കാനഡയില്‍ വെടിവെയ്പ്: 5 പേര്‍ കൊല്ലപ്പെട്ടു

January 30th, 2017

shooting in Quebec City

ക്യൂബൈക്ക് സിറ്റി: കാനഡയില്‍ മുസ്ലീം പള്ളിക്ക് സമീപമുണ്ടായ വെടിവെയ്പ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിന് പുറകില്‍ മുസ്ലീം വിരുദ്ധരാണെന്ന് സംശയം. പള്ളിയില്‍ വൈകീട്ടത്തെ പ്രാര്‍ഥനക്കെത്തിയവരുടെ നേരെ ആയുധധാരികളായ 3 പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും 40 പേര്‍ പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ആക്രമണം നടന്ന സ്ഥലം പോലീസ് സുരക്ഷാവലയത്തിലാണ്. അമേരിക്കയില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസിഡണ്ട് ട്രംപിന്റെ ഉത്തരവിനു ശേഷം കനേഡിയന്‍ പ്രസിഡന്റ് അഭയാര്‍ഥികളെ സ്വാഗതം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കാനഡയില്‍ വെടിവെയ്പ്പുണ്ടായതെന്ന് കരുതുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാരതമേ ഉണരുക : ഷീല ചെറു

March 11th, 2015

logo-new-york-pravasi-malayali-federation-ePathram

ന്യൂയോര്‍ക്ക് : സമൂഹ ത്തിലെ ഉച്ച നീചത്വങ്ങളും അപരിഷ്കൃതയും സംസ്കാര ശൂന്യതയും ദുഷ്ടതയും തുടച്ചു നീക്കി ഒരു നവ ഭാരതം കെട്ടി പ്പടുക്കുന്ന തിനായി ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തി ക്കേണ്ട തായ സമയമാണ് ഇതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ (പി. എം. എഫ്) വൈസ് ചെയര്‍ പേഴ്സണ്‍ ഷീല ചെറു പറഞ്ഞു.

ബി. ബി. സി. പുറത്തു വിട്ട ‘ഇന്‍ഡ്യാസ് ഡോട്ടര്‍’ എന്ന ഡോക്യു മെന്ററിയെ കുറിച്ച് ഇറക്കിയ പ്രസ്താവന യില്‍ ആണ് ഷീല ഇക്കാര്യം അറിയിച്ചത്.

ബി. ബി. സി. യുടെ ‘ഇന്‍ഡ്യാസ് ഡോട്ടര്‍’ എന്ന ഡോക്യു മെന്ററി തന്നെ കരയി പ്പിക്കുയും ലജ്ജി പ്പിക്കുകയും മനുഷ്യര്‍ക്ക് ഇത്ര മാത്രം ക്രൂരരാകു വാനും അധഃപതി ക്കുവാനും കഴിയുമൊ എന്നു സംശയി ക്കുന്നതായും ഷീല പറഞ്ഞു.

നമ്മുടെ ഭാരത ഗവണ്മെന്റും സംസ്കാരവും ഇത്രയും മോശ മായി ട്ടാണല്ലൊ സ്ത്രീകളെ കരുതുന്ന തെന്ന് അതില്‍ പെണ്‍ കുട്ടിയെ ബലാത്സംഗം ചെയ്ത മുകേഷ് സിങ്ങിന്റെ വിശദീ കരണം കേട്ട ഒരു നിമിഷം എനിക്കു തോന്നി.

കൂടാതെ വിദ്യാ സമ്പന്നര്‍ എന്ന് സ്വയം നടിക്കുന്ന പലരുടെയും അഭിപ്രായ പ്രകടന ങ്ങള്‍ വളരെ ബാലിശവും, സംസ്കാര ശൂന്യവും വേദനി പ്പിക്കുന്നതും ആയിരുന്നു.

നരാധമരായ പീഡകരെയും ദുഷ്ടന്മാരെയും സംരക്ഷിക്കുകയും, അവര്‍ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ സഞ്ചയ ത്തോട് പുച്ഛം തോന്നുന്നു. എന്നിരുന്നാലും ഈ ബലാത്സംഗ വീര ന്മാര്‍ക്ക് അര്‍ഹമായ ശിക്ഷകള്‍ ലഭിക്കുമെന്നു തന്നെയാണ് താന്‍ കരുതുന്നത്.

ജ്യോതിക്കു വേണ്ടി നില കൊള്ളുകയും പ്രതിഷേധ സമര ങ്ങള്‍ നടത്തു കയും ചെയ്ത പൊതുജനങ്ങ ളെയും വിദ്യാര്‍ഥി കളെയും ഈ സമയം അനുമോദി ക്കുന്നതി നോടൊപ്പം നിയമ പാലകര്‍ അവരെ കൈകാര്യം ചെയ്ത രീതി യില്‍ ഞാന്‍ ദുഃഖിക്കുന്നു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരത ത്തിന്റെ സാംസ്കാരിക മൂല്യ ങ്ങളില്‍ ഊറ്റം കൊള്ളുന്ന ഒരു സംഘടന യാണ്. മറ്റേതു സംസ്കാര ങ്ങളെയും പോലെ ഉന്നത മാണ് നമ്മുടെ ഭാരത സംസ്കാരവും. അത് ചില സാമൂഹിക ദ്രോഹികളും സംസ്കാര ശൂന്യരു മായവര്‍ മാത്രം വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല.

കര്‍ശന നിയമ ങ്ങളില്‍ കൂടി മാത്രമെ ഇത്തരം നീചമായ കുറ്റ കൃത്യ ങ്ങള്‍ തുടച്ചു നീക്കാന്‍ സാധിക്കൂ. ഭരണ കര്‍ത്താക്കള്‍ അതിനായി പ്രവര്‍ത്തിക്കുകയും മാനഭംഗ കേസു കളാല്‍ ലോക ത്തിന്റെ മുന്നില്‍ നഷ്ടപ്പെട്ടു പോയ നമ്മുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ശ്രമിക്കുകയും വേണം.

- pma

വായിക്കുക: , , , ,

Comments Off on ഭാരതമേ ഉണരുക : ഷീല ചെറു

ഷിനാവത്ര പട്ടാളത്തടവില്‍

May 24th, 2014

thailand-coup-epathram

ബാങ്കോക്ക്: പട്ടാള അട്ടിമറി നടന്ന തായ്‌ലന്റില്‍ മുന്‍ പ്രധാനമന്ത്രി യിംഗ് ലക് ഷിനാവത്രയെയും കുടുംബത്തെയും സൈന്യം തടവിലാക്കി. സൈനിക കേന്ദ്രത്തില്‍ ഹാജരാകാന്‍ സൈന്യം ആവശ്യപ്പെട്ട ഷിനവത്രയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉള്‍പെടെ 39 പേരെ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് പുറമെ 115 രാഷ്ട്രീയ നേതാക്കളോട് രാജ്യം വിട്ടു പോകരുതെന്ന് സൈന്യം മുന്നറിയിപ്പ് നല്കി കഴിഞ്ഞു. കൂടാതെ സ്‌കൂളുകൾ, കോളേജുകള്‍ എന്നിവ അടച്ചിടാനും സൈന്യം നിര്‍ദ്ദേശിച്ചു.

സൈനിക നടപടിക്കെതിരെ ലോക നേതാക്കള്‍ പ്രതിഷേധം അറിയിച്ചു തുടങ്ങി. സൈനിക നടപടി ന്യായികരിക്കാനാകില്ലെന്നും, തടവിലാക്കിയിരിക്കുന്നവരെ എത്രയും പെട്ടെന്ന് സ്വതന്ത്രരാക്കണമെന്നും ജനകീയ ഭരണം പുനഃസ്ഥാപിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിറ്റിൽ ഇന്ത്യാ കലാപം – ഒരു ഇന്ത്യാക്കാരന് കൂടി തടവ്

May 23rd, 2014

little-india-riot-epathram

സിംഗപ്പൂർ: ഇന്ത്യൻ കച്ചവടക്കാരുടെ കേന്ദ്രമായ ലിറ്റിൽ ഇന്ത്യയിൽ നടന്ന കലാപത്തിൽ പങ്കെടുത്തതിന് ഒരു ഇന്ത്യാക്കാരനെ കൂടി സിംഗപ്പൂർ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു. 32 കാരനായ കറുപ്പയ്യ ചന്ദ്രശേഖരൻ 40 വർഷക്കാലത്തിനിടക്ക് രാജ്യം കണ്ട ഏറ്റവും വലിയ കലാപത്തിൽ പങ്കെടുത്ത കുറ്റത്തിന് തടവിലാകുന്ന ഒൻപതാമത്തെ ഇന്ത്യാക്കാരനാണ്.

പോലീസിനു നേരെ ആക്രോശിക്കുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു എന്നതാണ് കറുപ്പയ്യക്ക് എതിരെയുള്ള കേസ്. ഒരു ഇന്ത്യൻ തൊഴിലാളിയെ ഇടിച്ചു കൊലപ്പെടുത്തിയ ഒരു ബസിന് നേരെയുള്ള ആക്രമണമാണ് കലാപത്തിൽ കലാശിച്ചത്.

കലാപത്തിൽ പങ്കെടുത്ത കുറ്റം ചുമത്തപ്പെട്ടിരുന്നെങ്കിൽ കറുപ്പയ്യക്ക് 7 വർഷം തടവും ചൂരൽ കൊണ്ടുള്ള അടിയും ശിക്ഷയായി ലഭിക്കുമായിരുന്നു. എന്നാൽ ഈ കുറ്റം പിന്നീട് നിയമവിരുദ്ധമായി സംഘം ചേർന്നു എന്ന കുറ്റമായി മാറ്റിയതിനാൽ രണ്ടു വർഷം തടവും പിഴയുമായി ശിക്ഷ കുറഞ്ഞു. ശിക്ഷാ കാലാവധി കറുപ്പയ്യയെ അറസ്റ്റ് ചെയ്ത കഴിഞ്ഞ ഡിസംബർ 12 മുതൽ തുടങ്ങുന്നത് കൊണ്ട് അധികം വൈകാതെ തന്നെ ഇയാൾക്ക് ജയിൽ മോചിതനാവാൻ കഴിയും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമൃതാനന്ദമയി ആശ്രമത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മുന്‍ ശിഷ്യ

February 19th, 2014

ന്യൂയോര്‍ക്ക്: മാതാ അമൃതാനന്ദമയിയേയും അവരുടെ ആശ്രമത്തെയും കുറിച്ച് ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ശിഷ്യയും ഓസ്ട്രേലിയക്കാരിയുമായ ഗായത്രി എന്ന ഗെയ്ല് ട്രെഡ്‌വെലിന്റെ പുസ്തകം. ഹോളി ഹെൽ: എ മെമ്മറി ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്റ് പ്യൂര്‍ മാഡ്‌നസ്സ് എന്നാണ് പുസ്തകത്തിന്റെ പേര്‍. “സര്‍വ്വാശ്ലേഷിയായ വിശുദ്ധ” എന്നാണ് അമൃതാനന്ദമയിയെ അവര്‍ വിശേഷിപ്പിക്കുന്നത്. അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ലൈംഗിക ചൂഷണങ്ങളുടേയും, സാമ്പത്തിക ഇടപാടുകളേയും, ഭക്തിയുടെ പേരിലുള്ള കാപട്യങ്ങളെയും കുറിച്ച് പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. അമൃതാനന്ദമയിയുടെയും ആശ്രമത്തിലെ അന്തേവാസികളുടേയും പെരുമാറ്റത്തിലെ ദൂഷ്യങ്ങൾ, പൂര്‍വ്വാശ്രമത്തില്‍ “ബാലു” എന്ന് പേരുള്ള ആശ്രമത്തിലെ മുതിര്‍ന്ന സ്വാമി തന്നെ ക്രൂരമായ ലൈംഗിക പീഢനത്തിനിരയാക്കിയതായി അവര്‍ ആരോപിക്കുന്നു.

മനസ്സും ശരീരവും ഈശ്വരനില്‍ അര്‍പ്പിച്ച് ആത്മീയ ജീവിതം ആഗ്രഹിച്ചെത്തിയ താന്‍ ക്രൂരമായ ബലാത്സംഗത്തിനും മറ്റു രീതിയിലുള്ള പീഢനങ്ങള്‍ക്കും ഇരയായതായി അവര്‍ വിശദീകരിക്കുന്നു. ശാരീരികമായും മാനസികമായും അന്തേവാസികളെ പീഡിപ്പിക്കുന്നതായും അമൃതാനന്ദമയിക്ക് സ്വാമിമാരുമായി ബന്ധം ഉണ്ടെന്നും ഗെയ്ല് ട്രെഡ്‌വെല്‍ പറയുന്നു. ആശ്രമത്തില്‍ ചേരുന്ന വിദേശികളില്‍ നിന്നും പണം വാങ്ങിയിരുന്നതായും ഇവര്‍ പറയുന്നുണ്ട്. ആശ്രമത്തിലേക്കെത്തുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇവരുടെ ഒമ്പതംഗ കുടുമ്പത്തിലേക്കാണ് പോകുന്നത് എന്ന് പുസ്തകത്തിൽ ആരോപണമുണ്ട്. പണത്തോടും സ്വര്‍ണ്ണത്തോടും ആര്‍ത്തി കാട്ടുന്ന സ്ത്രീയാണ് അമൃതാനന്ദമയി എന്ന് ആരോപിക്കുന്നതോടൊപ്പം കൂടുതല്‍ പണം സംഭാവന ചെയ്യുന്നവരോട് അമ്മക്ക് പ്രത്യേക താല്പര്യം ഉണ്ടെന്നും ഗ്രന്ഥകാരി പറയുന്നു.

1958-ല്‍ ആസ്ട്രേലിയയില്‍ ജനിച്ച ഗെയ്ല് ഇരുപത്തൊന്നാം വയസ്സിലാണ് അമൃതാനന്ദമയി ആശ്രമത്തില്‍ എത്തുന്നത്. ഗായത്രി എന്ന പേരു സ്വീകരിച്ച് 20 വര്‍ഷം ഇവര്‍ ആശ്രമത്തില്‍ അമ്മയ്ക്കൊപ്പം ശിഷ്യയും സഹായിയുമായി ജീവിച്ചിരുന്നു. പ്രധാന സഹായി എന്നതിനാല്‍ 24 മണിക്കൂറും അമൃതാന്ദമയിയെ സേവിക്കല്‍ ആയിരുന്നു അവരുടെ ചുമതല. ഈ കാലയളവിലെ അനുഭവങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. 20 വര്‍ഷത്തെ ദുരിത ജീവിതം അവസാനിപ്പിച്ച് 1999-ല്‍ അവര്‍ ആശ്രമം വിട്ടെങ്കിലും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ മൂലം വര്‍ഷങ്ങളോളം തന്റെ ദുരനുഭവം തുറന്ന് പറയുവാന്‍ അവര്‍ തയ്യാറായില്ല. 2012-ല്‍ സത്നാം സിങ്ങ് എന്ന ചെറുപ്പക്കാരന്‍ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ വച്ച് മര്‍ദ്ദനത്തിന് ഇരയാകുകയും പിന്നീട് അറസ്റ്റ് ചെയ്ത് പേരൂര്‍ക്കട മാനസിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇയാള്‍ അവിടെ വച്ച് കൊല്ലപ്പെട്ടിരുന്നു.

ആത്മീയതയുടെ മറവില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെയും, ലൈംഗിക ചൂഷണങ്ങളേയും കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്ന പുസ്തകം പുറത്ത് വന്നതോടെ വന്‍ വിവാദത്തിനും തുടക്കം ഇട്ടിരിക്കുകയാണ്. വിദേശത്തടക്കം വലിയ ഒരു ശിഷ്യ സമ്പത്തുള്ള അമൃതാനന്ദമയിയുടെ ആശ്രമത്തെ ചൂഴ്ന്ന് നില്‍ക്കുന്ന ദുരൂഹതകളെ കുറിച്ച് മുമ്പും പല വാര്‍ത്തകളും വന്നിരുന്നു എങ്കിലും 20 വര്‍ഷത്തോളം സഹവാസം അനുഷ്ഠിച്ച ഒരു സ്ത്രീ തന്റെ അനുഭവങ്ങള്‍ പറയുന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ നിരവധി ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളില്‍ ഇത്തരം ലൈംഗിക – സാമ്പത്തിക ചൂഷണങ്ങള്‍ നടക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വന്ന ഈ വെളിപ്പെടുത്തലുകള്‍ ആള്‍ദൈവ ആത്മീയതയില്‍ തല്പരരായ വിദേശികളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫല്ലൂജ തിരിച്ചു പിടിക്കാൻ ഇറാഖി സൈന്യം ഒരുങ്ങുന്നു

February 2nd, 2014

iraq-war-epathram

ബാഗ്ദാദ്: ഒരു മാസത്തോളമായി വിമത സൈന്യത്തിന്റെ പിടിയിലായ ഫല്ലൂജ നഗരം തിരിച്ചു പിടിക്കാനായി ഇറാഖി സൈന്യം ഒരുങ്ങുന്നു. സർക്കാർ വിരുദ്ധരും അൽ ഖൈദയുടെ നുഴഞ്ഞു കയറ്റക്കാരും ചേർന്ന് സുന്നികൾക്ക് ഭൂരിപക്ഷമുള്ള രണ്ടു നഗരങ്ങളാണ് ജനുവരി 1ന് പിടിച്ചെടുത്തത്.

ഈ നഗരങ്ങളിലെ ഗോത്രവർഗ്ഗക്കാർ തന്നെ വിമതരെ തുരത്തി ഓടിക്കും എന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ഇത് നടക്കാതെ വന്നതിനാലാണ് നഗരം തിരിച്ചു പിടിക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചത്.

അൽ ഖൈദയ്ക്കെതിരെ പൊരുതാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ പ്രധാനമന്ത്രി നുരി അൽ മലൈകി അഭ്യർത്ഥിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയയിൽ രാസായുധങ്ങൾ വീണ്ടും

May 28th, 2013

chemical-weapons-syria-epathram

ബെയ്റൂട്ട് : തലസ്ഥാന നഗരമായ ദമാസ്കസിലും അതിർത്തിയിലെ കുസൈർ പട്ടണത്തിലും നടന്ന കനത്ത പോരാട്ടത്തിനിടയിൽ പ്രസിഡണ്ട് ബഷർ അൽ അസ്സദിന്റെ സർക്കാർ സൈന്യം വിമതർക്ക് നേരെ രാസായുധങ്ങൾ വീൺറ്റും പ്രയോഗിച്ചതായി സൂചന. അടുത്ത മാസം അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുൻപ് തന്റെ നില മെച്ചപ്പെടുത്താനുള്ള പ്രസിഡണ്ട് അസ്സദിന്റെ നീക്കമായാണ് ഇപ്പോൾ നടക്കുന്ന കനത്ത പോരാട്ടം എന്നാണ് നിരീക്ഷണം.

ലെബനനിലെ ഹെസ്ബൊള്ള പോരാളികളും സർക്കാർ സൈന്യത്തോടൊപ്പം ചേർന്ന് വിമതർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുസൈറിലെ ഹെസ്ബുള്ളയുടെ ഇടപെടൽ ലെബനനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പരക്കെ ആശങ്കയുണ്ട്. തെക്കൻ ലെബനനിൽ നിന്നും തൊടുത്തു വിട്ട രണ്ട് റോക്കറ്റുകൾ ഷിയ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ബെയ്റൂട്ടിൽ പതിച്ചു. ഒരു റോക്കറ്റ് ഇസ്രയേൽ ലക്ഷ്യമായി കുതിച്ചതായും റിപ്പോർട്ടുണ്ട്.

ഹെസ്ബുള്ളയുടെ പങ്ക്‍ ആശങ്കാജനകമാണെന്നും യുദ്ധം മറ്റ് അയൽ രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച് ഐക്യ രാഷ്ട്ര സഭാ ജനറൽ സെക്രട്ടറി ബാൻ കി മൂൺ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

രാസായുധങ്ങൾ നിരോധിച്ചു കൊണ്ടുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ സിറിയ അംഗമല്ല. കണക്കിൽ പെടാത്ത രാസായുധങ്ങൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുള്ള അവസാനത്തെ രാജ്യമാണ് സിറിയ എന്ന് കരുതപ്പെടുന്നു. ആക്രമണ വേളയിൽ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന തങ്ങളുടെ ഒരു മാദ്ധ്യമ പ്രവർത്തകന്റെ കാഴ്ച്ച മങ്ങിയതായി ഒരു ഫ്രെഞ്ച് പത്രം വെളിപ്പെടുത്തി. പോരാളികളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നതിന്റേയും ശ്വാസ തടസ്സം അനുഭവപ്പെടുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. ഇതെല്ലാം രാസായുധങ്ങളുടെ പ്രയോഗത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഈജിപ്റ്റിൽ പ്രതിഷേധം തുടരുന്നു

February 2nd, 2013

egypt-revolt-epathram

കൈറോ : ഈജിപ്റ്റിൽ മുസ്ലിം ബ്രദർഹുഡ് നടപ്പിലാക്കുന്ന ഇസ്ലാമിക നയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം ഈജിപ്റ്റ് പ്രസിഡണ്ട് മൊഹമ്മദ് മുർസിയുടെ പടിവാതിലിൽ എത്തി. സുരക്ഷാ സേന പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകവും ജല പീരങ്കിയും ഉപയോഗിച്ച് പ്രതിരോധിച്ചെങ്കിലും പ്രതിഷേധം കൊടുമ്പിരി കൊള്ളുകയാണ്. ഒരു പ്രതിഷേധക്കാരനെ പോലീസ് നഗ്നനാക്കി ചവിട്ടുന്നതിന്റെ വീഡിയോ ദൃശ്യം അസോസിയേറ്റഡ് പ്രസ് പുറത്തു വിട്ടു. വണ്ടി ചക്രങ്ങൾക്ക് തീ കൊളുത്തിയും കല്ലെറിഞ്ഞും പടക്കം പൊട്ടിച്ച്ഹും പ്രതിഷേധക്കാർ പോലീസിനെ നേരിട്ടു. നെറ്റിയിലും നെഞ്ഞത്തും വെടിയേറ്റ ഒരു 23കാരൻ കൊല്ലപ്പെട്ടു.

അധികാരം കയ്യടക്കി വെച്ച മുസ്ലിം ബ്രദർഹുഡിനെതിരെയും പോലീസ് അതിക്രമങ്ങളെ പ്രകീർത്തിച്ചു സംസാരിക്കുന്ന മുർസിക്കെതിരെയുമാണ് പ്രതിഷേധം മുറുകുന്നത്. മുർസിയെ സ്ഥാനഭ്രഷ്ട്ടനാക്കണം എന്നാണ് ഉയർന്നു വരുന്ന ആവശ്യം.

തന്റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർക്ക് പുറകിൽ രാഷ്ട്രീയ ശക്തികളാണെന്നും അക്രമത്തെ എല്ലാ കക്ഷികളും അപലപിക്കണമെന്നുമാണ് മുർസിയുടെ പ്രസ്താവന.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ ജനാധിപത്യം പാളുന്നു എന്ന് ചൈനീസ് പത്രം

January 1st, 2013

fishermen-fast-against-nuclear-plant-epathram

ബെയ്ജിങ് : ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയും സമൂഹത്തിൽ നില നിൽക്കുന്ന അസമത്വവുമാണ് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിലൂടെ വെളിപ്പെട്ടത് എന്ന് പ്രമുഖ ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെട്ടു. ചില തൽപ്പര കക്ഷികളുടേയും ന്യൂനപക്ഷമായ ഒരു വരേണ്യ വർഗ്ഗത്തിന്റെയും കൈകളിലാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിയന്ത്രണം. ഇതാണ് ഇത്തരം പ്രതിഷേധ പ്രകടനങ്ങളും അഴിമതി വിരുദ്ധ പ്രകടനങ്ങളുമായി സാധാരണ ജനത്തിന്റെ പ്രതികരണം ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്നതിന്റെ അടിസ്ഥാന കാരണം. സാമൂഹികമായ അനീതിക്കെതിരെ ഫലപ്രദമായി നിലകൊള്ളാൻ വ്യവസ്ഥിതിക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടുകൾ സ്വീകരിക്കുവാനും അധികാര വർഗ്ഗം തയ്യാറാവുന്നു.

ഇന്ത്യയിലെ സംഭവ വികാസങ്ങൾ ചൈനക്ക് ഒട്ടേറെ പാഠങ്ങൾ നൽകുന്നു. അറുപത് വർഷം മുൻപ് ഇന്ത്യയിലും ചൈനയിലും സമാനമായ വികസന അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ സമ്പദ് വ്യവസ്ഥ സുതാര്യമാക്കിയതോടെ ചൈനയിൽ വൻ പുരോഗതി ഉണ്ടായി. ഇന്ന് ഇന്ത്യ ചൈനയേക്കാൾ വികസനത്തിന്റെ കാര്യത്തിൽ 10 വർഷത്തോളം പുറകിലാണ്. സാമൂഹിക പുരോഗതിയുടെ കാര്യത്തിൽ 30 വർഷം പുറകിലാണ് ഇന്ത്യ. എന്നിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതി എന്നത് കാരണം പാശ്ചാത്യ സമൂഹം ഇന്ത്യയിൽ ഒട്ടേറെ പ്രത്യാശ വെച്ചു പുലർത്തുന്നു. എന്നാൽ സമൂഹത്തിലെ അസമത്വവും ജനാധിപത്യത്തിന്റെ കാര്യക്ഷമതയില്ലായ്മയും ഈ സാദ്ധ്യതയെ ദോഷകരമായി ബാധിക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ പരാജയവും സർക്കാരിന്റെ തണുപ്പൻ സമീപനവും ലോകമെങ്ങും വിമർശന വിധേയമാവുകയാണ് എന്നും പത്രം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖിൽ സ്ഫോടന പരമ്പര

December 18th, 2012

Iraq-explosion-epathram

ബാഗ്ദാദ് : ഇറാഖിൽ വിവിധ സ്ഥലങ്ങളിലായി നടന്ന നിരവധി സ്ഫോടനങ്ങളിൽ 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇറാഖ് സർക്കാരും കുർദ് ന്യൂനപക്ഷവും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തെ ആളിക്കത്തിച്ച് രാജ്യമെമ്പാടും വർഗ്ഗീയ വിദ്വേഷം പടർത്താനുള്ള ഭീകരരുടെ ശ്രമമാണിത് എന്ന് കരുതപ്പെടുന്നു. സുന്നി ഷിയാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും അനുദിനം വർദ്ധിച്ചു വരികയാണ്. സ്വന്തമായ ഭാഷയും മത വിശ്വാസങ്ങളുമുള്ള ഷബൿ വിഭാഗം താമസിക്കുന്ന ഗ്രാമത്തിലാണ് ഏറ്റവും അധികം മരണം സംഭവിച്ചത്. ഇവിടെ നടന്ന ബോംബ് സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 1323410»|

« Previous Page« Previous « സ്റ്റീഫൻ ഹോക്കിങ്ങിന് യൂറി മിൽനർ പുരസ്കാരം
Next »Next Page » പാക്കിസ്ഥാനില്‍ അഞ്ച് യു.എന്‍. പോളിയോ വാക്സിനേഷന്‍ പദ്ധതി പ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine