുത്ത ഫോണ്‍ നമ്പരില്‍ അവര്‍ തന്റെ ഭാര്യയെ വിളിച്ചു, തനിക്ക് വേണ്ടി അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു.

തന്റെ ഭാര്യയും, ഭാര്യാ പിതാവും, മകളും, സഹോദരനും കൂടി തന്നെ സ്വീകരിക്കാനായി വിമാന ത്താവളത്തിലേക്ക് വരുന്ന വഴിയിലാണ് അവര്‍ക്ക്‌ ഫോണ്‍ സന്ദേശം ലഭിച്ചത്. തനിക്ക്‌ “ചെറിയ പരിക്ക്” ഏറ്റു എന്ന സന്ദേശം അവരെ നേരിയ തോതില്‍ ആശയ കുഴപ്പത്തില്‍ ആക്കി.

ഞങ്ങള്‍ ശരിക്കും ആശയ കുഴപ്പത്തിലായി എന്ന് അബ്ദുല്ലയുടെ സഹോദരന്‍ മൊഹമ്മദ്‌ താഹ പറയുന്നു. “നിങ്ങളുടെ സഹോദരന്‍ ഞങ്ങളോടൊപ്പം ഉണ്ട്. അദ്ദേഹം സഞ്ചരിച്ച വിമാനത്തിന് തീ പിടിച്ചു. എന്നാല്‍ അദ്ദേഹത്തിന് കുഴപ്പം ഒന്നുമില്ല”. ഇതായിരുന്നു തങ്ങള്‍ക്കു ലഭിച്ച ഫോണ്‍ സന്ദേശം.

അബ്ദുള്ളയെ രക്ഷിച്ച ആളുകള്‍ അദ്ദേഹത്തെ വിമാന താവളത്തില്‍ എത്തിക്കുകയും പിന്നീട് അദ്ദേഹത്തെ മംഗലാപുരത്ത് കെ. എസ്. ഹെഗ്ടെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

കൈ കാലുകളിലും മുഖത്തും ചെറിയ പൊള്ളലുകള്‍ ഏറ്റ അബ്ദുള്ള സുഖം പ്രാപിച്ചു വരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മംഗലാപുരത്ത് വിമാനം തകര്‍ന്നു – 158 മരണം

May 22nd, 2010

mangalore-air-crashമംഗലാപുരം : ദുബായില്‍ നിന്നും 166 പേരുമായി മംഗലാപുരത്ത്‌ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ഇറങ്ങുന്ന വേളയില്‍ തകര്‍ന്നു 158 പേര്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ കാസര്‍ഗോഡ്‌ സ്വദേശികളായ 50ഓളം മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നാണു പ്രാഥമിക വിവരം. രാവിലെ 06:03നാണ് അപകടം നടന്നത്.

വിമാനം റണ്‍ വേയില്‍ ഇറങ്ങേണ്ട സ്ഥലത്ത് നിന്നും ഏതാണ്ട് 2000 അടി കഴിഞ്ഞു ഇറങ്ങിയതാണ് അപകടത്തിനു കാരണം ആയത് എന്ന് ദൃക്‌സാക്ഷികളുടെ മൊഴികളില്‍ നിന്നും അനുമാനിക്കപ്പെടുന്നു. ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞതിനാല്‍ റണ്‍ വേ പൂര്‍ണമായി താണ്ടിയിട്ടും വിമാനത്തിന്റെ വേഗത കുറഞ്ഞില്ല. വിമാനം നിര്‍ത്താനായി പൈലറ്റ്‌ ഈ അവസരത്തില്‍ അടിയന്തിര ബ്രേക്ക് ഉപയോഗിച്ചതോടെ വിമാനത്തിന്റെ ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു. ചക്രങ്ങള്‍ ഇല്ലാതായ വിമാനം നിലത്തിടിക്കുകയും തീപിടിക്കുകയും ചെയ്തതോടെ ആളിക്കത്തുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്നാണു അനുമാനിക്കപ്പെടുന്നത്.

mangalore-airindia-crash

രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന കാസര്‍ഗോഡ്‌ ബേനൂര്‍ സ്വദേശിയായ ഹക്കീം (34) മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷാര്‍ജയില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തി വന്ന കാസര്‍ഗോഡ്‌ പരപ്പ്‌ സ്വദേശികളും സഹോദരങ്ങളുമായ പച്ചിക്കാരന്‍ പ്രഭാകരന്‍, പറമ്പത്ത്‌ കുഞ്ഞികൃഷ്ണന്‍ എന്നിവരും മരിച്ചതായി സംശയിക്കപ്പെടുന്നു. രക്ഷപ്പെട്ടവരുടെ പട്ടികയില്‍ ഇവരുടെ പേരില്ല എന്നതാണ് ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക്‌ ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ കേരളത്തിലേക്ക്‌ തിരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ഹെല്‍പ്‌ ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്‌:

മംഗലാപുരം : 0824-2220422, 0824-2220424
ന്യൂഡല്‍ഹി : 011-25656196, 011-25603101

ദുബായ്‌ എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ എക്സ്പ്രസ്‌ ഓഫീസിന്റെ നമ്പര്‍ : 00971-4-2165828, 00971-4-2165829

മംഗലാപുരത്ത് വിമാനം തകര്‍ന്നു – 158 മരണം

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമാനാപകടം – 10 വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

May 13th, 2010

crash-survivor-boyട്രിപ്പോളി : 104 പേരെയും വഹിച്ചു ട്രിപ്പോളിയിലെ വിമാന ത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവേ വിമാനം തകര്‍ന്നു. അപകടത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. 10 വയസ്സുള്ള ഒരു ഡച്ച് ബാലന്‍ മാത്രം ഈ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. എല്ലുകള്‍ തകര്‍ന്ന കുട്ടിയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു ചികില്‍സിച്ചു വരുന്നു. കുട്ടിയുടെ നില തൃപ്തി കരമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ദക്ഷിണ ആഫ്രിക്കയിലേക്ക് വിനോദ സഞ്ചാരത്തിന് പോയവര്‍ ആയിരുന്നു വിമാനത്തില്‍ കൂടുതലും. ഇവരില്‍ 61 പേരും നെതര്‍ലന്‍ഡ്സില്‍ നിന്നുമു ള്ളവരായിരുന്നു. 93 യാത്രക്കാരും 11 ജീവനക്കാരുമാണ് ആഫ്രിക്കിയാ എയര്‍ വെയ്സിന്റെ ഈ എയര്‍ബസ്‌ A330-200 വിമാനത്തില്‍ ഉണ്ടായിരുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

റഷ്യയില്‍ വിമാനാപകടം – പോളിഷ് പ്രസിഡന്റ് കൊല്ലപ്പെട്ടു

April 11th, 2010

polish-air-crashറഷ്യയിലെ സ്മോളന്‍സ്കി വിമാന ത്താവള ത്തിനടുത്ത് വിമാനം തകര്‍ന്നു വീണ് വിമാനത്തി ലുണ്ടായിരുന്ന പോളിഷ് പ്രസിഡന്റ് ലേഹ് കാചിന്‍സ്കി അടക്കം 132 പേരും കൊല്ലപ്പെട്ടു. മരിച്ചവരില്‍ പോളിഷ് പ്രസിഡന്റിന്റെ ഭാര്യ മരിയ കാചിന്‍സ്കി, പോളിഷ് ഉന്നത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ പല പ്രമുഖരും ഉള്പെട്ടിട്ടുണ്ട്. കാത്തിയന്‍ കൂട്ടക്കൊലയുടെ എഴുപതാം വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട തായിരുന്നു പോളിഷ് പ്രസിഡന്റ് ലേഹ് കാചിന്‍സ്കി. വിമാനം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സൌദി അറേബ്യയില്‍ നിന്നും ഒളിച്ചു കടന്നയാള്‍ക്ക് ജാമ്യം

January 10th, 2010

ജെയ്‌പുര്‍ : സൌദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ കക്കൂസില്‍ കയറി ഒളിച്ചിരുന്നു ഇന്ത്യയിലേക്ക് കടന്ന ഹബീബ് ഹുസൈന് കോടതി ജാമ്യം അനുവദിച്ചു. മദീന വിമാന താവളത്തില്‍ തൂപ്പുകാരന്‍ ആയിരുന്ന ഇയാള്‍ ഇനി ഒരിക്കലും താന്‍ സൌദി അറേബ്യയിലേക്ക് തിരികെ പോവാന്‍ ആഗ്രഹി ക്കുന്നില്ലെന്ന് പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ബന്ധു ക്കളോടൊപ്പം സ്വദേശമായ ഉത്തര്‍ പ്രദേശിലേക്ക് തിരിച്ചു പോയി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മെക്സിക്കോയില്‍ വിമാനം റാഞ്ചി

September 10th, 2009

aeromexico-boeing-737104 യാത്രക്കാര്‍ അടങ്ങിയ എയറോ മെക്സിക്കോ ബോയിംഗ് 737 വിമാനം മെക്സിക്കോ സിറ്റി വിമാന താവളത്തില്‍ റാഞ്ചികള്‍ കൈവശപ്പെടുത്തി. വിമാന താവളത്തില്‍ യാത്രയ്ക്കായി എത്തിയ മെക്സിക്കന്‍ പ്രസിഡണ്ട് ഫെലിപ് കാല്‍ഡെറോണുമായി കൂടിക്കാഴ്‌ച്ച നടത്തണം എന്നതാണ് റാഞ്ചികളുടെ ആവശ്യം. കാങ്കനില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1:40ന് എത്തിയതായിരുന്നു വിമാനം. ഏറെ നേരം ഉദ്വേഗ ജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം വിമാനം വിമാന താവളത്തിന്റെ ഒരു വിദൂരമായ മൂലയിലേക്ക് നീക്കി മാറ്റി. ഏതാനും യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡണ്ടുമായി സംസാരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന് റാഞ്ചികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോളീവിയന്‍ പൌരന്മാരായ മൂന്ന് പേരാണ് വിമാനം റാഞ്ചിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 


Boeing 737 Aeromexico jet with 104 passengers hijacked at Mexico City airport


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 5345

« Previous Page« Previous « വംശീയ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു
Next »Next Page » വംശീയ ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്കും പങ്ക് »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine