ലോകകപ്പ്‌ : ഗാലറി കാഴ്ചകളിലൂടെ

July 2nd, 2010

brazil-fans-epathramജൊഹാനസ്ബര്‍ഗ് : 2010  ലോകകപ്പിലെ ഇത് വരെ ഉള്ള കാഴ്ചകള്‍ വില യിരുത്തു മ്പോള്‍  കളി പ്രേമി കളുടെ മനസ്സില്‍ തങ്ങി നില്‍ക്കുവാന്‍ മാത്രമുള്ള ഒരു പ്രകടനവും മത്സരത്തിന് എത്തിയ ടീമുകളില്‍  നിന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഇരുണ്ട കരയില്‍ ആദ്യമായി വിരുന്നെത്തിയ ഈ സുപ്രധാന കായിക മാമാങ്കം ശ്രദ്ധേയ മാക്കുന്നതില്‍  ഗാലറിയില്‍ എത്തിയ കാഴ്ചക്കാരുടെ പങ്ക്  നിസ്തുലമാണ്. കുറ്റം പറയരുതല്ലോ, ഗ്രൗണ്ടില്‍ കാര്യമായി ഒന്നും കാണാന്‍ കഴിയാതിരുന്ന കാണികള്‍ക്ക്‌ കണ്‍ നിറയെ കാണാന്‍ ഗാലറി യില്‍ ചിലര്‍ കാട്ടിക്കൂട്ടിയ ‘കോപ്രായങ്ങള്‍’ തന്നെ ധാരാളം. ചിലതെല്ലാം സഭ്യതയുടെ അതിര്‍ വരമ്പുകള്‍  ഭേദിക്കുന്നതുമാണ്.

world cup-fans-gallery-epathram

ദൃശ്യ ഭംഗി  ഉള്ളതോ   ആകര്‍ഷക മായ കളി മുഹൂര്‍ത്ത ങ്ങളോ ഒന്നും തന്നെ ടെലിവിഷന്‍ പ്രേക്ഷകരിലേക്ക്‌ എത്തിക്കാന്‍ ഇല്ലാതിരുന്നതു കൊണ്ടാവാം  മേല്‍പ്പറഞ്ഞ കോപ്രായ ങ്ങള്‍ക്ക് വന്‍ പ്രാധാന്യ മാണ് കളി സംപ്രേഷണം ചെയ്യുന്ന ചാനലുകാര്‍ നല്‍കിയത്.  പുലര്‍ച്ചെ മൂന്നു മണി വരെ നീളുന്ന കളി കാണാന്‍ ഉറക്ക മൊഴിക്കുന്ന ഒരു രസിക നോട് ഈയുള്ളവന്‍  അന്വേഷിച്ചു;    താങ്കള്‍ ഏതു ടീമിനെയാണ് പിന്തുണക്കുന്നത്…?

ഉത്തരം : ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ, ഫ്രാന്‍സ്‌

ചോദ്യം : ഇവരെല്ലാം ആദ്യ റൌണ്ടില്‍ തന്നെ പുറത്തായില്ലേ…?

ഉത്തരം : അത് കളിയില്‍, പക്ഷേ എനിക്ക് താല്പര്യം ഇന്നാട്ടുകാര്‍ ഗാലറിയില്‍ കാണിച്ച ‘കളി’കളിലാണ്

ചോദ്യം : ഇനിയുള്ള ടീമുകളില്‍ താല്പര്യം ഏതു ടീമിലാണ്…?

ഉത്തരം : തീര്‍ച്ചയായും ബ്രസീല്‍ തന്നെ, പിന്നെ അര്‍ജന്‍റീന യും.  ഇവര്‍ തമ്മില്‍ ഫൈനലില്‍ എത്തുക യാണെങ്കില്‍ കുറച്ചു കാഴ്ചകള്‍ കാണാമായിരുന്നു…!

arjentina-fans-epathram
ഇത് ഒരാളുടെ അഭിപ്രായം ആണെങ്കിലും ഇതിനു സമാനമായ മറുപടി കള്‍ ഉള്ള ഒട്ടേറെ കാണികളെ എനിക്ക് കണ്ടെത്താനായി.  ഗാലറി യിലെ വര്‍ണ്ണ ശബളിമ യാര്‍ന്ന ദൃശ്യങ്ങള്‍ പകര്‍ത്തു ന്നതില്‍ ടെലിവിഷന്‍ ക്യാമറ കള്‍ക്ക് ഒപ്പം തന്നെ അച്ചടി മാധ്യമ ങ്ങളുടെ ക്യാമറ കണ്ണുകളുമുണ്ട്. ഏറെക്കുറെ എല്ലാ പത്രങ്ങളിലും ‘ഗാലറി ക്കാഴ്ചകള്‍’ വലിയ പ്രാധാന്യത്തോടെ തന്നെയാണ് അച്ചടിച്ചു വരുന്നത്.

world cup-gallery-epathram
ഈ ലോകകപ്പിലെ താരം ആരാണ് എന്നുള്ള ചോദ്യത്തിന് ഇത് വരെ കിട്ടിയ ഏക മറുപടി  ഒന്നേ ഒന്നു മാത്രം. അത്  ‘വുവുസേല’ എന്നു തന്നെ.

world cup-vuvuzela-epathram

എന്തൊക്കെ ആയാലും ഇനിയുള്ള കളികള്‍ ആകാംക്ഷ യോടെയാണ്  കളി പ്രേമി കള്‍ കാത്തിരിക്കുന്നത്. ക്വാര്‍ട്ടര്‍ മത്സര ങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്.

ഇന്ത്യന്‍ സമയം രാത്രി   7: 30 ന് നെതര്‍ലാന്‍ഡ് –  ബ്രസീല്‍ കളിയും രാത്രി 12 ന് ഉറുഗ്വെ –  ഘാന മത്സരവും നടക്കും.

പിന്‍ കുറിപ്പ്‌ :  പരാഗ്വെ കളിച്ചു കപ്പു നേടിയാല്‍ പൂര്‍ണ്ണ നഗ്നയായി ഓടും എന്ന് ആ നാട്ടുകാരി യായ ഒരു നടിയുടെ പ്രഖ്യാപനം വന്നതോടെ  പരാഗ്വെ ജയിക്കാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു പോയ ചിലരെയും കണ്ടു.

-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

1 അഭിപ്രായം »

സ്പെയിന്‍ ജയിച്ചു

June 30th, 2010

spain-team-epathramജൊഹാനസ്ബര്‍ഗ് :  യൂറോപ്യന്‍ ഫുട്ബോളിലെ അതികായരായ രണ്ടു ടീമു കള്‍  ലോകകപ്പി ലെ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയ പ്പോള്‍ ശക്തരായ പോര്‍ച്ചുഗലിനു  മേല്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ  സ്പെയിന്‍ വിജയം സ്വന്തമാക്കി. തുടക്കം മുതല്‍ ഒടുക്കം വരെ  ആവേശോജ്ജ്വല മായിരുന്ന മല്‍സര ത്തിന്‍റെ രണ്ടാം പകുതി യില്‍  എസ്പാനിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ഡേവിഡ്‌ വിയ  നേടിയ തകര്‍പ്പന്‍ ഗോളിലാണ്,  ലോകത്തിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുടെ ടീമിനെ ലോക കപ്പില്‍ നിന്നും സ്പാനിഷ് പട കെട്ടുകെട്ടിച്ചത്. കളിയില്‍ ഉടനീളം  പോര്‍ച്ചുഗലിന്  മേല്‍ ആധിപത്യം പുലര്‍ത്തിയ സ്പെയിനി ന്  സ്കോറിംഗി ലെ ദുര്‍ഭൂതം പിന്തുടര്‍ന്നില്ലാ എങ്കില്‍ ചുരുങ്ങിയത് കാല്‍ ഡസന്‍ ഗോളിന് എങ്കിലും  വിജയി ക്കാമായിരുന്നു.
 
ക്രിസ്റ്റ്യാനോ യുടെ നേതൃത്വ ത്തില്‍ പോര്‍ച്ചുഗല്‍ ഒറ്റപ്പെട്ട ചില നീക്കങ്ങള്‍  നടത്തി എങ്കിലും  ഒന്നും ഗോളില്‍ എത്തിയില്ല. ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട ടീമുകളില്‍ ഒന്നായ കാളപ്പോരി ന്‍റെ നാട്ടുകാര്‍  അങ്ങിനെ അവസാന എട്ടില്‍   സ്ഥാനം പിടിച്ചു. താരതമ്യേന ദുര്‍ബ്ബലരായ  പരാഗ്വെ യാണ്  ക്വാര്‍ട്ടറില്‍ ഇനി സ്പെയിനിന്‍റെ എതിരാളി.
 

spain - portugal-epathram

സ്പെയിന്‍ പോര്‍ച്ചുഗല്‍ മല്‍സരം

ജപ്പാന്‍ മടങ്ങി :  കൊമാനോ ദുരന്ത നായകനായി
 
 
ഏഷ്യന്‍ പ്രതീക്ഷ കള്‍ക്ക് വിരാമം ഇട്ടു കൊണ്ട് ജപ്പാന്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായി. തടി മിടുക്കിലും കായബല ത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന പരാഗ്വെന്‍ കളിക്കാര്‍ക്ക് മുന്നില്‍  അതിശക്ത മായ ചെറുത്തു നില്‍പ്പാണ്  മുന്‍ ഏഷ്യന്‍ ചാമ്പ്യന്മാര്‍  നടത്തിയത്.  കളിയുടെ മുഴുവന്‍ സമയത്തും,  എക്സ്ട്രാ ടൈമിലും ഗോള്‍ രഹിത സമനില യില്‍ പിരിഞ്ഞ മല്‍സര ത്തില്‍  വിജയികളെ തീരുമാനി ക്കാനായി  നടത്തിയ പെനാല്‍ട്ടി  ഷൂട്ടൌട്ടി ലാണ്  -അതും ഈ ലോകകപ്പിലെ ആദ്യത്തെ പെനാല്‍ട്ടി  ഷൂട്ടൌട്ട്-  നിര്‍ഭാഗ്യം കൊണ്ട് ജപ്പാന്‍ പുറത്തായത്.

japan's komano-epathram

യൂയിച്ചി കൊമാനോ

 

കളിയുടെ ആദ്യാവസാനം  നിലവാരമുള്ള കളി പുറത്തെടുത്ത ജപ്പാന്, സ്പോട്ട് കിക്കില്‍    യൂയിച്ചി കൊമാനോ എടുത്ത മൂന്നാമത്തെ കിക്ക്‌ ബാറില്‍ തട്ടി തെറിച്ചതി ലൂടെയാണ് 5 – 3 ന്‍റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ്‌  പരാഗ്വെ ക്വാര്‍ട്ടറില്‍ ഇടം നേടുന്നത്.
 
 


-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി 
 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രസീല്‍ ഉണര്‍ന്നു

June 29th, 2010

fabiano- kakka-epathramജൊഹാനസ്ബര്‍ഗ് : ലോകകപ്പ്‌ ചരിത്ര ത്തില്‍  ഏറ്റവും അധികം (5)  തവണ കപ്പുയര്‍ത്തിയ രാജ്യം. ലോക ഫോട്ബോളിലെ സുല്‍ത്താന്‍ എന്ന വിശേഷണം ചാര്‍ത്തി നല്‍കിയ   പെലെ യുടെ പിന്‍ഗാമി കള്‍.  ജീവ വായു വിന് ഒപ്പം  ഫുട്‌ബോളി നെ ആവാഹിച്ച വരുടെ നാട്.  ലോകത്തിന്‍റെ നാനാ ഭാഗങ്ങളി ലും ആരാധകരുള്ള ടീം.  കാലാ കാല ങ്ങളില്‍   ലോക ഫുട്ബോളിന്  പ്രതിഭ കളെ സംഭാവന നല്‍കാന്‍ കരുത്തുള്ള രാജ്യം.  ഇപ്പോള്‍ ഫിഫ ലോക റാങ്കിംഗില്‍ ഏറ്റവും തലപ്പത്ത്‌ നില്‍ക്കുന്നവര്‍.  അങ്ങിനെ നീളുന്നു ബ്രസീലിയന്‍ മഞ്ഞപ്പട യുടെ വിശേഷണങ്ങള്‍. 

ലോക ഫുട്ബോളിലെ ഏറ്റവും അധികം ശ്രദ്ധിക്ക പ്പെടുന്ന താരങ്ങളു മായി എത്തിയ 2010  ലെ ബ്രസീലിയന്‍ ടീമിന് ഇത് വരെയുള്ള കളികളില്‍ പേരിന് ഒത്ത പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതെ തപ്പി തടയുക ആയിരുന്നു.   എന്നാല്‍ ഇന്നലെ ചിലി ക്ക് എതിരെ നിറഞ്ഞു കളിച്ച ബ്രസീല്‍ ടീം ലക്ഷ്യമിടുന്നത് 2010  ലെ  സ്വര്‍ണ്ണ ക്കപ്പ്‌ തന്നെ എന്ന് കളി നിരൂപകര്‍ സാക്ഷ്യ പ്പെടുത്തുന്നു.
 
എതിര്‍ ഗോള്‍ മുഖം ലക്‌ഷ്യം വെക്കുന്നതിലും സ്വന്തം ഗോള്‍ വല കാക്കുന്നതിലും ഒരു പോലെ മികവ് തെളിയിക്കുന്ന തായിരുന്നു ചിലി ക്കെതിരെ ബ്രസീല്‍ പുറത്തെടുത്ത കളി.  ചെറിയ പാസ്സു കളിലൂടെ എതിര്‍ ഡിഫന്‍ഡര്‍ മാരുടെ കണക്കു കൂട്ടലുകള്‍ തകര്‍ത്തു മുന്നേറുമ്പോള്‍ കക്കാ യും  ഫാബിയാനോ യും റൊബീന്യോ യും എല്ലാം കാണിച്ച മിടുക്ക് ബ്രസീലിയന്‍ ആരാധകര്‍ക്ക്‌ ഏറെ ആവേശം പകര്‍ന്നു നല്‍കി.
 
luis fabiano-epathram
ഫാബിയാനോ യും യുവാനും  നേടിയ ഗോളു കളിലൂടെ ഒന്നാം പകുതി യില്‍ ഏകപക്ഷീയ മായ രണ്ടു ഗോളു കള്‍ക്ക് മുന്നില്‍ കടന്ന ബ്രസീല്‍, രണ്ടാം പകുതി യില്‍  റൊബീന്യോ നേടിയ ഗോളി ലൂടെ  ഗോള്‍ പട്ടിക പൂര്‍ത്തി യാക്കുക യായിരുന്നു.  ഇനി സെമി ഫൈനല്‍ ബര്‍ത്തി നു വേണ്ടി ബ്രസീലിയന്‍ മഞ്ഞപ്പട ഹോളണ്ടിന്‍റെ ഓറഞ്ചു പടയോട് ഏറ്റുമുട്ടും.
 
ഓറഞ്ചു പട ക്വാര്‍ട്ടറില്‍
 
അത്ഭുതങ്ങളും അട്ടിമറികളും ഇല്ലാതെ പ്രതീക്ഷിച്ച വിജയവുമായി  ഈ ലോക കപ്പിലെ കറുത്ത കുതിരകള്‍  എന്ന വിശേഷണങ്ങള്‍ ഉള്ള ഹോളണ്ട് ടീം ക്വാര്‍ട്ടറില്‍ കടന്നു. വമ്പന്‍ ടീമുകള്‍ ക്കെതിരെ നല്ല കളി പുറത്തെടുക്കു ന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ച  സ്ലോവാക്യ യുടെ മേല്‍ ഒന്നിന് എതിരെ രണ്ടു ഗോളു കളുടെ വിജയ മാണ്  ഹോളണ്ട് അടിച്ചെടുത്തത്.
തയ്യാറാക്കിയത്‌:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെസ്സി ഗോള്‍

June 28th, 2010

messy - epathramജൊഹാനസ്ബര്‍ഗ് : ഒരു തളികയില്‍ എന്ന പോലെ സഹ കളിക്കാര്‍ക്ക്‌ ഗോളിലേക്ക് അവസരം ഒരുക്കുക.  എതിര്‍ ടീം ഡിഫന്‍ഡര്‍ മാരുടെ ശക്തമായ ‘ടാക്ലിംഗ്’ ന് ഇടയിലും  പതറാതെ തന്‍റെ ടീമിന്‍റെ ചുക്കാന്‍ പിടിക്കുക.  സ്വന്തമായി ഗോളി ലേക്ക് ഉന്നം വെക്കാന്‍ അവസരം ഉണ്ടെങ്കിലും ഉറച്ച ഗോളി ലേക്കായി സഹ കളി ക്കാര്‍ക്ക് ബോള്‍ പാസ്‌ ചെയ്യുക.  സ്വന്തമായി ഗോള്‍ നേടുന്ന തിലും പ്രാമുഖ്യം സ്വന്തം ടീമിന്‍റെ  ഒത്തിണക്കത്തി നും തുടര്‍ന്ന് വിജയ ത്തിനും മുന്‍തൂക്കം നല്‍കുക. ഇതാണ് മെസ്സി ഗോള്‍.
ഇരു പകുതി കളിലു മായി കാര്‍ലോസ് ടെവസ് നേടിയ എണ്ണം പറഞ്ഞ രണ്ടു ഗോളു കള്‍ക്കും ഗോണ്‍സാലോ ഹിഗ്വൈന്‍ നേടിയ മറ്റൊരു ഗോളിന്‍റെ യും ബലത്തില്‍ ഇതിഹാസ താരം ഡീഗോ മറഡോണ യുടെ ചുണക്കുട്ടികള്‍ ഈ ലോകകപ്പിന്‍റെ അവസാന എട്ടിലേക്ക്‌ കുതിച്ചു കയറി.

ആദ്യാവസാനം ആവേശം മുറ്റി നിന്ന മല്‍സര ത്തില്‍ മെക്സിക്കോ ക്ക് ഒരു തവണ മാത്രമേ അര്‍ജന്‍റീന യുടെ വല കുലുക്കാന്‍ കഴിഞ്ഞുള്ളു എങ്കിലും അര്‍ജന്‍റീനി യന്‍ സൂപ്പര്‍ താരങ്ങ ളോട് ഒപ്പം  നില്‍ക്കുന്ന പ്രകടനം തന്നെ യാണ് മെക്സിക്കോ യും പുറത്തെടുത്തത്.

 
മെസ്സി എന്ന ലോകോത്തര താര ത്തിന്‍റെ   മികവ് മാത്രമാണ് ഇരു ടീമുകളു ടെയും ഇടയില്‍ കണ്ടിരുന്ന പ്രധാന വ്യത്യാസം.  ‘ലോകകപ്പിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ വിജയം മാത്രമാണ് ഞാന്‍ ലക്ഷ്യമിടുന്നത് ‘ എന്ന് ഡീഗോ മറഡോണ പറഞ്ഞ തിലേക്ക് അര്‍ജന്‍റീന ചെന്ന് എത്തും എന്നു തന്നെ യാണ് കളി പ്രേമികളുടെ കണക്ക് കൂട്ടല്‍.
 
 
ഇംഗ്ലണ്ട് ബാല പാഠം മറന്നു : ജര്‍മ്മനി ക്വാര്‍ട്ടറില്‍
 
കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തുക. ഗോള്‍ നേടാന്‍ മാത്രമുള്ള ആത്മാര്‍ത്ഥ  നീക്കങ്ങള്‍ നടത്താതിരിക്കുക. എതിര്‍ ഗോള്‍ പോസ്റ്റ്‌ ലക്‌ഷ്യം വെച്ച് മുന്നേറുമ്പോള്‍ സ്വന്തം പോസ്റ്റ്‌ ഒഴിച്ചിടുക. പിന്നെ ടീമിലെ ആഭ്യന്തര കലാപ ങ്ങളും കോച്ചുമാ യുള്ള കിടമത്സര ങ്ങളും. എല്ലാം  ചേര്‍ന്നാല്‍ ഇംഗ്ലണ്ട് ടീം ആയി. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിരയുള്ള ജര്‍മ്മനി യോട്  മേല്‍പ്പറഞ്ഞ രീതിയില്‍ ഉള്ള ഇംഗ്ലീഷ്‌ ടീം കൊമ്പ് കോര്‍ത്താല്‍ ഉണ്ടാകുന്ന ഫലം ആണ് ഇന്നല ത്തെ ഇംഗ്ലണ്ടി ന്‍റെ  ദുരന്തം.
 
പ്രത്യാക്രമണ ത്തിന് പേരു കേട്ട അല്‍മാനിയന്‍ ഫോര്‍വേഡു കളായ മുള്ളറും പടോസ്കിയും ക്ലോസ്സെ യും  എല്ലാം നിറഞ്ഞു കളിക്കുന്ന  ജര്‍മ്മനി ക്കെതിരെ ഒഴിച്ചിട്ട ഗോള്‍ പോസ്റ്റു മായി ആക്രമണ ത്തിന് പുറപ്പെട്ടാല്‍ എന്താണ് സംഭവിക്കുക എന്നതിന്‍റെ യഥാര്‍ത്ഥ രൂപമാണ്  ഇന്നലത്തെ കളിയില്‍ കണ്ടത്. എണ്ണം പറഞ്ഞ നാല് ഗോളുകളില്‍ രണ്ടെണ്ണം തോമസ്‌ മുള്ളറും ഓരോന്ന് വീതം പടോസ്കിയും ക്ലോസ്സെ യും ആണ് നേടിയത്. ഇംഗ്ലണ്ടും തൊടുത്തു ഒരു ഗോള്‍. അങ്ങിനെ ജര്‍മ്മനി ക്വാര്‍ട്ടറില്‍.

mullar-germany-epathram

ജര്‍മ്മനിയുടെ മുള്ളര്‍ അടിച്ച ഗോള്‍ ഇംഗ്ലണ്ടിന്‍റെ വലയില്‍

 
യൂറോപ്യന്‍ ഫേവറിറ്റു കളായ ഫ്രാന്‍സും ഇറ്റലി യും പോയതിനു പിറകെ താര നിബിഡമായ  ഇംഗ്ലണ്ടിനും  ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചു പോകാം.  ഇനി ജൂലായ്‌ മൂന്നിനു ജര്‍മ്മനിക്ക് അര്‍ജന്‍റീന യോട് സെമി ബര്‍ത്തിനു വേണ്ടി പൊരുതാം. ലോകകപ്പില്‍ ഇത് വരെ കളിച്ച ‘തരികിടകളി’ യുമായി  മറഡോണയുടെ കുട്ടികളോട്  ഏറ്റുമുട്ടാന്‍ ചെന്നാല്‍  ക്വാര്‍ട്ടറില്‍ ജര്‍മ്മനിയും കരുതേണ്ടി വരും മടക്ക ടിക്കറ്റുകള്‍.
 
 
റഫറിമാര്‍ ‘കളി’ക്കുന്നു.
 
ലോകത്തിന്‍റെ തന്നെ ഏറ്റവും കുറ്റമറ്റ തും മികച്ച തുമായ റഫറി പാനലാണ്  2010 ലോകകപ്പി നായി  ഒരുക്കി യിരി ക്കുന്നത്  എന്നായി രുന്നു ഫിഫ യുടെ അവകാശ വാദം. എന്നാല്‍ ഈ ലോകകപ്പിലെ പല കളികളി ലും  റഫറിമാര്‍ തികച്ചും കോമാളി ക്കൂട്ട മാവുന്നത്  കുറച്ചൊന്നുമല്ല കളിയുടെ ആവേശ ത്തെ ബാധിച്ചത്. റഫറി യുടെ തീരുമാനങ്ങളില്‍  എല്ലാം നഷ്ടപ്പെട്ടു ആദ്യം  തിരിച്ചു പോകേണ്ടി വന്നത്  അള്‍ജീരിയ ആയിരുന്നു. ഒരു ഗ്ലാമര്‍ ടീം എന്ന പരിവേഷം ഇല്ലാതെ വന്ന അള്‍ജീരിയ യെ റഫറി ആക്രമിച്ചപ്പോള്‍  അത് മാധ്യമ ലോകം കാണാതെ പോയി. എന്നാല്‍  ഗ്ലാമര്‍ ടീം ആയ  ഇംഗ്ലണ്ട്, അതിശക്ത രായ മെക്സിക്കോ  എന്നിവര്‍ക്കും റഫറി യുടെ തെറ്റായ തീരുമാന ങ്ങള്‍ക്ക്‌ ഇര ആവേണ്ടി വന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടി. ഇംഗ്ലീഷ്‌ മിഡ് ഫീല്‍ഡര്‍ ലാംപാര്‍ഡ് തൊടുത്ത  ഫ്രീ കിക്ക്‌, ഗോളില്‍ ചെന്ന് അവസാനിച്ചിട്ടും റഫറി ഗോള്‍ അനുവദിച്ചില്ല  ഈ സംഭവം ഇംഗ്ലീഷ് കളിക്കാരുടെ മാനസിക നില യെ തകര്‍ത്തു എന്ന് തുടര്‍ന്നുള്ള കളിയില്‍ ബോദ്ധ്യമായി.
 
അര്‍ജന്‍റീന – മെക്സിക്കോ മല്‍സരത്തില്‍ ആവേശത്തോടെ കളിച്ചു കൊണ്ടിരുന്ന   മെക്സിക്കോ ടീമിനെതിരെ മെസ്സി യുടെ പാസ്സില്‍ നിന്നും ടെവസ് നേടിയ ഗോള്‍, യാതൊരു സംശയത്തിനും ഇടയില്ലാത്ത ‘ഓഫ്‌ സൈഡ്‌ ഗോള്‍’ ആയിരുന്നു. റഫറി മാര്‍ അത് കണ്ടില്ലത്രെ…! കളിച്ചവരും, കളി കണ്ടവരും അത് ‘ഓഫ്‌ സൈഡ്‌  ഗോള്‍’  ആണെന്ന് ശരിക്കും കണ്ടു. പക്ഷെ കാണേണ്ടവര്‍ കാണേണ്ടേ…?

തയ്യാറാക്കിയത്‌:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഫ്രിക്ക മുന്നോട്ട് : ഏഷ്യ പുറത്തേക്ക്

June 27th, 2010

asamoh gyan-ghana-team-epathramജൊഹാനസ്ബര്‍ഗ് :    ലോക ഫുട്ബോളില്‍ അങ്കം കുറിക്കാന്‍ എത്തിയ ടീമുകളില്‍,  കളിപ്രേമി കളോ കളി നിരൂപ കരോ   ആരും തന്നെ സെമി ഫൈനല്‍ സാദ്ധ്യത പോലും കല്‍പിച്ചു നല്‍കാത്ത നാല് ടീമുകള്‍ -ദക്ഷിണ കൊറിയ,  ഉറുഗ്വെ,  ഘാന,  അമേരിക്ക-  ഇവര്‍ നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റുമുട്ടിയ പ്പോള്‍ മല്‍സരം ആവേശോജ്ജ്വല മായിരുന്നു.  പ്രീ ക്വാര്‍ട്ടറി ലെ ആദ്യ മല്‍സര ങ്ങളില്‍  വിജയം നേടിയ ഘാന യും ഉറുഗ്വെ യും ഇനി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. തുടര്‍ന്ന് ഒരു ടീം സെമി യിലേക്ക് കടക്കും. ഇക്കൂട്ടത്തില്‍ ഒരു ടീം ഫൈനലിലും എത്തിയേക്കാം.
 
ആഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി വിരുന്നെത്തിയ ലോക ഫുട്ബോള്‍ ക്വാര്‍ട്ടറില്‍  ഇരുണ്ട വന്‍കര യുടെ  പ്രതിനിധി കളായി ഘാന സ്ഥാനം പിടിച്ചു. അതിജീവന  ഫുട്ബോളിന്‍റെ വക്താക്കള്‍ എന്ന്  ലോകകപ്പില്‍ പുകള്‍പെറ്റ അമേരിക്കയെ,  എക്സ്ട്രാ ടൈമി ലേക്ക് -അതും ഈ ലോകകപ്പിലെ ആദ്യത്തെ എക്സ്ട്രാ ടൈം-  നീണ്ട ത്രസിപ്പിക്കുന്ന പോരാട്ട ത്തിലാണ് ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക്  ആതിഥേയ വന്‍കര യിലെ അവശേഷിക്കുന്ന ഏക ടീമായ ഘാന കെട്ടുകെട്ടിച്ചത്.  എക്സ്ട്രാ ടൈമിന്‍റെ  മൂന്നാം മിനുട്ടില്‍ നിര്‍ണ്ണായക ഗോള്‍ നേടി മത്സരത്തിലെ താരമായത് ഘാനയുടെ മിഡ് ഫീഡര്‍ അസമോ ഗ്യാന്‍.
 
 
ഉറുഗ്വെ  –  കൊറിയ
 
തൊണ്ണൂറു മിനുട്ട് കളിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തി ച്ചാലും ഒരു നിമിഷത്തെ അശ്രദ്ധ അല്ലെങ്കില്‍ കണക്കു കൂട്ടലിലെ പിഴവ് -സെക്കണ്ടി ന്‍റെ  നൂറിലൊരു അംശത്തില്‍ വരുന്ന പിഴവ്-  അതില്‍ സര്‍വ്വതും നഷ്ടമാവും. നഷ്ട പ്പെട്ടവര്‍ക്ക്‌ തിരിച്ചു പോകാം. ഇന്നലെ  പിഴച്ച താവട്ടെ കൊറിയന്‍ ഗോള്‍ കീപ്പര്‍ക്ക്. നിമിഷാര്‍ദ്ധ ത്തിന്‍റെ   സംഭ്രമ ത്തില്‍  ഒരു നാടിന്‍റെ,  ഒരു വന്‍കര യുടെ  പ്രതീക്ഷ ഒന്നാകെ പൊലിഞ്ഞു പോയി. അതായിരുന്നു അന്തിമ വിധി. കൈവിട്ടത് ഒന്നും തിരിച്ചെ ടുക്കാന്‍ കഴിയാത്ത കളി.  ആവേശം അതിരു കടക്കാ തിരുന്ന മല്‍സര ത്തില്‍ കൊറിയ ക്കെതിരെ  ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് ആധികാരിക വിജയവുമായി ഉറുഗ്വെ ക്വാര്‍ട്ടറിലേക്ക്.

ജീവന്മരണ പ്പോരാട്ടങ്ങള്‍
 
യൂറോപ്യന്‍ ശക്തികളുടെ പോരാട്ട ത്തില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനി, താര നിബിഡ മായ ഇംഗ്ലണ്ടു മായി പോരാട്ട ത്തിന് ഇറങ്ങുന്നു. ഗ്ലാമര്‍ ടീമുകളില്‍ ഒന്നിന് ഇന്ന് മടങ്ങാം.
 
ജര്‍മ്മനി –  ഇംഗ്ലണ്ട് ഇന്ത്യന്‍ സമയം വൈകീട്ട് 7:30 ന്
 
അര്‍ജന്‍റീന –  മെക്സിക്കോ രാത്രി 12 ന് 
 

തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ കുതിക്കുന്നു

June 26th, 2010

fifa-logo-epathramജൊഹാനസ്ബര്‍ഗ് :    അടങ്ങാത്ത തിരമാല കണക്കെ കുതിച്ചെത്തി എതിര്‍ ഗോള്‍ മുഖം ലക്ഷ്യം വെക്കുന്ന കിടയറ്റ സ്ട്രൈക്കര്‍മാര്‍… ഗോളിലേക്ക് ഉന്നം വെക്കുന്ന ഓരോ ഷോട്ടും ഏതോ മായിക വലയത്തില്‍ പ്പെട്ടത് പോലെ  ഗോള്‍ വല ഒഴിഞ്ഞു പോകുന്നു…!  ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ വശ്യതയും യൂറോപ്യന്‍ കേളീ ശൈലിയുടെ  കരുത്തും  സമന്വ യിപ്പിച്ച് ആകര്‍ഷകമായ ഫുട്‌ബോള്‍ ലോകത്തിന് മുന്നില്‍ കാഴ്ച വെക്കുകയും ലോക റാങ്കിംഗില്‍ അമരത്ത്  നില്‍ക്കുക യും ചെയ്യുന്ന  സ്പെയിന്‍ എന്ന ടീമിനെ യാണ്  ഇങ്ങിനെ ഗോള്‍ പോസ്റ്റിലെ ‘ദുര്‍ഭൂതം’ ആക്രമിക്കുന്നത്. കളിയുടെ  എല്ലാ മേഖല കളിലും  ആധിപത്യം പുലര്‍ത്തി യിട്ടും സ്വിസ്സു കാരോട്  മറുപടി ഇല്ലാത്ത ഒരു ഗോളിന്  തോല്‍ക്കാന്‍ തന്നെ ആയിരുന്നു  നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍ മാരുടെ തലവിധി. 

സ്വിറ്റ്സര്‍ലണ്ടി നോടുള്ള  തോല്‍വി യോടെ  ലോകകപ്പിലെ മുന്നോട്ടുള്ള പ്രയാണം തന്നെ  അവതാള ത്തിലായ കാള പ്പോരിന്‍റെ നാട്ടുകാര്‍ ഒരു ഫീനിക്സ് പക്ഷിയെ പ്പോലെ അതി ശക്ത മായ തിരിച്ചു വരവാണ്  പിന്നീടുള്ള രണ്ടു കളി കളിലും നടത്തിയത്‌.  സ്കോറിംഗി ലെ  അപാകത മുഴച്ചു നിന്നു എങ്കിലും ഹോണ്ടുറാസിന് എതിരെ  വ്യക്തമായ മാര്‍ജ്ജിനില്‍  വിജയിക്കാന്‍ എസ്പാനിയ ക്കാര്‍ക്ക്  കഴിഞ്ഞു.

അതി ശക്തരായ  ചിലി ക്ക് എതിരെ  ആവേശോജ്ജ്വല മായ മല്‍സര ത്തില്‍  ഒന്നിന് എതിരെ രണ്ടു ഗോളു കളുടെ വിജയവും  എച്ച് – ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും കൈപ്പിടി യില്‍ ഒതുക്കാന്‍ കഴിഞ്ഞത് അവരുടെ മുന്നോട്ടുള്ള പ്രയാണ ത്തിന്‍റെ  സൂചന യാണ്  നല്‍കുന്നത്. കളി മികവിന് ഒത്ത ഫിനിഷിംഗ് പാടവം കൂടി പ്രകടിപ്പി ക്കുകയാണ് എങ്കില്‍ കാളപ്പോരി ന്‍റെ നാട്ടുകാര്‍ ജൊഹാനസ് ബര്‍ഗിലെ സോക്കര്‍ സിറ്റിയില്‍  കിരീടത്തിന് വേണ്ടിയുള്ള അവസാന പോരാട്ടത്തിന് കൊമ്പു കോര്‍ക്കു വാന്‍ ഉണ്ടാവും…!!!
 
ബ്രസീല്‍ : ആരാധകര്‍ ആശങ്കയില്‍
 
ബ്രസീല്‍ – പോര്‍ച്ചുഗല്‍ ആരാധകരെ ഒരു പോലെ നിരാശ പ്പെടുത്തി ക്കൊണ്ട്  ഇരു ടീമുകളും ഗോള്‍ രഹിത സമനില യില്‍  പിരിഞ്ഞു. കക്കാ എന്ന സൂപ്പര്‍ താര ത്തിന്‍റെ അഭാവത്തില്‍ ഇറങ്ങിയ  മഞ്ഞപ്പട, ലോകത്തിലെ ഒന്നാം നമ്പര്‍ ടീം എന്നത് പോയിട്ട് ഒരു ആവറേജ് ടീം എന്ന  നില യിലേക്ക്‌ പോലും ഉയരാതെ പോയത്‌  ബ്രസീല്‍ ആരാധകരെ ആശങ്ക യിലാക്കി. നോക്കൗട്ട് ഘട്ടത്തില്‍ അപ്രതീക്ഷിത കളി  പുറത്ത്‌ എടുക്കുന്ന  ചിലി യാണ് ബ്രസീലിന്‍റെ എതിരാളി കള്‍ എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.
 
 
ഉത്തര കൊറിയ യും ഐവറി കോസ്റ്റും പുറത്തായി 
 
എങ്ങിനെ നന്നായി കളിക്കാം എന്ന് അറിയാത്ത കൊറിയ ക്കാരും കളി മികവ് പുറത്ത്‌ എടുക്കാന്‍ കഴിയാതെ പോയ ഐവറി കോസ്റ്റും  മരണ ഗ്രൂപ്പില്‍ നിന്നും പുറത്തായി.  മറുപടി ഇല്ലാത്ത മൂന്നു ഗോളു കള്‍ക്കാണ്   ഐവറി ക്കാര്‍ കൊറിയ യെ ഇന്നലെ തോല്‍പ്പിച്ചത്.
 
ഹോണ്ടുറാസ് – സ്വിസ്സ് സമനില
 
ലോകകപ്പില്‍ ഇന്നലെ നടന്ന ഹോണ്ടുറാസ് – സ്വിറ്റ്സര്‍ലന്‍ഡ് മല്‍സരം ഗോള്‍ രഹിത  സമനില യില്‍  പിരിഞ്ഞു. എച്ച് – ഗ്രൂപ്പില്‍ നിന്നും  ഇരു ടീമുകളും പുറത്തായി. ഇതേ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സ്പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലു മായി ഏറ്റുമുട്ടും.
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാലം നല്‍കിയ മറുപടി : ഇറ്റലി പുറത്ത്‌

June 25th, 2010

slovakian - team-epathramജൊഹാനസ്ബര്‍ഗ് :   കളിക്കളത്തില്‍ ലോകത്തിലെ തന്നെ മികച്ച 32   ടീമുകള്‍. ആദ്യാവസാനം വിജയം മാത്രം ലക്‌ഷ്യം വെക്കുന്ന ടീമുകള്‍ക്ക്‌ കളി മികവിന് ഒപ്പം  ഭാഗ്യവും കൂടി അനുഗ്രഹിക്കണം.  എങ്കിലേ  വന്‍ ലേബലില്‍ വരുന്ന  ടീമുകള്‍ക്ക് പോലും  പ്രാഥമിക ഘട്ടം കടന്നു കയറാന്‍ കഴിയുക യുള്ളൂ.  2002 ലെ ചാമ്പ്യന്മാരും  2006 ലെ രണ്ടാം സ്ഥാനക്കാരു മായ  ഫ്രഞ്ചുകാര്‍ പടിയിറങ്ങി.  ഇപ്പോള്‍ ഇതാ എവിടെയും എത്താതെ ‘നിലവിലെ ചാമ്പ്യന്മാര്‍’  എന്ന് പുകള്‍പെറ്റ ഇറ്റാലിയ ക്കാരും…!
 
ഇറ്റാലിയന്‍ ടീം,  എന്നും പ്രതിരോധാത്മക  ഫുട്‌ബോള്‍ ആണ് കളിക്കാറുള്ളത്‌.  കൊമ്പ് കുലുക്കി കൊല വിളി നടത്തി എത്തുന്ന എതിര്‍ ടീമിലെ അമര ക്കാരെ ഗോള്‍ അടിപ്പിക്കാതെ തടഞ്ഞു നിര്‍ത്തു ന്നതില്‍  എന്നും ഇറ്റലി ക്കാര്‍ മികവ് തെളിയിച്ചിട്ടുണ്ട്.  കാലു കൊണ്ടും  തല കൊണ്ടും തടയാന്‍ കഴിയാത്ത വരെ  കൈ കൊണ്ടും നാവു കൊണ്ടും ആക്രമിക്കുക.  ഫൌള്‍ നാടക ത്തിന്‍റെ   ഏതറ്റം വരെയും പോയിട്ട് ആയാലും  എതിര്‍ ടീം കളി ക്കാര്‍ക്ക്‌ ബുക്കിംഗ് –  മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങി നല്‍കുക.  (കഴിഞ്ഞ  ലോകകപ്പ്‌ ഫൈനലില്‍ സിനദിന്‍ സിദാന്‍ കൊടുത്ത പ്രതികരണം ഓര്‍ക്കുക).
 
ഇതിനെല്ലാം ഇടയിലും എതിര്‍ ഗോള്‍ പോസ്റ്റില്‍ ഗോള്‍ നേടാനുള്ള കഴിവ് കൊണ്ട് തന്നെ ഇറ്റാലിയന്‍ ഫുട്‌ബോളിനു വിജയ ചരിത്രം ഒത്തിരി ഉണ്ട്. മൈതാന മദ്ധ്യത്തില്‍ കളി നിയന്ത്രി ക്കാന്‍    റോബര്‍ട്ടോ ബാജിയോ യും ടോട്ടിയും എല്ലാം ഒരു അനുഗ്രഹം പോലെ  എന്നും അസൂറി പ്പടക്ക് തിളക്കം നല്‍കി യിരുന്നു.  2010ല്‍ കഥയാകെ മാറി.  ഫുട്‌ബോള്‍ ലോകത്ത്‌  ഇന്നേ വരെ കേട്ടു കേള്‍വി ഇല്ലാത്ത സ്ലോവാക്യ പോലും ഇറ്റലിയെ മലര്‍ത്തി അടിക്കുന്നു. സ്കോര്‍ 3 – 2. അങ്ങിനെ നിലവിലെ ചാമ്പ്യന്മാര്‍ക്കും മടക്ക ടിക്കറ്റ്‌. 

team-italy-epathram

അസൂറി കളുടെ നിഷേധാത്മക ഫുട്ബോളിന് കാലം നല്‍കിയ മറുപടി യാണ് ഈ നാണക്കേട്.
 
പരാഗ്വെ യെ പിടിച്ചു നിര്‍ത്തി 

കാല്‍പ്പന്തു കളിയില്‍  അധികമൊന്നും പാരമ്പര്യം അവകാശ പ്പെടാനില്ലാത്ത ന്യൂസിലന്‍ഡ് അതി ശക്തരായ പരാഗ്വെ യെ സമനില യില്‍ തളച്ചു.  എങ്കിലും അഞ്ചു പോയിന്‍റു മായി ഈ ഗ്രൂപ്പില്‍ നിന്നും പരാഗ്വെ  ഒന്നാം സ്ഥാന ക്കാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
 
 
ഹോളണ്ടിനു മൂന്നാം വിജയം 
 
ആഫ്രിക്കന്‍ പ്രതീക്ഷ കള്‍ക്ക്‌ കനത്ത ആഘാതം ഏല്‍പ്പിച്ച് ഹോളണ്ട് കാമറൂണിനെ ഒന്നിന് എതിരെ രണ്ടു ഗോളു കള്‍ക്ക് പരാജയ പ്പെടുത്തി. എഫ് – ഗ്രൂപ്പില്‍ ഇത് ഹോളണ്ടിന്‍റെ തുടര്‍ച്ചയായ മൂന്നാം വിജയം.
 
ഹോണ്ട വീണ്ടും ഹീറോ

ഏഷ്യന്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ജപ്പാന്‍ നോക്കൌട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഡെന്മാര്‍ക്കു മായുള്ള മല്‍സരത്തില്‍  തകര്‍ത്തു കളിച്ച ഹോണ്ടയുടെ നേതൃത്വ ത്തില്‍ ഒന്നിന് എതിരെ മൂന്ന്‍ ഗോളിന്‍റെ ആധികാരിക  വിജയ മാണ് ജപ്പാന്‍ നേടിയത്‌. ഗ്രൂപ്പ്‌ എഫ്- ചാമ്പ്യന്മാരായ  പരാഗ്വെ യുമാ യിട്ടാണ് ജപ്പാന്‍റെ പ്രീ ക്വാര്‍ട്ടറിലെ മല്‍സരം. 

നെതര്‍ലന്‍ഡ്സ് – സ്ലോവാക്യ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
 
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇംഗ്ലണ്ടിന് ഇങ്ങിനെയും കളിക്കാം…!

June 24th, 2010

england's -lampard-epathramജൊഹാനസ്‌ബര്‍ഗ്‌ :  എങ്ങിനെ എങ്കിലും കളിക്കുക.  സ്വന്തം കഴിവ് കൊണ്ടോ,  എതിര്‍ ടീമിന്‍റെ കഴിവ് കേടു കൊണ്ടോ  ഒരു ഗോള്‍ നേടുക. പിന്നെ അതില്‍ തൂങ്ങി  വിജയവും അടുത്ത റൌണ്ടും ഉറപ്പു വരുത്തുക. നൂറ്റാണ്ടുകളുടെ പാരമ്പര്യ മുള്ള,  ലോകോത്തര താരങ്ങള്‍ കളിക്കുന്ന  ഇംഗ്ലണ്ടിനെ പ്പോലെ ഒരു ടീമിന്  ഒരിക്കലും ഭൂഷണമല്ല ഈ കളി.  ക്ലബ്ബ്‌ ഫുട്ബോളിലെ അതി കായന്മാരായ വെയിന്‍ റൂണിയും ജറാള്‍ഡും ലാന്‍ഫോര്‍ഡും എല്ലാം അണി നിരക്കുന്ന  ഇംഗ്ലണ്ട് നിര  ഗ്രൂപ്പ്‌ സി- യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി നോക്കൌട്ട് ഘട്ടത്തി ലേക്ക് കടന്നു.  എന്നാല്‍ ഈ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ ആരാണ് എന്നുള്ള താണ് ഏറെ അതിശയകരം.  ഫുട്ബാള്‍ എന്തെന്ന് തന്നെ കാര്യമായി അറിയാത്ത അമേരിക്കയും…!

ഫുട്ബോളില്‍ വലിയ പാരമ്പര്യം ഒന്നും അവകാശ പ്പെടാനില്ലാത്ത സ്ലോവാനിയ യെ എതിരില്ലാത്ത ഒരു ഗോളിന് മറി കടക്കാന്‍ ഇംഗ്ലണ്ട് പയറ്റിയ  തന്ത്രം കണ്ടാല്‍ കളി ക്കമ്പക്കാര്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും – തീര്‍ച്ച.

goal- to- slovania-epathram

ഇംഗ്ലണ്ട് - സ്ലോവാനിയ മല്‍സരത്തില്‍ നിന്നും

 
റഫറി ‘കളിച്ചു’ :  അള്‍ജീരിയ പുറത്ത്‌
 
ഈ ലോക കപ്പിലെ  ഏറ്റവും  മോശം റഫറിംഗ് കണ്ട മല്‍സര ത്തില്‍  അള്‍ജീരിയ ക്ക് എതിരെ അമേരിക്ക ക്ക് ഏകപക്ഷീയ മായ ഒരു ഗോള്‍ വിജയം.  രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിലാണ് അമേരിക്ക നിര്‍ണ്ണായക ഗോളും പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ചത്.   അള്‍ജീരിയന്‍ മുന്നേറ്റ നിരക്കാരുടെ നീക്കങ്ങള്‍ക്ക്‌ തീര്‍ത്തും  ഏകപക്ഷീയ മായ രീതിയില്‍  തടയിടാന്‍ റഫറി കാണിച്ചിരുന്ന ഏകാഗ്രത കളി പ്രേമികള്‍ക്ക്‌ അഹസനീയമായി.
 
ജര്‍മ്മനി യും നോക്കൌട്ടില്‍
 
ആഫ്രിക്കന്‍ ശക്തിയായ ഘാന യെ  ഒരു ഗോളിന്  പിന്തള്ളി, ഗ്രൂപ്പ്‌ ഡി – യില്‍ നിന്നും ലോക ചാമ്പ്യന്മാരായിരുന്ന ജര്‍മനി നോക്കൌട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ്‌ സി – യിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ആണ് ജര്‍മ്മനി യുടെ പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍.
 
 
ആസ്ത്രേലിയ ജയിച്ചു : ഘാന പ്രീ ക്വാര്‍ട്ടറില്‍
 
ഗ്രൂപ്പ്‌ ഡി – യിലെ  അവസാന മല്‍സര ത്തില്‍ ആസ്ത്രേലിയ, സെര്‍ബിയ ക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി എങ്കിലും തങ്ങളുടെ ആദ്യ മല്‍സര ത്തില്‍ ജര്‍മ്മനി യോട് വന്‍ പരാജയം ഏറ്റു വാങ്ങി യത് അവര്‍ക്ക് വിനയാവുക യായിരുന്നു. പോയിന്‍റ് നിലയില്‍ ഘാന ക്ക് ഒപ്പം നിന്ന  ആസ്ത്രേലിയ യെ ചതിച്ചത് ‘ഗോള്‍ ശരാശരി’ യായിരുന്നു.  മികച്ച ഗോള്‍ ശരാശരി യിലൂടെ  ഘാന പ്രീ ക്വാര്‍ട്ടറില്‍ കളിക്കാന്‍ അര്‍ഹത നേടുക യായിരുന്നു.  സി – ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ  അമേരിക്ക യാണ് ഘാന യുടെ പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍. 
 

തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മറഡോണ = മെസ്സി

June 23rd, 2010

messy - epathramജൊഹാനസ്‌ബര്‍ഗ്‌ :  ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫുട്ബോളര്‍ ആര് എന്ന ചോദ്യത്തിന് കളിക്കമ്പ ക്കാര്‍  ക്കിടയില്‍ നിന്നും ലഭിക്കുന്ന ബഹു ഭൂരിപക്ഷം  ഉത്തര ങ്ങളും (കുറിയവനായ) മറഡോണ എന്ന് തന്നെയാവും…!. എന്നാല്‍ ഡീഗോ മറഡോണ ഇപ്പോള്‍ കളത്തിനു പുറത്തു നിന്നും കളി പറഞ്ഞു കൊടുക്കുക യാണ്. കോച്ച് എന്ന നിലയില്‍ ഡീഗോ എത്ര കണ്ടു  മുന്നേറും എന്നത് കാത്തിരുന്നു കാണാം എന്നാണു കളി നിരൂപകര്‍ പറഞ്ഞത്. മറഡോണ യോട് കിട പിടിക്കുന്ന മെസ്സി  എന്ന ലോകോത്തര പ്ലേ മേക്കര്‍  മൈതാന മദ്ധ്യത്തില്‍ കളി നിയന്ത്രിച്ചപ്പോള്‍, ലോക കപ്പില്‍ ഇത് വരെ നടന്ന മല്‍സര ങ്ങളില്‍  തിളങ്ങി നില്‍ക്കുന്നത്‌ അര്‍ജന്‍റീന തന്നെ.

argentina-team-epathram

മെസ്സി എന്ന താര ത്തിന്‍റെ മികവ് തെളിയിക്കുന്ന താണ് മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസിന് എതിരെ  അര്‍ജന്‍റീന നേടിയ  ഏകപക്ഷീയ മായ  2 ഗോള്‍ വിജയം. ഇനി  പ്രീ ക്വാര്‍ട്ടറില്‍  ജൊഹാനസ്‌ ബര്‍ഗി ലെ സോക്കര്‍ സിറ്റി സ്റ്റേഡിയ ത്തില്‍ അര്‍ജന്‍റീന മെക്സിക്കോ യുമായി  ഞായറാഴ്ച ഏറ്റുമുട്ടും.
 
ഏഷ്യന്‍  പ്രതിനിധി യായി ദക്ഷിണ കൊറിയ 
 
ഗ്രീസിനെതിരെ അര്‍ജന്‍റീന  നേടിയ വിജയത്തിന്‍റെ തണലില്‍ ദക്ഷിണ കൊറിയ   പ്രീ ക്വാര്‍ട്ടറില്‍. കറുത്ത കുതിര കളായ  നൈജീരിയ യെ 2 – 2  എന്ന സ്കോറിന് പിടിച്ചു കെട്ടിയാണ്  ദക്ഷിണ കൊറിയ   പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിയത്‌.
 
എന്ത് കൊണ്ട് സിദാന്‍…? 
 
2006 ലെ ലോകകപ്പ്‌  മല്‍സര ത്തില്‍ തല നാരിഴക്ക് കിരീടം നഷ്ടപ്പെട്ട ഫ്രാന്‍സ് 2010 ല്‍ നാണംകെട്ട് മടങ്ങി.  ഈ രണ്ടു ലോകകപ്പ് മത്സര ങ്ങളിലെ യും ഫ്രാന്‍സ്‌ ടീമുകളെ താരതമ്യം ചെയ്യുമ്പോള്‍ ഏവരുടെയും ചിന്ത ചെന്നെത്തുക സിനദിന്‍ സിദാന്‍  എന്ന മഹാനായ കളിക്കാരനിലാണ്.  ഒരു ടീം എന്ന നിലയില്‍,   കഴിഞ്ഞ രണ്ടു ലോകകപ്പ് മത്സര ങ്ങളിലും  ഫ്രഞ്ച് കാരെ ഉയര്‍ത്തി കൊണ്ടു വന്നത് സിദാന്‍ എന്ന പ്ലേ മേക്കറുടെ കഴിവ്‌ ഒന്ന് മാത്രമായിരുന്നു.  എന്നാല്‍ സിദാന്‍ ഇല്ലാതെ നമ്മള്‍ കണ്ട ഫ്രഞ്ച് ടീമിന്‍റെ അവസ്ഥ ഏറെ പരിതാപകര മായിരുന്നു. ഗ്രൂപ്പ്‌ എ – യില്‍ ഒരു സമനില  മാത്രം നേടിക്കൊണ്ട് അവസാന സ്ഥാനത്താണ് ഫ്രാന്‍സ്‌ ചെന്നെത്തിയത്. ആതിഥേയര്‍ ആയതു കൊണ്ടു മാത്രം   ലോകകപ്പില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്ക യോട് പോലും ഇന്നലെ  2- 1 ന്‍റെ തോല്‍വിയാണ് സിദാന്‍റെ പിന്‍മുറ ക്കാര്‍ ഏറ്റുവാങ്ങിയത്.
 
ഉറുഗ്വെ ജയിച്ചു –  ഇനി പ്രീ ക്വാര്‍ട്ടറില്‍
 
ശക്തരായ മെക്സിക്കോ ക്ക്  എതിരെ മറുപടി ഇല്ലാത്ത ഒരു ഗോളിന് വിജയിച്ച് ഗ്രൂപ്പ്‌ എ – യില്‍ നിന്നും  ഒന്നാം സ്ഥാനക്കാരായി ഉറുഗ്വെ  പ്രീ ക്വാര്‍ട്ടറില്‍. ദക്ഷിണ കൊറിയ യെ യാണ് ആദ്യ നോക്കൌട്ട് ഘട്ടത്തില്‍ അവര്‍ക്ക്‌ നേരിടാനുള്ളത്.   ഉറുഗ്വെ യോട്‌ തോല്‍വി ഏറ്റുവാങ്ങേണ്ടി  വന്നു എങ്കിലും  ഫ്രാന്‍സി നെതിരെ നേടിയ വിജയവും  ദക്ഷിണാഫ്രിക്ക ക്കെതിരെ നേടിയ സമനില യും നല്ല ഗോള്‍ ശരാശരി യുമായി ഗ്രൂപ്പ്‌ എ  യില്‍ നിന്നും  മെക്സിക്കോ യും രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചു.

തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോര്‍ച്ചുഗീസ് ഗോള്‍ മഴ

June 22nd, 2010

ronaldo-portugal-epathramജൊഹാനസ്ബര്‍ഗ് :  മഴയില്‍ കുതിര്‍ന്ന പോര്‍ച്ചുഗീസ് –  ഉത്തര കൊറിയ മല്‍സരത്തില്‍  പോര്‍ച്ചുഗലിന് എതിരില്ലാത്ത 7  ഗോള്‍ വിജയം.  ലോകത്തിലെ ഏറ്റവും അധികം ചെലവേറിയ താരം എന്ന വിശേഷണം എന്ത് കൊണ്ട് കളി പ്രേമികള്‍ ക്രിസ്റ്റ്യാനോ  റൊണാള്‍ഡോ ക്ക് ചാര്‍ത്തി നല്‍കി എന്നത് തെളിയിക്കുന്ന തായിരുന്നു  ഉത്തര കൊറിയ ക്കെതിരെ  ക്രിസ്റ്റ്യാനോ  യുടെ പ്രകടനം.  കളിച്ചും കളിപ്പിച്ചും ഗോള്‍ അവസരങ്ങള്‍ ഒരുക്കിയും സ്കോര്‍ ചെയ്തും തന്‍റെ പേരിന് ഒത്ത പ്രകടനം പുറത്തെടുത്ത  ക്രിസ്റ്റ്യാനോ  ക്കും കൂട്ടര്‍ക്കും മുന്നില്‍,  ബ്രസീലിന് എതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ഉത്തര കൊറിയ തീര്‍ത്തും മങ്ങി പ്പോവുക യായിരുന്നു.

ചിലി സ്വിറ്റ്സര്‍ലന്‍റി  നെ തോല്‍പ്പിച്ചു ( 1 – 0 )

ആവേശ രഹിതമായ മല്‍സര ത്തില്‍,  അട്ടിമറി വീരന്മാരായ സ്വിറ്റ്സര്‍ലന്‍റി നെതിരെ മറുപടി ഇല്ലാത്ത ഒരു ഗോളിന്  മറി കടന്നു  ചിലി പ്രീ ക്വാര്‍ട്ടറി ലേക്ക് മുന്നേറി.  കളിയുടെ എഴുപത്തി അഞ്ചാം മിനുട്ടില്‍ ചിലി സ്ട്രൈക്കര്‍ ഗോണ്‍സാലസ് ആണ്  നിര്‍ണ്ണായക മായ ഗോള്‍ സ്കോര്‍ ചെയ്തത്.
 
സ്പെയിന്‍ ജയിച്ചു ( 2 – 0 )
 
ലോകകപ്പില്‍ വന്‍ പ്രതീക്ഷ യുമായി  എത്തിയ സ്പെയിന്‍ ന്,  താരതമ്യേന ദുര്‍ബ്ബല രായ ഹോണ്ടുറാസിന് എതിരെ  ഏകപക്ഷീയമായ 2  ഗോള്‍ വിജയം. ഗോള്‍ അവസരങ്ങള്‍ തുലച്ചു കളയുന്നതില്‍  പ്രാഗല്‍ഭ്യം തുടരുന്ന സ്പെയിന്‍ന് വിലപ്പെട്ട   3  പോയിന്‍റു കള്‍ നേടാന്‍ കഴിഞ്ഞു എങ്കിലും, അടുത്ത കളി  ഇതിനകം തന്നെ പ്രീ ക്വാര്‍ട്ടറില്‍ ഇടം കണ്ടെത്തിയ  ചിലി യും ആയിട്ടാണ് എന്നത് ആശങ്കക്ക് വക നല്‍കുന്നതാണ്. കളിയിലെ താരമായ  സൂപ്പര്‍ സ്ട്രൈക്കര്‍  ഡേവിഡ്‌ വിയ ഹോണ്ടുറാസിന് എതിരെ ലഭിച്ച പെനാല്‍ട്ടി കിക്കും പുറത്തേക്ക് ആണ് അടിച്ചത്.
 
ഇന്നത്തെ കളി  (ഇന്ത്യന്‍ സമയം)
 
മെക്സിക്കോ – ഉറുഗ്വെ  ( വൈകീട്ട് 7: 30 ന് )
 
ഫ്രാന്‍സ്‌ –  ദക്ഷിണാഫ്രിക്ക ( വൈകീട്ട് 7: 30 ന് )
 
ഗ്രീസ് –  അര്‍ജന്‍റീന (രാത്രി 12 ന് )

നൈജീരിയ – ദക്ഷിണ കൊറിയ  (രാത്രി 12 ന് )

 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

7 of 9678»|

« Previous Page« Previous « ചൈനയില്‍ വെള്ളപ്പൊക്കം – 136 മരണം
Next »Next Page » മറഡോണ = മെസ്സി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine