ലോക ഫുട് ബോൾ മാമാമാങ്കത്തെ വിലയിരുത്തുന്നു

June 17th, 2018

logo-fifa-world-cup-russia-2018-ePathram
ലോകം റഷ്യ യിലേക്ക് ചുരുങ്ങുന്ന നാളു കളാണ് ഇനി യുള്ളത്. മോസ്‌കോ യിലെ ലുഷ് നിക്കോ ഒളിമ്പിക് സ്റ്റേഡിയ ത്തിൽ ലോക ഫുട്ബോൾ മാമാങ്ക ത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ലോകത്തിൽ ഏറ്റവും അധികം ആരാധ കരുള്ള കായിക ഇന മായ ഫുട് ബോളിൽ ലോക രാഷ്ട്ര ങ്ങൾ തമ്മിലുള്ള ആവേശ കര മായ കളി പ്പോ രിന് തുടക്ക മായതോടെ ലോകം റഷ്യ യിലേക്ക് ഉറ്റു നോക്കുന്നു.

നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി റണ്ണേഴ്സ് അപ്പ് ആയ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചു ഗൽ, സ്പെയിൻ എന്നിവരും ഏഷ്യൻ പ്രതി നിധി കളായ സൗദി അറേബ്യ, ജപ്പാൻ, കൊറിയ, ഇറാൻ, ഓസ്ട്രേ ലിയ തുടങ്ങിയ ടീമുകളും ഈ മഹാ മേള യിൽ മാറ്റുരയ്ക്കു കയാണ്.

ഫുട്ബോളിലെ എക്കാലത്തേയും സൂപ്പർ താര ങ്ങളായ റൊണാൾഡോ, മെസ്സി, നെയ്മർ, മുഹമ്മദ് സലാംഗ്, ഹാരി കെയ്ൻ എന്നു തുടങ്ങി നീണ്ടു പോകുന്ന ഒരു നിര തന്നെ യുണ്ട് ഈ ലോക കപ്പിൽ.

മെസ്സിയുടെ നേതൃത്വ ത്തിൽ ഇറങ്ങുന്ന അർജന്റീനയും, ക്രിസ്റ്റ്യാനോ യുടെ നേതൃത്വ ത്തിൽ ഇറങ്ങുന്ന പോർ ച്ചുഗലും, നെയ്മറുടെ നേതൃത്വ ത്തിൽ ഇറങ്ങുന്ന ബ്രസീലും, ഹാരി കെയ്ൻ്റെ നേതൃത്വ ത്തിൽ വരുന്ന ഇംഗ്ല ണ്ടും ആരാധ കരു ടെ പ്രിയ പ്പെട്ട ടീമു കളായി മാറി യിട്ടുണ്ട്.

ഈ ലോക കപ്പിൽ ഇനി അറിയേണ്ടത് വമ്പൻ ടീമുകളുടെ പ്രതീക്ഷ കൾ അട്ടി മറിച്ചു കൊണ്ട് കറുത്ത കുതിര കൾ ആകുന്ന ടീം ഏതാ യിരിക്കും എന്നുള്ളതാണ് .

ലോക കപ്പിൽ പങ്കെടുക്കുന്ന ഓരോ രാഷ്ട്ര ങ്ങളിലും അവരു ടേതായ ടീമും കളി ക്കാരു മുണ്ട്. എന്നാൽ കേരള ത്തിലെ ഫുട്ബോൾ ആരാധകർ ഈ ലോക കപ്പിൽ കളിക്കുന്ന 32 ടീമു കളേയും നെഞ്ചേറ്റുന്നു എന്ന താണ് ഏറെ സവിശേഷത നൽകുന്ന കാര്യം.

കൊടി തോരണങ്ങളും ഫ്ലക്സുകളും ചുവർ ചിത്ര ങ്ങളു മായി ഗ്രാമ – പട്ടണ വ്യത്യാസ മില്ലാതെ നാട് മുഴുവൻ വേൾഡ് കപ്പ് ജ്വര ത്തിലാണ്.

വേൾഡ് കപ്പ് ഫുട്ബോളിൽ ഇന്ത്യ കളിക്കുന്നില്ല എന്നതു കൊണ്ടു തന്നെ പല രാഷ്ട്ര ങ്ങൾക്കും വേണ്ടി പല കോണു കളിൽ നിന്നു കൊണ്ട് ആവേശ അലയൊലികൾ നിറ യുക യാണ്.

വേൾഡ് കപ്പ് ഫുട്ബോളിലെ വമ്പന്മാരായ ഇറ്റലിയും ഹോളണ്ടും അമേരിക്കയും ചിലിയും ഈ ആവേശ പ്പോരിൽ ഇല്ല എന്നുള്ളത് വളരെ ശ്രദ്ധേയ മാണ്.

മെസ്സിയോ നെയ്മറോ ക്രിസ്ത്യാനോ യോ അതോ മറ്റ് വല്ല വരു മാകുമോ വേൾഡ് കപ്പ് ഉയർത്തുക എന്നത് ഈ വരുന്ന ദിവസ ങ്ങളിൽ തീരുമാനിക്കപ്പെടും.

2022 ൽ ഖത്തർ വേൾഡ് കപ്പിൽ ഇന്ത്യയും മറ്റുരക്കും എന്ന പ്രതീക്ഷയും ഈ മത്സരത്തിനുണ്ട്.

തയ്യാറാക്കിയത് :

ഹുസൈൻ തട്ടത്താഴത്ത് – ഞാങ്ങട്ടിരി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാംബ സംഗീതം നിലച്ചു, ബ്രസീല്‍ നിശ്ശബ്ദമാണ്

July 9th, 2014

brazil-defeat-epathram

റിയോ ഡി ജനേറോ: ബ്രസീല്‍ ഇതു പോലൊരു ദുരന്തം ഇതു വരെ ഏറ്റു വാങ്ങിയിട്ടുണ്ടാവില്ല. ജര്‍മന്‍ ടീമിന്‍റെ സര്‍വാധിപത്യത്തിന് മുന്നില്‍ ബ്രസീല്‍ എന്ന സ്വപ്ന ടീം തകര്‍ന്നടിയുമ്പോള്‍ ഒരു രാജ്യം മുഴുവന്‍ കരയുകയാണ്.

കളി തുടങ്ങി ആദ്യ നിമിഷങ്ങള്‍ മാത്രം ബ്രസീല്‍ കളിച്ചു എന്നു പറയാം. പതിനൊന്നാം മിനുട്ടില്‍ മുള്ളറുടെ ബൂട്ടില്‍ നിന്നും പിറന്ന ഗോളോടെ തുടങ്ങിയ ഗോള്‍ വർഷം ആദ്യ പകുതിയില്‍ തന്നെ 5 പൂര്‍ത്തിയാക്കി. ആദ്യ ഗോളോടെ തന്നെ തീർത്തും ദുര്‍ബലമായ ബ്രസീലിന്‍റെ പ്രതിരോധ നിര പതറി. പിന്നെ പരസ്പരം ബന്ധമില്ലാത്ത പോലെയുള്ള കളിയായിരുന്നു ബ്രസീലിന്റേത്. ഒരിക്കല്‍ പോലും ജര്‍മന്‍ ഗോള്‍ മുഖത്ത് ഒരു കടന്നാക്രമണം നടത്താന്‍ നെയ്മര്‍ ഇല്ലാത്ത ബ്രസീല്‍ ടീമിനായില്ല. ഹള്‍ക്കും ഫ്രെഡും ഓസ്കറും തീര്‍ത്തും പരാജയമായി. ഇതിനിടയിലൊക്കെ യഥാ സമയം ജര്‍മനി ബ്രസീലിയന്‍ വല കുലുക്കി കൊണ്ടിരുന്നു. തൊണ്ണൂറാം മിനുട്ടില്‍ ഏറെ പരിശ്രമത്തിന് ശേഷം ഓസ്കര്‍ ബ്രസീലിന് വേണ്ടി ഒരാശ്വാസ ഗോള്‍ നേടുമ്പോഴേക്കും 7 ഗോളുകള്‍ എന്ന എക്കാലത്തെയും നാണക്കേടില്‍ ബ്രസീല്‍ എത്തി ചേര്‍ന്നിരുന്നു. ഇരുപത്തി മൂന്നാം മിനുട്ടില്‍ മിറോസാവ് ക്ലോസെ, 24ല്‍ ടോണി ക്രൂസ്, 26ല്‍ വീണ്ടും ക്രൂസ്, 29ല്‍ സാമി ഖേദിര എന്നിങ്ങനെയായിരുന്നു ആദ്യ പകുതിയിൽ. രണ്ടാം പകുതിയില്‍ അറുപത്തി ഒമ്പതാം മിനുറ്റിലും എഴുപത്തി ഒമ്പതാം മിനുറ്റിലും ആന്ദ്രെ ഷൂല്‍രെ വല കുലുക്കി.

david-luiz-epathram

ഇപ്പോള്‍ ബ്രസീലില്‍ എവിടെയും സാമ്പാ സംഗീതമില്ല. ബ്രസീൽ തെരുവുകളിൽ ഹൃദയം തകർന്നു കരയുന്ന, ഫുട്ബോൾ ഒരു വികാരമായി കാണുന്ന ഒരു ജനതയ്ക്ക്, ഈ പരാജയം താങ്ങാവുന്നതിലും അപ്പുറമാണ്.

brazil-fans-crying-epathram

അഭ്യന്തര കലാപം ഫുട്ബോൾ എന്ന വികാരം കൊണ്ട് തടയിട്ട ബ്രസീൽ ജനതയ്ക്ക് കൂടുതൽ കരുത്തു നേടി അരക്ഷിതമായ രാഷ്ട്രീയ അവസ്ഥകൾ മറികടക്കാൻ കഴിയട്ടെ എന്നാണ് ഇപ്പോള്‍ ലോകം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നത്.

എവിടെയും വിതുമ്പലിന്റെ നേര്‍ത്ത സ്വരം മാത്രം! ഒരു ജനത ഒന്നാകെ കരയുന്നു. ജര്‍മന്‍ തേരോട്ടത്തില്‍ തകര്‍ന്ന ബ്രസീൽ. ഈ ദുരന്തം താങ്ങാന്‍ ബ്രസീല്‍ ജനതക്ക് കഴിയട്ടെ, അരുതാത്തതൊന്നും സംഭവിക്കാതിരിക്കട്ടെ!

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുവാറസിനു ഇനി കളിക്കാനാവില്ല

June 28th, 2014

suvarez-bite-epathram

സാവോപോളോ: ഉറുഗ്വയുടെ സൂപ്പർ താരം ലൂയി സുവാറസിനെ ഫിഫ വിലക്കി. ഇറ്റലിക്കെതിരെയുള്ള മത്സരത്തിനിടെ എണ്‍പതാം മിനിറ്റിൽ ജോര്‍ജിയോ ചെല്ലിനിയെ തോളിന് കടിച്ചതിനെ തുടർന്നാണ്‌ വിലക്ക്. ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും നാലു മാസത്തേക്കും, ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുമാണ് ഫിഫയുടെ വിലക്ക്. കൂടാതെ 66,000 പൗണ്ട് (67 ലക്ഷംരൂപ) പിഴയും. ഇതിന് പുറമെ വിലക്ക് കാലാവധിയില്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

സുവാറസിന്റെ വിലക്കോടെ ഉറുഗ്വെന്‍ ലോകകപ്പ് സ്വപ്നത്തിനു മീതെ കരിനിഴൽ വീണു. സുവാറസിന്റെ അഭാവം ടീമിന് കടുത്ത തിരിച്ചടിയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക ചാമ്പ്യന്‍മാരുടെ വന്‍ വീഴ്ച

June 19th, 2014

spain-defeated-epathram

ബി ഗ്രൂപ്പിന്റെ ആദ്യ റൌണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ കരുത്തരും ലോക ചാമ്പ്യൻമാരും ആയ സ്പെയ്നിന്‍റെ ദയനീയ പരാജയം കാണേണ്ടി വന്നു. പൊതുവെ ഈ ലോക കപ്പില്‍ കരുത്തരെന്നു കരുതിയ വലിയ ടീമുകള്‍ പലതും നന്നായി വിറയ്ക്കുന്ന കാഴ്ചയാണ് ഉണ്ടായത്. പുല്‍ത്തകിടില്‍ മാസ്മരിക പ്രകടനം കാഴ്ച വെയ്ക്കും എന്നു കരുതിയ വമ്പന്‍മാര്‍ പലരും നിറം മങ്ങി. എന്നാല്‍ പ്രതീക്ഷിക്കാത്ത കുറെ മുന്നേറ്റങ്ങളും ഉണ്ടായി.

എടുത്തു പറയാന്‍ ഉള്ള ഒരു കളി കാളപ്പോരുകാരെ വരിഞ്ഞു മുറുക്കി നാണം കെടുത്തി വിട്ട കഴിഞ്ഞ തവണത്തെ റണ്ണര്‍ അപ് ആയ ഹോളണ്ടിന്‍റെ വിജയമാണ്. പ്രായം അധികരിച്ച ഡേവിഡ് വിയ്യയോ, ഫെര്ണാഗണ്ടോ ടോറസോ ഫോമിലല്ലാത്തത് സ്പെയിനിനു ദോഷം ചെയ്തു. ഹോളണ്ടിന്റേത് യുവ നിരയായിരുന്നു. ഓറഞ്ച് പട കത്തി കയറിയപ്പോള്‍ സ്പെയിനിന്‍റെ സാധ്യത ഇല്ലാതായി. മുന്നേറ്റത്തില്‍ റോബന്‍, വെസ്ലി സ്‌നൈഡർ‍, വാൻ പേഴ്സി ത്രയം അങ്ങേയറ്റം അപകടകാരി കളായപ്പോള്‍ ലോക ചാംപ്യന്‍മാര്‍ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട തോല്‍വിയില്‍ നാണം കെട്ടു. വാന്‍ പേഴ്സി, ആര്യൻ റോബന്‍ എന്നിവർ അപാര ഫോമിലായപ്പോള്‍ ഇരുവരും എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍ അടിച്ചു കയറ്റി. ഇതില്‍ വാന്‍ പെഴ്സിയുടെ ‘അസാധ്യമായ ഹെഡ്’ എടുത്തു പറയേണ്ട ഒന്നാണ്. ഈ ലോക കപ്പിലെ ഏറ്റവും മികച്ച ഗോള്‍ ഇതാകാനാണ് സാധ്യത.

ഹോളണ്ട് ഓസ്ത്രേലിയ മല്‍സരം ഹോളണ്ടിന് ഒരു ഈസി വാക്കോവര്‍ ആകുമെന്ന് കരുതി എങ്കില്‍ അവര്‍ക്ക് തെറ്റി. ഹോളണ്ടിന്‍റെ എതിരാളികളായ ഓസ്‌ട്രേലിയ ഉയര്‍ത്തിയ വെല്ലുവിളി 3-2 ന്‌ മറി കടന്നതോടെയാണ് ഓറഞ്ച്‌ പട രണ്ടാം റൗണ്ട്‌ ഉറപ്പിച്ചത്. റോബന്‍ വാന്‍പഴ്‌സിയും ആര്യന്‍ റോബനും ഹോളണ്ടിനായി വല ചലിപ്പിച്ചു. 68-ാം മിനിട്ടില്‍ മെംഫിസ്‌ ഡീപേ അവരുടെ വിജയ ഗോള്‍ കുറിച്ചു. ഓസ്‌ട്രേലിയയ്‌ക്കു വേണ്ടി ടിം കാഹിൽ, മിലി ജെഡിനാക്‌ എന്നിവരാണ് സ്‌കോര്‍ ചെയ്‌തത്.

ചിലിയുടെ വരവ് വിജയത്തോടെ യായിരുന്നു. ആദ്യ കളിയില്‍ താരതമ്യേന കരുത്തരല്ലെങ്കിലും ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ബി ഗ്രൂപ്പിലെ സ്പെയ്നിന് ഭീഷണിയായി ഉയരുമെന്ന് പറഞ്ഞത് ശരി വെയ്ക്കുന്ന തരത്തിലായിരുന്നു ഇരു ടീമുകളും. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ചിലി ലോക ചാമ്പ്യന്‍മാരെ വീഴ്ത്തിയതോടെ സ്പെയിനിന്റെ ജാതകം എഴുതപ്പെട്ടു. ക്ലോഡിയോ ബ്രാവോ ചിലിയുടെ ഗോള്‍വലയം കാക്കുന്ന ഗോള്‍കീപ്പര്‍ മാത്രമല്ല എന്നും, ചിലിയും ഒരു ലാറ്റിനമേരിക്കന്‍ ശക്തിയാണെന്നും തെളിയിക്കപ്പെട്ടു.

ഈ കൊല്ലത്തെ വന്‍ വീഴ്ചയെന്ന് പറയാവുന്നത് ലോക ചാംപ്യന്‍മാരുടെ ദയനീയ പതനം തന്നെ. രണ്ടു കളികളിലുമായി ഏഴു ഗോളുകള്‍ ആണ് ലോക ചാമ്പ്യന്‍മാരുടെ വലയില്‍ വീണത്. ഗ്രൂപ്പില്‍ ചിലി രണ്ടാം റൌണ്ടില്‍ കടന്നു എന്നുറപ്പായി. ഇനി 23നു നടക്കുന്ന ഹോളണ്ട് ചിലി മല്‍സരത്തിന്റെ ഗതി അനുസരിച്ചു മാത്രമേ ഗ്രൂപ്പ് ചാംപ്യന്‍ ആരെന്നു പറയാനാകൂ.

രണ്ടു കളികള്‍ വീതം തോറ്റ ഓസ്ത്രേലിയ, സ്പെയിന്‍ എന്നിവര്‍ പുറത്തതായി. ഇനി ഇവര്‍ തമ്മിലുള്ള മല്‍സരം അപ്രസക്തമായി. അങ്ങിനെ ബി ഗ്രൂപ്പിന്‍റെ ചിത്രം ഏറെക്കുറെ ഉറപ്പായി. ഇനി ഒന്നും രണ്ടും സ്ഥാനങ്ങൾ ആര്‍ക്കെന്ന് അറിഞ്ഞാല്‍ മതി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രസൂക്കാ… ക്രോട്ടുകള്‍ വീണു

June 16th, 2014

neymar-goal-epathram

ഇരുപതാം ഫിഫ ലോക കപ്പിന്റെ ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ വീഴ്ത്തി. സവോ പോളോ അരീന ഡി സ്റ്റേഡിയത്തില്‍ പന്തുരുണ്ടു തുടങ്ങിയതോടെ മഞ്ഞ കടലായി മാറിയ സ്റ്റേഡിയം ആര്‍ത്തിരമ്പി. മഞ്ഞപ്പടയുടെ തുടക്കം മന്ദഗതിയില്‍ ആയിരുന്നു. ബ്രസീല്‍ കാണിച്ച ഉണര്‍വില്ലായ്മ ക്രൊയേഷ്യ ശരിക്കും മുതലെടുത്തു. ബ്രസീലിന്‍റെ ഗോള്‍മുഖത്ത് കിട്ടിയ അവസരം ക്രോട്ടുകള്‍ക്ക് അനുകൂലമായി സെല്‍ഫ് ഗോള്‍ പിറന്നു. പതിനൊന്നാം മിനുട്ടില്‍ സര്‍ണയുടെ പാസ് മാഴ്സലോയുടെ കാലിൽ തട്ടി ഗോളി ജൂലിയസ് സെസാറെ ഞെട്ടിച്ചു കൊണ്ട് വല കുലുക്കിയതോടെ ആദ്യം എല്ലാവരും സ്തബ്ധരായി. മഹാ മല്‍സരത്തില്‍ ആദ്യ ഗോള്‍ സെല്‍ഫ് ആകുക എന്നത് നിരാശ ജനിപ്പിക്കുന്ന കാര്യം തന്നെ. മാത്രമല്ല, ജയത്തില്‍ കുറഞ്ഞതൊന്നും വേണ്ടാത്ത ജനതയ്ക്ക് മുന്നില്‍ മഞ്ഞപ്പട പരുങ്ങി. അതോടെ ബ്രസീല്‍ പടയോട്ടം ചടുലമാക്കി. 21 മിനുറ്റില്‍ പൌളീന്യോയും ഉടനടി തന്നെ ഓസ്കാറും നടത്തിയ തുടരെ തുടരെയുള്ള ഷോട്ടുകള്‍ ക്രോട്ടിഷ് ഗോളി പ്ലേറ്റിക്കൊസ തടുത്തെങ്കിലും പിന്നെ ആ ഉഷാര്‍ കണ്ടില്ലെന്നു മാത്രമല്ല മുന്‍കൂട്ടിയുള്ള ചാട്ടം വിനയാകുകയും ചെയ്തു. ഇരുപത്തിയെട്ടാം മിനുട്ടില്‍ നേയ്മര്‍ നടത്തിയ മുന്നേറ്റം ബ്രസീലിനെ സമനിലയിലെത്തിച്ചു. ബോക്സിന് പുറത്തു നിന്നും തൊടുത്തു വിട്ട ഷോട്ട് പ്ലേറ്റിക്കോസക്ക് തടുക്കാനായില്ല. സമനില പിടിച്ചതോടെ സ്റ്റേഡിയം വീണ്ടും ഇളകി മറിയാന്‍ തുടങ്ങി.

അതോടെ കളിയില്‍ ഫൌളുകളും കൂടി. ക്രൊയേഷ്യയിലെ വേര്‍ഡര്‍ കോലുക്കയും ദേയ്റാന്‍ ലവ്റാനും മഞ്ഞ കാര്‍ഡ് കണ്ടു. എന്നാല്‍ എഴുപതാം മിനുട്ടില്‍ ഇവാന്‍ റാക്കിടിച്ച് പെനാല്‍റ്റി ബോക്സിനകത്ത് ഫൌള്‍ ചെയ്തപ്പോള്‍ ബ്രസീലിന്‍റെ പേടി സ്വപ്നമായ ജപ്പാന്‍കാരന്‍ റഫറി യൂയിച്ചി നിഷിമുറക്ക് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല. ബ്രസീലിന് അനുകൂലമായി വിധിച്ച പെനാല്‍റ്റി കിക്ക് നേയ്മര്‍ എടുത്തു. അതോടെ ആദ്യ മല്‍സരത്തില്‍ തന്നെ തുടര്‍ച്ചയായ ആദ്യ രണ്ടു ഗോളുകളും നെയ്മര്‍ നേടി. ബ്രസീലിന് ആത്മ വിശ്വസം വീണ്ടുകിട്ടി. തൊണ്ണൂറാം മിനുട്ടില്‍ ഓസ്കര്‍ നേടിയ ഗോളോടെ ബ്രസീല്‍ ജയം ഉറപ്പിച്ചു. ബ്രസീലിന്‍റെ ഹള്‍ക്കിന് മഞ്ഞക്കാര്‍ഡ് കിട്ടിയത് ബ്രസീലിനെ ഞെട്ടിച്ചു. ഇനി ഹള്‍ക്ക് സൂക്ഷിക്കണം. എന്നാലും ജയം ഉറപ്പിച്ച വഴിയില്‍ കാനറി പക്ഷികള്‍ സ്റ്റേഡിയം നിറഞ്ഞു കൂവി. ബ്രസൂക്ക എന്ന മന്ത്രം അന്തരീക്ഷത്തില്‍ നിറഞ്ഞു.

എന്നാല്‍ ബ്രസീല്‍ ആരാധകര്‍ ആഗ്രഹിച്ച ഒരു മല്‍സരം അവിടെ ഉണ്ടായില്ല. വരാനിരിക്കുന്ന മല്‍സരങ്ങള്‍ ബ്രസീല്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ക്വാര്‍ട്ടറിന് അപ്പുറത്തേക്ക് ഈ കളി നീങ്ങുമോ എന്നു സംശയമാണ്. നേയ്മറും ഹള്‍ക്കും കൂടുതല്‍ ഉണരേണ്ടതുണ്ട്. ഓസ്കറിനെ കൂടുതല്‍ തുറന്നു വിടണം. ഹള്‍ക്കും നേയ്മറും ഓസ്കാറും ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയാല്‍ ഇത്തവണ സാംബാ നൃത്ത ചുവടുകള്‍ ആവേശമാകും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെക്സിക്കന്‍ പടയ്ക്കു മുന്നില്‍ കാമറൂണ്‍ മെരുങ്ങി

June 13th, 2014

mexico-beat-cameroon-epathram

ആഫ്രിക്കന്‍ കരുത്തായി വന്ന കാമറൂണ്‍ മെക്സിക്കന്‍ പടയ്ക്ക് മുമ്പില്‍ കാല്‍ വഴുതി വീണു. കാമറൂണിന് മുമ്പും പറ്റിയ പ്രശ്നം തന്നെ ഇപ്പോഴും. പ്രതിരോധത്തില്‍ വരുന്ന വിള്ളല്‍. സന്‍റോസിനു ഷോട്ട് പായിക്കാന്‍ കൊടുത്ത അവസരം പ്രതിരോധത്തിന്റെ പിഴവ് തന്നെ. എന്നാല്‍ അത് ഗോളി തടുത്തു. എന്നാല്‍ റിട്ടേൺ വന്നത് പേരാല്‍റ്റ അടിച്ചു കയറ്റി. ആരുടേയും ബ്ലോക്ക് ഇല്ലാതെ അറുപത്തി ഒന്നാം മിനുട്ടില്‍ പേരാള്‍ട്ടയുടെ ഒറ്റ ഗോളിന്റെ മികവില്‍ മെക്സിക്കൊ കാമറൂണിനെ വീഴ്ത്തി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓറഞ്ചു പടയും കാളപ്പോരുകാരും നേര്‍ക്ക് നേര്‍

June 13th, 2014

holland-spain-epathram

രണ്ടു യൂറോപ്യൻ ടീമുകളുടെ പോരാട്ടം ഈ ലോകകപ്പിലെ മികച്ച കളികളിൽ ഒന്നായി മാറാൻ സാധ്യതയുണ്ട്. ചാമ്പ്യൻമാരായ സ്പെയ്നും യൂറോപ്യൻ ഫുട്ബോളിലെ സൌന്ദര്യമായ ഹോളണ്ടും ഏറ്റുമുട്ടുമ്പോൾ ഈ സാധ്യത ഏറെയാണ്‌. പോരു കാളകളുടെ വീര്യത്തോടെ കപ്പ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന സ്പെയിൻ പഴയ പടക്കുതിരകളെ തന്നെയാണ് ഇത്തവണയും നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പരിചയ സമ്പന്നരായ കളിക്കാരാണ് മധ്യനിരയില്‍. ഇനിയേസ്റ്റയും, ഡേവിഡ് വിയ്യ, ഫെര്ണാഗണ്ടോ ടോറസും പഴയ കളി എടുത്താല്‍ നിലവിൽ ലോക ഓന്നാം റാങ്ക് ആയ സ്പെയിനിന് കപ്പ് നില നിര്‍ത്തുക എളുപ്പമാകും. എന്നാല്‍ ഡേവിഡ് വിയ്യയോ ഫെര്ണാഗണ്ടോ ടോറസോ ഫോമിലല്ലാത്തതും, മുന്‍നിര താരം ഡീഗോ കോസ്റ്റയുടെ പരിക്കും സ്പെയിനിന് വെല്ലുവിളിയാണ്. ബാറിനു കീഴില്‍ സ്പെയിനിനെ സുരക്ഷിതമാക്കാന്‍ നായകന്‍ ഇകര്‍ കസീയസ്സ് നില്‍ക്കുമ്പോള്‍ വല കുലുക്കാന്‍ ഹോളണ്ട് ഏറെ പ്രയാസപ്പെടും.

യൂറോപ്യന്‍ ഫുട്ബോളിന്‍റെ സൌന്ദര്യം എന്നറിയുന്ന ഹോളണ്ടിന്റെ ഓറഞ്ച് പട എന്നും നിര്‍ഭാഗ്യം കൂടെയുള്ള ടീമാണ്. എന്നാല്‍ കഴിഞ്ഞ തവണ ഫൈനലില്‍ മുട്ടിയ സ്പെയ്നിനെ ആദ്യ കളിയില്‍ തന്നെ മുന്നില്‍ കിട്ടുമ്പോള്‍ മധുരമായ പ്രതികാരം വീട്ടാനുള്ള അവസരമാണ് ഓറഞ്ച് യുവ നിരയ്ക്ക് വന്നിരിക്കുന്നത്. റോബിന്‍ വാന്‍ പെഴ്സിയുടെ നേതൃത്വത്തില്‍ ഓറഞ്ചു പടയുടെ ആക്രമണ നിരയില്‍ കുയ്റ്റുവും എത്തുന്നതോടെ ആക്രമണം പൂര്‍ണമാകും. ആര്യന്‍ റോബനും സ്നൈഡറും ഉള്ള മധ്യനിരയെ തുളച്ച് കയറാന്‍ സ്പെയിനിന് ഏറെ വിയര്‍പ്പോഴുക്കേണ്ടി വരും. നിര്‍ഭാഗ്യം ഇത്തവണയും ഹോളണ്ടിന് വിനയായില്ലെങ്കില്‍ മുന്‍തൂക്കം ഹോളണ്ടിന് തന്നെ. റൂഡ് ഗുള്ളിറ്റും, വാന്‍ ബാസ്റ്റനും അടങ്ങിയ ക്ലാസിക് താരങ്ങള്‍ ഉണ്ടായിരുന്ന ഹോളണ്ട് കപ്പുയുര്‍ത്താന്‍ ഇത്തവണയെങ്കിലും ആകുമെന്ന് വിശ്വസിക്കുന്ന ഒട്ടനവധി ആരാധകര്‍ ഉണ്ട്. അവര്‍ ഈ മല്‍സരത്തില്‍ നിന്നും വിജയം എന്ന മന്ത്രം മാത്രമേ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാമറൂണ്‍ – മെക്സികൊ മെയ്കരുത്തിന്റെ പോരാട്ടം

June 13th, 2014

cameroon-mexico-epathram

എ ഗ്രൂപ്പിലെ കറുത്ത കുതിരകളായ കാമറൂണും അമേരിക്കന്‍ ശക്തിയായ മെക്സികൊയും ഏറ്റുമുട്ടുമ്പോള്‍ സാധ്യത കല്‍പ്പിക്കുന്നത് കാമറൂണ്‍ തന്നെയാണ്. എന്നാല്‍ മെക്സികൊ കളിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇരു ടീമുകളും ലോകകപ്പില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ കാമറൂണിന്‍റെ 1990ലെ അരങ്ങേറ്റം ആരെയും ഓര്‍മ്മിപ്പിക്കുന്ന ഒന്നായിരിക്കും. ഫുട്ബോളിന്‍റെ രാജാവ് എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ മറഡോണ നയിച്ച അര്‍ജന്‍റീനയെ അതും 1986ല്‍ മെക്സിക്കോയുടെ പുല്‍ത്തകിടില്‍ അല്‍ഭൂതങ്ങള്‍ കാണിച്ച് കപ്പുയര്‍ത്തി ലോകത്തിന് തന്നെ അഭിമാനമായി ഉയർന്ന മറഡോണ നയിക്കുന്ന അര്‍ജന്‍റീനയെ നേരിടുമ്പോൾ ഒരു പ്രവചനം പോലും കാമറൂണ്‍ അട്ടിമറി ജയം നേടുമെന്ന്‍ പറഞ്ഞില്ല. എന്നാല്‍ അന്ന് ഇറ്റലിയിലെ പുല്‍ത്തകിടില്‍ ലോകകപ്പിലെ ആദ്യ മല്‍സരം തന്നെ ലോകത്തെ കാമറൂണ്‍ എന്ന ടീം ഞെട്ടിച്ചു. അര്‍ജന്‍റീന വീണു. ആ കാമറൂണ്‍ പിന്നീട് അത്ര വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകിയില്ല. ആഫ്രിക്കന്‍ ശക്തികള്‍ എന്നും മാറി മറിഞ്ഞ് വരുന്ന കൂട്ടത്തില്‍ ഇടക്കിടക്ക് കാമറൂണ്‍ വന്നു കൊണ്ടിരുന്നു. ആഫ്രിക്കയിലെ തന്നെ മികച്ച കളിക്കാരനില്‍ ഒരാളായ സാമുവല്‍ ഏറ്റു നയിക്കുന്ന കാമറൂണില്‍ ഫാബ്രിയസ് ഒലിങ്കയും മോട്ടിങ്ങും തിളങ്ങിയാല്‍ മെക്സികൊ വെള്ളം കുടിക്കും. എന്നാല്‍ പിന്നില്‍ നിന്നും ശക്തമായ പ്രതിരോധം തീര്‍ക്കുന്ന മെക്സികോയുടെ റാഫേല്‍ മാര്‍കേസ് നയിക്കുന്ന മെക്സിക്കന്‍ മതില്‍ പൊളിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. റൌള്‍ ജെമെനസുയിനെയും ദോസ് സന്‍റോസിനെയും കാമറൂണ്‍ പിടിച്ച് കെട്ടിയില്ലെങ്കില്‍ ലോംഗ് ഷോട്ടില്‍ ഗോളുകള്‍ വീഴും. ഒപ്പം കാര്‍ലോസ് പീനയുടെ പിന്തുണ കൂടി ആയാല്‍ കാമറൂണ്‍ വിറയ്ക്കും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാംബാ, സാംബാ, ബ്രസൂക്കാ!

June 13th, 2014

samba-samba-brasooka-epathram

ലോകം ഒരു പന്തിന് ചുറ്റും കാത്തിരിക്കുന്ന സമയം. ലോകത്താകമാനം മല്‍സരിച്ച് ശക്തി തെളിയിച്ചെത്തിയ 32 ടീമുകള്‍ ഫുട്ബോളിന്‍റെ മെക്കയായ ബ്രസീലില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ച് ഒത്തു കൂടുന്നു. 64 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് മല്‍സരം ബ്രസീലിന്റെ പുല്‍ത്തകിടില്‍ എത്തുമ്പോൾ സാംബാ നൃത്ത ചുവടുകള്‍ക്ക് ഇടയില്‍ ആ ചുണ്ടുകള്‍ മന്ത്രിക്കുന്നത് ബ്രസൂക്കാ ബ്രസൂക്കാ എന്നു മാത്രം.

ആദ്യ മല്‍സരം ബ്രസീലും ക്രൊയേഷ്യയുമാണ്. കാനറി പക്ഷികള്‍ക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും വേണ്ട. ബ്രസീലിന്റെ രാഷ്ട്രീയ, സാമൂഹിക അവസ്ഥയില്‍ കിരീടമില്ലാത്ത ഈ ലോകകപ്പ് ഊഹിക്കാന്‍ പോലും അവര്‍ക്കാവില്ല.

സാവോ പോളോയില്‍ ആദ്യ മല്‍സരത്തിന് പന്തുരുളുമ്പോള്‍ നെയ്മര്‍ എന്ന കളിക്കാരനില്‍ ലോകശ്രദ്ധ പതിയും. നേയ്മറെ കൂടാതെ ഹള്‍ക്കും, ഫ്രെഡും കുന്തമുനകളായി ആക്രമണത്തിന് തയ്യാറെടുക്കുമ്പോള്‍ ടീമിന്‍റെ നായകത്വം വഹിക്കുന്ന തിയോഗോ സില്‍വ പ്രതിരോധത്തില്‍ ക്രോട്ടുകളുടെ ആക്രമണത്തെ ചെറുക്കും. ബാറിനു കീഴെ പരിചയ സമ്പന്നനായ ജൂലിയോ സെസാര്‍ കൂടിയാകുമ്പോള്‍ ബ്രസീല്‍ എന്ന ടീം ക്രൊയേഷ്യക്ക് ബാലികേറാ മലയാകും എന്നാണ് പലരുടേയും നിരീക്ഷണം. സ്വന്തം തട്ടകത്തില്‍ ബ്രസീല്‍ എങ്ങനെ കളിക്കും എന്നു കാണാം. മറുവശത്ത് ക്രൊയേഷ്യ കരുത്തില്‍ ഒട്ടും കുറവല്ല. യൂറോപ്യന്‍ ഫുട്ബോളിന്‍റെ സൌന്ദര്യം പുല്‍ത്തകിടില്‍ ഒരുക്കാന്‍ ക്രോട്ടുകള്‍ ഒരുങ്ങുംമ്പോൾ ലൂക്കാ മോഡ്രിച്ച് എന്ന കുന്തമുന തന്നെയാകും ബ്രസീലിന് ഭീഷണി ഉയര്‍ത്തുക. ക്രോറ്റുകള്‍ക്ക് വലിയ ചരിത്രം അവകാശപ്പെടാന്‍ ഇല്ലെങ്കിലും 2006 ല്‍ കാക്ക നയിച്ച ബ്രസീലിനെ വിറപ്പിച്ച ചരിത്രം ക്രോട്ടുകള്‍ക്കുണ്ട്. അന്ന് കഷ്ടിച്ച് ഒരു ഗോളിന് ബ്രസീല്‍ രക്ഷപ്പെടുകയായിരുന്നു. ലോക കപ്പില്‍ ഒരിക്കല്‍ കറുത്ത കുതിരകളായി വന്ന ഡാരിയോ സര്‍ന്ന നയിക്കുന്ന ക്രൊയേഷ്യ എഴുതി തള്ളാനാവാത്ത ശക്തിയാണ്.

ആദ്യ മല്‍സരം തന്നെ പുല്‍ത്തകിടിനെ തീ പിടിപ്പിക്കുന്നതാണ്. ഇനി പന്തുരുളുന്നതും നോക്കി ലോകം മന്ത്രിക്കുന്നു, ആരായിരിക്കും ജൂലായ് 13നു കപ്പുയര്‍ത്തുക? ബ്രസീല്‍, അര്‍ജന്‍റീന, ജര്‍മനി, സ്പെയിന്‍, പിന്നെ കറുത്ത കുതിരകള്‍. ആരൊക്കെ? കാത്തിരിക്കാം. സാംബാ സാംബാ സംഗീതത്തോടൊപ്പം ബ്രസൂക്കാ, ബ്രസൂക്കാ!

(കളിയെഴുത്ത് – ഫൈസല്‍ ബാവ)

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രസീലും അർജന്റീനയും ഫൈനലിൽ എത്തും: സ്കോളാരി

June 7th, 2014

scolari-epathram

മാറാക്കാന: ലോകകപ്പ് ഫുട്ബോളിന്റെ സ്വപ്ന ഫൈനല്‍ ബ്രസീലും അർജന്റീനയും തമ്മിലായിരിക്കുമെന്ന് ബ്രസീല്‍ കോച്ച് ലൂയീസ് ഫിലിപ്പ് സ്കോളാരി. ബ്രസീലിനെ ഫൈനലിൽ എത്തിക്കുക എന്നതാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും, അതിനു ശേഷം ആരു വന്നാലും പ്രശ്നമില്ലെന്നും സ്കൊളാരി പറഞ്ഞു. ലോകകപ്പില്‍ അര്‍ജന്‍റീനയും ബ്രസീലും ഇതു വരെ നാലു തവണയാണ് മുഖാമുഖം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 1990ൽ മറഡോണയുടെ നേതൃത്വത്തിൽ ഉള്ള അർജന്റീനയുമായുള്ള പരാജയം ഒഴിച്ചാൽ രണ്ടെണ്ണത്തിൽ ബ്രസീലിനായിരുന്നു വിജയം. ഒന്ന് സമനിലയിൽ കലാശിച്ചു. ലോകം കാത്തിരിക്കുന്നതും ഈ സ്വപ്ന ഫൈനൽ തന്നെയാണെന്നാണ് ഓണ്‍ലൈൻ അഭിപ്രായങ്ങളും സൂചിപ്പിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 9345»|

« Previous Page« Previous « യു.പി. പീഡനം ഭീകരം എന്ന് ഐക്യ രാഷ്ട്ര സഭ
Next »Next Page » ബോകോ ഹറത്തിനെതിരെ സമ്പൂർണ്ണ യുദ്ധം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine