സരബ്ജിത്തിന് ചികിത്സ ലഭിക്കും വരെ നിരാഹാരം നടത്തുമെന്ന് സഹോദരി

May 2nd, 2013

അമൃത്‌സര്‍: പാക്കിസ്ഥാന്‍ ജയിലില്‍ വച്ച് ക്രൂരമായ മര്‍ദ്ദനമേറ്റ് മരണത്തോട് മല്ലിടുന്ന ഇന്ത്യന്‍ പൌരന്‍ സരബ്ജിത്ത് സിങ്ങിന് മികച്ച ചികിത്സ ലഭിക്കുന്നത് വരെ നിരാഹാരം നടത്തുമെന്ന് അദ്ദേഹത്തിന്റെ സഹോദരി ദല്‍ബീര്‍ കൌര്‍. തന്റെ സഹോദരന്റെ രക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവര്‍ ആരോപിച്ചു. സരബ്ജിത്തിനെ ഇന്ത്യയിലോ വിദേശത്തോ ഉള്ള ആശുപത്രിയിലേക്ക് മാറ്റി മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ ജീവന്‍ രക്ഷപ്പെടുത്താനാകുമെന്ന് താന്‍ പരതീക്ഷിക്കുന്നതായി ദല്‍ബീര്‍ കൌര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത്തിനെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ലാഹോറിലെ ജിന്ന ആസ്പത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സരബ്ജിത്തിനെ സഹോദരിയും, ഭാര്യയും മകളും സന്ദര്‍ശിച്ചിരുന്നു. സരബ്ജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ജീവന്‍ രക്ഷിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോകം വീണ്ടും പക്ഷിപ്പനി ഭീഷണിയിൽ

April 7th, 2013
bird flu-epathram
ഷാങ്ങ്ഹായ്: ലോകം വീണ്ടും പക്ഷിപ്പനിയുടെ ഭീഷണിയിൽ. ചൈനയുടെ വാണിജ്യ തലസ്ഥാനമായ ഷാങ്ഹായിയില്‍ പക്ഷിപ്പനി വ്യാപിക്കുന്നത് ഞെട്ടലോടെയാണ് ലോകം വീക്ഷിക്കുന്നത് ഇവിടെ ഇതിനകം തന്നെ ആറുപേർ മരിച്ചു കഴിഞ്ഞു. ഇരുപതോളം പേര്ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ പക്ഷി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ ചൈനയിൽ പടരുന്ന പക്ഷിപ്പനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് ആരോഗ്യ നിരീക്ഷകർ പറയുന്നു. അയല്‍ രാജ്യങ്ങളായ വിയറ്റ്നാം, ജപ്പാൻ, എന്നിവിടങ്ങളില്‍ ഇപ്പോൾ തന്നെ മുന്‍കരുതൽ എന്ന നിലയിൽ  . ചൈനയില്‍ നിന്നുള്ള പക്ഷി ഉത്പന്നങ്ങളുടെ ഇറക്കുമതി താത്കാലികമായി നിരോധിച്ചു. ചൈനയില്‍ നിന്നുള്ള സന്ദര്‍ശകരെ പരിശോധിക്കാന്‍ ജപ്പാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. ചൈനയിൽ ഇതിനകം മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ നഗരത്തില്‍ 20,000 പക്ഷികളെ കൊന്നൊടുക്കി. ഹുവായ് മാർക്കറ്റിൽ വില്പനയ്ക്ക് വെച്ചിരുന്ന പ്രാവുകളിൽ വൈറസ് ബാധ കണ്ടതിനാലാണ് ഇത്. എല്ലാവരും മുന്കരുതലോടെ ഇരിക്കണമെന്നും രോഗലക്ഷങ്ങൾ കണ്ടയുടനെ ആശുപത്രിയില്‍ എത്തണം എന്നും ചൈനീസ് അധികൃതർ മുന്നറിയിപ്പ് നല്കി.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ലോകം വീണ്ടും പക്ഷിപ്പനി ഭീഷണിയിൽ

സവിതയുടെ മരണം ഒഴിവാക്കാമായിരുന്നു എന്ന് അന്വേഷണ റിപ്പോർട്ട്

February 17th, 2013

savita-halappanavar-epathram

ഡബ്ലിൻ: അയർലൻഡിലെ ഗർഭച്ഛിദ്ര വിരുദ്ധ നിയമത്തിന്റെ കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ ഇന്ത്യൻ വംശജ സവിതയുടെ മരണം ഒഴിവാക്കാൻ ആവുന്നതായിരുന്നു എന്ന അന്വേഷണ റിപ്പോർട്ട് ചോർന്നു. ഇതോടെ സവിതയുടെ കുടുംബത്തിന്റെ ആരോപണം സത്യമായിരുന്നു എന്ന് വെളിപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “ദ ഇൻഡിപ്പെൻഡന്റ്” പത്രമാണ് അന്വേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്.

തന്റെ ഗർഭം അലസി പോയത് അറിഞ്ഞ സവിത ഒരു ദിവസം മുഴുവൻ കടുത്ത വേദന അനുഭവിച്ചു. തുടർന്ന് ഗർഭച്ഛിദ്രം നടത്തി തരാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അയർലൻഡ് ഒരു കത്തോലിക്കാ രാഷ്ട്രമാണ് എന്നും ഗർഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല എന്നും ഡോക്ടർമാർ പറഞ്ഞതായാണ് ബന്ധുക്കളുടെ പരാതി. 31 കാരിയായിരുന്ന സവിത ദന്ത ഡോക്ടർ ആയിരുന്നു.

സവിത പരാതിപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയ തങ്ങൾക്ക് ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് സ്ഥിരീകരിക്കാൻ കഴിഞ്ഞു എന്നും ഈ അവസ്ഥയിൽ ഗർഭച്ഛിദ്രം നടത്താൻ അയർലൻഡിലെ നിയമം അനുവദിക്കുന്നില്ല എന്നുമാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ സവിതയുടെ മരണത്തിൽ കലാശിച്ച അണുബാധ മൂന്ന് ദിവസത്തോളം കണ്ടെത്താൻ കഴിയാതിരുന്നത് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ചയാണ് എന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു. ഈ അവസ്ഥയിൽ സവിത ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവരെ ഗർഭച്ഛിദ്രത്തിന് വിധേയ ആക്കണമായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗർഭച്ഛിദ്രത്തിനെതിരെ കത്തോലിക്കാ സഭയുടെ ക്രിസ്മസ് സന്ദേശം

December 26th, 2012

pastor-epathram

ഡബ്ലിൻ : ഗർഭച്ഛിദ്രം അനുവദിക്കാഞ്ഞതിനെ തുടർന്ന് ഇന്ത്യൻ വനിത മരിച്ച സാഹചര്യത്തിൽ അയർലൻഡിലെ ഗർഭച്ഛിദ്ര നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ അയർലൻഡിലെ കത്തോലിക്കാ മേധാവി ക്രിസ്മസ് ദിന സന്ദേശം നൽകി. ജീവന് ഉള്ള അവകാശം മൌലികമാണെന്നും ഇത് വിശ്വസിക്കുന്ന എല്ലാവരും തങ്ങളുടെ അഭിപ്രായം തങ്ങളുടെ ജന പ്രതിനിധികളെ അറിയിക്കണം എന്നുമാണ് തന്റെ ക്രിസ്മസ് ദിന സന്ദേശത്തിൽ അയർലൻഡിലെ കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് കർദ്ദിനാൾ ഷോൺ ബ്രാഡി വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

ജീവനു ഭീഷണി ഉണ്ടായിട്ടും കത്തോലിക്കാ രാജ്യമാണെന്ന ന്യായം പറഞ്ഞ് ഐറിഷ് ആശുപത്രി അധികൃതർ 31 കാരിയായ ദന്ത ഡോക്ടർ സവിതയ്ക്ക് ഗർഭച്ഛിദ്രം നിഷേധിച്ചതിനെ തുടർന്ന് അവർ മരണമടഞ്ഞ സംഭവം വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.

savita-halappanavar-epathram

ഗർഭച്ഛിദ്രത്തിന് അനുമതി നൽകാത്ത ഒരേ ഒരു യൂറോപ്യൻ രാജ്യമാണ് അയർലൻഡ്. സവിതയുടെ മരണത്തെ തുടർന്ന് ഇതിൽ പരിമിതമായ അയവ് വരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഗർഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ ഗർഭച്ഛിദ്രം അനുവദിക്കാനാണ് പ്രധാനമന്ത്രി എൻഡാ കെന്നിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഈ ഒരു അവകാശം ഒരു സർക്കാരിനും നിഷേധിക്കാൻ ആവില്ല എന്ന് കഴിഞ്ഞ ദിവസം കെന്നി പറയുകയുമുണ്ടായി.

1992ൽ അയർലൻഡ് സുപ്രീം കോടതി ഗർഭച്ഛിദ്രത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ പിന്നീട് വന്ന സർക്കാരുകൾ ഇത് നിയമമാക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗർഭച്ഛിദ്രം : ഇന്ത്യ ശക്തമായി പ്രതികരിക്കുന്നു

November 16th, 2012

savita-halappanavar-epathram

ഡബ്ലിൻ : ജീവനു ഭീഷണി ഉണ്ടായിട്ടും കത്തോലിക്കാ രാജ്യമാണെന്ന ന്യായം പറഞ്ഞ് ഇന്ത്യൻ വനിതയ്ക്ക് ഐറിഷ് ആശുപത്രി അധികൃതർ ഗർഭച്ഛിദ്രം നിഷേധിച്ചതിനെ തുടർന്ന് മരിക്കാൻ ഇടയായ സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതികരിച്ചു. വിദേശ കാര്യ വകുപ്പ് ഐറിഷ് അംബാസഡറെ വിളിച്ചു വരുത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. 31 കാരിയായ ദന്ത ഡോക്ടർ സവിതയാണ് അയർലൻഡിലെ ഗർഭച്ഛിദ്ര വിരുദ്ധ നിയമത്തിന്റെ കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ ഹതഭാഗ്യ. സവിതയുടെ മരണം ഗൌരവമായി കണ്ട ഇന്ത്യൻ അധികൃതർ ഡബ്ലിനിലെ ഇന്ത്യൻ അംബാസഡറോടും സംഭവത്തിൽ നേരിട്ട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെടും എന്ന് അറിയിച്ചു. മാനുഷികമായ പരിഗണനകൾ മാനിച്ച് കർശനമായ ഗർഭച്ഛിദ്ര നിയമത്തിൽ അയവ് വരുത്തണം എന്നാണ് തങ്ങളുടെ പക്ഷം എന്ന് വനിതാ കമ്മീഷൻ അറിയിച്ചു.

തന്റെ ഗർഭ അലസി പോയത് അറിഞ്ഞ സവിത ഒരു ദിവസം മുഴുവൻ കടുത്ത വേദന അനുഭവിച്ചു. തുടർന്ന് ഗർഭച്ഛിദ്രം നടത്തി തരാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അയർലൻഡ് ഒരു കത്തോലിക്കാ രാഷ്ട്രമാണ് എന്നും ഗർഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല എന്നുമാണ് ഡോക്ടർമാർ പറഞ്ഞത് എന്ന് സവിതയുടെ പിതാവ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

ക്യാൻസർ മരുന്നിന് വില വർദ്ധിപ്പിക്കാൻ അമേരിക്കൻ സമ്മർദ്ദം

July 15th, 2012

medicine-epathram

വാഷിങ്ടണ്‍ : നിലവില്‍ ഇന്ത്യയില്‍ വിറ്റു വരുന്ന കാന്‍സര്‍ മരുന്നിന്റെ വില വളരെ കുറവാണെന്നും ഉടന്‍ തന്നെ ഈ മരുന്ന് വില കൂട്ടണമെന്നും ഇന്ത്യക്ക് മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്നാല്‍ അമേരിക്കയില്‍ ചികിത്സാ രംഗത്തെ ചെലവു കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്ന തിരക്കിലാണ് പ്രസിഡന്റ് ഒബാമ. ബെയര്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് പേറ്റന്റുള്ള നെക്സവര്‍ എന്ന മരുന്നിന് ബദലായി വില കുറഞ്ഞ മരുന്ന് നിര്‍മിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഹഫിങ്ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഒബാമയുടെ ഇരട്ടത്താപ്പ് പുറത്തായത്. രണ്ടാഴ്ച മുമ്പ് യു. എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ തെരേസ റിയ നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കി ആയിരുന്നു അന്വേഷണം. ഇന്ത്യയുടെ നീക്കം ലോക വ്യാപാര സംഘടനയുടെ നയങ്ങള്‍ക്ക് എതിരാണെന്ന് ‍ താക്കീതു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞർ കൃത്രിമ നേത്രപാളിയും കരളും വികസിപ്പിച്ചു

June 23rd, 2012

stem-cells-epathram

ജപ്പാനിലെ ശാസ്ത്രജ്ഞർ വിത്ത് കോശങ്ങളിൽ നിന്നും വിജയകരമായി മനുഷ്യന്റെ കരളും നേത്ര പാളിയും വികസിപ്പിച്ചു. ജപ്പാനിലെ യോകോഹാമ സർവ്വകലാശാലയിലെ വിത്ത് കോശ ജീവ ശാസ്ത്രജ്ഞൻ തക്കനോറി തക്കെബെയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് മൂന്ന് തരം കോശങ്ങൾ ഉപയോഗിച്ച് പ്രവർത്തനക്ഷമമായ ഒരു ചെറു കരൾ വികസിപ്പിച്ചത്. മൂന്ന് കോശങ്ങളും മിശ്രിതത്തിലേക്ക് ചേർക്കുന്നതിന്റെ സമയമായിരുന്നു ഈ പരീക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ഗവേഷകർ അറിയിച്ചു. ഒരു വർഷത്തിലേറെ സമയം കൊണ്ട് നടത്തിയ നൂറിലേറെ പരാജയപ്പെട്ട പരീക്ഷണങ്ങൾ ക്കൊടുവിലാണ് സംഘം വിജയം കണ്ടത്.

കോബെയിലെ റിക്കെൻ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് കൃത്രിമ നേത്ര പാളി വികസിപ്പിച്ചത്. ഇവർ ഒരു പാത്രത്തിൽ ഒരുക്കിയ വിത്ത് കോശങ്ങൾ പൊടുന്നനെ ഒരു കുമിളയായി രൂപപ്പെടുകയും പിന്നീട് അത് തന്നിലേക്ക് തന്നെ ചുരുങ്ങി കണ്ണിനുള്ളിലെ റെറ്റിനയ്ക്ക് സമാനമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ഗവേഷക സംഘത്തിന്റെ യാതൊരു നിയന്ത്രണവും ഇല്ലാതെ ഈ പ്രക്രിയ ഇവരുടെ കണ്ണിനു മുൻപിൽ സ്വയമായി നടന്നത് ഗവേഷകരെ ഏറെ അദ്ഭുതപ്പെടുത്തി. കണ്ണിന്റെ ഈ ഭാഗം രൂപപ്പെടുന്നത് എങ്ങിനെ എന്ന് ഇത് കാണുന്നതിന് മുൻപ് ശാസ്ത്രജ്ഞർക്ക് അറിയില്ലായിരുന്നു എന്നതാണ് രസകരം. കാഴ്ച നഷ്ട്ടപ്പെട്ടവർക്ക് കാഴ്ച തിരികെ നൽകുന്നതിന് ഈ കണ്ടുപിടിത്തം ഉപകരിക്കും എന്നാണ് പ്രതീക്ഷ.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഉറങ്ങിപ്പോയ പെൺകുട്ടിക്ക് പരീക്ഷ എഴുതാനായില്ല

June 17th, 2012

stacey-comerford-epathram

ലണ്ടൻ : ഏപ്രിൽ മാസത്തിൽ ഉറങ്ങാൻ കിടന്ന പെൺകുട്ടി ഉണർന്നത് ജൂണിൽ. അപ്പോഴേക്കും അവളുടെ 9 പരീക്ഷകൾ കഴിഞ്ഞിരുന്നു. സ്വന്തം ജന്മദിനവു ഇതിനിടയ്ക്ക് കടന്നു പോയി. ക്ലീൻ ലെവിൻ സിൻഡ്രോം എന്ന അപൂർവ രോഗമാണ് 15 കാരിയായ ബ്രിട്ടീഷ് വിദ്യാർത്ഥിനി സ്റ്റേസിക്ക്. മാസങ്ങളോളം നീണ്ടു നിൽക്കുന്നു ഇവളുടെ നിദ്ര. ലോകമെമ്പാടും ആയിരത്തോളം പേർക്ക് ഈ അപൂർവ രോഗമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. സ്ലീപ്പിംഗ് ബ്യൂട്ടി സിൻഡ്രോം എന്നും ഈ രോഗം അറിയപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാരുടെ ജനനനിരക്ക് കുറയുന്നു

May 19th, 2012

whites-in-US-epathram
വാഷിംഗ്ടണ്‍, : സാമ്പത്തിക മാന്ദ്യത്തില്‍ രാജ്യം ആടിയുലഞ്ഞ  അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാരുടെ ജനനനിരക്ക് കുറയുന്നതായി സര്‍വെ ഫലം. എന്നാല്‍ കറുത്ത വര്‍ഗക്കാരും ഹിസ്പനിക് വിഭാഗക്കാരും ഇവിടെ വര്‍ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. വെളുത്ത വര്‍ഗ്ഗക്കാര്‍ ഒന്നടങ്കം അമേരിക്ക വിടുകയോ മാറി നില്‍ക്കുകയോ ആണ് ഈ മാറ്റത്തിന് കാരണം. ഒപ്പം അമേരിക്കയില്‍ ദാരിദ്ര്യം ക്രമാതീത മായി വര്‍ദ്ധിക്കുന്നു. മധ്യവര്‍ഗ്ഗം രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളില്‍ നിന്നും പുറത്താകുകയാണ്.   ചെറിയ ശതമാനം വരുന്ന വന്‍കിടക്കാര്‍ക്ക് വേണ്ടി തീര്‍ക്കുന്ന സാമ്പത്തിക നയങ്ങളില്‍ തൃപ്തി വരാത്ത ജനങ്ങള്‍ അമേരിക്ക വിടുകയാണ് നല്ലതെന്ന ചിന്ത വ്യാപിച്ചിട്ടുണ്ട്. ഇത്  അമേരിക്കയിലെ വെളുത്തവര്‍ഗക്കാരുടെ മൊത്തം ജനസംഖ്യയില്‍ കുറവു വരാന്‍ കാരണം ആയിട്ടുണ്ട്. 2008 മുതലാണ് വെളുത്ത വര്‍ഗക്കാരുടെ ജനനനിരക്ക് കുറഞ്ഞു തുടങ്ങിയത്. 11.4 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് കുടിയേറ്റം വര്‍ധിച്ചത് കറുത്തവര്‍ഗക്കാരുടെയും മറ്റും എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

വലിയവരെ കുട്ടികളാക്കുന്ന അപൂര്‍വ്വ രോഗം

May 3rd, 2012

luekodistrophy-epathram

ലണ്ടന്‍: പ്രായം കുറയ്ക്കണമെന്നാഗ്രഹിക്കുന്നവര്‍ ഏറെയാണ്‌. എന്നാല്‍ അതൊരു രോഗമായി വന്നാലോ, അകാല വാര്‍ധക്യം എന്ന രോഗം പോലെ തന്നെ പ്രായം കുറഞ്ഞു വരുന്നതും ഒരു രോഗമാണ്.  300കോടിയില്‍ ഒരാള്‍ക്കു മാത്രം വരുന്ന അപൂര്‍വരോഗമാണിത്.   ല്യൂകോഡിസ്‌ട്രോഫി എന്ന ഈ അസുഖം തലച്ചോറിനെയും സ്‌പൈനല്‍ കോഡിനെയും നാഡി വ്യവസ്ഥയെയുമാണ് ബാധിക്കുന്നത്.  ഇത്തരത്തില്‍   അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ രോഗത്തിന്റെ ലക്ഷണങ്ങളോടെ രണ്ടു പേരെ ബ്രിട്ടനിലാണ് കണ്ടെത്തി.  42കാരനായ മൈക്കല്‍ ക്ലാര്‍ക്ക്  39കാരനായ മാത്യു എന്നിവരിലാണ് ഈ രോഗം കണ്ടെത്തിയത് ഇവരിപ്പോള്‍ കൊച്ചു കുട്ടികളെ പോലെ   ഓടികളിക്കുന്നു. മൈക്കല്‍ ഇപ്പോള്‍ പത്തുവയസ്സുകാരന്റെ കളികളുമായി നടക്കുകയാണ്. റോയല്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച  ഫാക്ടറി ജീവനക്കാരനായ മാത്യു അതിലും ചെറിയ കൊച്ചുകുട്ടിയെ പോലെയാണ് പെരുമാറുന്നത്. എന്നാല്‍ ശാരീരികമായി ഒരു മാറ്റവും ഉണ്ടായിട്ടില്ല. മാനസികമായാണ് പ്രായം കുറയുന്നത്. ഈ വലിയ  കുട്ടികളുടെ കുറുമ്പുമൂലം മാതാപിതാക്കള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.  ദ സണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on വലിയവരെ കുട്ടികളാക്കുന്ന അപൂര്‍വ്വ രോഗം

6 of 9567»|

« Previous Page« Previous « മെയ്ദിനം യു. എസില്‍ പ്രതിഷേധം ഇരമ്പി
Next »Next Page » അഫ്ഗാൻ പെൺകുട്ടിയെ പീഡിപ്പിച്ചവർക്ക് തടവ് »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine